ഓടുന്ന ബസിൽ യുവതിയെ കുത്തിയശേഷം സ്വയം കഴുത്തറുത്ത യുവാവിന്‍റെ നില ഗുരുതരം; വർഷങ്ങളുടെ പരിചയം  ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതിന്‍റെ കാരണം തേടി പോലീസ്


കോഴിക്കോട്: മലപ്പുറം വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം സ്വയം കഴുത്തറുത്ത യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു.

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ (25)കുത്തിയത്.

ഇന്നലെ രാത്രി 11.15 ഓടെ മൂന്നാറില്‍നിന്നു ബംഗളൂരുവിലേക്ക് പോകുന്ന ബസിൽ വെന്നിയൂരിന് സമീപമാണ് നടുക്കുന്ന സംഭവമുണ്ടായത്.

യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പോലീസ് അറിയിച്ചു.

യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാളിൽനിന്നു ബസിൽ കയറിയത്. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസിൽ ഉണ്ടായിരുന്നില്ലെന്നു പോലീസ് പറയുന്നു.

ബസിൽ കയറിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി യാത്രക്കാർ പറയുന്നു. ഇരുവരെയും പിന്നീട് സീറ്റ് മാറ്റിയിരുത്തി. ദീർഘദൂര ബസ് ആയതുകൊണ്ടുതന്നെ ലൈറ്റ് ഓഫാക്കിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സനൽ യുവതിയെ കുത്തുകയായിരുന്നു.

കഴുത്തറുത്തശേഷം കത്തി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി സഹയാത്രക്കാര്‍പറയുന്നു.യുവതിക്ക് നെഞ്ചിൽ പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

Related posts

Leave a Comment