കണ്ണൂര്‍: പാചകവാതകം, തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്ന ടാങ്കറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ സര്‍വീസ് സംബന്ധിച്ച് കര്‍ശന നിയമങ്ങളുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മിക്ക ടാങ്കറുകളും സര്‍വീസ് നടത്തുന്നത്. ബുള്ളറ്റ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. എന്നാല്‍ ഇത് പരസ്യമായി ലംഘിച്ചാണ് ബുള്ളറ്റ് ടാങ്കറുകളുടെ സര്‍വീസ്. ഒരു ലോഡ് നിശ്ചിത കേന്ദ്രത്തിലെത്തിക്കുന്നതിനാണ് ടാങ്കര്‍ ജീവനക്കാര്‍ക്ക് പ്രതിഫലം. ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ വാഹനത്തിലുണ്ടെങ്കില്‍ ഈ തുക ഇവര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുക. എന്നാല്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മിക്ക ഡ്രൈവര്‍മാരും മറ്റുള്ളവരെ കൂട്ടാറില്ല. ഇന്ധനം നിറച്ചു കൊടുക്കുന്ന ഓയില്‍ കോര്പറേഷന് കേന്ദ്രങ്ങളില്‍ വാഹനം പരിശോധിച്ച് ചുരുങ്ങിയത് രണ്ട് ഡ്രൈവര്‍മാരെങ്കിലും വേണമെന്ന് ഉറപ്പു വരുത്തണമെന്നും നിയമമുണ്ട്. വാഹന നമ്പര്‍, ഇതിലെ ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവ ഇന്ധനം നിറച്ചു നല്കുന്ന കേന്ദ്രത്തില്‍ രേഖപ്പെടുത്തുകയും വേണം. ഇതിനായി ബുള്ളറ്റ്…
Read MoreCategory: Kannur
മകാരം മാത്യു! വിടപറഞ്ഞത്, ‘മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭ
എം.ജെ. റോബിൻകേളകം(കണ്ണൂർ): “മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭയായിരുന്നു ഇന്നലെ വിടപറഞ്ഞ മകാരം മാത്യു. അഭിനേതാവ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീനിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. “മ’ എന്ന അക്ഷരംകൊണ്ട് നിർത്താതെ അഞ്ചുമണിക്കൂർ പ്രസംഗിച്ച് ഗിന്നസ് റിക്കാർഡിന് ഉടമയുമായി.അന്‍പതാം വയസിലാണ് മാത്യു മകാര പ്രസംഗം തുടങ്ങിയത്. ആദ്യം എഴുതിപ്പഠിച്ചായിരുന്നു അവതരണം. പിന്നീട് ഏതു വിഷയം പറഞ്ഞാലും മത്തായി “മ’ കൊണ്ട് വാക്കുകളുടെ വെടിക്കെട്ട് തീർക്കുന്ന കാലമുണ്ടായി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ചു മണിക്കൂർ മകാര പ്രസംഗം നടത്തി കൗതുക പ്രസംഗത്തിനുള്ള ലോകറിക്കാർഡ് കുറിച്ചിട്ടുണ്ട്.1983-ൽ കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് ‘കൊട്ടിയൂരിലെ ഉരുൾപൊട്ടൽ’എന്നപേരിൽ മാത്യു കവിതാപുസ്തകമിറക്കി. ഈ കവിത ‘മാമലയ്ക്ക് മാനഭംഗം’എന്നപേരിൽ മാത്യു പിന്നീട് മാറ്റിയെഴുതി. “മ’ എന്ന അക്ഷരത്തിൽ തന്നെയാണ് പുസ്തകമെഴുതിയത്. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ സിനിമാനടൻ തിക്കുറിശി മാത്യുവിന്റെ കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ മാത്യുവിന്റെ കഴിവ്…
Read Moreഅടിവസ്ത്രത്തിൽ പേസ്റ്റു രൂപത്തിലാക്കി ഒളിപ്പിച്ചു കൊണ്ടുവന്നത് 17 ലക്ഷം രൂപയുടെ സ്വർണം
മട്ടന്നൂർ: കൊറോണ കാലത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വർണക്കടത്ത് വീണ്ടും വർധിക്കുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീർ ഒതയോത്തിൽ നിന്നാണ് 363 ഗ്രാം സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ 253 ഗ്രാം സ്വർണം ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളിലും ചെയിൻ മാതൃകയിലുള്ള 138 ഗ്രാം സ്വർണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു ഒളിപ്പിച്ചു വച്ചിരുന്നത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി. പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്രം, കെ.വി. രാജു, സോനിത്ത് റാണ, ഹവിൽദാർ സി.വി. ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം…
Read Moreമഞ്ചേശ്വരത്ത് പറന്നിറങ്ങിയ കെ.സുരേന്ദ്രന് ഇ തിരിച്ചടിയായത് ‘മിഷൻ എൻമകജെ’യുടെ പാളിച്ച; ഇവിടെ ഒഴുക്കിയ പണത്തിന് കൈയും കണക്കുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ
മഞ്ചേശ്വരം: അട്ടിമറിവിജയം പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് പറന്നിറങ്ങിയ കെ.സുരേന്ദ്രന് ഇത്തവണ തിരിച്ചടിയായത് എൻമകജെ പഞ്ചായത്തിൽ നിന്നുണ്ടായ തിരിച്ചടി. ആറായിരം വോട്ടിന്റെ ലീഡ് ഇവിടെ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടതെങ്കിലും ഭൂരിപക്ഷം 4071ൽ ഒതുങ്ങി. മണ്ഡലത്തിൽ കോൺഗ്രസിന് ഏറ്റവുമധികം വോട്ടുകളുള്ള പഞ്ചായത്താണിത്. പഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും ഏറ്റവും കൂടുതൽ വോട്ടുള്ള പാർട്ടി ബിജെപിയാണ്. പഞ്ചായത്തിലെ ഹിന്ദുവോട്ടുകൾ പൂർണമായും തങ്ങൾക്ക് അനുകൂലമായി ധ്രുവീകരിക്കാൻ തുടക്കം മുതലേ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ ജെ.എസ്.സോമശേഖരയെ ബിജെപിയിലേയ്ക്ക് ക്ഷണിക്കാൻ കർണാടകയിൽ നിന്നുള്ള സീനിയർ നേതാക്കൾ രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരം സീറ്റും സോമശേഖരയ്ക്ക് ഒാഫർ ചെയ്തു. സോമശേഖര ഇതിന് വഴങ്ങിയില്ല. തുടർന്ന് കർണാടകയിൽ നിന്ന് പ്രമുഖ നേതാക്കളെത്തി പഞ്ചായത്തിൽ താമസിച്ച് താഴെത്തട്ടിലുള്ള പ്രചരണപരിപാടികൾക്ക് നേതൃത്വം നൽകി. ബിജെപി ഇവിടെ ഒഴുക്കിയ പണത്തിന് കൈയും കണക്കുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.…
Read Moreപുകഴ്ത്തലും മൗനവും..?? സി.കെ.പിയുടെ “പുകഴ്ത്തൽ’ ബിജെപിയിലും, സുധാകരന്റെ മൗനം കോൺഗ്രസിലും ചർച്ചയാകുന്നു
റെനീഷ് മാത്യു കണ്ണൂർ:പിണറായി വിജയനെ പുകഴ്ത്തിയുള്ള ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭന്റെ നിലപാട് ബിജെപിയിലും കോൺഗ്രസിന്റെ പരാജയത്തിൽ മൗനം പാലിച്ചിരിക്കുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട് കോൺഗ്രസിലും ചർച്ചയാകുന്നു. ബിജെപി നേതാവ് ഒ.രാജഗോപാൽ തെക്ക് നിന്നും സി.കെ.പി വടക്കു നിന്നും പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്പോൾ വിഷമവൃത്തത്തിലായിരിക്കുന്നത് ബിജെപി സംസ്ഥാന നേതൃത്വം ആണ്. പുകഴ്ത്തൽ പുതുമയല്ല പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പുകഴ്ത്തി സംസാരിക്കുന്നത് സി.കെ.പിക്ക് പുത്തരിയല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ, ദേശീയ പാതാ വികസനം എന്നിവയുമായി ബന്ധപ്പെട്ട് പിണറായിയെ അഭിനന്ദിച്ചിരുന്നു സി.കെ.പി. ഇതും ബിജെപിയിൽ വിവാദമായിരുന്നു. ഇതിനിടെയിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും സി.കെ.പി രംഗത്തുവന്നത്. ബിജെപിക്കുണ്ടായ പരാജയത്തിൽ നേതൃത്വം ആത്മപരിശോധന നടത്തണമെന്നു പറഞ്ഞ സി.കെ.പി കേരളത്തിൽ…
Read Moreതിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണമെന്ന് കെ. സുധാകരൻ
കണ്ണൂർ: കോൺഗ്രസിനേറ്റ കനത്ത തോൽവി സംബന്ധിച്ച് നേതൃത്വം ചർച്ച ചെയ്യുമെന്ന് കെ. സുധാകരൻ. തിരക്കിട്ട് നേതൃമാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ല. വളരെ ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, സീറ്റ് വിഭജനം മുതൽ സ്ഥാനാർഥി നിർണയം വരെ പല വിഷയങ്ങളിലും സുധാകരൻ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കെ.സുധാകരൻ മൗനം തുടരുകയായിരുന്നു.
Read Moreപിണറായി ഉമ്മൻചിറയിൽ ആയുധങ്ങളുടെ ശേഖരം; രഹസ്യവിവരം ശരിയായിരുന്നുവെന്ന് പിണറായി പോലീസ്
കൂത്തുപറമ്പ്: പിണറായി ഉമ്മൻചിറയിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയുധ ശേഖരം പിടികൂടി. എട്ട് വാളുകൾ, ഒരു കഠാര, ഒരു മഴു എന്നിവയാണ് കണ്ടെത്തിയത്. ഉമ്മൻ ചിറ കുഞ്ഞിപ്പള്ളിക്കു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തേങ്ങാക്കൂടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഇവ. ഇന്നലെ രാത്രി 11.20ഓടെയാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പിണറായി എസ്ഐ ബാലകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ എ.അശോകൻ, സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇവ സ്റ്റേഷനിലേക്ക് മാറ്റി. ഈ അടുത്ത കാലത്ത് നിർമിച്ചവയാണ് ആയുധങ്ങളെന്ന് പോലീസ് പറഞ്ഞു. പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreവാട്സ് ആപ്പിലും മെസഞ്ചറിലും ഇങ്ങനെ കാണാം; ‘പ്ലീസ് ഹെൽപ് മീ… സഹായിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക; ജാഗ്രതവേണം….
സ്വന്തം ലേഖിക കണ്ണൂർ: ഉന്നതരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ നിരവധി പേരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ രൂപപ്പെട്ടത്. മന്ത്രിമാരോ പോലീസിന്റെ തലപ്പത്തുള്ളവരോ ഉന്നത പദവികൾ വഹിക്കുന്നവരോ ആണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പിന്റെ പ്രധാന ഇര. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആദ്യം അവരുമായി അടുത്ത ബന്ധമുള്ള എല്ലാവർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. സൗഹൃദസംഭാഷണത്തിലൂടെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുക്കും. പിന്നീട് ചികിത്സാസഹായങ്ങളോ സാന്പത്തികസഹായങ്ങളോ മറ്റോ വേണമെന്ന് വിശ്വസിപ്പിച്ചെടുത്ത് പണം തട്ടലാണ് ഇവരുടെ രീതി. പതിനായിരം രൂപയിൽ തുടങ്ങി ലക്ഷങ്ങൾ വരെ ഇവർ ഇങ്ങനെ തട്ടിയെടുക്കുന്നുണ്ട്. പലരും നേരിട്ടോ ഫോണിലോ അവരുമായി ബന്ധപ്പെടുന്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്. പിന്നീട് ഈ തട്ടിപ്പുവീരൻമാരെക്കുറിച്ച് അന്വേഷിച്ചാൽ പൊടിപോലും കിട്ടുകയുമില്ല. ഇത്തരത്തിൽ നിരവധി കേസുകളിലാണ് തുന്പില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരുടെ പേരിൽത്തന്നെ…
Read Moreകോവിഡ് ഡ്യൂട്ടിക്കിടയിൽ നടുറോഡിലൊരു യാത്രയയപ്പ്! കൈയിൽ ലാത്തിക്കും വയർലെസ് സെറ്റിനും പകരം പൂച്ചെണ്ടുകളായിരുന്നു…
കണ്ണൂർ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനോ ഇടവേളയെടുക്കാനോ അവസരമുണ്ടെങ്കിലും പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് ഇതൊന്നും ബാധകമല്ല. രാവും പകലും അവധിപോലുമില്ലാതെ ഈ മുൻനിര പോരാളികൾ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ്. ഇതിനിടെ വ്യക്തിജീവിതത്തിലെ പല മുഹൂർത്തങ്ങളും ഇവർക്ക് നഷ്ടമാകുന്നുണ്ട്. 26 വർഷത്തെ സർവീസിനുശേഷം ഇന്നലെ വിരമിച്ച കണ്ണൂർ ടൗൺ സ്റ്റേഷനിലെ എഎസ്ഐ കെ.സജീവന് സഹപ്രവർത്തകരിൽനിന്നു ലഭിച്ചത് അപ്രതീക്ഷിത യാത്രയയപ്പായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കക്കാട് അരയാൽത്തറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പതിവുപോലെ സജീവന്റെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന നടത്തി യാത്രക്കാർക്ക് കോവിഡ് ബോധവത്കരണം നൽകുകയായിരുന്നു. 3.30ന് സ്റ്റേഷൻ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറും പ്രിൻസിപ്പൽ എസ്ഐ സി. ഷൈജുവും വാഹന പരിശോധന നടത്തുന്ന സ്ഥലത്തെത്തി. രണ്ടുപേരുടെയും കൈയിൽ ലാത്തിക്കും വയർലെസ് സെറ്റിനും പകരം പൂച്ചെണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. 26 വർഷത്തെ സേവനത്തിനുശേഷം ഇന്നലെ വിരമിക്കാൻ മണിക്കൂറുകൾ…
Read Moreകാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തിയത് പുലിയല്ല; സിസിടിവിയില്‍ കണ്ടത്…
കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തുന്ന പുലിയെത്തേടി സ്ഥാപിച്ച സിസിടിവി കാമറയില്‍ കുരുങ്ങിയത് കാട്ടുപൂച്ച. കഴിഞ്ഞ ദിവസം പെരിയയില്‍ സ്ഥാപിച്ച സിസിടിവി കാമറയിലാണ് കാട്ടുപൂച്ചയ്ക്ക് സമാനമായ ഒന്നിന്റെ പടം സിസിടിവി കുരുങ്ങിയത്. കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുലിയെന്ന് കരുതി വ്യാപക തെരച്ചിലാണ് ഫോറസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ മുത്തപ്പൻ തറ വീട്ടമ്മ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഉദയംകുന്ന് പള്ളോട്ട് പുലിയുടെ കാൽപ്പാടുകളും കണ്ടിരുന്നു. ഇങ്ങനെ ദിനംപ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയും ഇതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു. ആ കാമറകളില്‍ ഒന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവി പതിഞ്ഞിരിക്കുന്നത്. എന്നാലും പുലിക്കായി ഇനിയും പരിശോധന നടത്തുമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Read More