വിപണി വിശേഷം / കെ.ബി. ഉദയഭാനു ടാപ്പിംഗ് രംഗം ഉണർന്നതോടെ ടയർ ലോബി ഷീറ്റുവില ഇടിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. കർഷകർ കുരുമുളക് റിലീസിംഗ് കുറച്ച് വില ഉയർത്താനുള്ള ശ്രമത്തിൽ. ഏലത്തോട്ടങ്ങളിൽ അടുത്ത മാസം വിളവെടുപ്പിന്റെ ആരവമുയരും. വെളിച്ചെണ്ണവിപണിയിൽ സാങ്കേതിക തിരുത്തൽ. സ്വർണവിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. റബർ റബർ കർഷകർ തോട്ടങ്ങളിൽ സജീവമായതോടെ ലാറ്റക്സ് വരവുയർന്നു. വിലത്തകർച്ച മൂലം മാസങ്ങളായി തോട്ടങ്ങളിൽനിന്ന് അകന്ന ഉത്പാദകർ ഏതാണ്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ ടാപ്പിംഗ് തുടങ്ങിയിട്ട്. മാസാരംഭത്തിൽ വിദേശ റബർ വരവ് ചുരുങ്ങിയത് വില ഉയർത്താൻ ടയർ കന്പനികളെ പ്രേരിപ്പിച്ചിരുന്നു. ഇതിനിടെ 13,000 രൂപയിലെ പ്രതിരോധം റബർ മറികടന്നത് തോട്ടം മേഖലയ്ക്കു പ്രതീക്ഷ പകർന്നു. നാലാം ഗ്രേഡ് ഷീറ്റ് 2017 ലെ മികച്ച വിലയായ 14,200 വരെ കയറി. അടുത്ത വാരം പുതിയ ഷീറ്റുവരവ് തുടങ്ങാം. ടാപ്പിംഗ് രംഗത്തെ കുതിച്ചുചാട്ടം…
Read MoreCategory: Business
ബിൽ ഗേറ്റ്സ് തന്നെ ഒന്നാമത്
വാഷിംഗ്ടൺ: അതൊരു സ്വപ്നമായിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തന്നെ ലോക സന്പന്നരിൽ ഒന്നാമൻ. കേവലം ഒരു ദിവസം മാത്രം ബിൽഗേറ്റ്സിനെ മറികടന്ന് ഒന്നാമതെത്തിയ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്നലെ ഓഹരി കമ്പോളങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിനു മുതിർന്നതാണ് ആമസോണിന്റെ ഓഹരികളെ തളർത്തിയത്. ഇന്നലെ മാത്രം ആമസോണിന്റെ ഓഹരികൾ മൂന്നു ശതമാനം താഴ്ന്നു. അതോടെ 9,010 കോടി ഡോളറിന്റെ ആസ്തിയുമായി ബിൽഗേറ്റ്സ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആമസോണിന്റെ ഓഹരികൾക്ക് 140 കോടി ഡോളറിന്റെ വർധനയുണ്ടായതാണ് ബെസോസിനെ ലോക സന്പന്നരിൽ ഒന്നാമതെത്തിച്ചത്.
Read Moreജെഫ് ബെസോസ് സമ്പന്നൻ നമ്പര്1
വാഷിംഗ്ടൺ: ശതം സഹസ്രമാകുന്പോൾ മുന്നിലുള്ളവർ വഴിമാറും! ലോക കോടീശ്വര പട്ടികയിൽ ഒന്നാം സ്ഥാനമായിരുന്ന ബിൽ ഗേറ്റ് ഇനി രണ്ടാം സ്ഥാനത്തു മാത്രം. ബിൽ ഗേറ്റ്സിനെ മറികടന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോക കോടീശ്വരന്മാരിൽ ഒന്നാമതെത്തി. ഇന്നലെ ആമസോണിന്റെ ഓഹരിവില 1.6 ശതമാനം ഉയർന്നതാണ് ഈ നേട്ടത്തിനു പിന്നിൽ. ഇന്നലെ മാത്രം 140 കോടി ഡോളറിന്റെ വർധനയാണ് ആമസോണിന്റെ ഓഹരികൾക്കുണ്ടായത്. ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡെക്സിൽ 2013 മുതൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സായിരുന്നു ഒന്നാമത്. 9,000 കോടി ഡോളറിന് അല്പം മുകളിലാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. ബുധനാഴ്ചവരെ 8,990 കോടി ഡോളർ ആസ്തിയായിരുന്നു ബെസോസിന്. ആമസോണിന്റെ ഓഹരികൾക്ക് ഇന്നലെ 140 കോടി ഡോളർകൂടി വർധിച്ചതോടെ 9,130 കോടി ഡോളറിന്റെ (5,85,146 കോടി രൂപ) ആസ്തിയുമായി ബെസോസ് ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. അതേസമയം, മൈക്രോസോഫ്റ്റ് സ്ഥാപകന്റെ ആസ്തിയിൽ മാറ്റമില്ല.…
Read Moreഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങും
ബംഗളൂരു: ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമായ ഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങുന്നു. ഇതു സംബന്ധിച്ച് ആക്സിസ് ബാങ്കും ഫ്രീചാർജിന്റെ മാതൃ കമ്പനി സ്നാപ്ഡീലുമായി തീരുമാനമായി എന്നാണ് റിപ്പോർട്ടുകൾ. 400 കോടി രൂപയോളം വിലയിട്ടാണ് ഫ്രീചാർജിനെ ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നത്. ഫ്രീചാർജിനെ ഏറ്റെടുക്കുന്നതിലൂടെ ആക്സിസ് ബാങ്കിന്റെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ കരുത്താർജിക്കുമെന്നാണ് വിലയിരുത്തൽ. ഫ്രീചാർജിനെ ഏറ്റെടുക്കുന്ന വിവരം ഈ ആഴ്ചതന്നെ ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചേക്കും. ഫ്രീചാജിനെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പേടിഎമ്മും കാര്യമായ ചർച്ച നടത്തിയിരുന്നു. എന്നാൽ, പേടിഎമ്മിനേക്കാളും കൂടുതൽ തുക വാഗ്ദാനം ചെയ്തതാണ് ആക്സിസ് ബാങ്കിന് നേട്ടമായത്. 2015 ഏപ്രിലിൽ 40 കോടി ഡോളറിനാണ് സ്നാപ്ഡീലിനെ വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ഇടപാടായിരുന്നു അത്.
Read Moreസുന്ദർ പിച്ചൈക്ക് ആൽഫബെറ്റിൽ ഡയറക്ടർ സ്ഥാനം
ന്യൂയോർക്ക്: ഗുഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈക്കു ഗുഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റിന്റെ ഡയറക്ടർ ബോർഡിൽ അംഗത്വം. നാല്പത്തഞ്ചുകാരനായ പിച്ചൈ ചെന്നൈയിൽ ജനിച്ച് ഐഐടി ഖരഗ്പൂരിലെ പഠനശേഷം 2004ലാണ് ഗൂഗിളിലെ ത്തിയത്. രണ്ടുവർഷം മുന്പാണ് ഗൂഗിളിന്റെ സാരഥ്യം അദ്ദേഹത്തിനു ലഭിച്ചത്. ആൽഫബൈറ്റിന്റെ ബോർഡിൽ ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർക്കൊപ്പം മുൻ സിഇഒ എറിക്ക് ഷ്മിട്ട്, ഡയാനെ ഗ്രീൻ, റൂത്ത് പൊറാട്ട് തുടങ്ങിയ 13 പേരിൽ ഒരാളായി പിച്ചൈ. പേജ് സിഇഒയും ബ്രിൻ പ്രസിഡന്റുമാണ്. ഗൂഗിളിന്റെ പുനഃസംഘടന നടന്ന 2015ലാണ് ആൽഫബെറ്റ് രൂപവത്കരിച്ച് ഗുഗിളിന്റെയും മറ്റ് ഉപകന്പനികളുടെയും മാതൃ കന്പനിയാക്കിയത്.
Read Moreറിക്കാർഡ് തിളക്കത്തിൽ ഇന്ത്യൻ ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു ഇന്ത്യൻ ഓഹരിവിപണി ഒരിക്കൽകൂടി റിക്കാർഡ് തിളക്കം കാഴ്ചവച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപത്തിന് ഉത്സാഹിച്ചത് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും ആകർഷിച്ചു. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ റിപ്പോർട്ടുകളുടെ തിളക്കവും വിപണിക്ക് കരുത്തായി. സെൻസെക്സ് റിക്കാർഡ് പ്രകടനത്തിലൂടെ 32,132 പോയിന്റ് വരെ മുന്നേറിയെങ്കിലും ഈ അവസരത്തിലെ പ്രോഫിറ്റ് ബുക്കിംഗ് സൂചികയെ തളർത്തി. പോയവാരം വ്യക്തമാക്കിയിരുന്ന 31,624 പോയിന്റിലെ സപ്പോർട്ട് രണ്ട് പോയിന്റ് വ്യത്യാസത്തിൽ നിലനിർത്തി 31,626 വരെ ഇടിഞ്ഞശേഷം വിപണി തിരിച്ചുവരവിൽ 32,029 പോയിന്റിലാണ്. ഈ വാരം സൂചികയ്ക്ക് പ്രതിരോധം 32,232-32,435ലാണ്. വാരത്തിന്റെ ആദ്യപകുതിയിൽതന്നെ ഈ തടസം ദേഭിച്ചാൽ 32,738 പോയിന്റിനെ വിപണി ലക്ഷ്യമാക്കും. തളർച്ച നേരിട്ടാൽ 31,726ൽ പിടിച്ചുനിൽക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ 31,423-31,220 വരെ തിരുത്തൽ തുടരാം. സാങ്കേതികമായി വീക്ഷിച്ചാൽ വിപണിയുടെ പ്രതിദിന, പ്രതിവാര ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ…
Read Moreഎമിറേറ്റ്സും ഫ്ലൈദുബായിയും കൈകോർക്കും
കൊച്ചി: എമിറേറ്റ്സും ഫ്ലൈ ദുബായിയും വിപുലമായ സഹകരണത്തിനൊരുങ്ങുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന രണ്ട് എയർലൈനുകളും മികച്ച വളർച്ച നേടുന്നതിനാണ് പരസ്പര സഹകരണത്തിന് ഒരുങ്ങുന്നത്. ഈ സഹകരണം കോഡ് ഷെയറിംഗിന് അപ്പുറത്തേക്കും വ്യാപിപ്പിക്കും. സഹകരണാടിസ്ഥാനത്തിൽ ഷെഡ്യൂളുകൾ തയാറാക്കുന്നതും സംയോജിതമായ ശൃംഖല വളർത്തുന്നതും ഇതിന്റെ ഭാഗമാണ്.
Read Moreപുതിയ ഇരുപതു രൂപ നോട്ടുകൾ ഉടൻ വിപണിയിൽ
മുംബൈ: റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകൾ ഉടൻ വിപണിയിലെത്തും. 2005ൽ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകൾക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്. നിലവിൽ വിപണിയിലുള്ള 20 രൂപ നോട്ടുകൾക്കു സമാനമായ സമാനമായ നോട്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. നോട്ടിന്റെ നന്പർ പാനലിൽ ആർബിഐ ഗവർണറുടെ ഒപ്പിനൊപ്പം എസ് എന്ന അക്ഷരംകൂടി ഉൾപ്പെടുത്തിയാണ് പുതിയ നോട്ടുകൾ അച്ചടിക്കുന്നതെന്നാണു സൂചന. കഴിഞ്ഞ വർഷം നവംബറിൽ വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനുശേഷം ആർബിഐ, പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നു.
Read Moreവാടക 7500 രൂപയിൽ കുറവെങ്കിൽ ജിഎസ്ടി 18 ശതമാനം
ന്യൂഡൽഹി: ഫൈവ്സ്റ്റാർ ഹോട്ടലാണെങ്കിലും പ്രഖ്യാപിത മുറിവാടക 7500 രൂപയിൽ താഴെയുള്ള മുറികളിലെ ജിഎസ്ടി നിരക്ക് 18 ശതമാനം മാത്രമാണെന്നു കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു. ഫൈവ്സ്റ്റാർ ആയതുകൊണ്ടു മാത്രം ജിഎസ്ടി 28 ശതമാനം ആകില്ല. മുറിവാടക 7500 രൂപയോ അതിലധികമോ ആയിരിക്കണം.
Read Moreആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുമ്പ്
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 2016-17 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2017 ജൂലൈ 31 ആണ്. ശന്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാര സ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും 31ന് മുന്പ് റിട്ടേണ് സമർപ്പിക്കണം. റിട്ടേൺ പരിഷ്കാരം ഈ വർഷം ആദായനികുതി റിട്ടേണുകളിൽ ചില പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. ഒറ്റ പേജുള്ള ഐടിആർ 1 (സഹജ്), നിലവിലുണ്ടായിരുന്ന ആകെ റിട്ടേണുകളുടെ എണ്ണം ഒന്പതിൽനിന്ന് ഏഴ് ആയി ചുരുക്കൽ, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഐടിആർ 2, ഐടിആർ 2എ, ഐടിആർ 3 എന്നിവ പരിഷ്കരിച്ച് ഐടിആർ 2 മാത്രമാക്കൽ, ഐടിആർ 4, ഐടിആർ…
Read More