കടവത്തൂർ: സ്ത്രീ ശാക്തീകരണത്തിന് വനിതകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് എംജിഎം സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശമീമ ഇസ്ലാഹിയ. ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് സ്ത്രീകളുടെ സമുദ്ധാരണത്തിനായി സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്നും അവർ പറഞ്ഞു. മുജാഹിദ് വനിതാ വിഭാഗമായ എംജിഎം കടവത്തൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശമീമ ഇസ്ലാഹിയ. തൃപ്പങ്ങട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾക്കുള്ള ഉപഹാരങ്ങൾ കെ.എം.മൊയ്തു സമ്മാനിച്ചു. വാർഡ് മെമ്പർ ഹാജറ യൂസഫ്, കിഴക്കേടത്ത് അബൂബക്കർ, എൻ.കെ.അഹ്മദ് മദനി, സി.എച്ച്.ഇസ്മായിൽ ഫാറൂഖി, കെ.കെ.അബ്ദുള്ള, കളത്തിൽ അബ്ദുള്ള, എ.സി.മുനീറ, കെ.കെ.ഖദീജ എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kannur
അനധികൃത പാർക്കിംഗിൽ കുരുങ്ങി തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ; ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് പോകണമെങ്കിൽ വാഹനം തള്ളേണ്ട അവസ്ഥ
തളിപ്പറമ്പ്: തളിപ്പറന്പ് മിനി സിവിൽ സ്റ്റേഷനാണ് ചിത്രത്തിൽ കാണുന്നത്. വാഹനങ്ങളുടെ പാർക്കിംഗ് കാരണം വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് പല ഓഫീസുകളിലും എത്താൻ ബുദ്ധിമുട്ടാണ്.കാരണം, ഈ വാഹനങ്ങൾ ഇവിടെയെത്തുന്നവർക്ക് തടസം സൃഷ്ടിക്കുകയാണ്. താലൂക്ക് ഓഫീസ്, എക്സൈസ് ഓഫീസ്, ആര്‍ടിഒ ഓഫീസ് തുടങ്ങി അനേകം ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ മാത്രമല്ല പൊതുജനങ്ങളുടെ കൂടെ വാഹനം ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. താലൂക്ക് ഓഫീസിലേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും വരുന്ന പൊതുജനങ്ങളുടെ വാഹനം പാര്‍ക്കു ചെയ്യാന്‍ അനുവദനീയമാണെങ്കിലും നഗരത്തിലേക്ക് ഷോപ്പിംഗിനും മറ്റും വരുന്നവരുടെ വാഹനവും ഇവിടെ പാര്‍ക്ക് ചെയ്യുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആര്‍ടിഒ, എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടുത്തെ അനധികൃത വാഹനപാര്‍ക്കിംഗ് മൂലം അസൗകര്യം ഉണ്ടാകുന്നത്. അത്യാവശ്യമായി പുറത്ത് പരിശോധനയ്ക്ക് പോകണമെങ്കില്‍ മറ്റുള്ളവരുടെ വാഹനങ്ങള്‍ ഓരോന്നായി മാറ്റിയിട്ട് വേണം തങ്ങളുടെ…
Read Moreമൂന്ന് പേർ കുത്തി വെച്ചു, രണ്ട് പേർക്ക് ബോധം പോയി,ഒരാൾ മരിച്ചു ” ; അമിത ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പുറത്തു വരുന്ന ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻതലശേരി: “നാല് യുവാക്കൾ ചേർന്ന് മാരകമായ ലഹരി സംഘടിപ്പിച്ചു. മൂന്നുപേർ ചേർന്ന് ലഹരി സിറിഞ്ച് ഉപയോഗിച്ച് ദേഹത്ത് കുത്തി വെച്ചു. രണ്ട് പേരുടെ ബോധം നഷ്ടപ്പെട്ടു. ഒരാൾ മരിച്ചു. ഇതാണ് സത്യം…. ഒപ്പമിരുന്ന് മരുന്ന് കുത്തിയവന്റെ വാക്കുകളാണിത്… തെളിവ് എന്റെ കൈയിലുണ്ട് ’… തലശേരിയിൽ അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന തെളിവുകൾ അടങ്ങിയ ശബ്ദ സന്ദേശത്തിലെ വാക്കുകളാണിത്. ഈ ശബ്ദ സന്ദേശം അതീവ രഹസ്യമായി രാഷ്ട്ര ദീപികയ്ക്ക് ലഭിച്ചു. ഗോപാലപേട്ട പാലോളിവളപ്പില് പുതിയപുരയില്‍ ഫര്ബൂലിനെ (22) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നിർണായകമായ തെളിവുകൾ പുറത്ത് വന്നിട്ടുള്ളത്. മാരകമായ ലഹരി വാങ്ങാൻ പോയ നാലുപേരുടേയും ലഹരി വസ്തു നൽകിയ മുഴപ്പിലങ്ങാട് സ്വദേശിയുടേയും പേരുകൾ വ്യക്തമായി പറയുന്ന മൂന്ന് മിനിറ്റ് നാൽപത്തിരണ്ട് സെക്കൻഡ് വരുന്ന ശബ്ദ സന്ദേശമാണ് രാഷ്ട്രദീപികയ്ക്ക് ലഭിച്ചിട്ടുള്ളത്. രഹസ്യ…
Read Moreകേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ; അനധികൃതസ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് കെ.എം. ഷാജി
കണ്ണൂർ: കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.എം. ഷാജി എംഎൽഎ. ഇങ്ങനെ വൈരം കാണിക്കുന്നയൊരാൾ രാഷ്ട്രീയത്തിൽ വേറെയില്ല. മുഖ്യമന്ത്രി തന്നെ പിന്തുടർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷാജി ഇക്കാര്യം വെളിപ്പെടുത്തിയത്. അനധികൃതസ്വത്ത് സന്പാദനക്കേസ് രാഷ്ട്രീയപ്രേരിതമാണ്. ഇഞ്ചിക്കൃഷി ചെയ്തുതന്നെയാണ് പണം സന്പാദിച്ചത്. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായവ്യത്യാസം ആശയപരമാണ്. അദ്ദേഹത്തിനോടുള്ള എതിർപ്പുകൾ നേരിട്ട് പറയാറുണ്ട്. പാർട്ടിക്കകത്ത് റിബലാണെന്ന വിമർശനം തനിക്കൊരു അലങ്കാരമാണ്. തന്നെപ്പോലെ എതിർപ്പുയർത്താൻ സിപിഎമ്മിലെ യുവനേതാവിന് പറ്റുമോയെന്നും കെ.എം. ഷാജി ചോദിച്ചു.
Read Moreഅച്ഛനു പിന്നാലെ അമ്മയും മരിച്ചതോടെ അനാഥരായി രണ്ടു മക്കൾ; ബിന്ദുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കർമസമിതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചെറുപുഴ: ഈസ്റ്റ് എളേരി അരിമ്പയിലെ പരേതനായ കിഴക്കേൽ മനോജിന്റെ ഭാര്യ ബിന്ദു (42) വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കർമസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനുവരി 13നാണ് കഴുത്തിനും കൈക്കുമുണ്ടായ വേദനയെത്തുടർന്ന് സ്വകാര്യ ബസിൽ കയറി ബിന്ദു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഇവരുടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. ചികിത്സയിലെ പിഴവുമൂലമാണ് നില ഗുരുതരമായതെന്ന് കർമസമിതി പറയുന്നു. സ്വകാര്യ ആശുപത്രിയിലെ രേഖകൾ പ്രകാരം 18ന് രാവിലെ 11നാണ് ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ് കാർഡിൽ 16നാണ് ഡിസ്ചാർജ് കാണിച്ചിരിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ട്. ഡിസ്ചാർജാകുന്നതുവരെ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അങ്ങനെയുള്ള ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബിന്ദുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചത് എന്തിനാണെന്ന്…
Read Moreഉത്തരക്കടലാസ് വഴിയരികിൽ, ചതിച്ചത് റോഡിലെ ഗട്ടറെന്ന് അധ്യാപകൻ; ഉത്തരക്കടലാസുകൾ വഴിയരികിൽ കളഞ്ഞ അധ്യാപകനെതിരേ നടപടി
കണ്ണൂർ: ഉത്തരക്കടലാസ് വഴിയരികിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകനെ പരീക്ഷാ ചുമതലകളിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയതായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യം സിൻഡിക്കറ്റിന് ശിപാർശ ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി വിസി അറിയിച്ചു. സംഭവത്തിൽ പിവിസി പ്രഫ. എ. സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉത്തരക്കടലാസുകൾ കൈപ്പറ്റി വഴിയരികിൽ കളഞ്ഞ അധ്യാപകനെതിരേ നടപടി വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ ബികോം പരീക്ഷയുടെ100 ഉത്തരക്കടലാസുകളാണ് കഴിഞ്ഞദിവസം മലപ്പട്ടം- ചൂളിയാട് റോഡിൽനിന്നു വഴിയാത്രക്കാർക്കു ലഭിച്ചത്. ബൈക്കിന്റെ സൈഡ് ബാഗിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഗട്ടറിൽ ചാടിയപ്പോൾ ബാഗ് സഹിതം നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ വിശദീകരണം.
Read Moreകണ്ണൂർ കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ പൊള്ളലേറ്റ് മരിച്ചു; മരണത്തെക്കുറിച്ച് പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ
കണ്ണൂർ: ട്രാൻസ്ജെൻഡർ പൊള്ളലേറ്റ് മരിച്ചു. തോട്ടട സമാജ്വാദി കോളനിയിലെ താമസക്കാരിയായ കെ. സ്നേഹ (38) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.എടക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സമാജ്വാദി കോളനിയിലെ സുലൈമാൻ-കൊച്ചമ്മ ദന്പതികളുടെ മകളാണ് സ്നേഹ. സഹോദരങ്ങൾ: സൈമൺ, സണ്ണി, ഓമന, സാറാമ, സൽമ, സിസിലി, ജോയി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ മുപ്പത്താറാം ഡിവിഷനായ കിഴുന്നയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വാർത്തയിൽ ഇടംനേടിയിരുന്നു.
Read Moreകടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു
തലശേരി: കടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ കരയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ ദൂരത്തിൽ ആഴക്കടലിലാണ് സംഭവം. ഗോപാൽപേട്ട വേലിക്കകത്ത് രാജേഷാണ് (46) മരിച്ചത്. കാറ്റിൽ പെട്ട് രാജേഷ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിച്ച് കരയിൽ നിന്നെത്തിയ തോണിയിൽ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഉഷ.മൂന്ന് മക്കളുണ്ട്.
Read Moreഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി; പ്രതി മുംബൈ സ്വദേശി; ഭീഷണി മുഴക്കിയതിന് പിന്നിൽ കാമുകിയുമായുള്ള സൗന്ദര്യപിണക്കം
പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി മുഴക്കിയ പ്രതിയെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ യുവാവാണ് ഇതിന്റെ പിന്നിലെന്നാണ് പയ്യന്നൂർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ യുവതി നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥയാണ്. കാമുകിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ബോംബ് ഭീഷണി മുഴക്കിയതിനു പിന്നിലെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് അക്കാദമിയിലെ രണ്ടുപേരെ ചോദ്യംചെയ്തുവരികയാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്,എഎസ്ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ…
Read Moreഎല്ലാം കൗൺസിലറുടെ ശിപാർശയോടെ..! പാർക്കിൽ കെയർടേക്കറായി പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി; കണ്ണൂർ കോർപറേഷൻ നടപടിയിൽ യുഡിഎഫിലും പ്രതിഷേധം
കണ്ണൂർ: പോക്സോ കേസിലെ പ്രതിക്ക് കണ്ണൂർ കോർപറേഷന്റെ പാർക്കിൽ കെയർടേക്കറായി നിയമനം നൽകിയ സംഭവത്തിൽ യുഡിഎഫിലും പ്രതിഷേധം. യുഡിഎഫിലെ ഒരു കൗൺസിലറുടെ ശിപാർശയോടെയാണ് നിയമനം നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. പള്ളിയാംമൂല സ്വദേശിയായ യുവാവിനെയാണ് ഇന്നലെ തുറന്ന ശ്രീനാരായണ പാർക്കിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറായി നിയമിച്ചത്. 2016 ജൂൺ ഒന്‍പതിന് ജില്ലാ ആശുപത്രി പരിസരത്തുവച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. അറസ്റ്റിലായി റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമെത്തുന്ന പാർക്കിൽ ഇത്തരമൊരാളെ നിയമിച്ചത് കോർപറേഷന്റെ ഭാഗത്തുനിന്നുമുള്ള വൻ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിയമനങ്ങൾ അജണ്ടയായി വച്ചപ്പോൾ പ്രതിപക്ഷ കൗൺസിലറായ പി.കെ. അൻവർ ഇതിനെ എതിർത്തിരുന്നു. കൗൺസിലർമാരെ നോക്കുകുത്തിയാക്കിയാണ് മേയർ നിയമനം നടത്തുന്നതെന്നും ആരോപിച്ചിരുന്നു. കൗൺസിലർമാരുടെ അനുമതിയോടുകൂടിയാണ് നിയമനങ്ങൾ നടത്തേണ്ടത്. എന്നാൽ, മേയർ തന്നിഷ്ടപ്രകാരം നിയമനങ്ങൾ നടത്തിയശേഷമാണ് കൗൺസിലിന്റെ…
Read More