എതിർകക്ഷികളുടെ  ആക്രമണം ഭയന്ന് സ്വരക്ഷയ്ക്ക് ബോംബ് നിര്‍മാണം; പ്രതി പിടിയില്‍


മെഡിക്കല്‍കോളജ്: എതിര്‍കക്ഷികളുടെ ആക്രമണം ഭയന്ന് ബോംബ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പാറോട്ടുകോണം സ്വദേശി രാജേഷ് (പനയ്ങ്ങ രാജേഷ് ,42) ആണ് മെഡിക്കല്‍കോളജ് പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ക്കെതിരെ മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനില്‍ 20ലേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു ക്രിമിനല്‍ക്കേസുമായി ബന്ധപ്പെട്ട് മണ്ണന്തല പോലീസ് പാറോട്ടുകോണത്തെ ഇയാളുടെ വീട്ടിലെത്തിയപ്പോൾ രാജേഷ് ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

മണ്ണന്തല, മെഡിക്കല്‍കോളജ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ വിവരം പോലീസ് മെഡിക്കല്‍കോളജ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷിന്‍റെ വീട്ടില്‍നിന്നും ബോംബ് കണ്ടെത്തിയത്.

തുടര്‍ന്ന് മെഡിക്കല്‍കോളജ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേശവദാസപുരം മോസ്ക് ലെയിനില്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘവും രാജേഷും തമ്മില്‍ വര്‍ഷങ്ങളായി വിദ്വേഷം നിലനിന്നിരുന്നു.

സംഘത്തിന്‍റെ ആക്രമണം ഭയന്ന് സ്വരക്ഷയ്ക്കുവേണ്ടിയാണ് രാജേഷ് ബോംബ് നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment