“അക്കൗണ്ടിൽ പണം വന്നത് പച്ചക്കറി വ്യാപാരം നടത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാമ്യം അനുവദിക്കണമെന്ന് വാദിച്ച് ബിനീഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ



ബംഗളൂരു: കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഏഴുമാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു.

അതേസമയം, കള്ളപ്പണം തനിക്കില്ലെന്നും പച്ചക്കറി വ്യാപാരത്തിലൂടെയാണ് അക്കൗണ്ടിൽ കൂടുതൽ പണം വന്നതെന്നുമാണ് ബിനീഷിന്‍റെ കോടതിയിലെ വാദം.

അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ബിനീഷിന്‍റെ ആവശ്യം. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Related posts

Leave a Comment