പോക്സോ കേസ്; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം പറഞ്ഞിരുന്നത്. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്‌ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.

Read More

മെഡക്‌സ് “മെഗാവിസ്മയം’; കോട്ടയം മെഡിക്കല്‍ കോളജില്‍ വിജ്ഞാനോത്സവം

കോട്ടയം: കാഴ്ചയുടെ മഹാവിസ്മയമായി മെഡക്‌സ്-2023ന് കോട്ടയം മെഡിക്കല്‍ കോളജില്‍ തുടക്കമായി. ജനനം മുതല്‍ മരണം വരെയുള്ള ജീവിതചക്രം കണ്ടും കേട്ടും പഠിക്കാനുള്ള അവസരമാണ് മെഡക്‌സിലുള്ളത്.   അവയവങ്ങള്‍, രോഗങ്ങള്‍, ചികിത്സായന്ത്രങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങി വൈദ്യശാസ്ത്രപരമായ ഒട്ടേറെ വിവരങ്ങള്‍ അറിയാനുള്ള അവസരം. സെമിനാറുകള്‍, വീഡിയോ പ്രദര്‍ശനം, ഫോട്ടോകള്‍, മോഡലുകള്‍ മെഡക്‌സ് കാഴ്ചയുടെ അപൂര്‍വ അനുഭവമാകുന്നു.   മനുഷ്യശരീരത്തിനുള്ളിലേക്കു പ്രവേശിക്കുന്ന രീതിയിലാണ് പ്രദര്‍ശന കവാടം. പകുതി മസിലുകള്‍ നിറഞ്ഞ മനുഷ്യനും വിവിധ പ്രായങ്ങളില്‍ ശരീരത്തിനു സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളും കാണിക്കുന്ന കവാടത്തിലൂടെ അകത്തേക്കു പ്രവേശിച്ചാല്‍ മനുഷ്യന്‍റെ ജനനം സംബന്ധിച്ചുള്ള എല്ലാ അറിവുകളും സമ്മാനിക്കുന്ന പ്രസവ ചികിത്സ വിഭാഗത്തിലേക്കാണ് എത്തുന്നത്.   പ്രസവത്തിന്‍റെ എല്ലാ ഘട്ടങ്ങളും രോഗങ്ങളും  ചികിത്സയും ആധുനിക സംവിധാനങ്ങളും ഇവിടെ കാണാം. കമ്യൂണിറ്റി മെഡിസിന്‍ സാമൂഹിക ആരോഗ്യ വിഭാഗത്തിന്‍റെ സ്റ്റാളില്‍ ഈഡിസ്, ക്യൂലക്‌സ്, അനോഫിലിസ് കൊതുകുകളുടെ വലിയ രൂപങ്ങളാണു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.…

Read More

മൂവാറ്റുപുഴയിൽ ആസാം സ്വദേശികൾ വെട്ടേറ്റു മരിച്ച സംഭവം; പ്രതിയെ തെരഞ്ഞ് പോലീസ് ഒഡീഷയിൽ

മൂവാറ്റുപുഴ: തടിമില്‍ ജീവനക്കാരായ അതിഥിത്തൊഴിലാളികളെ താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്കു പുറപ്പെട്ടു. ഇന്നു രാവിലെ വിമാന മാർഗമാണ് സംഘം യാത്ര തിരിച്ചത്. ആനിക്കാട് കമ്പനിപടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നീ അസം സ്വദേശികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മില്ലിന് സമീപം അടൂപറമ്പ് കമ്പനിപ്പടിയില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. നിലത്ത് ഒരാള്‍ ചെരിഞ്ഞും മറ്റൊരാള്‍ കമഴ്ന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ (22) കാണ്മാനില്ല. ഇയാളെ അന്വേഷിച്ചാണ് പോലീസ് സംഘം ഒറീസയിലേക്കു തിരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന സമീപത്ത് താമസിക്കുന്ന അസം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല പാതകമെന്നാണ് പോലീസി ന്‍റെ നിഗമനം.മോഹന്‍തോ, ദീപങ്കര്‍ ബസുമ്മ, ഗോപാല്‍ മാലിക്ക് എന്നിവര്‍…

Read More

കരയാക്രമണത്തിൽ ഗാസ മുനമ്പ് രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ തങ്ങള്‍ നടത്തുന്ന കരയാക്രമണം പ്രദേശത്തെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം. ഹമാസിനെതിരേയുള്ള യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇസ്രയേല്‍ സേനയുടെ ഈ പരാമര്‍ശം. ഇസ്രയേല്‍ സേന ഗാസ നഗരത്തെ വളഞ്ഞുവെന്നും ഇപ്പോള്‍ തെക്കന്‍ ഗാസ, വടക്കന്‍ ഗാസ എന്നിങ്ങനെ പ്രദേശം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഇസ്രയേല്‍ സേനയുടെ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. അതേസമയം, പലസ്തീനിയന്‍ അതോറിറ്റിക്കാണ് ഗാസയുടെ ഭാവി സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമെടുക്കാനാവുകയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. ഇറാഖി നേതാക്കളെ സന്ദർശിച്ച അദ്ദേഹം സംഘര്‍ഷ ബാധിത പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

Read More

കേരളീയത്തിനായി നിർബന്ധിത പണപ്പിരിവില്ല: ധനമന്ത്രി

തിരുവനന്തപുരം: കേരളീയത്തിനായി നിർബന്ധിത പണപ്പിരിവില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. 27 കോടി രൂപയൊന്നും കേരളീയത്തിന് ചെലവഴിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. കേരളീയത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ പല യുഡിഎഫ് നേതാക്കൾക്കും പശ്ചാത്താപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് പണം പിരിയ്ക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. താൽപ്പര്യമുള്ളവരെ ഒപ്പം കൂട്ടി സംഘാടകസമിതി രൂപീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. നെല്ല് സംഭരണ വിഷയത്തിൽ സപ്ലൈകോയുടെ ഭാഗത്ത് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. സപ്ലൈകോയെ ഇനി പഴയ രീതിയിൽ പോകാൻ അനുവദിക്കില്ലെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

Read More

ടാസ്‌ക് ഒന്നിന് നൂറു രൂപ, ആകര്‍ഷകമായ പലിശ; കരിവെള്ളൂരുകാരന് നഷ്ടമായത് പതിനൊന്നര ലക്ഷം

പയ്യന്നൂര്‍: ഒൺലൈൻ ടാസ്‌കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത്‌ 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ്. ടാസ്‌ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു. കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്‌ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.

Read More

ഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി; ഗാസ സിറ്റി വളഞ്ഞ് ഇസ്രേലി സേന

ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് പോരാട്ടം രൂക്ഷമായിരിക്കെ ഇസ്രേലി സേന എല്ലാ വശത്തുനിന്നും ഗാസ സിറ്റി വളഞ്ഞു. ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങൾ തകർക്കാൻ ഐഡിഎഫിന്‍റെ എൻജിനിയറിംഗ് വിഭാഗത്തെ രംഗത്തിറക്കിയിട്ടുണ്ട്. ഉന്നതനേതാക്കളടക്കം നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്നും, ഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി ഉപയോഗിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയിൽ കടന്നുകയറി നടത്തുന്ന പോരാട്ടത്തിൽ തങ്ങളുടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സേനാ തലവൻ ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഇന്നലെ റാഫ അതിർത്തി വഴി അഞ്ഞൂറോളം പേർ ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് റാഫ അതിർത്തി തുറന്നത്. ഗാസയിൽ ഇസ്രേൽ ആക്രമണത്തിൽ 9061 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ 20,000 പേർ ഗാസാ മുനന്പിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു. ജബലിയയിലെ യുഎൻ സ്കൂളിനു സമീപമുണ്ടായ ഇസ്രേലി ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ഗാസയിലെ…

Read More

സൗദിയിൽ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യത

റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ സൗദിയിൽ വിവിധ മേഖലയിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്‌വരകൾ എന്നിവയ്ക്കടുത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽമുവൈഹ്, അൽലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു.

Read More

മരങ്ങൾ കാണാൻ മകളോടൊപ്പം സക്കർബർഗ് ; വൈറലായ് വാരാന്ത്യത്തിലെ റോഡ് യാത്ര

മെറ്റാ സിഇഒ  മാർക്ക് സക്കർബർഗ് തന്‍റെ മൂന്ന് കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ  പലപ്പോഴും പങ്കിടാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മരങ്ങമായ സെക്വോയസ് മരങ്ങൾ കാണാൻ മകളോടൊപ്പം അടുത്തിടെ അദ്ദേഹം ഒരു റോഡ് യാത്ര നടത്തി. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സക്കർബർഗ്  പറഞ്ഞു, “ഈ വാരാന്ത്യത്തിൽ ഭീമാകാരമായ സെക്വോയകളെ കാണാൻ അച്ഛന്‍റെയും മകളുടെയും റോഡ് യാത്ര. 2000-ത്തിലധികം വർഷം പഴക്കമുള്ള മനോഹരമായ മരങ്ങൾ.” ആദ്യ ചിത്രത്തിൽ, സക്കർബർഗും മകളും ക്യാമറയിൽ നിന്ന് മാറി വലിയ സെക്വോയകളിലൊന്നിലേക്ക് നോക്കുന്നു. മറ്റൊരു വലിയ മരത്തിന് മുന്നിൽ ഇരുവരും പുഞ്ചിരിക്കുന്ന ഒരു മധുര നിമിഷം രണ്ടാമത്തെ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ഷെയർ ചെയ്‌തതിന് ശേഷം ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്‍റുകളും പോസ്റ്റിന് ലഭിച്ചു.’മനോഹരം!,’ആ വേരുകൾ നോക്കൂ!,ഈ ഫോട്ടോകൾ ഇഷ്ടപ്പെട്ടു!!!!’എന്നിങ്ങനെയുള്ള കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.   

Read More

ഹൈറിച്ചിനെതിരെയുള്ള പരാതി; കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി

പയ്യന്നൂര്‍: ഹൈറിച്ചിന്‍റെ പേരില്‍ നിയമ വിരുദ്ധമായ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായുള്ള പരാതിയില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്. ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ കെ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഹൈറിച്ച് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ചിലരെ ഉള്‍പ്പെടുത്തി ഈ മാസം 13നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നത്. ഇതോടൊപ്പം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി കാണാതിരിക്കുന്നതിനിടയിലാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയോട് ഉടനടി അന്വേഷണം നടത്താനുള്ള ഉത്തരവ് നലകിയിരിക്കുന്നത്. കാസര്‍ഗോഡ് കുണ്ടംകുഴി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജിബിജി നിധിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന പരാതി നല്‍കിയിരുന്നതും മുരളീധരനാണ്.

Read More