അമ്മ മനസ് ..! കനത്ത മഴയിൽ കാഞ്ഞിരം ജെട്ടിക്ക് സമീപം വെള്ളം കയറിയ വീട്ടില്‍ പിഞ്ചുകുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന വീട്ടമ്മ. -ജോണ്‍ മാത്യു
Read MoreCategory: All News
റാഫ: ഇസ്രേലി ആക്രമണത്തെ എതിർക്കാതെ അമേരിക്ക
കയ്റോ: തെക്കൻ ഗാസയിലെ റാഫ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയ ഇസ്രേലി സേന ഇന്നലെ തുടർച്ചയായ രണ്ടാം ദിവസവും ടാങ്കുകളുമായി അവിടെ ആക്രമണം നടത്തി. ആക്രമണം പരിമിതമായ രീതിയിൽ ആയിരുന്നുവെന്നാണു സൂചന. ഇസ്രേലി സേനയുടെ റാഫയിലെ ഓപ്പറേഷൻ അമേരിക്കയുടെ ചുവപ്പുവര ലംഘിച്ചിട്ടില്ലെന്നു വൈറ്റ് ഹൗസും വ്യക്തമാക്കി. ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന റാഫയിലെ സൈനികനടപടി നിർത്തിവയ്ക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് ഇസ്രയേലിന്റെ നീക്കങ്ങൾ. ചൊവ്വാഴ്ച ഇസ്രേലി ടാങ്കുകൾ നഗരത്തിന്റെ മധ്യഭാഗത്തെത്തി. അതിനു മുന്‍പത്തെ രാത്രി ശക്തമായ ബോംബിംഗും നടത്തി. റാഫയുടെ മധ്യ, പടിഞ്ഞാറ് ഭാഗങ്ങളിൽ റെയ്ഡ് നടത്തിയ ഇസ്രേലി ടാങ്കുകൾ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലേക്കു പിൻവാങ്ങിയെന്നാണു പ്രദേശവാസികൾ പറഞ്ഞത്. ഇസ്രേലി സേനയെ ടാങ്കുവേധ റോക്കറ്റുകളും മോർട്ടാർ ബോംബുകളും ഉപയോഗിച്ചു നേരിട്ടതായി പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു. ഇന്നലെ ഗാസയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ…
Read Moreപെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു
തൃശൂർ: പെരിഞ്ഞനത്ത് കുഴിമന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഇവരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്. പെരിഞ്ഞനത്തെ ഹോട്ടലിൽനിന്ന് 178 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് വിവിധ ശാരീരിക അസ്വസ്ഥതകളുമായി ഇവർ ചികിത്സയിലായിരുന്നു. പെരിഞ്ഞനത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽനിന്ന് ശനിയാഴ്ച കുഴിമന്തി, അൽഫാം തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂടുതലും പാഴ്സൽ വാങ്ങിക്കൊണ്ടുപോയവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു.
Read Moreനികത്താനാകാത്ത നഷ്ടം; കേരള പോലീസില്‍ വനിതാ ഇന്‍സ്പെക്ടര്‍മാർ കൂട്ടത്തോടെ വിരമിക്കുന്നു; ശേഷിക്കുന്നത് ആറുപേര്‍
തൃശൂർ: കേരള പോലീസില്‍ വനിതാ ഇന്‍സ്പെക്ടര്‍മാര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്. ഇതോടെ സേനയില്‍ ശേഷിക്കുന്ന വനിതാ ഇന്‍സ്പെക്ടര്‍മാര്‍ ആറുപേര്‍ മാത്രം. നിലവില്‍ 27 വനിതാ ഇന്‍സ്പെക്ടര്‍മാരടക്കം 668 ഇന്‍സ്പെക്ടര്‍മാരാണുള്ളത്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലന്‍സ്, ക്രൈംബ്രാഞ്ച്, കോസ്റ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലുമായാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 21 വനിതാ ഇന്‍സ്പെക്ടര്‍മാര്‍ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും. സബ് ഇന്‍സ്പെക്ടര്‍മാർക്കാണ് ഇന്‍സ്പെക്ടര്‍മാരായി പ്രമോഷന് ലഭിക്കുന്നത്. 2018ല്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും ഇന്‍സ്പെക്ടര്‍മാരായി പ്രമോഷന് ലഭിക്കാറായിട്ടില്ല. നേരത്തേ വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകള്‍ പെട്ടെന്ന് ലഭിക്കുമായിരുന്നു. എന്നാല്‍, വനിതാ പോലീസിനെയും ജനറല്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പ്രമോഷനും വൈകുകയാണ്. സേനയില്‍ കൂടുതലുള്ള പുരുഷന്മാർക്കൊപ്പമാണ് വനിതകളെയും കണക്കാക്കുന്നത്. ഇതാണ് വനിതാ ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം കുറയാന്‍ കാരണം. സമരങ്ങളും മറ്റു…
Read Moreരാജ്കോട്ടില്‍ വന്‍ തീപിടിത്തം; ഒമ്പത് കുട്ടികൾ ഉൾപ്പെടെ 25 പേർക്കു ദാരുണാന്ത്യം
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കുട്ടികളുടെ വിനോദകേന്ദ്രമായ ടിആര്‍പി ഗെയിം സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒന്‍പതു കുട്ടികൾ ഉൾപ്പെടെ 25 പേർക്കു ദാരുണാന്ത്യം. നിരവധി പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ തീപിടിത്തം നാലു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിൽ അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇരുപതോളം കുട്ടികളെ കേന്ദ്രത്തിൽനിന്ന് പുറത്തെത്തിക്കാനായെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. മധ്യവേനൽ അവധി ആയതിനാൽ കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പ്രധാനകേന്ദ്രത്തിനു സമീപം ഫൈബർ ഉപയോഗിച്ച് നിർമിച്ച താത്കാലിക കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ പടുകൂറ്റൻ നിർമിതി നിലംപതിച്ചതു സ്ഥിതിഗതികൾ ഗുരുതരമാക്കിയെന്ന് രാജ്കോട്ട് പോലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു. അപകടസമയത്ത് ഒട്ടേറെ കുട്ടികൾ കെട്ടിടത്തിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നു പറഞ്ഞ അദ്ദേഹം, നഗരത്തിലെ വിനോദകേന്ദ്രങ്ങളെല്ലാംഅടച്ചുപൂട്ടാൻ നിർദേശം നൽകിയതായും വ്യക്തമാക്കി. യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര…
Read Moreഊട്ടിയ കെെകളിൽത്തന്നെ കൊത്തി; അത്താഴം വിളമ്പി നൽകിയില്ല; മകൻ അമ്മയെ കൊന്നുകെട്ടിത്തൂക്കി
അത്താഴം വിളമ്പി നൽകാത്തതിനെത്തുടർന്ന് യുവാവ് അമ്മയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ശരവൻ ഗ്രാമത്തിലാണു സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവാണു പരാതിയുമായി പോലീസിനെ സമീപിച്ചത്. മകൻ ആശാറാം അമ്മ ജീവാബായിയെ(65) കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി പ്രതി അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അമ്മയുമായി ആശാറാം വഴക്കിട്ടപ്പോൾ വിഷയത്തിൽ പിതാവ് ഇടപെട്ടു. ഇതോടെ ആശാറാം വീട്ടിൽനിന്നു പുറത്തേയ്ക്ക് പോയി. തിരിച്ചെത്തിയ യുവാവ് ഉറങ്ങിക്കിടന്ന അമ്മയെ വടികൊണ്ട് അടിക്കുകയും ഇഷ്ടികകൊണ്ടു മർദ്ദിക്കുകയും ചെയ്തു. തുടർന്ന്, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ വയോധികയുടെ മൃതദേഹം മുറ്റത്തെ മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിനു പിന്നാലെ യുവാവ് വീട്ടിൽനിന്നു മുങ്ങി. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read More25 കോടിയുടെ തട്ടിപ്പ്; പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍നിന്ന്
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂവശേരി സ്വദേശിയും നിലവില്‍ ചിറയ്ക്കല്‍ പുതിയതെരുവില്‍ താമസക്കാരനുമായ സുനീഷ് നമ്പ്യാരെ(44) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇന്‍ഡക്സ് ഡെറിവേറ്റീവ്സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത ശേഷം ഈ കമ്പനി പ്രഫഷണലായി ഷെയര്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനമാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദഗ്ധനാണെന്നും ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു അതുവഴി ഡെറിവേറ്റീവ് ട്രേഡിംഗില്‍ വിദഗ്ധനാണെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്ന പ്രതി 20 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയായവര്‍. തുടക്കത്തില്‍ രണ്ടോ…
Read Moreവംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും; റഫറിയെ അറിയിക്കാൻ ആഗോള സ്റ്റാൻഡേർഡ് ആംഗ്യം
ബാങ്കോക്ക്: ഫുട്ബോളിലെ വംശീയ അധിക്ഷേപം അച്ചടക്ക ലംഘനമായി കണക്കാക്കാൻ 211 ദേശീയ ഫെഡറേഷനുകളോടും ആവശ്യപ്പെടുമെന്ന് ഫിഫ അറിയിച്ചു. കളിക്കാർക്കെതിരേ വംശീയാധിക്ഷേപ സംഭവങ്ങൾ നടന്നാൽ അത് റഫറിയെ അറിയിക്കാൻ ഒരു ആഗോള സ്റ്റാൻഡേർഡ് ആംഗ്യവും ഫിഫ നിദേശിച്ചു. കൈകൾ കൈത്തണ്ടയിൽ ക്രോസ് ചെയ്യുകയും വായുവിൽ ഉയർത്തുകയും ചെയ്യുന്നതാണ് ആംഗ്യം. ഇന്ന് ബാങ്കോക്കിൽ നടക്കുന്ന വാർഷിക യോഗത്തിൽ ഫിഫ അംഗ ഫെഡറേഷനുകൾക്ക് വംശീയതയെ നേരിടാനുള്ള പ്രതിജ്ഞ നൽകും.
Read Moreഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്തു പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരൻതന്നെ? അന്വേഷണത്തിന് പ്രത്യേകസംഘം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ മേഖലാ ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല. നാട്ടുകാരനായ ആൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മിക്കവാറും ഉറപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയോട് മലയാളത്തിൽ സംസാരിച്ചതും സംഭവത്തിനു ശേഷം വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു. കുട്ടിയുടെ വല്യച്ഛൻ അതിരാവിലെ വീടുതുറന്ന് പശുവിനെ കറക്കാൻ പോകാറുണ്ടെന്നും വല്യമ്മ സ്ഥലത്തില്ലെന്നും അച്ഛനമ്മമാർ മറ്റൊരു മുറിയിലാണ് കിടക്കാറുള്ളതെന്നുമുള്ള വിവരങ്ങൾ പോലും ഇയാൾക്കറിയാമെന്നതിൽ നിന്നും കുടുംബത്തെ അടുത്തറിയാവുന്ന ആൾ തന്നെയാണെന്ന് വ്യക്തമാണ്. പുലർച്ചെ മൂന്നുമണിയോടെയാണ് വല്യച്ഛൻ തൊഴുത്തിലേക്ക് പോയത്. നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മുറിയിലില്ലെന്ന് അറിയുന്നത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അര കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന്…
Read Moreവിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിനെ ക്രൂരമായി മർദിച്ച് ഭർത്താവ്; ബന്ധം തുടരാൻ താൽപര്യമില്ലന്ന് യുവതി
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരേ പോലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഏഴാം നാൾ അടുക്കള കാണൽ ചടങ്ങിനായി വരന്റെ വീട്ടിലെത്തിയതായിരുന്നു വധുവിന്റെ വീട്ടുകാർ. ഈ സമയത്താണ് യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്. രക്തപ്പാടുകളും, മുറിവുകളും ശ്രദ്ധയിൽപ്പെട്ടയുടനെതന്നെ കുടുംബം കാര്യം തിരക്കി. തുടർന്നാണ് ഭർത്താവിൽ നിന്ന് ദിവസങ്ങളായി ക്രൂര മർദനത്തിന് താൻ ഇരയായെന്ന് യുവതി വെളിപ്പെടുത്തിയത്. ഉടൻതന്നെ പെൺകുട്ടിയുമായി കുടുംബം പന്തീരാങ്കാവ് സ്റ്റേഷനിലേക്കെത്തുകയും വരനെതിരേ പരാതിപ്പെടുകയും ചെയ്തു. രാഹുലുമൊത്ത് ഇനി ബന്ധം തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെ വീട്ടുകാർക്കൊപ്പം വധുവിനെ വിട്ടു.
Read More