കേരളം എഴുത്തുകാരുടെ പുണ്യഭൂമി; യുവാക്കൾക്കിടയിൽ വായന വർധിച്ചെന്ന് എം. മുകുന്ദൻ

ന്യൂമാഹി: കേരളം എഴുത്തുകാരുടെ പുണ്യഭൂമിയാണെന്നും കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. മാഹി കലാഗ്രാമത്തിൽ നടന്ന എസ്.കെ. പൊറ്റക്കാട് സ്മാരക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകങ്ങൾ അതിജീവിക്കുന്നു എന്നതിന് തെളിവാണ് മലയാളത്തിൽ ഇറങ്ങുന്ന ഇത്രയേറെ പുസ്തകങ്ങൾ. ചടങ്ങിൽ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിന് അർഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി ആമുഖ പ്രഭാഷണം നടത്തി. കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിയ്ക്കൽ, സുമ മഹേഷ്, കണ്ണനുണ്ണി, പി.സി. തങ്ക എന്നിവർ പ്രസംഗിച്ചു.

Read More

ഭിന്നശേഷിക്കാരനായ കുട്ടിയെയും അമ്മയെയും ആക്രമിച്ച കേസ്; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍ഗോഡ്: രാവണേശ്വരം സ്വദേശിനിയെയും ഭിന്നശേഷിക്കാരനായ മകനെയും സമീപവാസിയായ സ്ത്രീയും മറ്റ് ചിലരും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പരാതിക്കാരിയെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാല്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. രാവണേശ്വരം സെറ്റില്‍മെന്‍റ് സ്‌കീം സ്വദേശിനി എസ്. ബിന്ദു പ്രദേശവാസിയായ ടി.പി. ശോഭക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2024 ഒക്‌ടോബര്‍ 22നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇടപെടുന്നത് അനഭിലഷണീയമാണെന്ന് ഉത്തരവില്‍ പറഞ്ഞു.

Read More

കസ്റ്റമറെ കടയിലേക്ക് വിളിച്ചു കയറ്റുന്നതിലെ തർക്കം; ഇരിട്ടിയിൽ ടെക്സ്റ്റൈൽസ് ജീവനക്കാരന് വെട്ടേറ്റു

ഇരിട്ടി: കസ്റ്റമറെ കടയിലേക്ക് വിളിച്ചുകയറ്റുന്നതിലെ തർക്കം ഇരിട്ടിയിൽ ടെക്സ്റ്റൈൽ തൊഴിലാളിക്ക് വെട്ടേറ്റു.ഇരിട്ടി പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ അടുത്തടുത്തുള്ള രണ്ട് കടകളിലേക്ക് ആളുകളെ വിളിച്ചുകയറ്റുന്നതിൽ പരസ്പരം ഉണ്ടായ തർക്കമാണ് കൈയാങ്കളിയിലേക്കും ആയുധം എടുത്തുള്ള അക്രമണത്തിലേക്കും മാറിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാഷൻ വേൾഡ് കടയിലെ ജീവനക്കാരനായ ഷാജിക്കാണ് (52) കൈയിൽ വെട്ടേറ്റത്. സമീപത്തെ ഫാമിലി ഫാഷനിലെ ജീവനക്കാരൻ അഷ്‌കറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തുന്നവർ വില്പനക്ക് വച്ചിരുന്ന കത്തിയെടുത്താണ് പ്രതി ആക്രമണം നടത്തിയത്. കൈക്ക് പരിക്കേറ്റ ഷാജിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

പഴയങ്ങാടി പാലത്തിലെ ടെലിഫോൺ കേബിൾ മോഷണം പോയി; ഇൻർനെറ്റ് ബന്ധം താറുമാറായി

പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്കുള്ള ടെലിഫോൺ കേബിൾ മുറിച്ചു കൊണ്ടുപോയതായി പരാതി.പാലത്തിലെ 30 മീറ്ററിൽ കൂടുതൽ നീളത്തിൽ കേബിൾ മുറിച്ച് മോഷണം നടത്തിയതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവമെന്നു കരുന്നുന്നു. താവം മേൽപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഈ വഴി വാഹന പെരുപ്പവും മറ്റും കുറഞ്ഞ സാഹചര്യം മുതലാക്കിയാണ് മോണം നടത്തിയതെന്നാണ് അനുമാനം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. കേബിൾ മുറിച്ചു മാറ്റിയതോടെ പഴയങ്ങാടി ഭാഗത്തെ ഇന്‍റർനെറ്റ് ബന്ധം പൂർണമായും താറുമാറായ നിലയിലാണ്.

Read More

പരിക്കേറ്റ റഷ്യൻ യുവതിക്ക് ആശ്വാസഹസ്തവുമായി കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ്

പരിയാരം: സ്കൂട്ടറിൽ നിന്ന് വീണ് ഇടത് കൈത്തണ്ടയിൽ പരിക്കുപറ്റിയ റഷ്യൻ യുവതിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ പത്തിന് ഇടത് കൈത്തണ്ടയിൽ വേദനയും നീരും അധികമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത നതാലിയ എന്ന രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അതേ ദിവസം തന്നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. കൈത്തണ്ടയിൽ സംഭവിച്ച ഒടിവ് ഓപ്പൺ റിഡക്ഷൻ ഇന്‍റേർണൽ ഫിക്സെഷൻ സർജറി മുഖേന ഇംപ്ലാന്‍റുകൾ ഘട്ടിപ്പിക്കുകയാണ് ചെയ്തത്. രോഗിയെ 16ന് ഡിസ്ചാർജ് ചെയ്തു.കേരളത്തിൽ യോഗ ഗവേഷണത്തിന് റഷ്യയിൽ നിന്ന് വന്ന നതാലിയക്ക് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്‍റെ മികവും സുതാര്യതയും അതിശയിപ്പിക്കുന്നതും കുറ്റമറ്റതാണെന്ന അഭിപ്രായമാണ് പറയാനുണ്ടായിരുന്നത്. ചുരുങ്ങിയ ചെലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഈ വിഭാഗത്തിൽ പെടുന്ന ശാസ്ത്രക്രിയകൾക്ക് റഷ്യ…

Read More

സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ അക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്നു കാണിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരേ ഡിജിപിക്ക് പരാതി. ഗൂഢാലോചനയും എ.എൻ. ഷംസീറിന്‍റെ ഫോണും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്. അതിനിടെ സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് കെഎസ് യു ആരോപിച്ചു. മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേയ്ക്ക് കരിങ്കൊടിയുമായി വന്ന കെഎസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കെഎസ് യുക്കാർ മന്ത്രിയുടെ സമീപത്തേയ്ക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാനാണ് ദൃശ്യത്തിലുള്ള തെന്നും കെഎസ്‌യു വ്യക്തമാക്കുന്നു.

Read More

വീണ ജോർജിനെതിരായ അതിക്രമം; വധശ്രമക്കേസിട്ട് പോലീസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്കുശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കണ്ണൂർ റെയിൽവേ പോലീസാണ് ഇവർക്കെതെിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്ത കെഎസ്‌യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരേയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ…

Read More

കുഴമ്പുണ്ടോയെന്ന് ചോദിച്ച് അകത്തേക്കു കയറി; തനിച്ചു താമസിക്കുന്ന വയോധികയെ അപായപ്പെടുത്താൻ ശ്രമം

ഇരിക്കൂർ: തനിച്ചു താമസിക്കുന്ന എൺപതുകാരിയെ അപായപ്പെടുത്തി സ്വർണവും പണവും കവരാൻ ശ്രമിച്ച സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസി ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പടിയൂർ നിടിയോടിയിലെ പൂല്ലാഞ്ഞിയോടൻ പദ്മിനി അമ്മയെയാണ് വീട്ടിൽ കയറി അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനിടെ വീട്ടിലെ കുരുമുളക് വള്ളികൾക്കിടയിൽ ഒരാൾ മറഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചേച്ചി എന്നു വിളിച്ച് അടുത്തെത്തിയ ഇയാൾ കുറച്ച് കുഴന്പു തരുമോ എന്ന് ചോദിച്ച് വീട്ടിനകത്തേക്ക് കയറി കഴുത്തിന് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പദ്മിനി അമ്മയുടെ വെപ്പ് പല്ല് പുറത്തേക്കു വീഴുകയും വായിൽ നിന്ന് ചോര വരികയും ചെയ്തു. ഇതു കണ്ട അക്രമിയുടെ പിടിത്തം അയഞ്ഞ സമയത്ത് പുറത്തേക്ക് കുതറി ഓടി ബഹളം വച്ചു. ബഹളം കേട്ട് റോഡിലൂടെ പോകുന്നയാൾ വീട്ടിലേക്ക് കയറി വന്നതോടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് പദ്മിനി അമ്മ പറഞ്ഞു.…

Read More

കൗൺസിലിംഗിനെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസ്; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

കാക്കയങ്ങാട്: കൗൺസിലിംഗിനെത്തിയ 17 കാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. അധ്യാപകനായ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എച്ച്എസ്എസ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത പ്രതി ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്‍റ് കൗൺസലിംഗ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസിലിംഗും നടത്തുന്നുണ്ട്.

Read More

കോർപറേഷൻ അധികൃതർ അറിയാൻ; കണ്ണൂരിലുമുണ്ട് പഴകിദ്രവിച്ച കെട്ടിടങ്ങൾ

കണ്ണൂർ: കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു വീണ് നാലുപേരുടെ ജീവൻ നഷ്‌ടമായ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിലുമുണ്ട് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ. ഏതു സമയവും തകർന്നു വീഴാമെന്ന അവസ്ഥയിലാണ് കണ്ണൂർ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ ചില കെട്ടിടങ്ങൾ. കാൽടെക്സ് ജംഗ്ഷനിലെ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്.ഇവിടെ പ്രവർത്തിച്ചു പോന്നിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിവിൽ സ്റ്റേഷൻ ശാഖ കെട്ടിടത്തിന്‍റെ അപകടാവസ്ഥയെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റി. ഏതാനും ആഴ്ചകൾക്കു മുന്പ് കെട്ടിടത്തിന്‍റെ കോൺക്രീറ്റ് ഭാഗങ്ങൾ വീണ് നിർത്തിയിട്ട കാർ തകർന്നിരുന്നു. ഇതിന്‍റെ താഴത്തെ നിലയിലുള്ള സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സമീപത്ത് തട്ടുകടകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഏതുനേരത്തും ഇവിടെ ആളുകളും ഉണ്ടാകാറുണ്ട്. മുനിസിപ്പൽ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ സീലിംഗുകൾ തകർന്നു വീഴുന്നതും പതിവാണ്.കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സും അപകടാവസ്ഥയിലാണ്.

Read More