ഇനി കളിമാറും; വിനീതിനൊപ്പം ജിങ്കാനും ബ്ലാസ്റ്റേഴ്സിൽ

jinkanകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇരട്ടിമധുരം. പ്രതിരോധമതിൽ സന്ദേശ് ജിങ്കാൻ വരും സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരും. ഇന്ത്യൻ ഫുട്ബോൾ താരം ജിങ്കാനുമായി ബ്ലാസ്റ്റേഴ്സ് മൂന്നു വർഷത്തേക്ക് കരാർ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽവരെ എത്തുന്നതിന് നിർണായകമായത് ജിങ്കാന്‍റെയും ക്യാപ്റ്റൻ ആരോൺ ഹ്യൂസിന്‍റേയും നേതൃത്വത്തിൽ‌ തീർത്ത പ്രതിരോധകോട്ടയായിരുന്നു.

കഴിഞ്ഞ സീസണിൽ ടീമിന്‍റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീതുമായി നേരത്തെ ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടിരുന്നു. വിനീതിനൊപ്പം മെഹ്താബ് ഹുസൈനെയും നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തീരുമാനം. എന്നാൽ ബംഗാൾ താരം മെഹ്താബ് ലേലത്തിലേക്കു പോകാനാണ് താൽപര്യപ്പെട്ടത്. ഇതോടെ ജിങ്കാനുമായി മഞ്ഞപ്പട കരാറിലെത്തി.

താരലേലത്തിനു മുൻപ് രണ്ട് സീനിയർ താരങ്ങളെയും മൂന്ന് അണ്ടർ–21 താരങ്ങളെയും നിലനിർത്താനാണ് ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ടായിരുന്നത്. അണ്ടർ–21 താരങ്ങളിൽ കോഴിക്കോട് സ്വദേശി കെ. പ്രശാന്തിനെ നിലനിർത്തുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Related posts