നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു…! പയ്യന്നൂരിൽ കമിതാക്കളുടെ ആത്മഹത്യ; ചതിച്ചതാണെന്ന യുവതിയുടെ മൊഴിയുടെ ചുരുളഴിക്കാന്‍ പോലീസ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകകെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ കമിതാക്കള്‍ മരിച്ച സംഭവത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തന്നെ ചതിച്ചതാണെന്ന് യുവതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് പറഞ്ഞിരുന്നു. ഇതിലെ ദുരൂഹതയുടെ പൊരുളറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും ചീമേനി മുണ്ടയിലെ താമസക്കാരനുമായ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28) ഏഴിലോട് പുറച്ചേരി സ്വദേശിനിയും പയ്യന്നൂര്‍ കോളേജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയില്‍ മരിച്ചത്. യുവതിയുടെ ബന്ധു മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്‍റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ടി.ബിജിത്ത്, എസ്‌ഐ മനോജ്…

Read More

കാണാതായ ജിം പരിശീലക തിരുവനന്തപുരത്ത് കാമുകന്‍റെ വീട്ടില്‍; ഭർതൃബന്ധുക്കൾക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പയ്യന്നൂര്‍ : പയ്യന്നൂരിലെ പരിസരപ്രദേശത്തുനിന്നും കാണാതായ ജിമ്മിലെ പരിശീലകയെ തിരുവനന്തപുരത്ത് കാമുകന്‍റെ വീട്ടില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്. യുവതിയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കളും സൂഹൃത്തുക്കളുമായ പ്രശാന്ത്, വിപിന്‍, മറ്റു കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ 30ന് രാവിലെ ഒന്‍ന്പതോടെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ ഇരുപത്തഞ്ചുകാരിയെ തിരുവനന്തപുരം കിളിമാനൂരുള്ള കാമുകന്‍റെ വാടകവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പതിവുപോലെ ജോലിക്ക് പോയ ജിംനേഷ്യത്തിലെ പരിശീലകയായ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്‍റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത്. അന്വേഷണത്തിൽ കിളിമാനൂരില്‍ കണ്ടെത്തിയ യുവതിയെ പോലീസ് പയ്യന്നൂരിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം താല്‍പര്യപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പം പോവുകയായിരുന്നു.

Read More

വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകയറി; ഉറങ്ങിക്കിടന്ന ‌അമ്മയുടെയും മകളുടെയും സ്വർണമാലകൾ കവർന്നു; കൊണ്ടുപോയത്‌ ആറുപവൻ

കണ്ണൂർ: വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും മകളുടെയും ആറുപവൻ സ്വർണാഭരണങ്ങൾ കവർന്നു. ചാല പന്ത്രണ്ടുകണ്ടിയിലെ ബദരിയ മൻസിലിലെ മൊയ്തുഹാജിയുടെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങളാണ് കവർച്ചചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വീടിന്‍റെ അടുക്കള ഭാഗത്തുള്ള വർക്ക് ഏരിയയുടെ വാതിൽ തള്ളിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് അഞ്ചു പവൻ സ്വർണമാലയും തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന മകളുടെ കഴുത്തിൽനിന്ന് രണ്ടുപവൻ സ്വർണമാലയുമാണ് കവർന്നത്. ഇതിനിടെ കഴുത്തിൽനിന്ന് ആരോ മാല പിടിച്ചുവലിക്കുന്നതുപോലെ തോന്നിയ വീട്ടമ്മയും മകളും ഉറക്കമുണർന്ന് എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോഴാണ് സ്വർണമാല നഷ്ടപ്പെട്ട കാര്യം മനസിലാകുന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ മാലയുടെ ഒരുഭാഗം കിടക്കയിൽ കണ്ടെത്തുകയായിരുന്നു. സ്വർണമാലയുടെ ഒരു പവനോളം തൂക്കംവരുന്ന ഭാഗമാണ് കിടക്കയിൽനിന്നും കിട്ടിയത്. കവർച്ച നടത്തിയ മോഷ്ടാവ് തകർത്ത അതേ വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയതായി അന്വേഷണത്തിൽ മനസിലായി. കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും…

Read More

ഇരിക്കൂർ കേരള കോൺഗ്രസിന് നൽകും; ജോർജ് മേച്ചേരി മത്സരിച്ചക്കും; എൽഡിഎഫിൽ ധാരണ

സ്വന്തം ലേഖകൻകണ്ണൂർ: ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന് നല്കാൻ എൽഡിഎഫിൽ ധാരണയായതായി സൂചന.ഇരിക്കൂർ സീറ്റിൽ കേരള ലോയേഴ്സ് കോൺഗ്രസ് -എം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജോർജ് മേച്ചേരിയുടെ പേര് സ്ഥാനാർഥി പട്ടികയുടെ പ്രഥമപരിഗണനയിൽ ഉണ്ട്. പയ്യാവൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തളിപ്പറന്പ് പുഷ്പഗിരിയിലാണ് താമസം.ജോർജ് മേച്ചേരിയുടെ ജ്യേഷ്ഠൻ ദേവ‌സ്യ മേച്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റാണ്. ജോർജ് മേച്ചേരിക്ക് പുറമേ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, കേരള കോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി മെന്പർ സജി കുറ്റ്യാനിമറ്റം, ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നയ്ക്കൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ വേണമെന്നായിരുന്നു ജോസ് കെ.മാണി വിഭാഗം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു.

Read More

പറശിനിക്കടവിലെ ലോഡ്ജില്‍ 26 ക്രൂര പീഡനത്തിന് ഇരയായ സംഭവം; അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരെ പറശിനിക്കടവിൽ കൊണ്ടുവരും

തളിപ്പറമ്പ്: പയ്യോളി സ്വദേശിനിയായ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂര്‍ പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരെയൊണ് റിമാൻഡ് ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി കണ്ണൂര്‍ ബസ്‌സ്റ്റാൻഡിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നത്രെ. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജില്‍ നിന്നും രക്ഷിച്ച് പയ്യോളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പയ്യോളി പോലീസ് വിവരമറിഞ്ഞെത്തി യുവതിയെയും ബസ് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്ത് പയ്യോളി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിനായി ഇന്ന് പറശിനിക്കടവിൽ എത്തിക്കും.

Read More

ശ്വാസതടസം! അവസരോചിത ഇടപെടലിൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു; മാതൃകയായി ബസ് ജീവനക്കാർ

കൂത്തുപറമ്പ്: ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.മാനന്തവാടിയിൽനിന്നും മാഹിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാനന്തവാടി സ്വദേശിനിയായ വീട്ടമ്മയെയാണ് മാനന്തവാടി-കണ്ണൂർ റൂട്ടിലോടുന്ന മൊതാൽ ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് അതേ ബസിൽ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകളുടെ മാഹിയിലെ വീട്ടിലേക്കു പോകാനായി രണ്ടു പെൺമക്കൾക്കൊപ്പമാണ് മാനന്തവാടിയിൽനിന്ന് വീട്ടമ്മ ബസിൽ കയറിയത്. ബസ് മാനന്തവാടി ചുരത്തിലെത്തിയയുടൻ ഇവർക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ ബസ് ചുരത്തിൽ നിർത്തി ഡ്രൈവർ ബത്തേരി സ്വദേശി പ്രജോയ് കൃത്രിമ ശ്വാസം നൽകുകയും കണ്ടക്‌ടർ റോബിനും ബസിലുണ്ടായിരുന്ന രണ്ടു നഴ്സുമാരും മറ്റു യാത്രക്കാരും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് യാത്ര തുടരവെ ബസ് ചിറ്റാരിപ്പറമ്പിലെത്തിയപ്പോൾ വീണ്ടും ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് നേരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്‌ടർ പരിശോധിച്ച് മറ്റു പ്രശ്നങ്ങളൊന്നും…

Read More

5.93 ലക്ഷം രൂപയുടെ മരത്തടികള്‍ ലേലം ചെയ്തത് 50,000 രൂപയ്ക്ക്; ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയെന്ന് പരാതി

കാസര്‍ഗോഡ്: വനംവകുപ്പ് 5.93 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മരത്തടികള്‍ റവന്യൂ വകുപ്പ് പുനര്‍ലേലം നടത്തിയപ്പോള്‍ കിട്ടിയത് വെറും 50,000 രൂപ. ആദ്യലേലങ്ങളില്‍ മൂന്നുലക്ഷം രൂപ വരെ വില പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കാതെ കാലതാമസം വരുത്തി ഒടുവില്‍ 50,000 രൂപയ്ക്ക് ലേലമുറപ്പിച്ചത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. 2019 ഒക്ടോബറില്‍ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക മുതല്‍ ആദൂര്‍ വരെയുള്ള ഭാഗത്ത് പാതയോരത്തുനിന്ന് മുറിച്ചുമാറ്റിയ അക്കേഷ്യ മരങ്ങളാണ് കാലം വൈകി ചുളുവിലയ്ക്ക് ലേലം ചെയ്‌തൊഴിവാക്കിയത്. മുള്ളേരിയയില്‍ ഓടുന്ന കാറിനുമുകളിലേക്ക് മരം വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. മരങ്ങള്‍ മുറിക്കുന്ന പ്രവൃത്തിക്കു തന്നെ ഒരു ലക്ഷം രൂപയിലേറെ ചെലവായിരുന്നു. മുറിച്ചുമാറ്റുന്ന മരങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം വനംവകുപ്പിനും ലേലം ചെയ്തു വില്‍ക്കാനുള്ള ചുമതല റവന്യൂ വകുപ്പിനുമാണ്. മുറിച്ചുമാറ്റിയ…

Read More

ആഷിഖ് രക്ഷപ്പെട്ടതിൽ ദുരൂഹത! അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്; എങ്ങുമെത്താതെ അന്വേഷണം

മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ട് അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്. പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്. കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ക്രഷറിന്‍റെ ഗ്ലാസ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ് ആഷിഖ്. സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒക്ടോബർ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്‌ലെറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സർവീസിൽ…

Read More

കൂടാളിയിലെ കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍; തലയോട്ടി കണ്ട് ഭയന്ന്‌ തൊഴിലാളികള്‍

മട്ടന്നൂര്‍: കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാളി പഞ്ചായത്തിലെ വടുവന്‍കുളത്തിനു സമീപത്ത് നിന്നാണ് തലയോട്ടി, എല്ലിന്‍ കഷണങ്ങള്‍, തലമുടി എന്നിവ കണ്ടെത്തിയത്. കശുവണ്ടി തോട്ടത്തില്‍ ഇന്നലെ രാവിലെ കാടു വെട്ടിത്തെളിക്കാനെത്തിയ സ്ത്രീകളാണ് കാടിനുള്ളില്‍ തലയോട്ടി കണ്ടെത്തിയത്. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. മട്ടന്നൂർ സിഐ എ.കെ.ബിജുവിന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് കശുമാവിന്‍ ശിഖരത്തില്‍ കെട്ടിയ പ്ലാസ്റ്റിക് കയറും, കയറില്‍ തൂങ്ങിയ നിലയില്‍ ബ്ലൗസും, നിലത്ത് നരച്ച മുടിയും കണ്ടെത്തിയത്. മറ്റൊരു ഭാഗത്തായി എല്ലിന്‍ കഷണവും കണ്ടെത്തി. പയ്യന്നൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി അവശിഷ്ഠങ്ങള്‍ പരിശോധിച്ചു. വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശരീരഭാഗങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 25 നു കാണാതായ വടുവൻ കുളത്തെ ദേവകിയുടേതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക…

Read More

അർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നല്‍കും, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കില്ല! ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു

കണ്ണൂർ: പിരിച്ചുവിട്ട ജീവനക്കാർക്ക് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്നും എന്നാൽ, ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ സാധിക്കില്ലെന്നും ജ്യോതിസ് കണ്ണാശുപത്രി മാനേജ്മെന്‍റ് രാഷ്‌ട്രദീപികയോട് പറഞ്ഞു. സമരപ്പന്തലിൽ വച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മാനേജ്മെന്‍റിനെതിരേയും ആശുപത്രിക്കെതിരേയും സമരം നടത്തുന്ന ജീവനക്കാർ അപകീർത്തിപരമായ പ്രസ്താവനകളാണ് നടത്തുന്നത്. ഇതു കണ്ടില്ലെന്നു നടിക്കാൻ മാനേജ്മെന്‍റിനാവില്ല. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ സാധിക്കില്ല. ഏഴ് ജീവനക്കാരെ മാത്രമാണ് കോവിഡ് കാലത്ത് പിരിച്ചുവിട്ടത്. കോവിഡ് പ്രതിസന്ധികാലത്ത് ആശുപത്രിയിൽ വരാതെ വിട്ടു നിന്നവരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, മറ്റുള്ള ജീവനക്കാർ കൃത്യമായി ആശുപത്രിയിലെത്തി ജോലിചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്താത്ത ഏഴ് ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടതെന്നും മറ്റു ജീവനക്കാർ സ്വയമേ പിരിഞ്ഞുപോയവരാണെന്നും ആശുപത്രി മാനേജ്മെന്‍റ് പറഞ്ഞു. ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു  കണ്ണൂർ: പള്ളിക്കുന്ന് ജ്യോതിസ് കണ്ണാശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട വനിതാ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്)…

Read More