തളിപ്പറമ്പ്: തേന്‍വരിക്ക, മുട്ടൻ വരിക്ക, ഗംലസ് (പശയില്ലാത്തത്)…. ഇങ്ങനെ നീണ്ടുപോകുന്നു കരിമ്പം ജില്ലാ കൃഷിഫാമില്‍ വില്‍പ്പനയ്ക്ക് വച്ച ചക്കകളുടെ പേരുകള്‍. കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഫാമിലെ വെറൈറ്റികളാണ് ഇവയെന്ന്. രുചിയിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമെല്ലാം ഇവയ്ക്ക് വ്യത്യാസമുണ്ട്. കാലങ്ങളായി ഫാമിലെ തോട്ടത്തിലുള്ള വിവിധയിനം ചക്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയത്. സീസണില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ടണ്‍ ചക്കയാണ് ഇവിടെ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് വെറും 10 രൂപ നിരക്കില്‍ പച്ചയും പഴുത്തതുമായ ചക്കകളാണ് ഇവിടെ വില്‍പ്പന നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കരിമ്പം ഫാമില്‍ ഇത്തവണ റിക്കാര്‍ഡ് വില്‍പ്പനയാണ് നടന്നത്. വിഷുവിന്റെ സമയത്താണ് ഇവിടെ ചക്ക വില്‍പ്പന തകൃതിയായി നടന്നത്. കണി വയ്ക്കാനും മറ്റുമായി നിരവധിയാളുകളാണ് ഫാമിലെത്തി ചക്കകള്‍ വാങ്ങിയത്. അമ്പതിലധികം വെറൈറ്റികളും ഇരുന്നൂറിലധികം പ്ലാവുകളുമാണ് ഫാമിലുള്ളത്. ഇവ ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍…
Read MoreCategory: Kannur
കുഞ്ഞിനെ രക്ഷിച്ച അമൃത ഒടുവില്‍ നാടിന്റെ നൊമ്പരമായി! പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത് നാല് കുട്ടികള്‍
സ്വന്തം ലേഖകൻ മട്ടന്നൂര്‍: നിലവിളിയും കരച്ചിലും കേട്ടു ഓടിയെത്തിയവര്‍ വെള്ളത്തില്‍ താഴ്ന്നു പോകുന്ന തലമുടി മാത്രമാണു കണ്ടത്. പിന്നെയൊന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുരുന്നു ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണത്തിലേക്ക് മുങ്ങിത്താണുപോയ കൊടോളിപ്രം പാളാട്ടെ എ.വി.അമൃത (25)യാണ് നാടിന്റെ നൊമ്പരമായത്. ഇന്നലെ രാവിലെ അയല്‍വാസികളോടൊപ്പം തുണി അലക്കാനായി നായിക്കാലി പുഴയിലെ കുളിക്കടവില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന അയല്‍വാസിയായ എട്ടുവയസുകാരന് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയപ്പോള്‍ അമൃത പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ അമൃതയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജലക്ഷാമം രൂക്ഷമായതോടെ എല്ലാ ദിവസവും രാവിലെ അമൃതയും സമീപവാസികളും തുണിയലക്കാനായി നായിക്കാലി പുഴയില്‍ പോകാറുണ്ട്. തുണിയലക്കുന്ന സ്ഥലത്ത് മുട്ടോളം മാത്രമേ വെള്ളമുണ്ടാകാറുള്ളൂ. വേനല്‍ക്കാലമായതിനാല്‍ പഴശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചതിനാല്‍ പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നാല്‍ പുഴയില്‍ നാലു…
Read Moreകോവിഡ്കാലത്തെ താരങ്ങളായി ‘മാത്തനും പോത്തനും’! പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും…
ആലക്കോട്: കോവിഡ്കാലത്ത് കുട്ടികൾക്ക് കഴിഞ്ഞ ഒരു വർഷമായി പഠന അനുഭവങ്ങളും സ്കൂൾ അനുഭവങ്ങളും ഇല്ലാതിരിക്കുമ്പോൾ ഇതിനെയൊന്നും വകവയ്ക്കാതെ തങ്ങളുടെ കഴിവുകളെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുകയാണ് മാത്തനും പോത്തനും. പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും. മാത്തനും പോത്തനും എന്നുള്ളത് ഇവരുടെ യൂട്യൂബിലെ പരിപാടിയുടെ പേരാണ്. വായാട്ടുപറമ്പ് കവലയിലെ പൊങ്ങൻപാറ മനോജ്-ജോൾസ ദമ്പതികളുടെ മക്കളായ ജെസ്വിൻ(13), ജോസ്വിൻ (ഒന്‍പത്) എന്നിവരാണ് മാത്തനും പോത്തനും എന്ന ആശയവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്. സമൂഹത്തിന് ഉപകാരപ്പെടുന്ന കൊച്ചുകൊച്ചു വീഡിയോകൾ എടുത്ത് യൂട്യൂബിൽ “math ans tiny trips ” എന്ന ലിങ്ക് ആരംഭിച്ച് പോസ്റ്റ് ചെയ്തു. ഇതിനോടകം ആയിരക്കണക്കിന് ലൈക്കുകൾ നേടി ക്കഴിഞ്ഞു. കുട്ടികൾ തന്നെയാണ് വീഡിയോ എടുക്കുന്നതും അപ്ലോഡ് ചെയ്യുന്നതും എല്ലാം. ചേട്ടായിമാർക്ക് സഹായത്തിനായി കുഞ്ഞനുജത്തി ജുവലിൻ (നാല്) ഒപ്പമുണ്ട്. മൂന്നുപേരും കൂടി പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ നിരവധിയാണ്. ആശയങ്ങൾ പരിചയപ്പെടുത്തുന്നതും ശബ്ദം നൽകുന്നതും…
Read Moreകോവിഡ് കല്യാണം! കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസ്
നാദാപുരം: കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസിന്റെ വക അനുമോദന സാഷ്യപത്രം. ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ മീത്തലെ മോറത്ത് സിഞ്ചു- ദിൽന നവദമ്പതികൾക്കാണ് എടച്ചേരി എസ്ഐ അരുൺകുമാർ, സിപിഒ ഗണേഷൻ എന്നിവർ ചേർന്ന് വീട്ടിലെത്തി അനുമോദന സാക്ഷ്യപത്രം കൈമാറിയത്. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി എസ്പി ഡോ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന “കോവിഡ് കല്യാണം’ പദ്ധതിയുടെ ഭാഗമാണ് അനുമോദനം. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പോലീസ് കണ്ടെത്തും. ജനമൈത്രി പോലീസ് വധൂവരൻമാർക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. പിന്നീട് മഫ്ത്തിയിലെത്തി പോലീസുകാർ വിവാഹ വീട് നീരീക്ഷണം നടത്തും. കോവിഡ് പ്രോട്ടോകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയവർക്ക് എസ്പിയുടെയും സ്റ്റേഷൻ ഒഫീസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കേറ്റുകളാണ് നല്‍കുന്നത്. വിവാഹ വീടുകളിൽ നിന്നും കോവിഡ് പടരുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
Read Moreരാത്രിയെന്നോ പകലെന്നോ ഇല്ല, ഒരു വിളി മതി മനു ഓടിയെത്തും! പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്
തളിപ്പറമ്പ്: ജനവാസകേന്ദ്രത്തിലെത്തുന്ന രാജവെമ്പാലയടക്കമുള്ള പാമ്പുകളെ പിടിച്ച് കാടുകളിലേക്ക് തിരിച്ചയച്ച് പാമ്പുകളുടെ രക്ഷകനായി ഉദയഗിരി സ്വദേശി ടി.കെ. മനു. കഴിഞ്ഞ 11 വര്‍ഷമായി 70 ല്‍ അധികം തവണ കാടിന്റെ അരികിലുള്ള ജനവാസ കേന്ദ്രത്തില്‍ എത്തി രാജവെമ്പാലയെ പിടിച്ച് തിരിച്ചു അവയുടെ ആവാസ വ്യവസ്ഥയില്‍ വിട്ട് സംരക്ഷിക്കുകയാണ് മനു ചെയ്യുന്നത്. ആറടി മുതല്‍ പത്തടി വരെ നീളമുള്ള രാജവെമ്പാലകളെ മനു പിടിച്ചിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു സമയത്തും ഒരു വിളിപ്പുറത്തു വന്ന് പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്. മനുഷ്യവാസമുള്ളയിടങ്ങളില് പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. കേരള ഗവൺമെന്റിന്റെ അംഗീകൃത പാമ്പ് സംരക്ഷകനാണ് ഇയാള്‍. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം നൈപുണ്യം നേടിയ മനു കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്ക്യൂ ടീം അംഗമാണ്.
Read Moreഇനി രണ്ടാം നാൾ തെരഞ്ഞെടുപ്പ് ഫലം! കണ്ണൂരിന്റെ കണക്ക് കൂട്ടൽ എങ്ങനെ ? ആറുസീറ്റുകൾ ഉറപ്പിച്ച് എൽഡിഎഫ്
കണ്ണൂർ: ഫലമറിയാൻ ഇനി രണ്ടുനാൾ മാത്രം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടിയ പൊതുവെ ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്തവണ എന്തും സംഭവിക്കാം. പല മണ്ഡലത്തിലുമുള്ള പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 77.78 ശതമാനം പോളിംഗാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. 2016-ൽ 80.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരിൽ മൂന്ന് മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. ശക്തമായ അടിത്തറയോടുകൂടിയ മണ്ഡലങ്ങൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്. അടിത്തറ ദുർബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. കണ്ണൂരിൽ 2011 ലെ തരംഗം ആവർത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, ഇത്തവണ കണ്ണൂരിലെ 11 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളിൽ എട്ടിടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനുമായിരുന്നു മുൻതൂക്കം. 2011-ൽ അഞ്ചു സീറ്റുകൾ യുഡിഎഫിന് ലഭിച്ചിരുന്നു. എൽഡിഎഫിൽ എട്ട്…
Read Moreറെയിൽവേ സ്റ്റേഷനും നിരീക്ഷണത്തിൽ! ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും
കണ്ണൂർ: ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തി മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളെ നിരീക്ഷിക്കാൻ ഇവിടെ സദാസമയവും പോലീസുണ്ടാകും. സംസ്ഥാനത്തിന് അകത്തേക്ക് പ്രവശിക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പലരും ക്വാറന്റൈനിൽ ഇരിക്കാൻ മടച്ചിട്ടും കോവിഡ് ഭീതിമൂലവും രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നില്ല. ഇന്നലെ മുതൽ ഇവരെ പിടികൂടാൻ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പോലീസ് കർശന പരിശോധന ആരംഭിച്ചു. ട്രെയിന്‍മാര്‍ഗം പോകുന്നവര്‍ ടിക്കറ്റുമായി ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും സർക്കാർ നിർദേശം നൽകിയിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് റെയില്‍വേ ടിക്കറ്റിന്റെ പകര്‍പ്പുമതി. റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാർ വിധേയരാവണം. അതേസമയം ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വരുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍…
Read Moreതളിപ്പറമ്പ് നഗരസഭ ക്വാർട്ടേഴ്സിൽ അനാശാസ്യം! നഗരസഭ ഉദ്യോഗസ്ഥന് കൈക്കൂലിയായി വാങ്ങിയത് മൊബൈല്‍ ഫോണ്‍; ഒടുവില്‍…
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയും ബുക്ക് സ്റ്റാൾ ഉടമയോട് മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിക്കുകയും ചെയ്ത നഗരസഭ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ ഡി ക്ലാർക്ക് സുരേന്ദ്രനെയാണ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി സസ്പെൻഡ് ചെയ്തത്. നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയമിച്ചിരുന്നു. തുടർന്ന് നഗരസഭ ക്വാർട്ടേഴ്സ് ഇയാൾ ദുരുപയോഗം ചെയ്തതായി സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്വാർട്ടേഴ്സിൽ നടന്ന അവിഹിതവുമായി ബന്ധപ്പെട്ട് തൃച്ചംബരം പ്ലാത്തേട്ടെ കെ.കിഷോറും മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ തളിപ്പറമ്പ് കോടതി റോഡിൽ സെൻട്രൽ ബുക്ക് സ്റ്റാൾ നടത്തി വരുന്ന പുഷ്പഗിരിയിലെ കെ.പി.അബ്ദുൾസത്താറുമാണ് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയത്. അനാശാസ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിനെ തുടർന്നാണ് അന്വേഷണത്തിന് നഗരസഭ…
Read More50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല! പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന് മരിച്ച സംഭവത്തിലെ പ്രതി മറ്റൊരു കേസില്‍ കുടുങ്ങി
മയ്യിൽ(കണ്ണൂർ): മയ്യിലിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ യു. ബാലകൃഷ്ണൻ (70) കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർ കാസർഗോഡ് വിദ്യാനഗർ മലങ്കലയിലെ ഷാക്കിർ മൻസിലിൽ മൊയ്തീൻ കുഞ്ഞ് (35) വലയിലായത് മറ്റൊരു കേസിൽ പിടിയിലായപ്പോൾ. ചന്ദന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇന്നലെ രാവിലെ കാസർഗോഡ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ മയ്യിലിലെ അപകടത്തെ കുറിച്ച് മൊഴി നൽകിയത്. കഴിഞ്ഞ 23 ന് പുലർച്ചെ 5.30 ഓടെ ചെക്യാട്ട്കാവ് പപ്പാസ് ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്. ചന്ദന തടിയുമായി ബന്ധപ്പെട്ട് മട്ടന്നൂരിലെത്തിയ ഇയാൾ തിരികെ കാസർഗോഡേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിന് ശേഷം കാർ ഡ്രൈവർ പുറത്തിറങ്ങി ബാലകൃഷ്ണന്റെ അടുത്തെത്തിയതായി പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീകൾ പോലീസിന് മൊഴി നൽകിയിരുന്നു. മയ്യിൽ,…
Read Moreമദ്യം വേണ്ടെന്നു പറഞ്ഞാൽ വേണ്ട! മാഹിയിലെ മദ്യശാലകൾ പൂട്ടി സീൽ ചെയ്തു
മാഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ഈ മാസം 30 വരെ അടച്ചിട്ട സാഹചര്യത്തിൽ അനധികൃത മദ്യവിൽപ്പന തടയുന്നതിന് മാഹി റവന്യു വകുപ്പ് അധികൃതർ പ്രദേശത്തെ മദ്യശാലകൾ പൂട്ടി സീൽ ചെയ്തു. മദ്യ ഗോഡൗണുകളും പൂട്ടി സീൽ ചെയ്തു. മാഹി ടൗൺ ബാറുൾപ്പെടെ 64 മദ്യവിൽപ്പന ശാലകളാണ് പൂട്ടി സീൽ ചെയ്തത്. മാഹി ഡെപ്യൂട്ടി തഹസിൽദാർ എം. സെന്തിൽകുമാർ, റവന്യു ഇൻസ്പെക്ടർ പി. അനീഷ് കുമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമെത്തിയാണ് സീൽ ചെയ്തതത്. കേരളത്തിൽ മദ്യശാലകൾ അടച്ചതിനാൽ ഇന്നലെ രാവിലെ മുതൽ തൊട്ടടുത്ത ജില്ലകളിൽ നിന്ന് ആളുകൾ മദ്യം വാങ്ങുവാൻ കൂട്ടമായി മാഹിയിൽ എത്തിയിരുന്നു. എന്നാൽ, പോലീസ് ഇവരെ തിരിച്ചയച്ചു.
Read More