ന്യൂഡൽഹി: പഴയസ്വർണം കടയിലേക്കു വിൽക്കുന്പോൾ മൂന്നു ശതമാനം ചരക്കുസേവന നികുതി (ജിഎസ്ടി) നൽകണം. പുതിയ സ്വർണം വാങ്ങുന്നതിനും മൂന്നു ശതമാനം ജിഎസ്ടി നൽകണം. നികുതി വ്യവസ്ഥ ഇതാണെന്നു കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു. പഴയതു വിൽക്കുന്പോൾ കടക്കാരൻ മൂന്നു ശതമാനം കുറച്ചുള്ള തുകയേ തരൂ. മൂന്നു ശതമാനം വിൽക്കുന്നയാളിൽനിന്നു പിരിച്ചു കടക്കാരൻ സർക്കാരിൽ അടയ്ക്കുന്നു. കിട്ടിയ തുക കൊണ്ടു പുതിയ സ്വർണം വാങ്ങുന്പോൾ അതിനു മൂന്നു ശതമാനം ജിഎസ്ടി കടക്കാരൻ വാങ്ങും; ആ തുകയും സർക്കാരിൽ അടയ്ക്കും. വിൽക്കുകയും വാങ്ങുകയും ചെയ്തയാൾ രണ്ടു തവണയും നികുതി നൽകണം. കടക്കാരനു പുതിയ സ്വർണത്തിന്റെ നികുതിയിൽനിന്നു പഴയസ്വർണത്തിന്റെ നികുതി തട്ടിക്കിഴിക്കാം: റവന്യു സെക്രട്ടറി വ്യക്തമാക്കി. എന്നാൽ, ആഭരണത്തിൽ പരിഷ്കാരമോ മറ്റോ വരുത്താൻ ഏല്പിച്ചാൽ അതിന് ഈടാക്കുന്ന തുക പണിക്കൂലിയായി കണക്കാക്കും. അതിന് അഞ്ചു ശതമാനമാണു ജിഎസ്ടി: അധ്യ…
Read MoreCategory: Business
നിരക്കിളവുമായി ഖത്തർ എയർവേസ്
കൊച്ചി: വിമാന യാത്രികർക്ക് വൻ നിരക്കിളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ഈ മാസം 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ 50 ശതമാനം ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2017ലെ വേൾഡ് എയർലൈൻ അവാർഡ് നേടിയതിന്റെ സന്തോഷ സൂചകമായാണ് ഇപ്പോഴത്തെ നിരക്കിളവ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഖത്തർ എയർവേസ് സേവനം നല്‍കുന്നുണ്ട്
Read Moreവാടകത്തുക 20 ലക്ഷം കടന്നാൽ ജിഎസ്ടി
ന്യൂഡൽഹി: 20 ലക്ഷം രൂപയിൽ കൂടുതൽ വാടക ലഭിക്കുന്നുണ്ടെങ്കിൽ ചരക്കു – സേവന നികുതി (ജിഎസ്ടി) നല്‍കണം. 20 ലക്ഷം രൂപയിലധികമായാൽ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു നികുതി നല്‍കണം. വ്യാപാരമോ ഓഫീസ് പ്രവർത്തനമോ അടക്കമുള്ള വാണിജ്യാവശ്യങ്ങൾക്കു കെട്ടിടം നൽകിയാൽ മാത്രം മതി ജിഎസ്ടി. താമസത്തിനായി നല്കിയാൽ നികുതി വേണ്ട. ജിഎസ്ടി സംബന്ധിച്ച മാസ്റ്റർ ക്ലാസിൽ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധ്യ വിശദീകരിച്ചതാണിത്. 50,000 രൂപ വരെ സമ്മാനം നികുതിവിധേയമല്ല തൊഴിലുടമ ജീവനക്കാർക്കു നൽകുന്ന സമ്മാനങ്ങൾ വർഷം 50,000 രൂപയിൽ കൂടുതൽ ആയാൽ മാത്രമേ ജിഎസ്ടി ബാധകമാകൂ. തൊഴിൽ കോൺട്രാക്ടിന്റെ ഭാഗമായി തൊഴിലുടമ നല്കുന്ന ആനുകൂല്യങ്ങളും (ക്ലബ് അംഗത്വം, ഹെൽത്ത് ക്ലബ് ഫീസ് മുതലായവ) ജിഎസ്ടിയിൽ വരില്ലെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. ജീവനക്കാർക്കു സൗജന്യ പാർപ്പിടം നല്കിയാലും ജിഎസ്ടി ഇല്ല. കാലി – കോഴി – മത്സ്യ തീറ്റകൾക്കു…
Read Moreജിഎസ്ടിയിൽ തിളങ്ങി സൂചികകൾ
ഓഹരി അവലോകനം/ സോണിയ ഭാനു ജിഎസ്ടിയുടെ ആവേശം ഓഹരി സൂചികയ്ക്കു തിളക്കം പകർന്നു. മുന്നാഴ്ചകളിലെ മരവിപ്പിനു ശേഷമുള്ള തിരിച്ചുവരവ് സെൻസെക്സും നിഫ്റ്റിയും ആഘോഷമാക്കി. മിഡ്ക്യാപ്, സ്മോൾ ക്യാ പ് ഇൻഡക്സുകളും തിളങ്ങി. നികുതിഘടനയിൽ രാജ്യം വരുത്തിയ മാറ്റങ്ങളും മണ്‍സൂണിന്റെ കൃത്യസമയത്തെ കടന്നുവരവും നിക്ഷേപകരെ ആവേശംകൊള്ളിച്ചു. ഈ വാരം കോർപറേറ്റ് മേഖല തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഓപ്പറേറ്റർമാർ. ബുൾ തരംഗത്തിൽ കുതിച്ച സെൻസെക്സ് 31,017ൽനിന്ന് 31,460 വരെ കയറിയെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച പ്രതിരോധമായ 31,486 മറികടക്കാനാവാതെ വാരാന്ത്യം 31,360 പോയിന്റിലാണ്. സൂചികയ്ക്ക് 439 പോയിന്റ് പ്രതിവാരനേട്ടം. ഏഷ്യൻ വിപണികൾക്ക് മുന്നിൽ ഈ വാരം വൻ കടന്പകളുണ്ട്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ അമേരിക്ക പരീക്ഷിക്കുമെന്ന വെളിപ്പെടുത്തൽ മേഖലയിൽ പിരിമുറുക്കമുളവാക്കാം.അമേരിക്കയും ജപ്പാനും ഇന്ത്യയും ഒരാഴ്ച നീളുന്ന സംയുക്ത വ്യോമാഭ്യാസങ്ങൾ ഈ…
Read Moreമൂന്നു ദിവസത്തിനകം തട്ടിപ്പ് അറിയിച്ചാൽ പണം പോകില്ല
മുംബൈ: ഓൺലൈൻ, മൊബൈൽ ബാങ്കിംഗിലും എടിഎം ഇടപാടിലും വരുന്ന തട്ടിപ്പുകളിൽനിന്ന് ഉപയോക്താക്കൾക്കു രക്ഷ നല്കാൻ റിസർവ് ബാങ്കിന്റെ മാർഗരേഖ.ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കുറ്റമോ പോരായ്മയോ മൂലമോ മൂന്നാം കക്ഷികളുടെ ഇടപെടൽ മൂലമോ വരുന്ന നഷ്ടം അക്കൗണ്ട് ഉടമ വഹിക്കേണ്ടതില്ല.പക്ഷേ, തട്ടിപ്പു നടന്ന് മൂന്നു പ്രവൃത്തിദിവസത്തിനുള്ളിൽ ബാങ്കിനെ വിവരമറിയിച്ചിരിക്കണം. ഇടപാടിനെപ്പറ്റിയുള്ള എസ്എംഎസ്/ഇ-മെയിൽ അലർട്ട് ലഭിക്കുന്നതു മുതലാണു മൂന്നു ദിവസം കണക്കാക്കുന്നത്. ബാങ്കിന്റെയോ മൂന്നാം കക്ഷികളുടെയോ പിഴവ് മൂലമുള്ള കാര്യങ്ങളിൽ ബാങ്കിനാണ് നഷ്ടബാധ്യത എന്നു പുതിയ മാർഗരേഖ പറയുന്നു.എന്നാൽ, ഇടപാടുകാരുടെയാണു ബാധ്യതയെങ്കിൽ അനധികൃത ഇടപാടിനെപ്പറ്റി ബാങ്കിൽ അറിയിക്കുന്നതുവരെ വരുന്ന നഷ്ടം ഇടപാടുകാർ വഹിക്കണം. അറിയിച്ചശേഷം വരുന്ന നഷ്ടത്തിന്റെ ബാധ്യത ബാങ്ക് ഏൽക്കണം. ഓൺലൈൻ-എടിഎം തട്ടിപ്പുകൾ, അനധികൃത പണമിടപാടുകൾ, അബദ്ധങ്ങൾ എന്നിവ വഴിയുള്ള നഷ്ടങ്ങൾ സംബന്ധിച്ചാണു പുതിയ മാർഗരേഖ. സംശയകരമായ ഇടപാടുകൾ ബാങ്കിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഇടപാടുകാരാണ്. തട്ടിപ്പാണോ എന്നു തെളിയിക്കേണ്ടതു…
Read Moreകനറാ എച്ച്എസ്ബിസി – ധനലക്ഷ്മി ധാരണയായി
കൊച്ചി: ഇൻഷ്വറൻസ് കമ്പനിയായ കനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സിന്റെ എല്ലാവിധ ലൈഫ് ഇൻഷ്വറൻസ് പദ്ധതികളും ധനലക്ഷ്മി ബാങ്കിലെ ലൈസൻസ് ഉള്ള ജീവനക്കാർ വഴി വില്പന നടത്താൻ ധാരണയായി. ധാരണപ്രകാരം മൂന്നു വർഷത്തേക്കു കോർപറേറ്റ് ഏജന്റ് ആയിരിക്കുമെങ്കിലും ദീർഘകാലത്തേക്കു ബന്ധം തുടരാനാണ് ലക്ഷ്യമിടുന്നതെന്നു പത്രസമ്മേളനത്തിൽ ഇരു സ്ഥാപനങ്ങളും അറിയിച്ചു. ധനലക്ഷ്മി ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നിരവധി പദ്ധതികളാവും ഇതിലൂടെ ലഭിക്കുക. ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷമുള്ള ആവശ്യങ്ങൾ, ജീവിതകാലത്തേക്കുള്ള ഉറപ്പായ വരുമാനം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സന്പാദ്യം, സമഗ്ര സംരക്ഷണം തുടങ്ങി പദ്ധതികളാണ് കാനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ലൈഫ് ഇൻഷ്വറൻസിനുള്ളത്. ധനലക്ഷ്മി ബാങ്കുമായി ധാരണയായതോടെ കൂടുതൽ ഉപയോക്താക്കളിലേക്കു സേവനങ്ങൾ എത്തിക്കാമെന്നാണ് ഇരുസ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ജി. ശ്രീറാം, കനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ലൈഫ്…
Read Moreപണമിടപാട് പരിധി: അഞ്ചിനം ഇടപാടുകൾ ഒഴിവാക്കി
ന്യൂഡൽഹി: രണ്ടുലക്ഷം രൂപയിൽ കൂടുതൽ ഒരു ദിവസം ഒരു കാര്യത്തിനു പണമായി കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയിൽനിന്ന് അഞ്ചിനം ഇടപാടുകൾ ഒഴിവാക്കി.കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഏർപ്പെടുത്തിയ അവാർഡ് അല്ലെങ്കിൽ പാരിതോഷികം, ക്രെഡിറ്റ് കാർഡിന്റെയോ കാർഡുകളുടെയോ ബിൽതുക, ഏതെങ്കിലും പ്രീപെയ്ഡ് ധനകാര്യ ഉപകരണത്തിന്റെ ഏജന്റ് അടയ്ക്കുന്ന തുക, വൈറ്റ് ലേബൽ എടിഎം, ഓപ്പറേറ്റർ ബാങ്കിനോ സഹകരണ ബാങ്കിനോ വേണ്ടി റീട്ടെയിൽ ഔട്ട്ലെറ്റിൽനിന്നു വാങ്ങുന്ന തുക, ബാങ്കിന്റെയോ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയോ ബിസിനസ് കറസ്പോണ്ടന്റിനു നല്കുന്ന തുക എന്നിവയാണ് ഒഴിവാക്കിയത്. ഇവയ്ക്കു രണ്ടുലക്ഷം രൂപ പരിധി ബാധകമല്ലെന്നു പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) വിജ്ഞാപനം ചെയ്തു. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണു പണകൈമാറ്റത്തിനു പരിധി വച്ചത്. ബജറ്റിൽ മൂന്നു ലക്ഷം രൂപ പരിധി പ്രഖ്യാപിച്ചത് ധനകാര്യബിൽ വന്നപ്പോൾ രണ്ടുലക്ഷമായി കുറയ്ക്കുകയായിരുന്നു.
Read Moreജിഎസ്ടിവ്യാപാരികളുടെ സഹായത്തിനു ഹെൽപ് ഡെസ്കുകൾ
തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികളുടെ സഹായത്തിന് വാണിജ്യ നികുതി വകുപ്പ് ജില്ലാ തലത്തിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു.ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ വ്യാപാരികൾക്ക് അതാത് ജില്ലയിലെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് പരിഹരിക്കാം. തിരുവനന്തപുരം- 8330011240, കൊല്ലം- 8330011241, പത്തനംതിട്ട -8330011242, ആലപ്പുഴ- 83300112, കോട്ടയം- 8330011244, ഇടുക്കി- 8330011245, എറണാകുളം – 8330011246, മട്ടാഞ്ചേരി- 8330011247, തൃശൂർ- 8330011248, പാലക്കാട്- 8330011249, മലപ്പുറം – 8330011250, കോഴിക്കോട്- 8330011251, വയനാട്- 8330011252, കണ്ണൂർ- 8330011253, കാസർഗോഡ്- 8330011254. സംസ്ഥാനതല ഹെൽപ് ലൈൻ നമ്പർ- 8330011255.
Read More200 രൂപയുടെ നോട്ടുകൾ പുറത്തിറക്കും: ആർബിഐ
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നു. ഇതിനായുള്ള പ്രിന്റിംഗ് ഓർഡർ തയാറായെന്ന് ആർബിഐ അധികൃതർ അറിയിച്ചു. കൂടുതൽ 50 രൂപ നോട്ടുകളും പുറത്തിറക്കാൻ ആർബിഐ നീക്കമുണ്ട്. 1000 രൂപ, 500 രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആർബിഐ യുടെ പുതിയ നടപടി. 50, 100 രൂപ നോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
Read Moreസാങ്കേതിക തിരുത്തലിലേക്കു പ്രവേശിച്ച് ഇന്ത്യൻ ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു ഇന്ത്യൻ ഓഹരിവിപണി ഒരിക്കൽകൂടി സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ജൂണ്‍ സീരീസ് സെറ്റിൽമെന്റ് സൃഷ്ടിച്ച സമ്മർദം ഓപ്പറേറ്റർമാരെ അല്പം പിരിമുറുക്കത്തിലാക്കി. മുൻവാരം സൂചിപ്പിച്ച 9,527 പോയിന്റിലെ സ്പ്പോർട്ട് നഷ്ടപ്പെട്ട നിഫ്റ്റി വാരാന്ത്യം 9520ലാണ്. ഇതോടെ വിപണി ഈ വർഷം ആദ്യമായി പ്രതിമാസ നഷ്ടത്തിലായി. ജനുവരി-മേയ് കാലയളവിൽ 16 ശതമാനം കുതിച്ചുചാട്ടം കാഴ്ചവച്ച ശേഷമാണ് ജൂണിൽ തളർന്നത്. ബുള്ളിഷെങ്കിലും നിക്ഷേപകർ കരുതലോടെ ചുവടുവയ്ക്കുമെന്ന സൂചന ജൂണ്‍ ആദ്യം മുതൽ ഇതേ കോളത്തിൽ നല്‍കിയിരുന്നു . ജൂലൈ സീരീസിന്റെ ആദ്യദിനം വിപണിയെ ആവേശം കൊള്ളിച്ചെങ്കിലൂം ഹൃസ്വകാലയളവിൽ തിരുത്തൽ ആവർത്തിക്കാനാണ് സാധ്യത. അതേസമയം സാന്പത്തികരംഗത്തെ പരിഷ്കാരങ്ങൾക്ക് വേഗം വർധിച്ചാൽ വീണ്ടും ബുൾ തരംഗം ഉടലെടുക്കാം. മുൻവാരം സൂചിപ്പിച്ചതാണ് നിഫ്റ്റി 10,000 പോയിന്റിനെയും സെൻസെക്സ് 32,500നെയും ഉറ്റുനോക്കുകയാണെത്. വാരമധ്യത്തിനുശേഷം വാർത്താ ഏജൻസിയായ റോയിറ്റേഴ്സ്…
Read More