മട്ടന്നൂര്‍: പൊറോറയില്‍ വീട്ടുപരിസരത്ത് കാണപ്പെട്ട കുട്ടിത്തേവാങ്കിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. പൊറോറയിലെ കെ.വി. പ്രവീണിന്റെ വീടിന് സമീപത്താണ് കുട്ടിത്തേവാങ്കിനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് വീണു കിടക്കുന്ന നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കൊട്ടിയൂര്‍ റേഞ്ച് ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ജിജിലിന് കുട്ടിത്തേവാങ്കിനെ കൈമാറി. എന്‍. രാഗേഷ്, കെ.വി. പ്രവീണ്‍, പ്രശാന്ത് എന്നിവരാണ് കൈമാറിയത്.
Read MoreCategory: Kannur
വീട്ടിലെത്തിയ കരിങ്കുരങ്ങ് കൗതുകമായി! ആളുകളോട് അടുപ്പം കാണിച്ചു, വെള്ളവും ഭക്ഷണവും അകത്താക്കി; പിന്നെ കൂത്തം മറിച്ചിലും കരണം മറിച്ചിലും…
നിലന്പൂർ: ലോക്ക്ഡൗണ്‍ ആദ്യദിനത്തിൽ വീട്ടിലെത്തിയ കരിങ്കുരങ്ങ് നാട്ടുകാർക്ക് കൗതുകമായി. വഴിക്കടവ് ആനമറിയിലെ വെണ്ണേക്കോടൻ ഇസ്മായിലിന്റെ വീട്ടിലേക്കാണ് കരിങ്കുരങ്ങ് കയറി വന്നത്. നല്ല ആരോഗ്യവാനായിരുന്നു. വീടിന്റെ വരാന്തയിൽ ഇരിപ്പുറപ്പിച്ച കുരങ്ങൻ ഏറെ നേരം കഴിഞ്ഞിട്ടും പോകാൻ കൂട്ടാക്കിയില്ല. ആളുകളോട് അടുപ്പം കാണിച്ചു. നൽകിയ വെള്ളവും ഭക്ഷണവും അകത്താക്കി. പിന്നെ കൂത്തം മറിച്ചിലും കരണം മറിച്ചിലും. കാഴ്ചക്കാരായെത്തിയ കുട്ടികൾക്കൊപ്പം കളിക്കാനും തുടങ്ങി. പോകാനുള്ള കൂട്ടമില്ലെന്നു കണ്ടതോടെ വനംവകുപ്പിനെ വിവരം അറിയിച്ചു.
Read Moreകോവിഡും ലോക്ക് ഡൗണും! തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്ക; ഇതര സംസ്ഥാനക്കാർ കിട്ടിയ ട്രെയിനുകളിൽ നാട്ടിലേക്കു മടങ്ങി
കണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങി. നിരവധി ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കിട്ടിയ ട്രെയിനുകളിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരന്നു. നിർമാണ മേഖലയിലും ചെങ്കൽപ്പണകളിലും ജോലി ചെയ്തു വരുന്നവരാണ് കൂടുതലും നാട്ടിലേക്ക് മടങ്ങിയത്. തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്കയാണ് പലരെയും നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. ഇന്നലെ ചെന്നൈ മെയിലിൽ നിരവധി പേരാണ് കണ്ണൂരിൽനിന്ന് സ്വന്തം നാടുകളിലേക്കു തിരിച്ചത്. ഇതിൽ കൂടുതലും ഒഡീഷ സ്വദേശികളാണ്. ലോക്ക് ഡൗൺ അനിശ്ചിതാവസ്ഥ പേടിപ്പെടുത്തുന്നതിനാലാണ് പലരും നാട്ടിലേക്കു തിരിച്ചത്. ജോലിയും കൂലിയും ജീവിക്കാനുള്ള സാഹചര്യവും കേരളത്തിൽ സ്വന്തം നാട്ടിലേതിനെക്കാൾ എത്രയോ ഭേദമാണെങ്കിലും ലോക്ക് ഡൗൺ അനിശ്ചിതത്വം പേടിപ്പിക്കുന്നതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഒഡീഷ സ്വദേശികളും നിർമാണതൊഴിലാളികളുമായ ബികാസ് ബോൺസും ബിദുർ ഭൂമിയാൻസും പറഞ്ഞു. ചെന്നൈയിൽ നിന്ന് ട്രെയിനിലോ വാഹനത്തിലോ നാട്ടിലേക്കു…
Read Moreഒരെണ്ണത്തിന് 25000 മുതൽ 28000 രൂപ വില! ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 29 ലാപ്ടോപ്പുകൾ മോഷണം പോയി; കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തും മോഷണം നടന്നിരുന്നു..
ഇരിട്ടി : ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്കൂൾ ബ്ലോക്കിലെ കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർച്ച ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലും താലൂക്ക്തല വാക്സിനേഷൻ സെന്ററായി സ്കൂൾ നഗരസഭ ഏറ്റെടുത്തതിനാലും സ്കൂൾ ഓഫീസിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇന്നലെ മുഖ്യാധ്യാപിക എൻ. പ്രീതയുടെ നേതൃത്വത്തിൽ ഓഫീസ് ജീവനക്കാർക്കൊപ്പം കംപ്യൂട്ടർ ലാബ് ഉൾപ്പെടെ സ്കൂളിലെ പ്രധാന മുറികൾ പരിശോധിക്കുന്നതിനിടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിന്റെ പിൻവശത്തുള്ള ഗ്രിൽസ് തകർത്ത് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ടു തകർത്ത് അകത്തു കയറി ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയായിരുന്നു. ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്ടോപ്പുകൾ കംപ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐടി പരീക്ഷ സർക്കാർ മാറ്റിവയ്ക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ…
Read Moreഅച്ഛന്റെ തിരക്കഥയ്ക്ക് പതിനേഴുകാരിയായ മകളുടെ സംവിധാനം ! അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ പ്രദര്‍ശനത്തിനെത്തുന്നു
സിജോ ഡൊമിനിക് ആലക്കോട്: അച്ഛന്റെ തിരക്കഥയില്‍ പതിനേഴുകാരിയായ മകള്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു. പോലീസ് ഓഫീസറായ ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട് സ്വദേശിഎന്‍.പി. അഗസ്റ്റിന്റെ തിരക്കഥയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ എന്ന സിനിമയാണ് പ്രദർശനത്തിനെത്തുന്നത്. സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുന്ന നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത അഗസ്റ്റിന്റെ അതേ പാത പിന്തുടരുകയാണ് മകള്‍ അനിറ്റയും. മേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ വില്‍സണ്‍ മേക്കുന്നേല്‍ ആണ് സിനിമ നിര്‍മിക്കുന്നത്. പി.ജെ. സാജന് ചായാഗ്രഹണവും മാഫിയ ശശി സംഘട്ടനവും ഒരുക്കുന്ന സിനിമയ്ക്ക് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. 17 ദിവസം കൊണ്ട് തൊടുപുഴ, കാളിയാര്‍, വണ്ണപ്പുറം, പോത്താനിക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സീമ ജി. നായര്‍, മധുസൂദനന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രിഡോള്‍, തപസ്യ എന്നിവരാണ് നായക-നായിക വേഷങ്ങളിലെത്തുന്നത്. മില്ലേനിയം ഓഡിയോസിന്റെ രണ്ടു ഗാനങ്ങളും മാഫിയ ശശിയുടെ…
Read Moreകോവിഡ് കാലത്ത് ഭിന്നശേഷിക്കാരുടെ ആശങ്കകളകറ്റാന്‍ ‘സ്മൈലീസ്’! രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നാല്‍പ്പതോളം വോളണ്ടിയര്‍മാര്‍; പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…
കാഞ്ഞങ്ങാട്: കോവിഡ് വീണ്ടും പിടിമുറുക്കുന്ന കാലത്ത് ഏറ്റവുമധികം ആശങ്കകളും മാനസിക സമ്മര്‍ദവും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഭിന്നശേഷിക്കാര്‍. അവരുടെ പ്രശ്നങ്ങളില്‍ കൈത്താങ്ങായി നില്ക്കാന് സദാ സേവനസന്നദ്ധരായി നില്‍ക്കുകയാണ് യുവതീയുവാക്കളുടെ ഒരു കൂട്ടായ്മ. ബാംഗ്ലൂര്‍ ആസ്ഥാനമായ സ്മൈലീസ് ഇന്ത്യ എന്ന എന്‍ജിഒയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് 8618803780 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സ് ആപ് സന്ദേശം അയക്കുകയോ ചെയ്താല്‍ ഇവരുടെ സേവനം ലഭ്യമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്പതോളം വോളണ്ടിയര്‍മാരാണ് സ്മൈലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടായ്മയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ഹാപ്പി പീപ്പിള്‍ പ്രോജക്ടിന് രൂപം നല്‍കിയത് കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ സ്വദേശിയായ നിധിന് നെടുംകണ്ടത്തിലാണ്. ബിടെക് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന കാലത്താണ് നിധിന് ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്. വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതും ബധിരതയുള്ളവര്ക്കുവേണ്ടി ആംഗ്യഭാഷ…
Read Moreനാട്ടുകാരുടെ ജെപി..! ലോക്ക്ഡൗണ്‍ കാലത്തും കര്‍മനിരതനായി പാലാവയലിന്റെ സൂക്ഷിപ്പുകാരന്; ഇതില്‍ ഒതുങ്ങുന്നതല്ല ജോസ് പ്രകാശിന്റെ വ്യക്തിത്വവും സാമൂഹ്യസേവനവും
സ്വന്തം ലേഖകൻ പാലാവയല്: മഴയായാലും മഞ്ഞായാലും ലോക്ഡൗണ്‍ കാലമായാലും എന്നും കര്‍മനിരതനായി പാലാവയല് ടൗണിനൊരു സൂക്ഷിപ്പുകാരനുണ്ട്. അതിരാവിലെ നാലരയ്ക്ക് എഴുന്നേറ്റ് പ്രഭാതസവാരി കഴിഞ്ഞ് കൈലി മടക്കിക്കുത്തി കൈയില്‍ നീളമുള്ള ചൂലും തൂമ്പായും പ്ലാസ്റ്റിക് വട്ടിയുമായി സേവനത്തിനിറങ്ങും. ഒന്നര മണിക്കൂറോളം സമയമെടുത്ത് സ്വന്തം വീട്ടുമുറ്റമെന്ന പോലെ ടൗണെല്ലാം അടിച്ചുതൂത്ത് വൃത്തിയാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ചുവച്ച് റീസൈക്കിള്‍ ചെയ്യുന്നതിനായി കളക്ഷന്‍ വരുന്നവരെ ഏല്പിക്കും. കടലാസും മറ്റും കത്തിച്ചുകളയും. മഴക്കാലത്ത് ഓവുചാലില്‍ വന്നുനിറഞ്ഞ് ഒഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മലിനവസ്തുക്കളും പെറുക്കിമാറ്റും. കോവിഡ് കാലം തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും അഞ്ചോ അതിലധികമോ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മാസ്കുകള്‍ റോഡരികിലുണ്ടാകും. അവയും എടുത്തുമാറ്റി യഥാവിധി സംസ്കരിക്കും. ഇതെല്ലാം സ്വമനസാലേ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ്. ശരിക്കുള്ള ജോലി തുടങ്ങുന്നത് ഇതിനു ശേഷമാണ്. രാവിലെ എട്ടരയോടെ സേവനമെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്കും…
Read Moreഇത് റേഷന്‍ വാങ്ങാന്‍ നില്ക്കുന്നതല്ല! കള്ളുഷാപ്പുകൾക്ക് മുന്നിൽ നീണ്ട നിരകൾ; വ്യാജവാറ്റും വ്യാപകം
കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് നാടുനീളെ പരിശോധന നടത്തുന്പോഴും പല കള്ളുഷാപ്പുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിപ്പറത്തി വൻ തിരക്ക്. വിദേശ മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് കള്ളുഷാപ്പുകൾക്ക് മുന്നിൽ ആളുകള്‍ കൂട്ടമായെത്തുന്നത്. ഇന്നലെ പൊടിക്കുന്ന് സെന്‍ട്രല്‍ ജയിലിന് സമീപമുള്ള കള്ളുഷാപ്പില്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകളെത്തിയത്. പലരും മാസ്കുപോലും ശരിയായി ധരിച്ചിട്ടില്ലായിരുന്നു. ഷാപ്പുകളിൽ വച്ച് മദ്യപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കാനുകളും കുപ്പികളുമായെത്തിയാണ് അതിരാവിലെ മുതൽ ആവശ്യക്കാർ വരിനിൽക്കുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച ചൊവ്വാഴ്ച കാട്ടാമ്പള്ളി ബാലന്കിണറിന് സമീപത്തുള്ള കള്ളുഷാപ്പിന് മുന്നില്‍ പൊതുറോഡ് വരെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയായിരുന്നു. കൂടാതെ നാട്ടിന്‍പുറത്തുള്ള ഒട്ടുമിക്ക കള്ളുഷാപ്പുകളിലും ഇതുതന്നെയാണ് അവസ്ഥ. ജനങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്നും കടകള്‍ക്കുമുന്നില്‍ രണ്ടു മീറ്റര്‍ അകലത്തില്‍ നിന്നു വേണം സാധനങ്ങള്‍ വാങ്ങാനെന്നും കടകളിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഓണ്‍ലൈനിലൂടെയോ ഫോണിലൂടെയോ…
Read Moreനാട്ടുകാരുടെ തമ്പുരാന് ! മിണ്ടാപ്രാണികള്‍ക്ക് പ്രിയനായി ബാബുരാജ്; ബാബുരാജിന്റെ വണ്ടിയുടെ ശബ്ദം ഇവയ്ക്കെല്ലാം സുപരിചിതം
സ്വന്തം ലേഖകൻ ആലക്കോട്: ഹോട്ടലുകളടക്കം അടഞ്ഞുകിടക്കുന്ന കോവിഡ് കാലത്ത് ആലക്കോട് ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും അന്നം നല്കി നാട്ടുകാരുടെ തമ്പുരാന് എന്നറിയപ്പെടുന്ന ടി.കെ. ബാബുരാജ്. വര്‍ഷങ്ങളായി തെരുവ് മൃഗങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു നല്കുന്ന ബാബുരാജിന് കോവിഡ് കാലത്തും അതു മുടക്കാനായില്ല. കൊറോണക്കാലം ആയതോടെ ഇതു പതിവാക്കി മാറ്റി. ഹോട്ടലുകളും കടകളും അടച്ചതോടുകൂടി ഒരുനേരത്തെ വിശപ്പടക്കാന്‍ വഴി ഇല്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും ബാബുരാജ് മാത്രമായിരുന്നു ആശ്രയം എന്നതാണു സത്യം. ആദ്യത്തെ ലോക്ക്ഡൗണ്‍ കാലം മുതല്‍ കൃത്യമായി എല്ലാദിവസവും രാവിലെ എട്ടരയോടെ കൂടി ടൗണില്‍ എത്തുന്ന ബാബുരാജ് ഇവയ്ക്കുള്ള ഭക്ഷണവും കൈയില്‍ കരുതും. ഉച്ചയ്ക്ക് തൊട്ടുസമീപത്തെ കടയില്‍ നിന്നും പാലും വാങ്ങി ഇവയ്ക്ക് നല്‍കും. ടൗണില്‍ മൂന്നു ഭാഗത്തായാണു അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് ബാബുരാജ് ഭക്ഷണം നല്‍കുന്നത്. എല്ലാദിവസവും ഇവയ്ക്കായി ചോറും കറികളും പലപ്പോഴും ഇറച്ചിയുമടക്കമുള്ള…
Read Moreനിയമങ്ങള്‍ കാറ്റില്‍ പറത്തി ബുള്ളറ്റ് ടാങ്കറുകള്‍ പായുന്നു; രണ്ട് ജീവനക്കാർ വേണമെന്ന നിയമം പാലിക്കാത്തതിന്റെ കാരണം കേട്ടാൽ ഞെട്ടും…
കണ്ണൂര്‍: പാചകവാതകം, തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്ന ടാങ്കറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ സര്‍വീസ് സംബന്ധിച്ച് കര്‍ശന നിയമങ്ങളുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മിക്ക ടാങ്കറുകളും സര്‍വീസ് നടത്തുന്നത്. ബുള്ളറ്റ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. എന്നാല്‍ ഇത് പരസ്യമായി ലംഘിച്ചാണ് ബുള്ളറ്റ് ടാങ്കറുകളുടെ സര്‍വീസ്. ഒരു ലോഡ് നിശ്ചിത കേന്ദ്രത്തിലെത്തിക്കുന്നതിനാണ് ടാങ്കര്‍ ജീവനക്കാര്‍ക്ക് പ്രതിഫലം. ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ വാഹനത്തിലുണ്ടെങ്കില്‍ ഈ തുക ഇവര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുക. എന്നാല്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മിക്ക ഡ്രൈവര്‍മാരും മറ്റുള്ളവരെ കൂട്ടാറില്ല. ഇന്ധനം നിറച്ചു കൊടുക്കുന്ന ഓയില്‍ കോര്പറേഷന് കേന്ദ്രങ്ങളില്‍ വാഹനം പരിശോധിച്ച് ചുരുങ്ങിയത് രണ്ട് ഡ്രൈവര്‍മാരെങ്കിലും വേണമെന്ന് ഉറപ്പു വരുത്തണമെന്നും നിയമമുണ്ട്. വാഹന നമ്പര്‍, ഇതിലെ ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവ ഇന്ധനം നിറച്ചു നല്കുന്ന കേന്ദ്രത്തില്‍ രേഖപ്പെടുത്തുകയും വേണം. ഇതിനായി ബുള്ളറ്റ്…
Read More