കണ്ണൂർ: ഇനി പരസഹായമില്ലാതെ നടക്കാനാകുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറു വയസുകാരന് ആദിദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദിദേവിന് നടക്കാനുള്ള ഉപകരണം നല്കാന് ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ് സന്തോഷവാനായത്. പെരിങ്കരി സ്വദേശികളായ എന്‍. സുബിന -അനീഷ് ദമ്പതികളുടെ മകനാണ് ആദിദേവ്. ആദിദേവിന്റെ പരാതി കേട്ട മന്ത്രി കെ.കെ. ശൈലജ സാമൂഹ്യസുരക്ഷാ മിഷന് വഴി ഉപകരണം അനുവദിക്കാന്‍ ഉത്തരവ് നൽകുകയായിരുന്നു. പരസഹായം കൂടാതെ നടക്കാന്‍ സഹായകരമാകുന്ന എഎഫ്ഒ (ആങ്ക്ള്‍ ഫൂട്ട് ഓര്‍ത്തോസിസ്) എന്ന ഉപകരണമാണ് ആദിദേവിന് ലഭിക്കുക. സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍പ്പെട്ട രോഗത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചികിത്സയിലാണ് ആദിദേവ്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോതെറാപ്പിയും മറ്റു ചികിത്സകളും ചെയ്തുവരികയായിരുന്നു. ഇതിന് പുറമെ കാഴ്ചാവൈകല്യവും സംസാരവൈകല്യവും ഈ കുഞ്ഞിനുണ്ട്. പല്ലുകള്‍ പൊടിഞ്ഞ് കേടുവരുന്ന രോഗത്തിന് പരിയാരം ഗവ. ആശുപത്രിയില്‍ ചികിത്സയും ചെയ്തുവരുന്നു.കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ്…
Read MoreCategory: Kannur
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചുവെന്നതല്ലാതെ ഇവർ ദൂരയാത്ര പോയിട്ടില്ല! ഇരിട്ടിയിൽ ഒന്‍പതു വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ഇരിട്ടി: ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്ന് ഇരിട്ടി പയഞ്ചേരിമുക്കിലെ ഒന്‍പതു വയസുകാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ ശക്തമാക്കി. താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സതേടിയ കുട്ടിക്ക് വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചുവെന്നതല്ലാതെ ഇവർ ദൂരയാത്ര പോയിട്ടില്ലെന്നതാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഹെൽത്ത് സൂപ്പർവൈസർ എം. വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ്, ജെപിഎച്ച്എൻ കെ.എസ്. ഗിരിജ എന്നിവരടങ്ങുന്ന ആരോഗ്യവകുപ്പ് സംഘം രോഗബാധിതയുടെ വീട്ടിലെത്തിയെങ്കിലും കുടുംബാംഗങ്ങൾ ആശുപത്രിയിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടനിലയിലായിരുന്നു. സമീപപ്രദേശത്ത് ആർക്കും രോഗലക്ഷണങ്ങളില്ല. ഇവർ ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് സമീപത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Read Moreഒരു സമയം 1,000 ആടുകളെ വരെ വളർത്താം! ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാം ബേഡഡുക്കയിൽ
കാസർഗോഡ്: ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാം നിര്‍മാണോദ്ഘാടനം ബേഡഡുക്കയില്‍ നാളെ കൊളത്തൂര്‍ ജിഎല്‍പി സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. 22.74 ഏക്കര്‍ സ്ഥലത്ത് നല്ലയിനം മലബാറി ആടുകളുടെ ഉത്പാദനം, പാലുത്പാദനം, മാംസോത്പാദനം, ജൈവവളം ഉത്പാദനം എന്നിവ ലക്ഷ്യമിടുന്നു. സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് സ്വകാര്യ വ്യക്തികള്‍ക്കും നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനം വിഹിതമായ 1.78 കോടി രൂപ, കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് 1.54 കോടി രൂപ, വകുപ്പ് വിഹിതം 63 ലക്ഷം എന്നിവയടക്കം 3.95 കോടി രൂപയുടേതാണ് പദ്ധതി. ഇതിനുപുറമേ മതില് കെട്ടുന്നതിനായി 50 ലക്ഷം രൂപ അധിക തുകയായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 34 ലക്ഷം രൂപയ്ക്ക് മതില്…
Read Moreകണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി; പോലീസുകാർക്ക് പരിഭ്രാന്തി
കണ്ണൂർ: കണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പോലീസുകാർക്കിടയിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ടാണ് വനിതാ സെല്ല് സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായി അഞ്ചോളം കാക്കകൾ ചത്തൊടുങ്ങിയത്. ഇക്കാര്യം വനിതാ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റേഷൻ പരിസരത്ത് കൂടുതൽ കാക്കകൾ ചത്തതായി മനസിലായത്. ഇതിൽ അസ്വാഭികത മനസിലാക്കിയ വനിതാ സെൽ സിഐ ആരോഗ്യവകുപ്പിനെ വിവരമറിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചത്ത കാക്കളുടെ സാന്പിളുകൾ ശേഖരിച്ചു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ചത്ത കാക്കകളുട ശേഖരിച്ച സാന്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് വനിതാ സെൽ സിഐ പറഞ്ഞു. പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് അധികൃതർ.
Read Moreമിനി ലോറിയിൽ തുടങ്ങിയ അന്വേഷണം ചെങ്കൽ ലോറിയിൽ അവസാനിച്ചു! യുവാവിനെ ഇടിച്ചിട്ട അജ്ഞാത വാഹനം പിണറായി പോലീസ് പൊക്കി
കൂത്തുപറമ്പ്: യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട സമർഥമായ പോലീസ് അന്വേഷണത്തിനൊടുവിൽ. ദൃക്സാക്ഷികളായി ആരും ഇല്ലാതിരുന്ന സംഭവത്തിൽ പോലീസിന് സഹായകരമായത് സിസിടിവി കാമറ ദൃശ്യങ്ങൾ. ഈ മാസം 25 ന് രാത്രി 7.35 ന് മമ്പറം ഇന്ദിരാഗാന്ധി പാർക്കിന് സമീപം വെച്ചായിരുന്നു പടിഞ്ഞിറ്റാംമുറിയിലെ ബി.കെ.സന്തോഷിനെ (46) ഏതോ വാഹനം ഇടിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു സന്തോഷ്. അതുവഴി വന്ന ബൈക്ക് യാത്രികനായ യുവാവും നാട്ടുകാരും ചേർന്ന് ഇയാളെ മമ്പറം അൽഖസ്ന മെഡിക്കൽ സെന്ററിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും എത്തിച്ചു. വാഹനത്തിന്റെ ടയറുകൾ കയറിയിറങ്ങി കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. സംഭവം നടന്ന ഉടൻ പിണറായി എസ്ഐ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ യുവാവിനെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി…
Read Moreബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയത! തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറി; ചെന്നിത്തല
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ഹീനമായ പ്രവര്‍ത്തനവും നടത്തുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയതയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നതെന്ന് ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പ്രയാണത്തിന് മുന്നോടിയായി കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത ഭരണകൂടമാണ് ഇത്. ഒരുവശത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലും മറുവശത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലും അകറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനിടയില്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായി വ്യാജപ്രചാരണവേലകളും നടത്തുന്നു. ഇതെല്ലാം തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പ്രവര്‍ത്തനങ്ങളാണ്. 10 ശതമാനം മുന്നോക്ക സംവരണത്തെ യുഡിഎഫ് സര്‍വാത്മനാ സ്വാഗതം ചെയ്തതാണ്. അതുമൂലം മുസ്ലീങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.…
Read Moreവേശ്യാ പ്രയോഗം! നേതാവിനെ രക്ഷിക്കാൻ കണ്ണൂരിലെ ഉന്നത നേതാവ്; ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി
തലശേരി: കോളയാട് കോൺഗ്രസിൽ ഗ്രൂപ്പ് പോരിനെ തുടർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാ നേതാക്കളെ വേശ്യകളെന്ന് വിളിച്ച കോൺഗ്രസ് നേതാവിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. വനിതാ നേതാക്കളെ അപമാനിച്ചതുൾപ്പെടെയുള്ള വാട്സ് ആപ്പ് സന്ദേശ പ്രചാരണം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ വേശ്യാ പ്രയോഗം നടത്തിയ വിവാദ നേതാവിനെ സംരക്ഷിക്കാൻ കണ്ണൂരിലെ ഉന്നതനായ ഗ്രൂപ്പ് നേതാവ് രംഗത്തെത്തിയതായും പറയുന്നു. മണ്ഡലം ചുമതലയുള്ള കോഴിക്കോട് ജില്ലയിലെ കെപിസിസി നേതാവിനെ വിളിച്ച ഉന്നതൻ വേശ്യാ പ്രയോഗം നടത്തിയ നേതാവ് തന്റെ ആളാണെന്നും നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. തങ്ങളെ വേശ്യകളെന്നു വിളിച്ച നേതാവിനെ സംരക്ഷിക്കുന്ന ഉന്നതന്റെ…
Read Moreകിട്ടേണ്ടത് കിട്ടിയാൽ ഹിറ്റ്ലറും പറയും മലയാളം…! ഭാര്യയെ മർദിച്ച ഭർത്താവിനെ അയൽക്കാരൻ “പഞ്ഞിക്കിട്ടു’; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: മര്‍ദനം സഹിക്കാനാവാതെ അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയെ പിന്തുടര്ന്നെത്തി കൈക്കോടാലി കൊണ്ടാക്രമിച്ച ഭര്‍ത്താവിനെ അയല്‍വാസി കൈകാര്യം ചെയ്തു. ഒടുവില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യയും അയല്‍വാസിയുടെ മര്‍ദനമേറ്റ ഭര്‍ത്താവും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായി. ശനിയാഴ്ച രാത്രി പത്തേകാലോടെ അരവഞ്ചാലിന് സമീപമാണ് സംഭവം. വീട്ടിൽ വച്ച് ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാവാതെ വന്നപ്പോഴാണ് 31 കാരിയായ വീട്ടമ്മ പ്രാണരക്ഷാര്‍ഥം അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയത്. പിന്തുടര്ന്നെത്തിയ 46കാരനായ ഭര്‍ത്താവ് അയല്‍വാസിയുടെ വീട്ടില്‍ കയറി കൈക്കോടാലികൊണ്ട് വീണ്ടും മര്ദിക്കവേയാണ് വീട്ടുകാരൻ ഇടപെട്ടത്. ഭർത്താവിനെ അനുനയിപ്പിക്കാൻ അയൽവാസി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇയാൾ മോശമല്ലാത്ത രീതിയിലങ്ങ് പെരുമാറി. ഇതോടെ പുലിയെ പോലെ വന്ന ഭർത്താവ് എലിയായി മാറി. ഭാര്യ തന്റേതാണെങ്കിലും അയല്‍വീട്ടില്‍ കയറിയുള്ള പ്രകടനം വേണ്ടായിരുന്നെന്ന ബോധം വരുന്പോഴേക്കും മോശമല്ലാത്ത രീതിയിൽ…
Read Moreസഞ്ചാരികൾക്ക് ഒരു നിയമം നാട്ടുകാർക്ക് വേറൊന്ന്! പുഴയിലിറങ്ങുന്നതിന് ഭീഷണി; ചീങ്കണ്ണിപ്പുഴയിൽ ‘മീൻപിടിച്ച് ‘ നാട്ടുകാർ
കേളകം: പുഴയിലിറങ്ങുന്നതിന് ഭീഷണിപ്പെടുത്തുന്ന വനപാലകരുടെ നടപടിക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ചീങ്കണ്ണിപ്പുഴയിൽ വലയെറിഞ്ഞും ചൂണ്ടയിട്ടും പ്രതിഷേധം. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ അകലെ ആറളം വില്ലേജിന്റെ പുറമ്പോക്ക് ഭൂമിയിലൂടെയും കേളകം പഞ്ചായത്ത് അതിർത്തിയിലൂടെയും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ വനം വകുപ്പ് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരേയായിരുന്നു പ്രതീകാത്മക പ്രതിഷേധം. പുഴയ്ക്ക് അക്കരെ താമസിക്കുന്ന ആദിവാസികൾ ആറളം വില്ലേജിന്റെ പുറന്പോക്ക് ഭൂമിയിൽ 1960 മുതൽ രാമച്ചവും സിസർള (പുൽതൈലം) യും കൃഷി ചെയ്തിരുന്നു. വളയംചാൽ മുതൽ അടയ്ക്കാത്തേട് വരെയുള്ള പ്രദേശവാസികൾ 1990ന് ശേഷം വന്യമൃഗശല്യവും മലവെള്ളപ്പാച്ചിലിൽ കൃഷിയിടം ഭാഗികമായി നശിച്ചതും കാരണം ഭൂമി ഉപേക്ഷിക്കുകയായിരുന്നു. 1972ലെ ഭൂനിയമപ്രകാരം ഉപാധിരഹിതമായി പട്ടയം നല്‍കാമെന്ന സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ പലരും പട്ടയത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സർവേ നമ്പർ 270ൽ പെട്ട സ്ഥലമാണ് ചീങ്കണ്ണിപ്പുഴയും പരിസരപ്രദേശങ്ങളും. 1988ൽ സ്വകാര്യ വ്യക്തിയിൽ നിന്ന്…
Read Moreറെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാപ്പകൽ 13കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
മയ്യിൽ(കണ്ണൂർ): കണ്ണൂരിൽ പട്ടാപ്പകൽ 13 കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മൗവഞ്ചേരിയിലെ കെ.സി. റസാഖി (40) നെയാണ് മയ്യിൽ സിഐ ഷാജി പട്ടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പിതാവിന്റെ കൂടെ ട്രെയിൻ യാത്രയ്ക്കെത്തിതായിരുന്നു വിദ്യാർഥി. പിതാവ് ടിക്കറ്റെടുക്കുന്നതിനിടെ വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച റസാഖ് വിദ്യാർഥിയുമായി കണ്ണൂർ ടൗണിലേക്കെത്തുകയായിരുന്നു. ഇവിടെ ബാറിൽ വച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വിദ്യാർഥിയെ കോഴിക്കോടേക്ക് കൊണ്ടു പോകുന്നതിനായി വൈകുന്നേരം 5.30 ഓടെ വീണ്ടും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടെ വിദ്യാർഥിയെ കാണാതായതായി കാണിച്ച് പിതാവ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് റസാഖ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ കോടതിയിൽ ഹാജരാക്കും.
Read More