മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെക്കും ! രാത്രിയാകുന്നതോടെ അവരുടെ വരവായി; നരഭോജികളുടെ ഞെട്ടിക്കുന്ന കഥ…

നരഭോജികള്‍ പണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നതായി വിവരമുണ്ട്. ഇപ്പോഴും പുറംലോകത്തിന് അജ്ഞാതമായ വനാന്തര്‍ഭാഗങ്ങളില്‍ ഇത്തരം നരഭോജികള്‍ വസിക്കുന്നുണ്ടെന്നാണ് വിവരം.

മദ്ധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമായ മൊബാങ്കിയില്‍ ഇത്തരം ആളുകള്‍ ഇപ്പോഴും ഉണ്ടെന്നാണ് വിവരം. ആട്-മാടുകളുടെ ഇറച്ചി പോലെയാണ് മനുഷ്യ മാംസവും ഇവര്‍ കാണുന്നത്.

മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടിനുറുക്കി തങ്ങളുടെ കുടുംബത്തിന്റെ ആഹാരമാക്കി മാറ്റും. ഇവിടുത്തെ കുട്ടികള്‍ പോലും മനുഷ്യമാംസം ആഹാരമാക്കാറുണ്ട്.

ആഫ്രിക്കയുടെ ഉള്‍ക്കാടുകളില്‍ കഴിയുന്ന ഈ നരഭോജികള്‍ മനുഷ്യ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. കോംഗോയിലെ മറ്റ് ഗോത്രവിഭാഗങ്ങള്‍ നരഭോജികളല്ല. എന്നാല്‍ ഗോത്ര വിഭാഗത്തില്‍ ആരെങ്കിലും മരിച്ച് കഴിഞ്ഞാല്‍ മൃതശരീരം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെയ്ക്കും.

രാത്രിയാകുന്നതോടെ സംഘത്തിലെ മുതിര്‍ന്ന ആളുടെ നേതൃത്വത്തില്‍ മൃതശരീരം തൊട്ടടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കും. ഈ സമയം കാട്ടില്‍ നിന്ന് ഓരിയിടുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കും. നരഭോജികള്‍ മാംസം തേടിയെത്തുന്നതിന്റെ സൂചനയാണത്.

കയ്യില്‍ ആയുധങ്ങളുമായിട്ടായിരിക്കും ഇവര്‍ എത്തുക. തുടര്‍ന്ന് ആവശ്യത്തിനുള്ള മാംസം മുറിച്ചെടുത്ത ശേഷം ബാക്കിയുള്ളത് ഇവര്‍ ചെന്നായകള്‍ ഇട്ട് കൊടുക്കും.

നരഭോജികള്‍ ഇറങ്ങുന്ന സമയമെല്ലാം ഗോത്രത്തിലെ വീട്ടിനുള്ളില്‍ നിന്ന് ആരും പുറത്തിറങ്ങില്ല.

ലൈബീരിയയിലെയും പാപ്പുവാ ന്യൂഗിനിയിലെയും ചില ഗോത്രക്കാര്‍ ഇത്തരത്തില്‍ മനുഷ്യമാംസം ഭക്ഷിക്കുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts

Leave a Comment