കാസർഗോഡ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്. പാര്‍ട്ടിയോട് കൂറും ആത്മാര്‍ഥതയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന് മുന്നറിയിപ്പ് നല്കി. ഗ്രൂപ്പ് രാഷ്ട്രിയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. പറയാന്‍ ആര്‍ക്കും ധൈര്യമില്ല. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണം. ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രെയും നാള് മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന് തുറന്നടിച്ചു.
Read MoreCategory: Kannur
വിശ്വാസം അതല്ലേ എല്ലാം! കണ്ണൂരിൽ ഇ-പൂജ തട്ടിപ്പ് വ്യാപകം; പ്രധാന ക്ഷേത്രങ്ങളുടെ സൈറ്റായതിനാൽ ആളുകൾക്ക് സംശയം തോന്നാറുമില്ല
കണ്ണൂർ: ലോക്ക്ഡൗണിന് മറവിൽ ഇ- പൂജ തട്ടിപ്പ് വ്യാപകമാകുന്നു. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളുടെ പേരിലാണ് തട്ടിപ്പ്. കോവിഡും മറ്റ് രോഗങ്ങളൊന്നും പിടിപെടാതിരിക്കാൻ പൂജകൾ ചെയ്യണമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രങ്ങളുടെ പേരിലുളള സ്വകാര്യ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിൽ കൂടുതലായും തട്ടിപ്പ് നടക്കുന്നത്. ഓൺലൈനിൽ പണമടച്ച് പൂജയ്ക്ക് ബുക്ക് ചെയ്താൽ രസീത് വീട്ടിൽ എത്തിക്കുന്നതാണ് തട്ടിപ്പ് രീതി. കോവിഡ് പേടിമൂലം വീടുകളിൽ കഴിയുന്ന വിശ്വാസികൾ ഇത് സത്യമെന്ന് വിചാരിച്ച് തട്ടിപ്പിന് ഇരയാകും. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇ-പൂജ തട്ടിപ്പ് സംഘം വിലസുന്നത്. നവമാധ്യമങ്ങൾ വഴി മെസേജുകൾ കൈമാറി വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതാണ് ഇവരുടെ രീതി. പ്രധാന ക്ഷേത്രങ്ങളുടെ സൈറ്റായതിനാൽ ആളുകൾക്ക് സംശയം തോന്നാറുമില്ല. പണം പോയി കഴിയുന്പോൾ ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെടുന്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് പലരും തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം പെരളശേരി ക്ഷേത്രത്തിന്റെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു. ഇത് സംബന്ധിച്ച്…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട! ഇൻഡിഗോ വിമാനത്തിലെത്തിയ ഉമ്മർ കുട്ടി കുടുങ്ങി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 47 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. കണ്ണൂർ നരിക്കോട് സ്വദേശി ഉമ്മർകുട്ടി (41) യാണ് 967 ഗ്രാം സ്വർണവുമായി പിടിയിലായത്. ഇന്നലെ രാത്രി ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഉമ്മർ കുട്ടി. കസ്റ്റംസിന്റെ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം 1,067 ഗ്രാമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 967 ഗ്രാം സ്വർണമാണ് ലഭിച്ചത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സുപ്രണ്ട് നന്ദകുമാർ, ഇൻസ്പെക്ടർമാരായ യഥുകൃഷ്ണ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
Read More2016ൽ ഷൈലജ വരുമ്പോൾ പുതുമുഖമായിരുന്നു; പാർട്ടിയാണ് വലുതെന്ന് എം.വി. ജയരാജൻ
കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ. ഷൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പാർട്ടിയാണ് വലുത്. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണ്. 2016ൽ പിണറായി മന്ത്രിസഭയിലേക്ക് ഷൈലജ എത്തുമ്പോൾ പുതുമുഖം ആയിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
Read Moreകണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം; നിയന്ത്രണം വിട്ട ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി
കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം. കണ്ണൂർ- തളിപ്പറന്പ് ദേശീയപാതയിൽ പുതിയതെരുവിൽ പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. ചിറക്കൽ ധനരാജ് തിയറ്ററിന് മുൻവശത്തുള്ള തലശേരി ഹോട്ടലിലേക്കാണ് ടാങ്കർ ലോറി ഇടിച്ചുകയറിയത്. ഹോട്ടൽ പൂർണമായും തകർന്നു. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ടാങ്കർ അപകടമാണിത്. ലോക്ക്ഡൗണായതിനാൽ റോഡിൽ വണ്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ടാങ്കർ ലോറികളും മറ്റും ഓവർ സ്പീഡിലാണ് പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Read Moreമന്ത്രി പദവി; ആ രഹസ്യ ധാരണ എന്ത്? എൽജെഡിയിൽ പൊട്ടിത്തെറി, നിർണായക യോഗം ചേരുന്നു
നവാസ് മേത്തർ തലശേരി: കെ.പി.മോഹനന് മന്ത്രി സ്ഥാനം ലഭിക്കാത്തത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഇടതുമുന്നണിയിൽ ജയിച്ചു വന്ന ഘടകകക്ഷികൾ എല്ലാം മന്ത്രി സ്ഥാനം പങ്കിടുന്പോൾ എൽജെഡി മാത്രം പുറത്തായത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധിക്കിടയിൽ എൽജെഡി ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടേയും യോഗം രാവിലെ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ഈ രണ്ട് യോഗങ്ങളിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. മോഹനന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചു കൊണ്ട് രഹസ്യ ധാരണ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന എം.വി. ശ്രേയാംസ് കുമാർ സംസ്ഥാന പ്രസിഡന്റ്് പദവി ഒഴിയണമെന്നാണ് മോഹനൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെ പ്രസിഡൻറാക്കണമെന്ന നിർദ്ദേശമാണ് ഉയർന്നു വരുന്നത്. നിലവിലുള്ള സംസ്ഥാന പ്രസിഡൻറിനെതിരെ ഗുരുതരമായ മറ്റ് ചില ആരോപണങ്ങളും മോഹനൻ അനുകൂലികൾ ഉയർത്തുന്നുണ്ട്.എൽജെഡി സ്ഥാനാർഥികൾ മത്സരിച്ച രണ്ട് മണ്ഡങ്ങളിലും സാന്പത്തികമായ ഒരു…
Read Moreചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളല്ല ! ബോട്ടില്‍ ആര്‍ട്ട് അല്ല, സ്റ്റോണ്‍ ആര്‍ട്ട്: ഇത് നിധിന്റെ വേറിട്ട മാതൃക
വെള്ളരിക്കുണ്ട്: കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പലരും ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നതു കണ്ടാണ് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ നിധിന് മാത്യുവും കുപ്പികളില്‍ വരച്ചുതുടങ്ങിയത്. ചിത്രങ്ങളോടും നിറങ്ങളോടുമുള്ള ഇഷ്ടത്തിനപ്പുറം ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളല്ല നിധിന്. സ്കൂളില്‍ പഠിക്കുമ്പോള്‍ പെന്‍സില്‍ ഡ്രോയിംഗിലും മെറ്റല്‍ പെയിന്റിംഗിലും സമ്മാനങ്ങള്‍ നേടിയിരുന്നു. ബിരുദം കഴിഞ്ഞ് ചെറിയ ജോലികള്‍ക്കൊക്കെ പോയിത്തുടങ്ങുമ്പോഴാണ് ലോക്ഡൗണ്‍ വന്നത്. വെറുതേ വീട്ടിലിരിക്കുന്ന സമയത്താണ് ചിത്രകലയോടുള്ള താത്പര്യം വീണ്ടും പൊടിതട്ടിയെടുത്തത്. ഏതാനും കുപ്പികളില്‍ വരച്ചുകഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസില്‍ വന്നത്. അങ്ങനെയാണ് പുഴയില്‍നിന്നും മറ്റും കിട്ടുന്ന മിനുസമുള്ള ചെറിയ പാറക്കല്ലുകളില്‍ വരച്ചുതുടങ്ങിയത്. ആദ്യമായി കല്ലില്‍ വരച്ചത് കുറേ മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ മഴയത്ത് കുടയും ചൂടി തന്റെ രാജകുമാരിയേയും കൂട്ടി നടന്നുനീങ്ങുന്ന രാജകുമാരന്റെ ചിത്രമായിരുന്നു. അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കുറേ ആശയങ്ങളും കാഴ്ചകളും കല്ലുകളില്‍ വരച്ചു. പിന്നെയാണ് കല്ലുകളില്‍ മുഖങ്ങള്‍ വരച്ചാലോയെന്ന ആശയം…
Read Moreസർക്കാർ നിരക്ക് നിശ്ചയിട്ടും വില കുറഞ്ഞില്ല! പല കടകളും ഈടാക്കുന്നത് തോന്നിയ വില; വരും ദിവസങ്ങളിൽ സാധനങ്ങൾ കിട്ടാതായേക്കും; വ്യാജൻമാരും വിലസാം…
നിശാന്ത് ഘോഷ് കണ്ണൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാർ ചികിത്സയ്ക്കും പരിചരണത്തിനും പ്രതിരോധനത്തിനും വേണ്ടി ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെയുള്ളവയുടെ വില ഏകീകരിച്ചെങ്കിലും പല കടകളും ഈടാക്കുന്നത് തോന്നിയ വില. ത്രീ ലെയർ സർജിക്കൽ മാസ്ക് 3.90, എൻ-95 മാസ്ക് 22, എൻ.ആർ.ബി മാസ്ക്-80, ഓക്സിജൻ മാസ്ക് -54,ഫെയ്സ് ഷീൽഡ്-21,ഡിസ്പോസബിൾ ഏപ്രൺ-12. സർജിക്കൽ ഗൗൺ-65, സർജിക്കൽ ഗ്ലൗസ്-5.75, സ്റ്റെറൈൽഡ് ഗ്ലൗസ്-15, ഹാൻഡി സാനിറ്റൈസർ 500 മി.ല്ലി- 192, 200 മില്ലി-98, 100 മില്ലി-55, ഹ്യുമിഡി ഫയറുള്ള ഫ്ലോ മീറ്റർ, ഫിംഗർ ടിപ് പൾസ് ഓക്സിമീറ്റർ-1500 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. ഇതിൽ പൾസ് ഓക്സി മീറ്റർ മാത്രമാണ് പേരിനെങ്കിലും സർക്കാർ നിരക്കിൽ വിൽക്കുന്നത്. നേരത്തെ 600 മുതൽ 1250 രൂപവരെയുണ്ടായിരുന്ന പൾസ് ഓക്സി മീറ്ററിന്റെ വില കോവിഡിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയരുകയും 1500 വരെ എത്തുകയും ചെയ്തിരുന്നു.…
Read Moreസര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും പരിഷ്കരിച്ച ശമ്പളം ലഭിക്കാതെ ക്ഷേത്ര ജീവനക്കാര്‍; ലഭ്യമാകുന്നത് 2009 ലെ ശമ്പളവും ആനുകൂല്യങ്ങളും
നിശാന്ത് ഘോഷ് കണ്ണൂര്‍: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള ഉത്തരവിറങ്ങിയിട്ടും പരിഷ്കരിച്ച ശമ്പള വിതരണം തുടങ്ങിയില്ല. വര്‍ഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്ക്കരിച്ചും കൊണ്ട് ഉത്തരവായത്. എന്നാല്‍ ശമ്പള പരിഷ്കരണത്തിലെ അപാകതകളും ക്ഷാമബത്ത പ്രഖ്യാപനത്തിലെ കാലതാമസവുമാണ് പുതുക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പള-ആനുകൂല്യ വിതരണത്തിന് തടസമായതെന്ന് പറയുന്നു. 2008 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. 2009ല്‍ ശമ്പള പരിഷ്ക്കരണവും നടപ്പിലാക്കിയെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ശമ്പള പരിഷ്കരണ ശിപാര്‍ശ ബോര്‍ഡ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ശാന്തിക്ഷേമ യൂണിയനും കഴിഞ്ഞ ഡിസംബറില്‍ ബോര്‍ഡ്…
Read Moreകണ്ണൂരിൽ കടലാക്രമണം രൂക്ഷം; തീരമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു; ദുരന്തനിവാരണ അഥോറി ഉന്നതോദ്യാഗസ്ഥർ തീരദേശ മേഖലയിൽ ക്യാമ്പ് ചെയ്യുന്നു
കണ്ണൂർ: കണ്ണൂർ തീരത്ത് രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ കനത്ത മഴയും കടൽക്ഷോഭവും ശക്തമായി. കണ്ണൂർ സിറ്റി, മൈതാനപ്പള്ളി, അഴീക്കൽ, പാലക്കോട്, തലശേരി ഗോപാൽപേട്ട, ചാലിൽ, ന്യൂമാഹി മേഖലകളിൽ കടൽക്ഷോഭം ശക്തമായതിനെ തുടർന്ന് ഇവിടെയുള്ളവരെ മാറ്റി പാർപ്പിച്ചു. തീരമേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ അഥോറിയും ഉന്നതോദ്യാഗസ്ഥരും തീരദേശ മേഖലയിൽ ക്യാന്പ്് ചെയ്തു വരികയാണ്. കടലിനോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നത് തുടരുകയാണ്. എന്നാൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകളിലുള്ളവരെ ക്യാന്പുകളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ട്. പലയിടങ്ങളിലും കടൽഭിത്തി മറികടന്ന് കൂറ്റൻ തിരകൾ വീടുകളിലേക്ക് അടിച്ചു കയറുകയാണ്. ശക്തമായ കാറ്റുമുണ്ട്.കരയ്ക്ക് കയറ്റിയിട്ട ഫൈബർ ബോട്ടുകൾ തിരയിൽ അടിച്ചു തകർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ എടുത്തുവരികയാണ്. പാലക്കോട് മേഖലയിൽ മത്സ്യബന്ധന ഉപകരണങ്ങൾ കടലെടുത്തു. ഇവിടെ ഡ്രഡ്ജിംഗിനായ കൊണ്ടു വന്ന പൈപ്പുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടലെടുത്തു. വിനോദ…
Read More