ഏറ്റവും അധികം ആവശ്യക്കാര്‍ പതിനേഴു തികയാത്ത പെണ്‍കുട്ടികള്‍ക്ക്; 15കാരിയെങ്കില്‍ വില 15 മുതല്‍ 25 ലക്ഷം വരെ;പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നും; ഹരിയാനയിലെ ഞെട്ടിക്കുന്ന വിവാഹക്കച്ചവടം ഇങ്ങനെ…

ഛണ്ഡീഗഡ്: പെണ്‍ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നതും സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ളതുമായ സംസ്ഥാനമാണ് ഹരിയാന. മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും പരസ്പരപൂരകങ്ങളാണെങ്കിലും ‘കല്യാണപ്പെണ്ണ്’ ഹരിയാനയില്‍ ഒരു വന്‍വ്യവസായമായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം ഇല്ലാത്ത ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ലക്ഷങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങുന്ന ബിസിനസ് പൊടിപൊടിക്കുമ്പോള്‍ ഇടനിലക്കാരും സ്ഥാപനങ്ങളും തടിച്ചു കൊടുക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ വില്‍പ്പനച്ചരക്കാക്കുകയാണ്. ‘പാരോ’ എന്നും ‘മോള്‍ കി ബഹു’ എന്നും പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ സ്വകാര്യസ്വത്ത് എന്ന നിലയിലാണ് പരിഗണിച്ച് വില്‍ക്കുകയും വീണ്ടും വില്‍ക്കപ്പെടുകയും ചെയ്യുന്നു. ഹരിയാനയിലെ സ്ത്രീപുരുഷ അനുപാതം വെച്ച് ഇതൊരു വലിയ ബിസിനസായി മാറിയതോടെ ഓരോ കല്യാണപ്പെണ്ണുങ്ങള്‍ക്ക് വെയ്ക്കുന്ന മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ നേടുന്നത്. ഉത്തരാഖണ്ഡ്, ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളില്‍ കൂടുതലും 15 ല്‍ താഴെയുള്ളവരാണ്.

അടുത്തിടെ 45 കാരന്‍ സന്ദീപ് ഭിവാനി എന്നൊരാള്‍ക്ക് രണ്ടു ലക്ഷത്തിന് വിറ്റ 15 കാരി പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിവാഹം കഴിപ്പിച്ചയയ്ക്കാമെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് 14 കാരിയെ കൊണ്ടുപോയ ആറ് പേരെ ഹരിയാനയില്‍ നിന്നും സെപ്തംബറില്‍ പോലീസ് പൊക്കിയിരുന്നു. ഇവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരിയില്‍ ഹരിയാന പോലീസ് ഫരീദാബാദില്‍ നിന്നും പൊക്കിയ ഒരു ഗ്യാംഗില്‍ നിന്നും മൂന്ന് കൊച്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയരുന്നു.

കേസിന് പോകാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. ഇത്തരം പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം വരെ കിട്ടുമെന്ന് ഒരു ബിസിനസുകാരന്‍ പറയുന്നു. ആദ്യം പെണ്‍കുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പ് വഴി വാങ്ങുന്നയാളെ കാണിക്കും. പിന്നീട് വരന്റെ കുടുംബത്തെയും ആല്‍ബം കാട്ടും. പെണ്‍കുട്ടികള്‍ മിക്കവാറും പ്രായം കുറഞ്ഞവരും 18 ല്‍ താഴെ പ്രായമുള്ളവരും ആയിരിക്കും. ജിന്‍ഡ് ജില്ലയിലെ മോര്‍ഖി എന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് 250 കല്യാണപ്പെണ്ണുങ്ങളെയായിരുന്നു.

ലിംഗപരമായ അസന്തുലിതാവസ്ഥ, അസാധാരണമായ ഭാര്യാസങ്കല്‍പ്പം വെച്ച് പ്രായം കഴിയുന്നതു വരെ കാണിക്കുന്ന കാത്തിരിപ്പ് എന്നിവയാണ് പ്രധാനമായും ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഭാഷാ സാംസ്‌ക്കാരിക വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് അന്യസംസ്ഥാന പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ കുടുംബം സമ്മതിക്കുന്നത് മറ്റൊരു കാര്യം. ഓരോ ദിവസം കഴിയുംതോറും ഇത്തരത്തിലെത്തിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്.

Related posts