തലശേരി: തലശേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി സി.ഒ.ടി നസീർ രംഗത്ത്. സിപിഎം നേതാവും മുൻ നഗരസഭ കൗൺസിലറുമായ സി.ഒ.ടി. നസീറിന്റെ പ്രചാരണ ബോർഡുകൾ മണ്ഡലത്തിലുടെനീളം സ്ഥാപിച്ചു കഴിഞ്ഞു കഴിഞ്ഞു. ദില്ലിയിൽ കർഷക സമരത്തിൽ പങ്കെടുത്ത ജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രചാരണ ബോർഡുകളാണ് ആദ്യം മണ്ഡലത്തിൽ ഉയർന്നത്. പിന്നീട് കളർഫുൾ തലശേരി ……ഹാപ്പി തലശേരി …. എന്ന മുദ്രാവക്യം ഉയർത്തി കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്ന അഭ്യർഥന അടങ്ങിയ പോസ്റ്ററുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ പതിച്ചിട്ടുള്ളത്. അംഗത്വം പുതുക്കുന്നതിന് മതം ചോദിച്ചതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട നസീറിനു നേരെ നഗര മധ്യത്തിൽ വെച്ച് വധശ്രമം നടന്നിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ എ.എൻ ഷംസീർ എം എൽ എ യാണെന്ന് നസീർ ആരോപിക്കുകയും അന്വേഷണ സംഘത്തിന് മൊഴി…
Read MoreCategory: Kannur
അപകടങ്ങളും മോഷണങ്ങളും തടയുന്നതിനായി മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയാകുന്നു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയായി. അപകടങ്ങളും മോഷണങ്ങളും തടയുന്നതിന്റെ ഭാഗമായി മൂന്നു വർഷം മുമ്പ് നഗരസഭയും പോലീസും മുൻകൈയെടുത്ത് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മുഴുവൻ കാമറകളുമാണ് പ്രവർത്തനരഹിതമായത്. മട്ടന്നൂർ നഗരത്തിലും വിമാനത്താവള റോഡിലുമായി 38 കാമറകളുമാണ് സ്ഥാപിച്ചിരുന്നത്. കളറോഡ് മുതൽ തലശേരി റോഡിലെ കനാൽ വരെയും വായാന്തോട് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡിലെ കാര-പേരാവൂർ വരെയുമാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. പോലീസ് സ്റ്റേഷനിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമിലാണ് കാമറകൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കിയിരുന്നത്.മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കാൽനട യാത്രക്കാരെ വാഹനമിടിച്ചു വീഴ്ത്തി നിർത്താതെ പോകുന്നത് പതിവായിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും കാമറകളെയാണ് പോലീസ് ആശ്രയിച്ചിരുന്നത്. വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉൾപ്പടെ വ്യക്തമാകുന്ന വിധമുള്ള ആധുനിക കാമറകളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ മോഷണക്കേസുകളിലും മറ്റും പോലീസിന്റെ അന്വേഷണത്തെയും ഇത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ…
Read Moreകണ്ണൂരിൽ ബിജെപി സ്ഥാനാർഥി പട്ടികയായി; കെ.രഞ്ജിത്തും ജില്ലാ പ്രസിഡന്റും മത്സര രംഗത്ത് ;പേരാവൂരിൽ ബിഡിജെഎസ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബിജെപി കണ്ണർ ജില്ലയിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ പട്ടികയ്ക്ക് രൂപം നൽകി. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ കണ്ണൂരിലെത്തി. പട്ടികയനുസരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് കൂത്തുപറന്പിൽ നിന്നും ജനവിധി തേടും. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് തലശേരിയിലും മുൻ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് മട്ടന്നൂർ നിയോജക മണ്ഡലത്തിലും മത്സരിക്കും. സുപ്രിം കോടതി അഭിഭാഷകനും ബിജെപി ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ നേതാവുമായ ജോജോ ജോസഫ് ഇരിക്കൂറിൽ സ്ഥാനാർഥിയാകും. ബിജെപി മേഖലാ സെക്രട്ടറിയും അധ്യാപകനുമായ കെ.പി. അരുൺ അഴീക്കോടും മത്സരിക്കും. എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് പേരാവൂർ സീറ്റ് തന്നെയാണ് ഇക്കുറിയും നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുള്ള മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ.പത്മനാഭൻ ഇക്കുറി മത്സര രംഗത്തില്ലെന്ന് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജില്ലക്കാരനായ…
Read Moreകുട്ടിക്കളിയല്ല..! യൂത്ത് കോൺഗ്രസിന്റെ പട്ടിക കെപിസിസി വെട്ടി; സീനിയേഴ്സിനെ തിരുകിക്കയറ്റി പട്ടിക എഐസിസി നേതൃത്വത്തിന് കൈമാറി
റെനീഷ് മാത്യു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസി വെട്ടി. 16 പേരുടെ പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിക്കും കെപിസിസിക്കും നൽകിയത്. യൂത്ത് കോൺഗ്രസ് സമർപ്പിച്ച പട്ടിക കെപിസിസി നേതൃത്വത്തിന് എഐസിസി കൈമാറിയിരുന്നു. എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്.ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാസർഗോഡ് ഉദുമയിൽ ബി.പി. പ്രദീപ്കുമാർ, കണ്ണൂരിൽ റിജിൽ മാക്കുറ്റി, കോഴിക്കോട് ജില്ലയിൽ വിദ്യാ ബാലകൃഷ്ണൻ, ധനീഷ് ലാൽ, ദുൽഖിഫിൽ, മലപ്പുറത്ത് എം. രോഹിത്, റിയാസ് മുക്കോളി, തൃശൂരിൽ ശോഭ സുനിൽ, പാലക്കാട് ഡോ. ടി.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേന സജ്ജം; റൂട്ട്മാർച്ച് നടത്തി
കണ്ണൂർ/തളിപ്പറമ്പ്/ഇരിട്ടി: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രസേന സജ്ജമായി. കണ്ണൂർ, തളിപ്പറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേന എത്തിയത്. കണ്ണൂർ ചാല ചിന്മയ സ്കൂൾ, തളിപ്പറന്പ് ചിന്മയ വിദ്യാലയം, കുന്നോത്ത് ബെൻഹിൽ സ്കൂൾ, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ പാർപ്പിച്ചിരിക്കുന്നത്. കണ്ണൂർ സിറ്റി, കണ്ണവം, ചൊക്ലി, ഇരിട്ടി എന്നിവിടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. ഇന്ന് കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റൂട്ട്മാർച്ച് നടത്തും. തളിപ്പറമ്പിലെത്തിയ സായുധ സേനയും തളിപ്പറമ്പ് പോലീസും സംയുക്തമായി നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഒഡീഷയില്‍നിന്നെത്തിയ ഡെല്‍റ്റ 155 കമ്പനിയാണ് ശനിയാഴ്ചയോടെ തളിപ്പറമ്പിലെത്തിയത്. 83 അംഗ സായുധ സേനയാണ് തളിപ്പറമ്പ് ചിന്മയ സ്കൂളില്‍ എത്തിയത്. ഇതില്‍നിന്നു പകുതി സേനാംഗങ്ങള്‍ പയ്യന്നൂരിലേക്ക് പോകും. ഒരു യൂണിറ്റ് സേനകള്‍ കൂടി തളിപ്പറമ്പിലെത്തുമെന്നാണ് സൂചന. തളിപ്പറമ്പ് ഡിവൈഎസ്പി, തളിപ്പറന്പ് ഇൻസ്പെക്ടർ, ട്രാഫിക്…
Read Moreമായാതെ വികസനത്തിളക്കം..! ജോസഫ് കനകമൊട്ട വിടവാങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം;മലയോരഹൈവേയുടെ ആശയത്തിനായി നൽകിയത് അഞ്ഞൂറിലേറെ നിവേദനങ്ങൾ
കാഞ്ഞങ്ങാട്: ജീവിതത്തിലെ വേഷങ്ങളഴിച്ചുവച്ച് മണ്ണിലേക്ക് മടങ്ങുമ്പോഴേക്കും ഒരു മനുഷ്യന് തുടങ്ങിവച്ച സ്വപ്നങ്ങള്‍ സമൂഹവും ഭരണകൂടവും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതൊരു ജന്മസാഫല്യമാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 92-ാം വയസില്‍ വിടവാങ്ങിയ ജോസഫ് കനകമൊട്ടയെന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കഴിഞ്ഞവര്‍ഷം ഈ സമയത്ത് പ്രവൃത്തികള്‍ നടന്നുകൊണ്ടിരുന്ന മലയോരഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും മനസുകൊണ്ട് കൈകൂപ്പിനില്ക്കുകയായിരുന്നു. കാരണം ആ മനുഷ്യന് ഒറ്റയ്ക്ക് ആദ്യമായി കണ്ട സ്വപ്നമായിരുന്നു ഈ പാത.മലയോരഹൈവേയുടെ ആദ്യറീച്ചുകള് ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. മറ്റിടങ്ങളിലും ദ്രുതഗതിയില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്ക് നന്ദാരപ്പദവ് മുതല്‍ തെക്ക് കടുക്കര വരെ മലയോരത്തിന്റെ രാജപാത പൂര്ണരൂപത്തിലാകുമ്പോഴും അതിന്റെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ പേര് കാലവും ചരിത്രവും എന്നും ഓര്‍ത്തുവയ്ക്കും. 1960 കളില്‍ മലയോര വികസന സമിതി രൂപീകരിച്ചാണ് ജോസഫ് കനകമൊട്ട സര്‍ക്കാര്‍ ജോലിക്കൊപ്പം സജീവമായ സാമൂഹ്യപ്രവര്ത്തനരംഗത്തിറങ്ങിയത്. മലബാറിലെ കുടിയേറ്റമേഖലകളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി…
Read Moreസ്ഥലം വില്പനയുമായി ബന്ധപ്പെട്ട തർക്കം; സിപിഎമ്മിന്റെ മധ്യസ്ഥ ചർച്ച അംഗീകരിക്കാത്തിന്റെ വൈരാഗ്യം തീർത്തത് റബർ മരങ്ങൾ ചെത്തി നശിപ്പിച്ച്; സമീപ പുരയിടത്തിലെ കുടിവെള്ള വിതരണ സംവിധാനവും തകർത്തു
ഇരിട്ടി: സ്ഥലം വില്പനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് നടത്തിയ മധ്യസ്ഥത അംഗീകരിക്കാതിരുന്ന കർഷകന്റെ റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചതായി പരാതി. കൂടാതെ ഏഴ് വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പു ലൈനും ടാങ്കും കുത്തിക്കീറി നശിപ്പിച്ചു. വാണിയപ്പാറത്തട്ടിലെ ചുവപ്പുങ്കൽ ജോർജിന്റെ ടാപ്പു ചെയ്യുന്ന നാല്പതോളം റബർ മരങ്ങളാണ് തൊലിചെത്തി നശിപ്പിച്ചത്. സമീപവാസിയായ മൊയ്യപ്പള്ളി മജീദിന്റെ പുരയിടത്തിലെ കുടിവെള്ള വിതരണ സംവിധാനവും അക്രമികൾ തകർത്തു. ജോർജിന്റെ തോട്ടത്തിൽ 380 റബർ മരങ്ങളിൽ ഏറ്റവും നല്ല നാല്പതോളം മരങ്ങളാണ് തുടർന്നു ടാപ്പ് ചെയ്യാവാവാത്ത വിധം ചെത്തി നശിപ്പിച്ചിരിക്കുന്നത്. മജീദ് സ്ഥാപിച്ച കുടിവെള്ള വിതരണ സംവിധാനത്തിൽ നിന്നാണ് മറ്റുള്ള വീടുകളിലുളളവരും കുടിവെള്ളം എടുക്കുന്നത്. ഈ പദ്ധതിയും ജോർജിന്റെതാണെന്നു കരുതിയായിരിക്കും അക്രമമെന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചുപുരയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിൽ ഉള്ള കെ.വി. ഫ്രൂട്സ് പഴ സംസ്കരണ കേന്ദ്രം…
Read Moreഎം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും; ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതേസമയം, പി. ജയരാജന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാനും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.
Read Moreമുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ
കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടന്‍ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്സിന് സ്വീകരിക്കാന്‍ നേരത്തെ ഞങ്ങള്‍ തയാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന് എടുക്കേണ്ടതില്ല. അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ നിർദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് വാക്സിന് സ്വീകരിക്കാതിരുന്നത്. വാക്സിന് സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്സിന് എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണ്. മുഖ്യമന്ത്രി വാക്സിന് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താനും വാക്സിനെടുക്കുമെന്നും ഷൈലജ പറഞ്ഞു.
Read Moreചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച! 17 കാരൻ ഉൾപ്പെടെ രണ്ടുപേരെ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി
മട്ടന്നൂർ: ചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ വീണ്ടും കവർച്ച. ക്ഷേത്രം കുത്തിത്തുറന്നു കവർച്ച നടത്തുകയായിരുന്ന രണ്ടു പേരെ മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി. ഉളിയിൽ, കൂത്തുപറമ്പ് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഉളിയിലെ ദേവൻ (58), കൂത്തുപറമ്പിലെ 17 കാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും ആയുധങ്ങളും സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നു പുലർച്ചെ രണ്ടോടെ ചാവശേരി ശിവ വിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരം കുത്തിപ്പൊളിച്ചു പണം കവർന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ തുറന്നു അകത്ത് കയറി സ്വർണത്തിന്റെ നാഗരൂപവും ചന്ദ്ര കൊലയും കവർന്നു. ചെമ്പിന്റെ ആൾ രൂപം ക്ഷേത്ര കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെയാണ് പോലീസും നാട്ടുകാരും ചേർന്നു മോഷ്ടാക്കളെ പിടികൂടിയത്. മണ്ണോറയിലെ മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും…
Read More