കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കും. അക്രമ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.തളിപ്പറന്പിൽ വലിയ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. ദേശീയ പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. മാഹിപ്പാലം, തലശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാര്‍, തോട്ടട ഗവ.പോളിടെക്നിക്, താഴെചൊവ്വ, കണ്ണൂര്‍ തെക്കി ബസാര്‍, പുതിയതെരു, പാപ്പിനിശേരി പഞ്ചായത്ത്, കല്യാശേരി, ധര്‍മശാല എന്നിവിടങ്ങളിൽ മൃതദേഹം ആംബുലൻസിൽ വച്ച് പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ധീരജിന്റെ ജന്മനാടായ തളിപ്പറന്പും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ പലയിടങ്ങളിലും ഇന്നലെ അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ വർധിപ്പിച്ചത്. തളിപ്പറമ്പ് കെകെഎന്‍ പരിയാരം സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് തളിപ്പറന്പ് സിപിഎം…
Read MoreCategory: Kannur
പോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറഞ്ഞത് വെറുതേയായി; പെട്രോൾ പമ്പിലെ സംഘർഷം; ‘കണ്ണൂർ ഭദ്രനും’ സംഘാംഗങ്ങളും അകത്ത്
ചക്കരക്കൽ: പെട്രോൾ പന്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ” കണ്ണൂർ ഭദ്രനെ’ ഒടുവിൽ പോലീസ് ജയിലിലടച്ചു. ശനിയാഴ്ച രാത്രിയിൽ ഏച്ചൂരിലെ സിആർ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരൻ മാച്ചേരി സ്വദേശി പ്രദീപനെ (58) ക്രൂരമായി ആക്രമിക്കുകയും ഒരു മണിക്കൂറോളം നേരം ആക്രോശം മുഴക്കുകയും ചെയ്ത സംഭവത്തിലാണ് അരോളി സ്വദേശി കണ്ണൂര്‍ ഭദ്രന് എന്ന മഹേഷ് (43), ഏച്ചൂർ കട്ടൻ കവർ സ്വദേശി ഗിരീശന്(63), മാച്ചേരി സ്വദേശി സിബിന് (43) എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ പന്പിലെത്തിയ മഹേഷ് താൻ ക്വട്ടേഷൻ ഗുണ്ട കണ്ണൂർ ഭദ്രനാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ജീവനക്കാരൻ പ്രദീപനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പോലീസിനെ വിളിക്കാൻ പറഞ്ഞ ഇയാൾ താൻ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ക്വട്ടേഷൻ പണിയെടുക്കുന്ന ആളാണെന്നും പോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറയുന്നുണ്ടായിരുന്നു. പെട്രോൾ അടിക്കാൻ എത്തിയവർ അക്രമം…
Read Moreചെള്ളുപനി പടരുന്നു! നീലേശ്വരത്ത് അതീവജാഗ്രത; മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല, പക്ഷേ…
നീലേശ്വരം: ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നീലേശ്വരം നഗരസഭയിൽ അതീവജാഗ്രത. അടുത്തടുത്ത വാർഡുകളായ പട്ടേന, പഴനെല്ലി, സുവർണവല്ലി എന്നിവിടങ്ങളിലെ രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണു ചെള്ളുപനി ബാധിച്ചത്. രണ്ടുപേർ കർഷകരും ഒരാൾ ക്ഷേത്ര പൂജാരിയുമാണ്. പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ വിശദ പരിശോധനയിലാണു സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്നു തിരിച്ചറിഞ്ഞത്. അത്യപൂർവമായി മാത്രമാണു ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർക്ക് മാത്രമാണു രോഗബാധയുണ്ടായത്. ചെള്ളു കടിയിലൂടെ ശരീരത്തിൽ കടക്കുന്ന ബാക്ടീരിയയാണു രോഗം പരത്തുന്നത്. എന്നാൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല. കടുത്ത പനി, കണ്ണിൽ ചുവപ്പ്, പേശിവേദന, തലവേദന, മയക്കം, വയറിളക്കം എന്നിവയാണു രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാം.…
Read Moreസജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു, പക്ഷേ..! പെരിങ്ങോത്ത് ബന്ധുവായ കുട്ടിയുടെ മാല കവര്‍ന്ന യുവാവ് അറസ്റ്റിൽ
പെരിങ്ങോം: ബന്ധുവായ നാലുവയസുള്ള കുട്ടിയുടെ മാല കവര്‍ന്ന യുവാവ് പോലീസിന്റെ പിടിയില്‍. പെരിങ്ങോം മടക്കാംപൊയിലിലെ എം.കെ.സജീഷ്മോനാണ് (27) പെരിങ്ങോം പോലിസിന്റെ പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം പത്തിന് ബന്ധുവീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ ഒന്നേമുക്കാല്‍ പവന് വരുന്ന മാലയും ലോക്കറ്റുമായാണ് സ്ഥലംവിട്ടത്. കുട്ടിയുടെ കഴുത്തിലിട്ടിരുന്ന മാല കാണാതെ വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണാണ് കുട്ടിയുടെ പിതാവ് പെരിങ്ങോം പോലീസില്‍ പരാതിപ്പെട്ടത്. വീട്ടില്‍ വന്നിരുന്ന സജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു.എന്നാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ പെരിങ്ങോം എസ്ഐ വി.യദുകൃഷ്ണന് രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയും ബാങ്കുകളിലെ സിസിടിവികള്‍ പരിശോധിക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് രണ്ടു ബാങ്കുകളിലായി പണയം വച്ചിരുന്ന മാലയും ലോക്കറ്റും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
Read Moreസ്വത്ത് എഴുതികൊടുക്കാത്തതിലുള്ള വിരോധം! വയോധികയായ അമ്മയെ മര്‍ദ്ദിച്ച മൂന്നു പെണ്മക്കളും അറസ്റ്റില്‍
പയ്യന്നൂര്‍: സ്വത്ത് എഴുതികൊടുക്കാത്ത വിരോധത്തില്‍ വയോധികയായ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ മൂന്നുപെണ്‍മക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. എരമത്തെ പി. സൗദാമിനി, പി. അമ്മിണി, പി. പത്മിനി എന്നിവരാണ് നരഹത്യാശ്രമത്തിന് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ മകനായ പെരിങ്ങോം പൊന്നംമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാൻഡിലാണ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മയാണ് കഴിഞ്ഞ മാസം 15ന് വൈകുന്നേരം നാലുമക്കളുടെ അക്രമത്തിനിരയായത്. പത്ത് മക്കളുണ്ടായിരുന്ന മീനാക്ഷിയമ്മ മകനായ മോഹനന്റെ വീട്ടിലായിരുന്നു താമസം. മോഹനന് വീട്ടിലില്ലാത്ത സമയത്ത് നടന്ന അക്രമത്തെ പറ്റി മോഹനന്റെ ഭാര്യ സി.വി. ഷീജ നല്കിയ പരാതിയിലായിരുന്നു കേസ്. തുടര്‍ന്ന് രവീന്ദ്രനെ അറസ്റ്റുചെയ്തതോടെ കൂട്ടുപ്രതികളായ പെണ്മക്കള് ഒളിവില്‍ പോവുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പെണ്മക്കള് അഭിഭാഷകന് മുഖേന തലശേരി സെഷന്‍സ് കോടതിയില്‍…
Read Moreചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും..! പ്രശ്നങ്ങളില്‍ മനസുമടുക്കുന്നവരറിയണം സതിയുടെ വിജയഗാഥ
ഡാജി ഓടയ്ക്കല്‍ ഭീമനടി: കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തിരുന്ന ഒരു വീട്ടമ്മ. പിന്നെ സ്വന്തമായി പലഹാരങ്ങളുണ്ടാക്കി ചെറുകിട ഹോട്ടലുകളിലും ചായക്കടകളിലും മറ്റും കാല്‍നടയായി എത്തിച്ചുനല്‍കി. പിന്നീട് ഭീമനടി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ സ്വന്തമായി ചെറിയൊരു ചായക്കട തുടങ്ങി. ചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും മൂലം കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. കൂടിയ വാടകയ്ക്ക് പുതിയൊരു മുറി എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ വീണ്ടും പലഹാരങ്ങളുടെ വിതരണത്തിലേക്ക് മടങ്ങേണ്ടിവന്നു. അന്നുമുതല്‍ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് പലഹാരങ്ങളുണ്ടാക്കി ഭീമനടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ചായക്കടകളില്‍ എത്തിച്ചുതുടങ്ങിയ സതി എന്ന വീട്ടമ്മ ഇപ്പോള്‍ പലഹാരങ്ങളുമായി പോകുന്നത് സ്വന്തം കാറിലാണ്. പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ വേറൊന്നുമില്ലെന്ന് തെളിയിച്ച സതിയുടെ ജീവിതം പ്രശ്നങ്ങളില്‍ മനസുമടുത്ത് എല്ലാം വേണ്ടെന്നു വയ്ക്കുന്നവര്‍ക്ക് വലിയൊരു ഗുണപാഠമാണ്. കാല്‍നടയായും ബസിലും പലഹാരങ്ങള്‍ കൊണ്ടുപോകുന്നതിന് സ്ഥലത്തിന്റെയും സമയത്തിന്റെയും കുറവ്…
Read Moreനിയന്ത്രണം വിട്ട കാറിടിച്ച് ബസ് കണ്ടക്ടർക്ക് ദാരുണാന്ത്യം;കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്
മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ ഉളിയിൽ ടൗണിൽ നിയന്ത്രണംവിട്ട കാറിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കർണാടക സ്വദേശി പി. പ്രകാശാണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെ ഉളിയിൽ കുന്നിറക്കത്തിലായിരുന്നു അപകടം. ബംഗളൂരിൽനിന്നും തലശേരി വഴി കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കുന്നതിനായി ഉളിയിലെ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. ബസിൽ നിന്നും കണ്ടക്ടർ പുറത്തിറങ്ങിയ ഉടൻ ഇരിട്ടി ഭാഗത്തുനിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ബസിന്റെ പിന്നിൽ ഇടിച്ചശേഷം ബസിനും വൈദ്യുത തൂണിലും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ പുറത്തുനിന്ന കണ്ടക്ടർ കാറിനും ബസിനും ഇടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.…
Read Moreക്രിപ്റ്റോ കറൻസി തട്ടിപ്പ്; സംസ്ഥാനത്തുടനീളം അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ സംസ്ഥാനത്തുടനീളം അന്വേഷണം ഊർജിതമാക്കി പോലീസ്. ഉന്നതരടക്കം കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി ഏഴുപേരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. പാലക്കാട്, എറണാകുളം,തൃശൂർ തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.കണ്ണൂർ സിറ്റി സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. രണ്ടരലക്ഷം രൂപ തട്ടിപ്പിലൂടെ പോയെന്നാണ് പരാതി. ജില്ലയിൽ ആയിരത്തിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടും പോലീസിൽ പരാതി നൽകാൻ മടിക്കുകയാണെന്ന് എസിപി പി.പി. സദാനന്ദൻ പറഞ്ഞു. പരാതി നൽകിയാലും പണം തിരിച്ച് കിട്ടില്ലെന്ന് ആളുകൾക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് പലരും പരാതി നൽകാൻ മുന്നോട്ട് വരാത്തതെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാരും ന്യൂ ജെൻ പിള്ളേരുമാണ് കൂടുതലായും തട്ടിപ്പിനിരയാകുന്നത്.…
Read Moreമൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി! സംഭവം ധർമടത്തും കതിരൂരിലും
സ്വന്തം ലേഖകൻ തലശേരി: മൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. ധർമടത്തും കതിരൂർ മലാലിലുമാണ് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചത്. പ്ലസ് ടു വിദ്യാർഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17), കതിരൂർ മലാൽ എകെജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്നിവരാണ് മരിച്ചത്. തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത ശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈൽ തകർത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദിനാന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. അദിനാൻ എറിഞ്ഞു തകർത്ത മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ധർമ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള…
Read Moreഅപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ; പയ്യന്നൂരിൽ യുവാവിനെ കുടുക്കിയത് പോലീസിന്റെ ആ കണ്ടെത്തൽ
പയ്യന്നൂര്‍: അപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. ഇതേതുടര്‍ന്ന് പഴയങ്ങാടി നെരുവമ്പ്രത്തെ മുഹമ്മദ് ജിഷാനെ (32) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെ പെരുമ്പയിലാണ് രണ്ടുകാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഇതേതുടര്‍ന്ന് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആര്‍സിയില്‍ നീല കളറായി രേഖപ്പെടുത്തിയിരുന്ന കാര്‍ ചുവപ്പാക്കി മാറ്റിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് യഥാര്‍ഥ വാഹനയുടമയെ പോലീസ് വിളിച്ച് വരുത്തിയതോടൊപ്പം കാര്‍ പരിശോധനാ വിധേയമാക്കിയപ്പോഴാണ് സ്റ്റിയറിംഗിന് സമീപത്ത് രഹസ്യ അറയുണ്ടാക്കി അതില്‍ വിലകൂടിയ മാരക ലഹരി വസ്തുവായ രണ്ടുഗ്രാം എംഡിഎംഎ ഒളിപ്പിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയത് .ഇതേതുടര്‍ന്നാണ് മുഹമ്മദ് ജിഷാനെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടയില്‍ ഇയാളെ മുമ്പും പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. ലഹരി മരുന്നുകള്‍ക്ക് പുറമേ വില കൂടിയ എംഡിഎംഎ അടക്കം സിന്തറ്റിക് ഡ്രഗ്സുകള്‍…
Read More