കോഴികൾക്കും താറാവുകൾക്കും പിന്നാലെ കാക്കകള്‍ക്കും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; പരക്കെ ആശങ്ക

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ദേശാടനക്കിളികളിലും കാക്കളിലും രോഗബാധ ആരംഭിച്ചതായി സൂചന.

ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് പഞ്ചായത്തുകളില്‍ കൂട്ടത്തോടെ ചത്തുവീണ കാക്കകളില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അപ്പര്‍ കുട്ടനാട്ടില്‍ കുമരകം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ കാക്കകള്‍ ചത്തുവീണ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ആശങ്ക ഉയരുകയാണ്.

മുന്‍പ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും താറാവുകള്‍ക്കായിരുന്നു പരക്കെ പക്ഷിപ്പനി വന്നിരുന്നത്. എന്നാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കോഴികളിലും രോഗം കണ്ടെത്തിയതിലാണ് പരക്കെ ആശങ്ക.

ആനക്കല്ല് വില്ലണിയിലെ രണ്ടേക്കര്‍ ഫാമില്‍ 2,500 കോഴികളെ കൊന്നൊടുക്കി. ഇതിന്‍റെ ഒരു കിലോമീറ്റര്‍ സമീപപ്രദേശങ്ങളിലും കുറെ കോഴികളെ കൊന്നൊടുക്കേണ്ടിവന്നു.

ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ആലപ്പുഴയില്‍ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.

Related posts

Leave a Comment