അരക്കോടി രൂപയുടെ നഷ്ടം! വളര്‍ച്ചയെത്തിയ 60,000 മീനുകളെ വിറ്റഴിക്കാനാകാതെ പഴശി ജലാശയത്തിലെ മത്സ്യക്കര്‍ഷകര്‍

ഇരിട്ടി: വളര്‍ച്ചയെത്തിയ 60,000 മീനുകളെ വിറ്റഴിക്കാനാകാതെ വലയുകയാണ് പഴശി ജലാശയത്തിലെ കൂട് മത്സ്യ കൃഷിക്കാര്‍. അരക്കോടി രൂപയുടെ നഷ്ടമാണ് പെരുവംപറമ്പ് കപ്പച്ചേരിയില്‍ പഴശിരാജ മത്സ്യക്കര്‍ഷക സ്വയംസഹായ സംഘത്തിന്‍റെ നേതൃത്വത്തില്‍ കൃഷിയിലേര്‍പ്പെട്ടവര്‍ക്ക് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും 7000 രൂപയുടെ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ നിലവിലുള്ള മീനുകളെ പരിപാലിക്കുന്നത്. തിലോപ്പിയ, ചിത്രലാഡ ഇനം മീനുകളെയാണ് ഇവര്‍ ഇക്കുറി വളര്‍ത്തിയത്. ആറു മാസം കൊണ്ട് വളര്‍ച്ചയെത്തുന്ന ഇനങ്ങളാണിവ. ഏപ്രില്‍ മാസം വിളവെടുപ്പ് ആരംഭിച്ചിരുന്നെങ്കിലും ലോക് ഡൗണാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ശുദ്ധജല മത്സ്യക്കൃഷി പദ്ധതിപ്രകാരം സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ വിഷാംശവും രാസവസ്തുക്കളും ഇല്ലാതെ വളര്‍ത്തിയ മീനുകള്‍ക്ക് ആവശ്യക്കാരും ഏറെയായിരുന്നു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലെ കപ്പച്ചേരിയില്‍ തുടങ്ങിയ വിപണനകേന്ദ്രം വഴി വില്പന ആരംഭിച്ചതിനുപിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. മീനുകള്‍ മുഴുവനായും വിറ്റുപോകേണ്ട സമയം കഴിഞ്ഞിട്ടും ഇപ്പോഴും ഉത്പാദനത്തിന്‍റെ പകുതിപോലും വില്‍ക്കാനായിട്ടില്ല. ഇന്നലെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പുണ്ടായതിനാല്‍ ചടച്ചിക്കുണ്ടത്തെ…

Read More

വാട്സാപ്പിൽ പുതിയ വ്യാജൻ; തൊട്ടവർ തെറിക്കും;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കണ്ണൂർ: എത്ര പറഞ്ഞാലും പഠിക്കാത്തവരാണ് നമ്മൾ. അതിനാൽ തന്നെയാണ് ഇത്തരം വ്യാജസന്ദേശങ്ങളെ വിശ്വസിച്ച് വീണ്ടും വീണ്ടും നമ്മൾ പണിവാങ്ങിക്കൂട്ടുന്നതും. പറഞ്ഞുവരുന്നത് വാട്സാപ്പിൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഒരു സന്ദേശത്തെ കുറിച്ചാണ്. ’ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ ഇടയ്ക്കിടെ നോക്കാറുണ്ടോ എന്നറിയാൻ മുകളിൽ വലതു കോണിലുള്ള മൂന്നു ഡോട്ടുകളിലേക്ക് പോകുക…’ ഇങ്ങനെ തുടങ്ങുന്ന സന്ദേശമാണ് ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ കെണിയൊരുക്കുന്നത്. സന്ദേശത്തിൽ വിശ്വസിച്ചവർ നേരെ പോയി മുകളിലെ മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്യുകയും തുടർനടപടികളിലേക്ക് കടക്കുകയും ചെയ്യും. ഗ്രൂപ്പിൽ തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആരെല്ലാം കാണുന്നുണ്ട് എന്ന ആകാംക്ഷമൂലമാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ ഇതിന്‍റെ പരിണിത ഫലമായി സംഭവിക്കുന്നത് മറ്റൊന്നാണ്. ഗ്രൂപ്പിനെ കുറിച്ച്് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനത്തിലേക്കാണ് സത്യത്തിൽ ആ വ്യാജസന്ദേശത്തിന്‍റെ പിറകെ പോയവർ ചെന്നെത്തുന്നത്. ഒരാൾക്ക് അയാൾ അംഗമായ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം…

Read More

കാർ ഓടിച്ചിരുന്നത് സമീപവാസി, ആർസി ഉടമ ആര് ? റോഡരികിൽ സംശയകരമായ നിലയിൽ നിർത്തിയിട്ട ഇന്നോവ കസ്റ്റഡിയിലെടുത്തു

മട്ടന്നൂർ(കണ്ണൂർ): ചാവശേരിയിൽ റോഡരികിൽ സംശയകരമായ നിലയിൽ നിർത്തിയിട്ട ഇന്നോവ കാർ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ചാവശേരി പഴയ പോസ്റ്റ് ഓഫീസ് ഗണപതി ക്ഷേത്രത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട കാർ പിടികൂടിയത്. ടൂറിസ്റ്റ് ട്രാവൽസിന്‍റെ പേര് എഴുതിയ വെള്ള നിറത്തിലുള്ള ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവയാണ് കസ്റ്റഡിയിലെടുത്തത്. കേരളാ പോലീസിന്‍റെ പോൽ ആപ്പിൽ ലഭിച്ച പരാതിയെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാർ കണ്ടെത്തിയത്. കാർ ഓടിച്ചിരുന്നത് സമീപവാസിയായ ഒരാളെണന്ന് കണ്ടെത്തിയിട്ടുണ്ട്. ആർസി ഉടമ ആരാണെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

മുനമ്പത്ത്‌ ഹാർബറുകൾ വീണ്ടും തുറന്നു! ബോട്ടുകൾ എത്തിയത് നിറയെ മത്സ്യങ്ങളുമായി; വലനിറയെ മത്സ്യം കിട്ടിയാലും നഷ്ടം തന്നെ…

ചെറായി : മുനന്പത്ത് ഹാർബറുകൾ വീണ്ടും തുറന്നതോടെ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ നിറയെ പൂവാലൻ ചെമ്മീൻ, ഐല, വറ്റ തുടങ്ങിയ മത്സ്യങ്ങളുമായി തിരികെയെത്തി തുടങ്ങി. പൊതുവെ മത്സ്യലഭ്യത കുറവായതിനാൽ മത്സ്യങ്ങൾക്ക് നല്ല വില ലഭിക്കുന്നുണ്ട്. അതേസമയം വലനിറയെ മത്സ്യം കിട്ടിയാലും അനിയന്ത്രിതമായി ഡീസൽ വില കുതിക്കുന്നതിനാൽ ബോട്ടുടമകൾക്ക് നഷ്ടം തന്നെയാണെന്ന് മുനന്പം ട്രോൾനെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. ഗിരീഷ്, മുനന്പം യന്ത്രവത്കൃത മത്സ്യപ്രവർത്തക സംഘം സെക്രട്ടറി കെ.ബി.രാജീവ് എന്നിവർ പറയുന്നു. കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ ഒരു മാസത്തോളം മുനന്പത്തെ ഹാർബറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച മുതലാണ് പ്രവർത്തനം തുടങ്ങിയത്. ഈ മാസം ഒമ്പതിന് അർധരാത്രിമുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ഹാർബർ 52 ദിവസത്തേക്ക് നിശ്ചലമാകും.

Read More

ആദിയും ആരോണും തുടങ്ങി, ലേലം വൈറലായി! വാക്സിൻ ചാലഞ്ചിലേക്കെത്തിയത് ഒന്നേകാൽ ലക്ഷത്തോളം രൂപ

പയ്യന്നൂർ: കുന്നരുവിലെ ആദിയും ആരോണും സർക്കാരിന്‍റെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത കോഴികളിൽ തുടങ്ങിയ ലേലം വൈറലായി. ഒന്നേകാൽ ലക്ഷത്തോളം ലേലത്തുകയെത്തിയതോടെ ഇന്നലെ അവസാനിപ്പിക്കാനുദ്ദേശിച്ച ലേലം ഇന്നും തുടരേണ്ട അവസ്ഥയിലാണ്. ലേലത്തിലേക്കായി കൂടുതൽ ഉത്പന്നങ്ങൾ സംഭാവനയായി ലഭിച്ചതാണ് ലേലം ഇന്നും തുടരാനിടയാക്കിയത്. കുന്നരു യുപി സ്കൂൾ വിദ്യാർഥികളായ ആദി ജാക്സണും സഹോദരൻ ആരോണ്‍ ജാക്സണുമാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴികളെ സംഭാവന ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷം കോവിഡ് ആരംഭത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പിആർഒ ജാക്സണ്‍ ഏഴിമലയും ഭാര്യ ജിനിയയും അമ്മ റീത്താമ്മച്ചിയും വളർത്തിവന്ന കോഴികളെയാണ് ഇതിലേക്ക് സംഭാവനയായി നൽകിയത്. ഈ കോഴികൾക്ക് ലഭിക്കാവുന്ന പരമാവധി തുക വാക്സിൻ ചാലഞ്ചിനായി സംഭാവന ചെയ്യാൻ തീരുമാനിച്ച ജാക്സണ്‍ അതിനായി കണ്ടെത്തിയ വഴിയാണ് ജനകീയ ലേലം. ജനകീയ ലേലം കോവിഡ് വ്യാപനത്തിന്‍റെ…

Read More

വലിച്ചെറിയരുത്, വയറ്റിപ്പിഴപ്പാണ്..! കൊറോണ വന്നത് മുതൽ പട്ടിണി; വലയിൽ മീൻ കുടുങ്ങിയെന്ന് വിചാരിച്ച് വലിച്ചാൽ വല നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍; മത്സ്യത്തൊഴിലാളി സതീശൻ പറയുന്നു…

കാഞ്ഞങ്ങാട്: “”മാർച്ചിൽ കൊറോണ വന്നത് മുതൽ പട്ടിണിയാണ്, കടലിൽ തോണിയിറക്കാൻ കഴിയാത്തതിനാൽ ചെറിയ ചുറ്റളവിൽ വലയിടാറുണ്ട്, വലയിൽ മീൻ കുടുങ്ങിയെന്ന് വിചാരിച്ച് വലിച്ചാൽ വല നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. മാലിന്യം കുടുങ്ങി വല ചുരുണ്ട് മുഴുവൻ നശിക്കുന്നു”-പറയുന്നത് അജാനൂർ കടപ്പുറത്തെ മത്സ്യത്തൊഴിലാളി സതീശൻ. ആളുകൾ ഇരുട്ടിന്‍റെ മറവിലും അല്ലാതെയും പുഴയിലും കടലിലുമായി തള്ളിയ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ സകലതും അജാനൂർ തീരത്ത് കടൽത്തിരമാലകള്‍ തിരിച്ചുതള്ളുന്ന പതിവുമുണ്ട്‌. കടപ്പുറത്ത് മുഴുവൻ മാലിന്യം വന്നു നിറഞ്ഞതോടെ ഇതെങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ചെരിപ്പുകള്‍, ചകിരി, ചിരട്ട, വൃക്ഷത്തടി എന്നിങ്ങനെ എളുപ്പത്തിൽ ദ്രവിക്കാത്ത ടൺ കണക്കിന് മാലിന്യമാണ് ബീച്ചിൽ അടിഞ്ഞത്. ഇതിൽ കുപ്പി മാലിന്യങ്ങൾകൊണ്ടാണ് വലകൾ കൂടുതലും നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടൽത്തീരം നിറയെ. ചിലസമയങ്ങളിൽ അറവു മാലിന്യങ്ങളടക്കം വരുന്നു. മാലിന്യക്കൊട്ടയായതിനാൽ സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മണവും കൊതുകിന്‍റെ…

Read More

കണ്ണൂരിലുണ്ട് ലക്ഷദ്വീപിന്‍റെ ‘ഉടയോരുടെ’ പിൻമുറക്കാർ! കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്‍റെ പിൻതലമുറക്കാർ; ചരിത്രരേഖകൾ പറയുന്നത് ഇങ്ങനെ…

നിശാന്ത് ഘോഷ് കണ്ണൂർ: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണ പരിഷ്കാരം സംബന്ധിച്ച വിവാദങ്ങൾ കത്തിപ്പടരുന്പോൾ ഇതെല്ലാം നിശബ്ദമായി നോക്കിക്കാണുന്ന ദ്വീപ് സമൂഹത്തിന്‍റെ പഴയ അധികാരികളുടെ ഒരു പിന്മുറ ഇപ്പോഴും കണ്ണൂരിലുണ്ട്. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്‍റെ പിൻതലമുറക്കാരാണിവർ. രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഏറെക്കാലവും കണ്ണൂർ തീരം മുതൽ ലക്ഷദ്വീപ് വരെയുള്ള കടലിന്‍റെ ഉടമസ്ഥാവകാശം ഈ രാജകുടുംബത്തിനായിരുന്നു. 1500 മുതൽ 1905 വരെ ദ്വീപുകളുടെ ഉടമസ്ഥാവകാശം ഇവർക്കായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. എന്നാൽ ഇതിന് മുന്പ് തന്നെ ദ്വീപിന്‍റെ അധികാരം അറയ്ക്കലിനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കടൽ വ്യാപാരമായിരുന്നു അറയ്ക്കൽ രാജവംശത്തിന്‍റെ പ്രധാന വരുമാന സ്രോതസ്. ലക്ഷദ്വീപിനു പുറമെ ഇപ്പോഴത്തെ വിദേശ രാജ്യമായ മാലി ദ്വീപും അറയ്ക്കലിന്‍റെ അധീനതയിലായിരുന്നു. അറയ്ക്കൽ രാജാവായിരുന്ന ആലി മൂസ 1183-84 വർഷത്തിൽ മാലിദ്വീപ് കീഴടക്കിയതായി ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ വില്യം ലോഗൻ തന്‍റെ മലബാർ…

Read More

കെഎസ്ആർടിസി ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ, എൻഫീൽഡ് ബുള്ളറ്റ്…! ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ വാഹനങ്ങളുമായി അദ്വൈതും ആശിഷും

ചാലോട്: (കണ്ണൂർ) ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ വാഹനങ്ങൾ നിർമിച്ച് ശ്രദ്ധേയമാകുകയാണ് സഹോദരങ്ങൾ. ചക്കരക്കൽ കോയ്യോട് എടപ്പാട്ട് ഹൗസിൽ പ്രകാശ് മണി -ഷീന ദമ്പതികളുടെ മക്കളായ ആശിഷ് പ്രകാശും അദ്വൈതുമാണ് ആരെയും ആകർഷിക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ, എൻഫീൽഡ് ബുള്ളറ്റ് തുടങ്ങിയവയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണ ഭീതി ഉള്ളതിനാൽ പുറത്തു പോയി കുട്ടികളുമായി കളിക്കാൻ പറ്റാത്തത് കാരണം ധാരാളം സമയം കിട്ടുന്നതാണ് ഇതു പോലുള്ള മോഡൽ വാഹനങ്ങൾ നിർമിക്കുന്നതെന്നും അത് വലിയ മാനസീക ഉല്ലാസം തരുന്നുണ്ടെന്നും കുട്ടികൾ പറയുന്നു. വാഹനങ്ങളുടെ പാർട്സുകളൊക്കെ ഫോം ഷീറ്റ് എന്ന് വസ്തുവിനാലാണ് നിർമിക്കുന്നത്. ഒരു വാഹനം പൂർത്തിയാക്കാൻ രണ്ടു മാസത്തോളമെടുക്കും. വാഹനങ്ങളുടെ ഡോർ തുറന്നാൽ മനോഹരമായ ക്യാബിനും, സീറ്റുകളും ഉള്ളിൽ ഒരുക്കിയിട്ടുണ്ട്.

Read More

കാണണം തെളിർമയുടെ ഈ ജനകീയ കൂട്ടായ്മ; മണ്ണുമൂടിക്കിടന്ന മമ്പലം-വാടിപ്പുറം തോടിന് ജനകീയ കൂട്ടായ്മയില്‍ പുനര്‍ജന്മം

പയ്യന്നൂര്‍: പതിവായുള്ള മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പഴയകാല ജലഗതാഗത ചരിത്രമുള്ള തോടിന് പുനര്‍ജന്മം നല്‍കി ജനകീയ കൂട്ടായ്മ. മുട്ടത്ത് കടവ് തോട് എന്നറിയപ്പെടുന്ന മമ്പലം- വാടിപ്പുറം തോടിന് പുനര്‍ജന്മം നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. ഈ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ടുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പയ്യന്നൂരിലെ ബലിയപട്ടം ടൈല്‍സ് കമ്പനിക്ക് വടക്കുഭാഗത്തുകൂടി കടന്നുപോകുന്ന മമ്പലം – വാടിപ്പുറം തോട് മണ്ണുമൂടിക്കിടന്നതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ തുടങ്ങിയത്. കവ്വായി പാലം വരുന്നതിന് മുമ്പ് വലിയ കടപ്പുറം, കവ്വായി ഭാഗങ്ങളില്‍ നിന്ന് കൊപ്രയും, തേങ്ങയുമൊക്കെ മില്ലിലേക്കും പയ്യന്നൂരിലേക്കും ഇവിടെ നിന്ന് വീടു നിര്‍മാണത്തിനാവശ്യമായ ഓട്, കച്ചവടത്തിനാവശ്യമായ പലച്ചരക്ക് സാധനങ്ങളുമൊക്കെ കടത്തിയിരുന്നത് ഈ തോട് വഴിയായിരുന്നു. കല്ലേറ്റുംകടവില്‍നിന്നും വീട്ടാവശ്യത്തിനുള്ള ചെങ്കല്ല് കൊണ്ടുവന്നിരുന്നതും ഈ തോടുവഴിയായിരുന്നു. ഒരുനാടിന്‍റെ ജീവസ്പന്ദനംഒരുനാടിന്‍റെ ജീവസ്പന്ദനമായിരുന്ന തോടാണ് മണ്ണുമൂടി നാമാവശേഷമായത്. നാട്ടുകാരുടെ കൂട്ടായ ചര്‍ച്ചയുടെ ഫലമായാണ് പതിറ്റാണ്ടുകളായി ശുചീകരണ…

Read More

തലശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 2 ദിവസം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു;സംഘത്തിൽ പതിനൊന്നു പേർ; പോലീസ് പറ‍യുന്നതിങ്ങനെ..

  തലശേരി: യുവാവിനെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്രമി സംഘത്തിന്‍റെ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ധർമടം മീത്തലെ പീടിക വലിയകത്ത് മൻസിലിൽ ജംഷീറി (33) നെയാണ് ടൗൺ സി ഐ ജി. ഗോപകുമാർ, എസ്ഐ എ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തലശേരി ജെ. ടി റോഡിലെ സാറാസ് മൻസിലിൽ മുഹമ്മദ് ആസിഫി (27) നെയാണ് പതിനൊന്ന സംഘം തട്ടിക്കൊണ്ടു പോയത്. 27 ന് മട്ടന്നൂരിലേക്ക് വിളിച്ചു വരുത്തിയ സംഘം ആസിഫിനെ തട്ടിക്കൊണ്ട് പോയി മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ലോഡ്ജുളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.ഭർത്താവിനെ കാണാതായതിനെ തുടർന്ന് ആസിഫിന്‍റെ ഭാര്യ തലശേരി സിഐക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് അന്വഷണമാരംഭിച്ചതോടെ ആസിഫിനെ അക്രമി സംഘം കാറിൽ…

Read More