ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തെത്തുടർന്ന് ഗാസയിൽ നഷ്ടമായ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി. ഇന്റർനെറ്റ്, മൊബൈൽ സൗകര്യങ്ങൾ റദ്ദായതോടെ ഗാസ പൂർണമായി ഒറ്റപ്പെട്ടനിലയിലായിരുന്നു. അന്താരാഷ്ട്ര സിംകാർഡുകളും ഉപഗ്രഹ ഫോണുകളുമുള്ള ചിലരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലെ സ്ഥിതിഗതികൾ പുറംലോകത്തെത്തിച്ചത്. അതേസമയം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയ്ക്കടുത്ത് ശനിയാഴ്ച രാത്രി ഇസ്രയേൽ വ്യോമാക്രമണം നടത്തി. യുദ്ധത്തിൽ പരിക്കേറ്റവരെയും പതിനായിരക്കണക്കിന് അഭയാർഥികളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രിയാണ് ഷിഫ. ആശുപത്രിക്കടിയിൽ ഹമാസിന്റെ ഭൂഗർഭ രഹസ്യകേന്ദ്രം ഉണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ, ആരോപണം ഹമാസ് നിഷേധിച്ചു. ആശുപത്രിയിൽ ആക്രമണം നടത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്ന് അവർ പറഞ്ഞു. ഇതിനിടെ, ഗാസാസിറ്റിയിലെ അൽ കുദ്സ് ആശുപത്രി ഒഴിയാൻ ഇസ്രയേൽ സൈന്യം ഞായറാഴ്ച നിർദേശം നൽകിയതായി ജീവകാരുണ്യ സംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് പറഞ്ഞു. 12,000 പേർ അഭയംതേടിയിരിക്കുന്ന ഈ ആശുപത്രിയിൽ ഒട്ടേറെ…
Read MoreCategory: All News
ബംഗാള്‍ കടുവയുമായി റോഡിലിറങ്ങിയ യുവാവ്; ഞെട്ടി വിറച്ച് സോഷ്യൽ മീഡിയ;വീഡിയോ വെെറൽ
കടുവ നമ്മുടെ ദേശീയ മൃഗമാണെങ്കിലും അടുത്തു വന്നാൽ ആരായാലും ഒന്ന് പേടിച്ചു പോകും. ചില സ്ഥലങ്ങളിൽ കടുവയെ ഇണക്കി വളർത്തുന്നവരുണ്ട്. ഇപ്പോഴിതാ ബംഗാള്‍ കടുവയുമായി ഒരു യുവാവ് അത്യാവശ്യം തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കടുവയുടെ കഴുത്തിൽ ചങ്ങല കൊണ്ടൊരു തുടലുമുണ്ട്. അത് യുവാവിന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്. ധാരാളം വാഹനങ്ങൾ റോഡിനു ഇരു വശത്തുമായി പോകുന്നുണ്ട്. വാഹനങ്ങൾക്ക് നേരെ കടുവ ചാടി അടുക്കാന്‍ നോക്കുന്നുണ്ട്. യുവാവാകട്ടെ പണിപെട്ട് കടുവയെ മെരുക്കാൻ ശ്രമിക്കുന്നതു വീഡിയോയിൽ കാണാൻ സാധിക്കും. കടുവ ആദ്യമായാണ് റോഡിൽ ഇറങ്ങിയതെന്നു വീഡിയോയിൽ നിന്നു മനസിലാകും. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റിയായ നൂമാൻ ഹസ്സനാണ് വീഡിയോയില്‍ കടുവയുടെ കൂടെയുള്ള യുവാവ്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ വീഡിയോ വെെറലായി. എന്നാൽ ധാരാളം ആളുകളാണ് വീഡിയോക്ക് കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ യുവാവിനെ…
Read Moreവരാനിരിക്കുന്ന താമസക്കാരുമായ് ബ്രോക്കറുടെ രസകരമായ സംഭാഷണം; വൈറലായ് പോസ്റ്റ്
ബംഗുളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽ താമസിക്കാനൊരു സ്ഥലം കണ്ടെത്തുക എന്നത് നിസാര കാര്യമല്ല. ഇതിനിടെ തെറ്റായ വാഗ്ദാനങ്ങളിൽ വീണ് പറ്റിക്കപ്പെട്ടവർ നിരവധിയാണ്. അടുത്തിടെ മുംബൈയിൽ ഒരു വാടക വീട് കണ്ടെത്തുന്നതിനായ് യുവതി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ് നടത്തിയ ഹാസ്യ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ലഘുവായ സംഭാഷണം സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. സുബി എന്ന യുവതിയ്ക്ക് റെയിൽവേ ട്രാക്കിന് സമീപത്താണ് ഇയാൾ വീട് കണ്ടെത്തിയത്. തുടർന്ന് ഇവിടെ താമസിച്ചാൽ ഉണ്ടാകുന്ന ട്രെയിനിന്റെ ശബ്ദത്തെ കുറിച്ച് അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് ബ്രോക്കർ നൽകുന്ന പ്രതികരണമാണ് വൈറലായിരിക്കുന്നത്. ‘ലൊക്കേഷൻ റെയിൽവേ ട്രാക്കിന് അടുത്താണ്; ട്രെയിനിന്റെ ശബ്ദം പ്രശ്നമൊന്നും ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’.’ഏയ് മാം, ടെൻഷനാകണ്ട, ഞാൻ ഇവിടെയുണ്ട്’. ഇങ്ങനെയായിരുന്നു ബ്രോക്കറുടെ മറുപടി. പോസ്റ്റിന് ഇരുപതിനായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.’എല്ലാ ദിവസവും,…
Read Moreവിവാഹം കഴിക്കണം, കുടുംബം ഉണ്ടാകണം; വിവാഹ സ്വപ്നം പങ്കുവച്ച് കങ്കണ
എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ് വിവാഹവും കുടുംബമുണ്ടാകുന്നതും. ഞാൻ മുഴുവനായും ഒരു ഫാമിലി പേഴ്സണാണ്. എനിക്ക് വളരെ പ്രധാനമാണത്. എനിക്ക് വിവാഹം കഴിച്ച് കുടുംബമുണ്ടാകണം. അറേഞ്ച്ഡ് മാര്യേജിന്റെയും ലൗ മാര്യേജിന്റെയും മിക്സാണ് എന്റെ വിവാഹമെങ്കിൽ നന്നായേനെ. ബന്ധങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല. ചെറിയ പ്രായത്തിൽ ബന്ധം വിജയിച്ചില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്റെ എല്ലാ വർഷങ്ങളും അതിനായി നൽകിയേനെ. ഭാഗ്യവശാൽ ബന്ധങ്ങൾ പരാജയപ്പെട്ടു. ദൈവം എന്നെ സംരക്ഷിച്ചതാണെന്ന് കരുതുന്നു. പക്ഷെ ഇത്തരം വീക്ഷണങ്ങൾ ജീവിതത്തിൽ വൈകിയേ വരൂ. -കങ്കണ റണൗത്ത്
Read More469.5 അടിയിൽ നിന്ന് താഴെയിട്ട ടെന്നീസ് ബോൾ പിടിച്ചു; ഗിന്നസ് റെക്കോർഡ് തകർത്ത് പതിനെട്ടുകാരൻ
469.5 അടി ഉയരത്തിൽ ഡ്രോൺ വലിച്ചെറിഞ്ഞ ടെന്നീസ് ബോൾ പിടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ന്യൂയോർക്കിൽ നിന്നുള്ള 18 കാരൻ. കാമറൂൺ ഹെയ്നിഗ്, തന്റെ സുഹൃത്തും വിദഗ്ദ്ധനുമായ ഡ്രോൺ പൈലറ്റായ ജൂലിയനുമായി ചേർന്ന് ഏറ്റവും ഉയർന്ന ടെന്നീസ് ബോൾ ക്യാച്ചിനുള്ള റെക്കോർഡ് തകർക്കാനുള്ള അവരുടെ ദൗത്യത്തിനായി രണ്ട് വേനൽക്കാലങ്ങളാണ് തയാറെടുപ്പുകൾ നടത്തിയത്. “ഞാൻ വിചാരിച്ച പോലെ വേദനിച്ചില്ല,” കാമറൂൺ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചപ്പോൾ പറഞ്ഞു. ആദ്യ വേനൽക്കാലത്ത് തന്റെ പ്രാരംഭ ശ്രമങ്ങൾ വിജയത്തിൽ നിന്ന് വളരെ അകലെയായിരുന്നു. എങ്കിലും പരിശീലന സെഷനുകളിൽ ഒരു ബേസ്ബോൾ ഗ്ലൗസ് ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ പരിശീലനം നടത്തി. അവന്റെ നിരന്തരമായ ദൃഢനിശ്ചയം അടുത്ത വർഷം ഫലം കണ്ടു. വെറും കൈകൊണ്ട് പന്ത് പിടിക്കുന്നതിൽ മിസ്റ്റർ ഹെയ്നിഗ് സ്ഥിരമായി പ്രാവീണ്യം നേടിയപ്പോൾ, സാധ്യമായ വേദനയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും, കയ്യുറയില്ലാതെ ധൈര്യം കാണിക്കാൻ അദ്ദേഹം…
Read Moreനാവിലും അരിയിലും ആദ്യാക്ഷരമെഴുതി കുരുന്നുകൾ..!
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് -രാഷ്ട്രദീപിക എറണാകുളം പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ ഹരിശ്രീ കുറിക്കുന്നതിനിടെ കരയുന്ന കുട്ടി. ബ്രില്യന് ചാള്‍സ് തൃശൂർ ചേർപ്പ് തിരുവുള്ളക്കാവിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടി – ടോജോ പി ആന്റണി വിദ്യാരംഭ ദിനമായ ഇന്ന് രാവിലെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ…
Read Moreഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമാകുമോ? സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികയിൽ സുപ്രീം കോടതി വിധി ഇന്ന്. പ്രത്യേക വിവാഹ നിയമത്തിന്റെയും വിദേശ വിവാഹ നിയമത്തിന്റെയും നിയമവശം മാത്രമാണ് നോക്കുന്നത്. ഭിന്നലിംഗക്കാരെ അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരിഷ്മ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. സ്വവർഗവിവാഹം അംഗീകരിക്കുന്നതിനെ സർക്കാർ തുടർച്ചയായി എതിർക്കുകയും ഈ വിഷയം തീരുമാനിക്കേണ്ടതും ചർച്ചചെയ്യേണ്ടതും പാർലമെന്റാണെന്ന് വാദിക്കുകയും ചെയ്തു. പത്ത് ദിവസത്തെ ഹിയറിംഗിന് ശേഷം മെയ് 11ന് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് തടഞ്ഞു. ജുഡീഷൽ വ്യാഖ്യാനത്തിലൂടെയോ നിയമനിർമാണ ഭേദഗതികളിലൂടെയോ വിവാഹങ്ങൾ അംഗീകരിക്കുന്നതിന് കോടതികൾക്ക് അധികാരമില്ലെന്ന് വാദിച്ചുകൊണ്ട് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം…
Read Moreസൊമാറ്റോയ്ക്കും ഭക്ഷണം കൊടുത്ത മക്ഡൊണാള്സിനും പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
ഓൺലെെനിൽ ഭക്ഷണം ഓർഡർ ചെയ്യാത്തവർ ചുരുക്കമാണ്. ജീവിത തിരക്കു കാരണവും വീട്ടിൽ നിന്നു മാറി നിൽക്കേണ്ട സാഹചര്യം മൂലമോ പലപ്പോഴെങ്കിലും ഭക്ഷണം ഓൺലെെനായി വാങ്ങാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. ഓർഡർ ചെയ്ത സാധനങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചൊക്കെ ആളുകളുടെ പരാതി മിക്കപ്പോഴും ഉയരാറുണ്ട്. എന്നാൽ ഓർഡർ ചെയ്ത ഭക്ഷണത്തിനു പകരം മറ്റൊരു ഭക്ഷണമാണ് കിട്ടുന്നതെങ്കിലോ? എന്തു ചെയ്യും? സൊമാറ്റോ വഴി മക്ഡൊണാള്‍സിൽ നിന്നും വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിനു കിട്ടിയതാകട്ടെ നോൺ-വെജ്. ഇതിനെതിരെ യുവാവ് പരാതി നൽകി. ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഇയാളുടെ പരാതിയിൻമേൽ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റ് മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ ചുമത്തി. സൊമാറ്റോയും മക്ഡൊണാള്‍ഡും സംയുക്തമായി 5000 രൂപ പിഴ ഇനത്തിലും കോടതി ചെലവും അടയ്ക്കണമെന്നാണ് വിധി. എന്നാൽ ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി…
Read Moreഇതരസംസ്ഥാന തൊഴിലാളികൾക്ക് മന്തുരോഗ ലക്ഷണങ്ങൾ;ഏഴുപേരിൽ മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിധ്യം കണ്ടെത്തി
അയ്യന്തോൾ (തൃശൂർ): ഒളരിക്കര എൽത്തുരുത്ത് മേഖലയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഏഴുപേർക്ക് മന്തു രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഇതേതുടർന്ന് മന്തുരോഗ നിവാരണ പ്രവർത്തനങ്ങൾ ജില്ല വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ഉൗർജിതമാക്കി. ഈ മേഖലയിൽ രക്തപരിശോധനയടക്കമുള്ള കാര്യങ്ങൾ വ്യാപകമാക്കിയിട്ടുണ്ട്. എൽത്തുരുത്ത് ഭാഗത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരെ പരിശോധിച്ചപ്പോഴാണ് ക്യൂലക്സ് വിഭാഗത്തിൽ പെട്ട പെണ്കൊതുകുകൾ വ്യാപകമായി പരത്തുന്ന മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിധ്യം ഇവരുടെ രക്തസാന്പിളുകളിൽ കണ്ടെത്തിയത്. തുടർന്ന് രാത്രി എട്ടു മുതൽ പത്തര വരെ വിവിധ വീടുകളിൽ മെഡിക്കൽ സംഘമെത്തി വീട്ടുകാരുടെ രക്തപരിശോധനക്ക് ആവശ്യമായ രക്തസാന്പിളുകൾ ശേഖരിച്ചു. ഒളരി, എൽത്തുരുത്ത്, ചേറ്റുപുഴ റോഡ്, കടവാരം റോഡ്, നിയോ ബാർ പരിസരം, ശിവരാമപുരം കോളനി, കണ്ണപുരം, അന്പാടിക്കുളം റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് രക്തപരിശോധന നടത്തിയത്. രാത്രിയിൽ 25ഓളം ആരോഗ്യപ്രവർത്തകരാണ് രക്തസാന്പിളുകൾ ശേഖരിക്കാൻ വീടുകൾ തോറും കയറിയിറങ്ങിയത്. വീടുകളിലെ…
Read Moreമന്ത്രത്തിനും തന്ത്രത്തിനും ഒന്നുംചെയ്യാനായില്ല; പോക്സോ കേസിൽ പൂജാരിക്ക് 111 വർഷം കഠിനതടവ്; പൂജാകർമം പഠിക്കാനെത്തിയ കുട്ടിയോട് ചെയ്തത് …
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 111 വർഷം കഠിനതടവ്. ചേർത്തല പൂച്ചാക്കൽ സ്വദേശി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷ് (40)-നെയാണ് ചേർത്തല അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി വാണി. കെ.എം. ആണ് കഠിനതടവിന് ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 6 ലക്ഷം രൂപയോളം പ്രതി പിഴയും അടയ്ക്കണം. പിഴ അടക്കാത്ത പക്ഷം പ്രത്യേകം തടവും വിധിച്ചിട്ടുണ്ട്. 2020 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ചേർത്തല തൈക്കാട്ടുശ്ശേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തിൽ പൂജാകർമം പഠിക്കുന്നതിന് പ്രതിക്കൊപ്പം ക്ഷേത്രം വക ശാന്തിമഠത്തിൽ താമസിച്ച് വന്നിരുന്ന പത്തു വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പോലിസ് പൂച്ചാക്കൽ പോലിസ് രജിസ്റ്റർ ചെയ്ത കേസ്. ഇൻസ്പെക്ടർമാരായ എം.അജയ് മോഹൻ, അജി ജി നാഥ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.സബ്…
Read More