തിരുവനന്തപുരം: തടവുകാരുടെ പരോളിനായി കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയ ജയില്‍ ഡിഐജിയെ ഇന്ന് സസ്പെൻഡ് ചെയ്യും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പന്ത്രണ്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജയിലുകളില്‍ ലഹരി എത്തിച്ച് നല്കാന് സഹായം ചെയ്തു കൊടുത്തിരുന്നുവോയെന്ന് വിജിലന്‍സ് സംശയിക്കുന്നു.വിനോദ് കുമാറിനെ സര്‍വീസില്‍ നിന്നു സസ്പെൻഡ് ചെയ്യണമെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
വിനോദ് കുമാറിന്റെ പ്രവൃത്തികള്‍ ജയില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.ടിപി. വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് ഗൂഗിള്‍ പേ വഴി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
