റിസർവ് ബാങ്ക് ഗവർണർമാരും കേന്ദ്രസർക്കാരും തമ്മിൽ ഇണങ്ങിപ്പോകാൻ പ്രയാസമാണ്. അതാണ് അനുഭവം. മിതഭാഷിയായ ഡോ. ഉർജിത് പട്ടേൽ ഉടക്കിനു മുതിരില്ലെന്നാണു ഭരണകർത്താക്കൾ കരുതിയത്. പക്ഷേ, ഇപ്പോൾ പട്ടേലും പാരന്പര്യം കാത്തുസൂക്ഷിക്കുന്നു. എന്നുമാത്രമല്ല; പട്ടേലിന്റെ അധികാരം വെട്ടിക്കുറച്ച് പണനയം തയാറാക്കാൻ പണനയകമ്മിറ്റി (എംപിസി) ഉണ്ടാക്കി, അതിലേക്കു നിയമിച്ച അംഗങ്ങളും നിലപാടു മാറ്റി.പലിശ കുറയ്ക്കണമെന്നു ഗവൺമെന്റ് രഹസ്യമായും പരസ്യമായും പറഞ്ഞു. എംപിസി അംഗങ്ങളെ ചർച്ചയ്ക്കും വിളിച്ചു. കാര്യം അറിയാമായിരുന്നതുകൊണ്ട് അവരാരും പോയില്ല. ഒടുവിൽ പലിശ കുറച്ചില്ല. പരിഭവം ഗവൺമെന്റിനു വലിയ സങ്കടം, പരിഭവം. മുഖ്യ സാന്പത്തിക ഉപദേഷ്ടാവിനെക്കൊണ്ട് അതു പറയിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം ഒക്ടോബറിലാണു റീപോനിരക്ക് 6.25 ശതമാനമാക്കിയത്. ഇപ്പോഴും അതുതുടരുന്നു. വിലക്കയറ്റം കുറഞ്ഞല്ലോ, അതിനാൽ നിരക്ക് കുറയ്ക്കരുതോ എന്നാണു ഗവൺമെന്റിന്റെ ചോദ്യം. കുറഞ്ഞ വിലക്കയറ്റം, നല്ല മൺസൂൺ സാധ്യത, പെട്രോളിയം വില കൂടാൻ സാധ്യതയില്ല. ഈ പശ്ചാത്തലത്തിൽ പലിശ…
Read MoreCategory: Business
സൈബർ സുരക്ഷയ്ക്കായി ബി ഇന്റർനെറ്റ് ഓസം
മൗണ്ടൻവ്യൂ (കലിഫോർണിയ): ഇന്റർനെറ്റ് സുരക്ഷാ മാസം ആചരിക്കുകയാണ് ഗൂഗിൾ. ഇതിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി കംപ്യൂട്ടർ ഗെയിമും പാഠ്യപദ്ധതിയും ഒരുക്കിക്കഴിഞ്ഞു. പൂർണമായും ഓണ്ലൈൻ സുരക്ഷയെയും ഭദ്രതയെയും കുറിച്ചാണിവ. ഡിജിറ്റൽ ലോകത്തെക്കുറിച്ച് സാമാന്യ അറിവു പകരാനായി ഗൂഗിൾ അവതരിപ്പിക്കുന്ന പരിപാടിയാണ് “ബി ഇന്റർനെറ്റ് ഓസം’. ഇന്റർലാൻഡ് എന്നു പേരിട്ടിരിക്കുന്ന ഗെയിം ലക്ഷ്യം വയ്ക്കുന്നത് മൂന്നു മുതൽ അഞ്ചാം ഗ്രേഡ് വരെ പഠിക്കുന്ന കുട്ടികളെയാണ്. ഒഴുകുന്ന നാല് ദ്വീപുകളിലേക്കു ഗെയിം കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നു. ഓരോ ദ്വീപിലും ഓണ്ലൈൻ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും വെല്ലുവിളികളുമുണ്ടാകും. അവയ്ക്കുത്തരം നൽകുന്നതുലൂടെ കുട്ടികളെ ബോധവത്കരിക്കാൻ സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു.
Read Moreറീപോ നിരക്ക് മാറ്റമില്ല; എസ്എൽആർ കുറച്ചു
മുംബൈ: പലിശനിരക്കുമായി ബന്ധപ്പെട്ട നിരക്കുകൾ മാറ്റാതെ റിസർവ് ബാങ്ക് പണനയം. എന്നാൽ, ഭവനവായ്പകൾക്കു ചെറിയ ആഹ്വാനം ലഭിക്കാൻ സാധ്യതയുണ്ട്. ഭവനവായ്പകളുടെ അപായസാധ്യതാത്തോത് താഴ്ത്തി നിശ്ചയിക്കുകയും അതിനു വേണ്ട വകയിരുത്തൽ കുറയ്ക്കുകയും ചെയ്തു. സർക്കാർ കടപ്പത്രങ്ങളിൽ ബാങ്കുകൾ നിക്ഷേപിക്കേണ്ട തുക അര ശതമാനം കുറച്ച് 20 ശതമാനമാക്കി. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) എന്നാണ് ഇതറിയപ്പെടുന്നത്. ബാങ്കിലെ മൊത്തം നിക്ഷേപങ്ങളുടെ 20.5 ശതമാനമാണ് ഇതുവരെ കടപ്പത്രങ്ങളിൽ സൂക്ഷിക്കേണ്ടിയിരുന്നത്. കടപ്പത്രങ്ങളിൽനിന്നു ബാങ്കുകൾക്കു പലിശ ലഭിക്കും. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽധന അനുപാതം (സിആർആർ) നാലു ശതമാനം മാറ്റമില്ലാതെ തുടരും. ബാങ്കുകൾക്കു റിസർവ് ബാങ്കിൽനിന്നു ലഭിക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് 6.25 ശതമാനമായി തുടരും. ബാങ്കുകൾ മിച്ചം പണം റിസർവ് ബാങ്കിൽ നൽകിയാൽ ലഭിക്കുന്ന പലിശ (റിവേഴ്സ് റീപോ) ആറു ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും മാറ്റിയില്ല.…
Read Moreറിസർവ് ബാങ്ക് ഇന്ന് പണനയം പരസ്യപ്പെടുത്തും: മാറ്റത്തിനു സാധ്യത
മുംബൈ: റിസർവ് ബാങ്ക് ഇന്നു പണനയ അവലോകനം പരസ്യപ്പെടുത്തും. പലിശനിരക്ക് മാറാവുന്നവിധം റീപോ നിരക്കിൽ മാറ്റംവരുത്താനിടയില്ലെന്നാണ് കണക്കുകൂട്ടൽ.ഇപ്പോൾ റീപോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റീപോ ആറുശതമാനവുമാണ്. ബാങ്കുകൾക്ക് അടിയന്തര സാഹചര്യത്തിൽ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്.ബാങ്കുകളുടെ കരുതൽപണ അനുപാതം (സിആർആർ) നാലു ശതമാനവും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) 20.5 ശതമാനവുമാണ്. ഈ നിരക്കുകളിലും മാറ്റം പ്രതീക്ഷിക്കുന്നില്ല. അടുത്തയാഴ്ച ചേരുന്ന അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ കാൽശതമാനം ഉയർത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യ പലിശ താഴ്ത്തുകയും അമേരിക്ക പലിശ കൂട്ടുകയും ചെയ്താൽ വിദേശികൾ പണം പിൻവലിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പലിശനിരക്ക് താഴ്ത്തണമെന്ന അഭിപ്രായമാണ് കേന്ദ്രഗവൺമെന്റിനുള്ളത്. രാജ്യത്ത് മൂലധന നിക്ഷേപ നിരക്ക് 28 ശതമാനത്തിലേക്കു താണിരിക്കുകയാണ്. പലിശ കുറഞ്ഞാൽ നിക്ഷേപത്തോത് കൂടുമെന്നു ഗവൺമെന്റ് പ്രതീക്ഷിക്കുന്നു
Read Moreപുതിയ മാൽവേർ ആക്രമണത്തിന് ഇരയായവരിൽ ഇന്ത്യ മുന്നിൽ
ടെൽ അവിവ്(ഇസ്രയേൽ): ആഗോളതലത്തിൽ വാനാക്രൈ മാൽവേർ ആക്രമണം നടത്തിയപോലെ പുതിയ മാൽവേർ ആക്രമണമുണ്ടാകുമെന്ന് സൈബർ സുരക്ഷാ കമ്പനി ചെക്ക് പോയിന്റ് മുന്നറിയിപ്പു നല്കി. ഫയർബോൾ മാൽവേറാണ് സൈബർ ലോകത്ത് അപകടം വിതച്ച് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ബ്രൗസറുകളെ ഹൈജാക്ക് ചെയ്ത് ഡിഫോൾട്ടായുള്ള സെർച്ച് എൻജിനെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ റാഫോടെക്കിന്റെ വെബ്സൈറ്റിലേക്കാണ് ഫയർബോൾ റാൻസംവേർ സെർച്ച് എൻജിനെ വഴിതിരിച്ചുവിടുന്നത്. ആക്രമിക്കപ്പെട്ട മെഷീനുകളെ വിദൂരതയിൽനിന്ന് നിയന്ത്രിക്കാനും മാൽവേറുകളുള്ള പുതിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ഫയർബോൾ മാൽവേറിനു സാധിക്കുമെന്നും ചെക്ക് പോയിന്റ് പറയുന്നു. ലോകവ്യാപകമായി 25 കോടി കംപ്യൂട്ടറുകളിൽ ഈ മാൽവേർ കടന്നുകൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചെക്ക് പോയിന്റിന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ കോർപറേറ്റ് കമ്പനികളുടെ കംപ്യൂട്ടറുകളിൽ അഞ്ചിൽ ഒന്ന് എന്ന നിലയിൽ ഈ മാൽവേർ ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ 55 ലക്ഷം പേഴ്സണൽ കംപ്യൂട്ടറുകളിൽ ഫയർബോൾ…
Read Moreകാലവർഷത്തിന്റെ പിൻബലത്തിൽ കുതിപ്പു തുടർന്ന് ഓഹരി സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു ഓഹരി സൂചികകൾ നാലാം വാരവും റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. കാലവർഷത്തിന്റെ കടന്നുവരവ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും മുന്നേറ്റത്തിനു കുട പിടിച്ചു.വിദേശ ധനകാര്യസ്ഥാപനങ്ങളുടെ നിക്ഷേപ മനോഭാവം വിപണിയുടെ അടിയൊഴുക്ക് കൂടുതൽ ശക്തമാക്കി. സെൻസെക്സ് 245 പോയിന്റും നിഫ്റ്റി 58 പോയിന്റും ഉയർന്നു. നാലാഴ്ചകളിൽ ബിഎസ്ഇ സൂചിക 1,414 പോയിന്റ് വാരിക്കൂട്ടിയപ്പോൾ നിഫ്റ്റി ഈ കാലയളവിൽ 310 പോയിന്റ് കയറി. സെൻസെക്സ് ഈ കാലയളവിൽ 4.74 ശതമാനവും നിഫ്റ്റി 3.97 ശതമാനവും വർധിച്ചു. എഫ്എംസിജി, ഹെൽത്ത്കെയർ, ഓട്ടോമൊബൈൽ, കണ്സ്യൂമർ ഗുഡ്സ്, ബാങ്കിംഗ് വിഭാഗങ്ങളിലെ നിക്ഷേപതാത്പര്യം സൂചികയുടെ കുതിപ്പിനു വേഗം പകർന്നു. അതേസമയം ഓപ്പറേറ്റർമാർ സ്റ്റീൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയാലിറ്റി, ടെക്നോളജി, പവർ വിഭാഗങ്ങളിൽ ലാഭമെടുപ്പു നടത്തി. മുൻനിരയിലെ 30 ഓഹരികളിൽ 18 എണ്ണത്തിന്റെ നിരക്ക് കയറിയപ്പോൾ 12 ഓഹരികൾക്ക് തളർച്ച നേരിട്ടു. മുൻനിരയിലെ…
Read Moreഇപിഎഫ്: മൊബൈൽ ആപ് ഉടൻ വരുമെന്നു കമ്മീഷണർ
കോട്ടയം: ഇപിഎഫ് സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുമെന്നു കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ വി.പി. ജോയി. ഇതോടെ ഇപിഎഫ് പണമടക്കുന്നതുൾപ്പെടെയുള്ള സേവനം ഓഫീസിൽ പോകാതെതന്നെ ലഭ്യമാകും. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ അറിയാൻ കഴിയുന്ന മൊബൈൽ ആപ് ഉടൻ നടപ്പിലാക്കും. ബാങ്ക് വായ്പ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന രീതി പൂർണമായും ഓഴിവാക്കും. തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒറ്റ ഫോമിൽതന്നെ എല്ലാ സേവനങ്ങളും നടപ്പാക്കി. ഭവനനിർമാണ ഫണ്ട് വിതരണത്തിനു തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് പിഎംഎവൈ ആനുകൂല്യം ലഭ്യമാക്കി കുറഞ്ഞ പലിശനിരക്കിൽ ബാങ്കുവായ്പ ലഭ്യമാക്കും. ഇതിനായി ഹഡ്കോയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. സാധാരണക്കാരും ഇടത്തരക്കാരുമായ തൊഴിലാളികളെ ലക്ഷ്യമിട്ടാണു ഭവനനിർമാണ ഫണ്ട് പദ്ധതി നടപ്പാക്കുന്നത്. ഇഎസ്ഐ പദ്ധതിയുമായി ചേർന്നു പെൻഷൻകാർക്കു മെഡിക്കൽ ഇൻഷ്വറൻസ് സ്കീം നടപ്പാക്കും. കേന്ദ്രസർക്കാരും ഗുണഭോക്താക്കളും സംയുക്ത വിഹിതം അടച്ചാണു പദ്ധതി. മരണ ഇൻഷ്വറൻസ് കുറഞ്ഞത് രണ്ടര ലക്ഷമാക്കും. രാജ്യത്തെ സംഘടിത…
Read Moreഎസ്ബിഐ പുതുക്കിയ സർവീസ് ചാർജുകൾ പ്രാബല്യത്തിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ എടിഎം സേവനത്തിന്റെയും, മൊബൈൽ പേമെന്റ് ആപ്പായ എസ്ബിഐ മൊബൈൽ ബഡിയുടെയും സർവീസ് ചാർജുകൾ പുതുക്കി. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഐഎംപിഎസ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ ഒരു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യുന്നതിന് അഞ്ചു രൂപയും സർവീസ് ടാക്സും, ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ 15 രൂപയും ടാക്സും, രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ 25 രൂപയും ടാക്സും. കേടുവന്നതോ, പഴയതോ ആയ നോട്ട് മാറിയെടുക്കാൻ 20 നോട്ടോ, മൂല്യം 5000 രൂപയിൽ കുറവോ ആണെങ്കിൽ ചാർജ് ഇല്ല. 20 എണ്ണത്തിൽ കൂടുതലും മൂല്യം 5000 രൂപയിൽ അധികവുമായാൽ ഒാരോ നോട്ടിനും രണ്ട് രൂപയും നികുതിയും. 5000 രൂപയിൽ അധികമായാൽ ഒരു നോട്ടിനു രണ്ടു രൂപ…
Read Moreകറൻസി റദ്ദാക്കൽ ഇന്ത്യയുടെ സാന്പത്തികവളർച്ചയ്ക്ക് ആഘാതമായി
ഒടുവിൽ അതു സ്ഥിരീകരിച്ചു. കറൻസി റദ്ദാക്കൽ ഇന്ത്യയുടെ സാന്പത്തികവളർച്ചയ്ക്ക് ആഘാതമായി. 2016-17 ലെ സാന്പത്തികവളർച്ച (ജിഡിപി) തലേവർഷത്തെ എട്ടു ശതാമനത്തിൽനിന്ന് 7.1 ശതമാനമായി കുറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ആദ്യമാണ് ജിഡിപി വളർച്ചയുടെ തോത് കുറഞ്ഞത്. പുതിയ മൊത്തവിലസൂചിക, വ്യവസായ ഉത്പാദനസൂചിക തുടങ്ങിയവ ഉണ്ടായ സാഹചര്യത്തിൽ ജിഡിപി കണക്കും പുതിയ അടിസ്ഥാനവർഷത്തേക്കു മാറ്റി. 2011-12 ആണ് പുതിയ അടിസ്ഥാനവർഷം. കണക്ക് പുതുക്കി ഇതനുസരിച്ച് 2012-13 മുതലുള്ള വർഷങ്ങളിലെ വളർച്ചാനിരക്ക് പുതുക്കി നിർണയിച്ചിട്ടുണ്ട്. നാലാം ത്രൈമാസം ചതിച്ചു പഴയ കണക്കനുസരിച്ച് 2016-17ലെ വളർച്ച 7.1 ശതമാനമാകുമെന്നാണ് ഫെബ്രുവരിയിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പറഞ്ഞത്. ഇപ്പോൾ പുതിയ കണക്കനുസരിച്ചും 7.1 ശതമാനം മാത്രം. മുൻവർഷത്തെ വളർച്ചത്തോത് കയറിയ തോതിലാണെങ്കിൽ 8.2 ശതമാനമെങ്കിലും വളരേണ്ടതായിരുന്നു. അതുണ്ടായില്ല. കാരണം കറൻസി റദ്ദാക്കൽ മാത്രം. വർഷത്തിന്റെ രണ്ടാം പകുതിയിൽ വളർച്ച താഴോട്ടുപോയി. ജനുവരി-മാർച്ചിൽ വളർച്ച 6.1…
Read Moreജിഎസ്ടി രജിസ്ട്രേഷൻ ജൂണ് 15ന് അവസാനിക്കും
തിരുവനന്തപുരം: നിലവിൽ വാണിജ്യനികുതി വകുപ്പിൽ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജിഎസ്ടി രജിസ്ട്രേഷൻ ജൂണ് ഒന്നിനു പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രൊവിഷണൽ ഐഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികൾക്കു ലഭ്യമാക്കിയിട്ടുണ്ട്. ഏപ്രിൽ 30ന് അവസാനിച്ച ആദ്യ ഘട്ടത്തിൽതന്നെ കേരളത്തിലെ 70 ശതമാനം വ്യാപാരികളും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അറിയിപ്പു പ്രകാരം ജൂണ് 15 വരെ മാത്രമേ വ്യാപാരികൾക്ക് ജിഎസ്ടി ശൃംഖലയിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയൂ.ഇനിയും എൻറോൾ ചെയ്യാനുള്ള വ്യാപാരികൾ എത്രയും പെട്ടെന്ന് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അഭ്യർഥിച്ചു. വ്യാപാരികൾ അവരുടെ വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങൾ ജിഎസ്ടി ശൃംഖലയിൽ അപ്ലോഡ് ചെയ്ത് എൻറോൾമെന്റ് പൂർത്തിയാക്കാത്ത പക്ഷം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. അവസാന നിമിഷം വരെ കാത്തിരിക്കാതെ ഉടനടി സംസ്ഥാനത്തെ എല്ലാ വ്യാപാരികളും ജിഎസ്ടി എൻറോൾമെന്റ് പൂർത്തിയാക്കണമെന്നും വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
Read More