സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ദന്പതികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തെക്കീബസാർ റാബിയ മൻസിലിൽ നിസാം അബ്ദുൾ ഗഫൂറിനെ(35)യാണ് പ്രത്യേക അന്വേഷണസംഘം മഞ്ചേശ്വരം ഹൊസങ്കടിയിൽനിന്നു പിടികൂടിയത്. കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി കഴിഞ്ഞ എട്ടിന് കണ്ണൂരിൽ പിടിയിലായ കൊയ്യോട് കേളപ്പൻമുക്ക് തൈവളപ്പിൽ അഫ്സൽ (37), ഭാര്യ കാപ്പാട് ഡഫോഡിൽസ് വില്ലയിൽ ബൾക്കീസ് (28) എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചത് അബ്ദുൾ ഗഫൂറാണെന്ന് പോലീസ് പറഞ്ഞു. ബൾക്കീസിന്റെ ജ്യേഷ്ഠത്തിയുടെ ഭർത്താവാണ് അറസ്റ്റിലായ നിസാം അബ്ദുൾ ഗഫൂർ. നിസാമാണ് ബംഗളൂരുവിൽനിന്ന് മൊത്തമായി മയക്കുമരുന്നുകൾ കണ്ണൂരിലെത്തിക്കുന്നത്. നേരത്തെ അറസ്റ്റിലായ ബൾക്കീസും നിസാമും ഇനി പിടിയിലാകാനുള്ള മരക്കാർക്കണ്ടി സ്വദേശി ജനീസും ചേർന്ന് പടന്നപ്പാലത്തെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽനിന്നാണ് മയക്കുമരുന്നുകൾ പ്രത്യേക…
Read MoreCategory: Kannur
പത്തുരൂപ ടിക്കറ്റ് ചാര്‍ജ്, വിദ്യാര്‍ഥിയുടെ പക്കല്‍ ഉള്ളത് അഞ്ചു രൂപ മാത്രം! വിദ്യാര്‍ഥിയെ പാതിവഴിയില്‍ ഇറക്കിവിട്ടു; കണ്ടക്ടര്‍ക്ക് കിട്ടി മുട്ടന്‍പണി
കാസർഗോഡ്: വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്നുമാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. മംഗലാപുരം-കണ്ണൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസായ മെഹബൂബിലെ കണ്ടക്ടർ കാസര്‍ഗോഡ് സ്വദേശി കെ. കിഷോറിനെതിരെയാണ് നടപടി. ഫെബ്രുവരി 21 നാണ് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മഞ്ചേശ്വരം ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹസൻ ലൂതൂഥി (13) ക്ലാസ് കഴിഞ്ഞ് അബദ്ധത്തിൽ ഈ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറുകയായിരുന്നു. ഉപ്പളയിലാണ് ഇറങ്ങേണ്ടിയിരുന്നത്.പത്ത് രൂപയാണ് ടിക്കറ്റ് ചാർജ്. എന്നാൽ വിദ്യാർഥിയുടെ പക്കൽ അഞ്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. അഞ്ചു രൂപ വാങ്ങിയ ശേഷം കുട്ടിയെ ഹൊസങ്കടിയിൽ ഇറക്കിവിടുകയായിരുന്നു. പണമില്ലാത്തതിനാൽ വിദ്യാർഥി നാലു കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. ഇവർ പരാതി മോട്ടോർ വാഹന ഗതാഗത വകുപ്പിനു കൈമാറി. സംഭവുമായി ബന്ധപ്പെട്ട് കണ്ടക്ടറെ മോട്ടോർ വാഹന…
Read Moreകടം കൊടുത്ത പണം തിരികെ ചോദിച്ചു! യുവാവിന് അഞ്ചംഗ സംഘത്തിന്റെ മുട്ടന്‍പണി; യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
കണ്ണൂർ: കടം കൊടുത്ത പണം തിരിച്ച് ചോദിച്ച വൈരാഗ്യത്തിൽ യുവാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപിച്ചു. ബർണശേരിയിൽ താമസക്കാരനായ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയും കൊല്ലം സ്വദേശിയുമായ വിൽഫ്രട്ട് (45)നെയാണ് അഞ്ചംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചത്. ബർണശേരി സ്വദേശികളായ അതുൽ ജോൺ,രഞ്ജിത്ത്, നിഖിൽ, അലോഷി, കണ്ടാലറിയാവുന്ന ഒരാൾ തുടങ്ങി അഞ്ച് പേർ ചേർന്നാണ് വെട്ടിയതെന്നാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അതുൽ ജോണിന് വിൽഫ്രട്ട് പണം കടം കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ഈ പണം തിരികെ നൽകണമെന്ന് വിൽഫ്രട്ട് അതുലിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് അതുൽ സുഹൃത്തുക്കളുമായെത്തി വിൽഫ്രട്ടിനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിൽഫ്രട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ അഞ്ചുപേരും ബർണശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. വിൽഫ്രട്ടിന്റെ…
Read Moreമുമ്പു കണ്ടിട്ടില്ല! ഇവനാണ് കഷണ്ടിത്തലയന് കൊക്ക്; കണ്ടെത്തിയത് ആറളം ആറളം വന്യജീവി സങ്കേതത്തിൽ
ഇരിട്ടി: ആറളം വൈൽഡ്ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്നു ദിവസമായി നടത്തിവന്ന പക്ഷി സർവേയിൽ മുമ്പു കണ്ടിട്ടില്ലാത്ത കഷണ്ടിത്തലയൻ കൊക്ക്( (Black-headed Ibis) ഉൾപ്പെടെ 176 പക്ഷി ജാതികളെ കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ഇരുപത്തൊന്നാമത് പക്ഷി സർവേ അവസാനിച്ചപ്പോൾ കണ്ടെത്തിയ 176 പക്ഷിജാതികളടക്കം മൊത്തം 240 പക്ഷികളുടെ സാന്നിധ്യം ആറളത്തുള്ളതായി വ്യക്തമായെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി 55 പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ഇന്ത്യയിൽത്തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ പത്തു സ്ഥലങ്ങളിൽ പത്തു ഗ്രൂപ്പായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവേ നടത്തിയത്. സങ്കേതത്തിലെ ജീവനക്കാരും വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി.…
Read Moreഒരാഴ്ച ബങ്കറിനുള്ളിലെ ജീവിതവും നാലുദിവസം നീണ്ട ട്രെയിൻ യാത്രയും ! യുദ്ധഭീകരതയുടെ നടുക്കുന്ന ഓർമകളുമായി നന്ദിനി
മട്ടന്നൂർ: യുദ്ധമെന്നും ബോംബാക്രമണമെന്നുമെല്ലാം കേട്ട അറിവേ ഉണ്ടായിരുന്നുള്ളൂ. കൺമുന്നിൽ അനുഭവിച്ചപ്പോഴാണ് യുദ്ധത്തിന്റെ ഭീകരത മനസിലായത്. ഒരാഴ്ച ബങ്കറിനുള്ളിലെ ജീവിതവും നാലുദിവസം നീണ്ട ട്രെയിൻ യാത്രയും കഴിഞ്ഞ് നാട്ടിൽ വിമാനമിറങ്ങിയപ്പോൾ മട്ടന്നൂർ സ്വദേശിനി നന്ദിനിയുടെ മുഖത്ത് ആശ്വാസം. യുക്രെയ്നിൽ ഹർകീവിലെ വിയൻ ഖറാസീൻ മെഡിക്കൽ സർവകലാശാലയിൽ നാലാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ മട്ടന്നൂർ കല്ലൂർ സ്വദേശിനി നന്ദിനി രാജീവ് ബുധനാഴ്ച പുലർച്ചെയാണ് നാട്ടിലെത്തിയത്. രണ്ടാഴ്ചയോളം യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ചു. ഫെബ്രുവരി 24ന് ഹർകീവിൽ റഷ്യൻ ആക്രമണം തുടങ്ങിയപ്പോഴാണ് ബങ്കറിലേക്കു മാറിയത്. ഒരാഴ്ചയോളം അതിനുള്ളിൽ കഴിഞ്ഞു. തൊട്ടടുത്ത പ്രദേശത്തുപോലും ബോംബ് വീഴുന്നതിന്റെ ശബ്ദവും അഗ്നിനാളങ്ങളും വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ഭാഗ്യത്തിന് താനും കൂടെയുണ്ടായിരുന്ന 18 വിദ്യാർഥികളും അപകടം കൂടാതെ രക്ഷപെട്ടെന്നും നന്ദിനി പറയുന്നു. യുക്രെയ്ൻ പൗരൻമാരും ആയുധങ്ങളേന്തി റഷ്യൻ സൈന്യത്തെ ചെറുക്കാൻ രംഗത്തുണ്ട്. അതിർത്തികളിലൊന്നും തങ്ങൾക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നില്ല. രക്ഷപെടാനുള്ള…
Read Moreസ്വര്‍ണവ്യാപാരിയില്‍നിന്നു കവര്‍ന്ന പണംകൊണ്ടു വാങ്ങിയത് മിനി ബസും കാറും! പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഇങ്ങനെ…
കാസര്‍ഗോഡ്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസിലെ പ്രതി ആ പണം ഉപയോഗിച്ചു വാങ്ങിയ മിനി ബസും കാറും കണ്ടെത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി സുജിത്തുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കവര്‍ച്ചപ്പണം ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 22 നാണ് പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വിൽക്കുന്ന ഇടപാടുകള്‍ നടത്തുന്ന മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തു വച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണവും പണവുമടക്കം 1.65 കോടി രൂപയാണ് സംഘം കവര്‍ന്നെടുത്തത്. പിന്നീട് ഇയാളെ പയ്യന്നൂരിന് സമീപം ഇറക്കിവിടുകയായിരുന്നു. ബിജെപി പ്രവര്ത്തകന് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ മാലൂര്‍ സ്വദേശി സിനിലിന്റെ നേതൃത്വത്തിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മറ്റു കേസുകളില്‍പ്പെട്ട് ജയിലില്‍ ഒപ്പമുണ്ടായിരുന്ന വയനാട്,…
Read Moreനാടിന്റെ സ്വന്തം ബസ് ! ‘ശുക്രിയ’യുടെ ഡ്രൈവിംഗ് സീറ്റില്‍ പെണ്‍തിളക്കമായി 22 വയസുകാരി ആതിര
ബന്തടുക്ക: കാസര്‍ഗോഡിന്റെയും മലയോരമേഖലയുടെയും ഗൃഹാതുരത്വങ്ങളിലൊന്നാണ് കാസര്‍ഗോഡ്-ബന്തടുക്ക റൂട്ടില്‍ 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന ‘ശുക്രിയ’ ബസ്. നാടിന്റെ സ്വന്തം ബസെന്നൊക്കെ പറയാവുന്ന ഇനങ്ങളിലൊന്ന്. അരനൂറ്റാണ്ടോളമായി കാലത്തിന്റെ എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയായി ‘ശുക്രിയ’യും ഉണ്ടായിരുന്നു. നാടിന്റെ മാറ്റങ്ങള്‍ക്കൊപ്പം ബസിന്റെ രൂപവും ബസ് തന്നെയും ഇടയ്ക്കു മാറിയെങ്കിലും സര്‍വീസിന്റെ കാര്യത്തില്‍ മാത്രം ഒരു മാറ്റവും മുടക്കവും വരുത്തിയില്ല. പുതിയ കാലത്തിന്റെ മറ്റൊരു മാതൃക അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ശുക്രിയ ബസിന്റെ ഉടമയും ജീവനക്കാരും. കഴിഞ്ഞ രണ്ടാഴ്ചയായി പടുപ്പ്-ശങ്കരംപാടി റൂട്ടില്‍ ‘ശുക്രിയ’യുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 22 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. കരിച്ചേരി തൊട്ടിയില്‍ സ്വദേശിനി കെ.ആര്.ആതിര. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി. വളവുകളും കയറ്റിറക്കങ്ങളുമെല്ലാമുള്ള റോഡില്‍ തികഞ്ഞ ജാഗ്രതയോടെ വളയം തിരിക്കാന്‍ ആതിരയ്ക്ക് കഴിയുന്നുണ്ടെന്ന് ബസിന്റെ സ്ഥിരം…
Read Moreവീട് കേന്ദ്രീകരിച്ച് മദ്യപസംഘത്തിന്റെ സ്വൈരവിഹാരം;പരാതി നൽകിയ കോൺഗ്രസ് നേതാവിനെ വെട്ടി വീഴ്ത്തി; ഒരാൾ അറസ്റ്റിൽ
കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂരിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീപത്തെ പി.വി. രാജീവനെ( 55)ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രാജീവന് എളയാവൂരിന്റെ അയൽവാസിയാണ് അറസ്റ്റിലായയാൾ. ഞായറാഴ്ച രാവിലെ വീടിന് സമീപം വച്ചാണ് രാജീവന് എളയാവൂരിന്റെ തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടേറ്റത്. താമസസ്ഥലത്തിനു സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ച് മദ്യപസംഘത്തിന്റെ സ്വൈരവിഹാരം ശല്യമായി മാറിയതിനെ തുടർന്ന് രാജീവന് എളയാവൂര് ടൗൺ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും മൂന്നു പേരെ കസ്റ്റഡയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Read More44 പവൻ സ്വർണാഭരണവും 3,00,000 രൂപയും..! സ്ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസ്; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
തളിപ്പറമ്പ് : സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും ഭർതൃമാതാവും ശരീരികവും മാനസികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയിൽ തളിപ്പറന്പ് പോലീസ് കേസെടുത്തു. കൂവേരി സ്വദേശിനിയായ 25 കാരിയുടെ പരാതിയിൽ പുഷ്പഗിരി സ്വദേശിയായ ഭർത്താവിനെതിരേയും മാതാപിതാക്കൾക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. 2015ലാണ് യുവതിയും പുഷ്പഗിരി സ്വദേശിയായ യുവാവും തമ്മിൽ വിവാഹിതരാകുന്നത്. 44 പവൻ സ്വർണാഭരണവും 3,00,000 രൂപയും വിവാഹസമയത്ത് നൽകിയതായി പറയുന്നു. വിവാഹത്തിന്റെ തലേദിവസം ഭർത്താവിന്റെ അച്ഛനാണ് പണം വാങ്ങിയതെന്നും പറയുന്നു. വിവാഹശേഷം 40 ദിവസം കഴിഞ്ഞ് യുവാവ് ജോലിക്കായി വിദേശത്ത് പോകുകയും ചെയ്തു. അതിനിടെ യുവതി ഗർഭിണിയാകുകയും പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വസ്തു വാങ്ങാനെന്നു പറഞ്ഞ് യുവതിയുടെ 38 പവൻ സ്വർണാഭരണങ്ങൾ ഭർത്താവിന്റെ അമ്മ കൈക്കലാക്കയെന്നും തുടർന്ന് ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനം പോരെന്നു പറഞ്ഞ് മർദിക്കുകയും ആക്ഷേപിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവ് വിദേശത്തുനിന്ന് വരുന്നതുപോലും തന്നിൽനിന്നു മറച്ചുവയ്ക്കുകയും…
Read Moreമദ്രസ അധ്യാപകന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതി! സമാധാന യോഗത്തിനൊടുവില്‍ കൈയാങ്കളി; മദ്രസ അധ്യാപകര്‍ക്കു പരിക്ക്
കാസർഗോഡ്: മദ്രസ അധ്യാപകന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സമാധാനയോഗം കൈയാങ്കളിയില്‍ കലാശിച്ചു. മൂന്ന് അധ്യാപകര്‍ക്ക് പരിക്കേറ്റു. മദ്രസയിലെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം ബോവിക്കാനം മുതലപ്പാറ അന്‍സാറുല്‍ ഇസ്ലാം മദ്രസയിലാണ് സംഘര്‍ഷമുണ്ടായത്. സദര്‍ മുഅല്ലിം ഷാഹുല്‍ ഹമീദ് ദാരിമി, അഹമ്മദ് മുസ്ലിയാര്, ഷക്കീര്‍ മൗലവി എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാസിര്‍, ഷെരീഫ്, ജാഫര്‍, അയൂബ്, റഷീദ് എന്നിവര്‍ക്കെതിരേ ആദൂര്‍ പോലീസ് കേസെടുത്തു.
Read More