സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: കൃഷിക്ക് ഏറ്റവും അനുയോജ്യം നാടൻ പശുക്കളുടെ ചാണകമാണെന്നും വിദേശയിനം പശുക്കളുടേതിന് ഗുണമേന്മ കുറവാണെന്നുമുള്ള പരന്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതി പ്ലസ് വൺ വിദ്യാർഥിനിയുടെ പരീക്ഷണം. ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി എം.അരുണിമ തന്റെ വീട്ടിൽ നടത്തിയ പരീക്ഷണത്തിൽ നെതർലാൻഡ്സ് ഇനമായ ഹോൾസ്റ്റീൻ പശുക്കളുടെ (എച്ച്എഫ്) ചാണകം ഉപയോഗിച്ചു നടത്തിയ കൃഷിയിൽ നാടൻ പശുക്കളുടെ ചാണകം ഉപയോഗിച്ചുള്ള കൃഷിയേക്കാൾ ഇരട്ടിയിലധികമാണ് പച്ചക്കറികൾ വളർച്ച നേടിയിരിക്കുന്നത്. പുല്ലൂർ പൊള്ളക്കട സ്വദേശിനിയായ അരുണിമയുടെ ഈ കണ്ടുപിടിത്തം സർവശിക്ഷ അഭിയാന്റെ ശാസ്ത്രപഥം എന്ന ശാസ്ത്രമേളയുടെ സംസ്ഥാനതലത്തിലേക്ക് കാസർഗോഡ് ജില്ലയിൽനിന്നുള്ള എൻട്രിയാണ്. പെരിയയിലെ കപില ഗോശാലയിൽനിന്ന് എട്ടു നാടൻ പശുക്കളുടെയും അയൽപക്കത്തുനിന്ന് ഹോൾസ്റ്റീൻ പശുവിന്റെയും ചാണകം അരുണിമ ശേഖരിച്ചു. കേരളത്തിൽനിന്നുള്ള കാസർഗോഡ് കുള്ളൻ, വെച്ചൂർ, കർണാടകയിൽനിന്നുള്ള ഗിഡ്ഡ, ഹല്ലികർ, തമിഴ്നാട്ടിൽനിന്നുള്ള കാങ്കയം, ആന്ധ്രയിൽനിന്നുള്ള ഓങ്കോൾ, ഗുജറാത്തിൽനിന്നുള്ള ഗിർ,…
Read MoreCategory: Kannur
വായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചു; ജാമ്യം നിന്നയാൾ കടക്കെണിയില്‍; വായ്പാ തിരിച്ചടവിന്റെ പേരില്‍ ശമ്പളം പോലും നഷ്ടമാകുന്ന അവസ്ഥ
കാസര്‍ഗോഡ്: ബാങ്കില്‍ നിന്ന് വായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജാമ്യം നിന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് കടക്കെണിയിലായി. കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയിലെ ഡ്രൈവറും ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ മൊഗ്രാല്‍-പുത്തൂര്‍ സ്വദേശി പി.കെ. ഷംസുദ്ദീനാണ് വായ്പാ തിരിച്ചടവിന്റെ പേരില്‍ ശമ്പളം പോലും നഷ്ടമാകുന്ന അവസ്ഥയിലായത്. സ്വന്തം വായ്പകളുടെ തിരിച്ചടവും വീട്ടുവാടകയും മറ്റു ചെലവുകളും മൂലം നട്ടംതിരിയുന്നതിനിടയില് സുഹൃത്തിന്റെ കടബാധ്യതകളുടെ പേരില്‍ മാസം 10,000 രൂപ തന്റെ ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള തീരുമാനത്തിനെതിരേ ഷംസുദ്ദീന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ കാര്യാലയത്തിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. രണ്ടുവര്‍ഷം മുമ്പ് ലോട്ടറി സ്റ്റാള്‍ തുടങ്ങുന്നതിനായാണ് സുഹൃത്ത് കോട്ടക്കണിയിലെ സുദര്ശന് ഷംസുദ്ദീന്റെ ജാമ്യത്തില്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. ഇതില്‍ ഒരു ലക്ഷം രൂപ പിന്നീട് തിരിച്ചടച്ചിരുന്നതായി പറയുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിച്ചത്.…
Read Moreപതിവുവഴി മാറി സഞ്ചരിച്ചപ്പോൾ കൂടെയെത്തിയത് മരണം! അപകടംകണ്ട് ഓടിയെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പയ്യന്നൂര്‍:പതിവു വഴിയില്‍നിന്നും മാറിയുള്ള യാത്രയ്ക്കിടയില്‍ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുത്തത് യുവാവിനെ. കരിവെള്ളൂര്‍ വെള്ളച്ചാല്‍ തെക്കില്‍ വൈദ്യശാലക്ക് സമീപത്തെ തോട്ടോന്‍ മിഥുനിനെ (24)യാണ് മരണം തട്ടിയെടുത്തത്. ഇന്നലെ രാത്രി പത്തോടെ ആണൂര്‍ വളവിലായിരുന്നു അപകടം. കാലിക്കടവില്നിന്നും കരിവെള്ളൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറി കരിവെള്ളൂരില്‍നിന്നും ആണൂരിലേക്ക് പോകുകയായിരുന്ന മിഥുന് സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം. അപകടംകണ്ട് ഓടിയെത്തിയവര്‍ ഉടന്‍തന്നെ മിഥുനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോലീസ് ഇന്‍ക്വിസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം സംസ്കരിക്കും. വെള്ളച്ചാല്‍ റോഡിലൂടെയാണ് മിഥുന് പതിവായി യാത്ര ചെയ്തിരുന്നത്. എന്നാല്‍ വെള്ളച്ചാല്‍ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പതിവു വഴി ഒഴിവാക്കിയുള്ള യാത്രയിലാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. പരേതനായ പ്രകാശന്റെയും സതീദേവിയുടേയും ഏകമകനാണ് മിഥുന്. പിതാവിന്റെ മരണശേഷം അമ്മ വേറെ വിവാഹം ചെയ്തതോടെ അമ്മാമ പാറുവിന്റെ കൂടെയായിരുന്നു മിഥുന് താമസിച്ചിരുന്നത്.
Read Moreഇത്രയും ദിവസങ്ങൾ എന്നെ നല്ലതുപോലെ നോക്കിയില്ലേ ? ജാമ്യത്തിലിറങ്ങിയ പ്രതി ഗുഡ്സ് ഓട്ടോ നിറയെ മോഷ്ടിച്ച ചെടികളുമായി ജയിലിലെത്തി
കണ്ണൂർ: “”ഇത്രയും ദിവസങ്ങൾ എന്നെ നല്ലതുപോലെ നോക്കിയില്ലേ? സ്നേഹത്തോടെ പെരുമാറിയില്ലേ? അതുകൊണ്ട് എന്തെങ്കിലും ഉപഹാരം നൽകണമെന്നുണ്ട്. വിലകൊടുത്തു വാങ്ങിയതാണ് ഗുഡ്സ് ഓട്ടോറിക്ഷ നിറയെ ചെടികളുമായിട്ടാണ് വന്നത്. ഗെയിറ്റ് തുറക്കൂ.” ഇത് ഒന്നരമാസം ജയിലിൽ കഴിഞ്ഞശേഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയ തുരപ്പൻ എന്നറിയപ്പെടുന്ന സന്തോഷിന്റെ വാക്കുകളാണ്. കഴിഞ്ഞദിവസം അതിരാവിലെ കണ്ണൂർ സ്പെഷൽ സബ് ജയിലിലെത്തി ജയിൽ സബോർഡിനേറ്റ് ഓഫീസറോടാണ് ഇക്കാര്യം പറഞ്ഞത്. തനിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച് ജയിലിനു മുന്നിലെത്തിയ തുരപ്പനെ കണ്ട് ജയിൽ അധികൃതർ അന്പരുന്നു. നല്ല ചെടികളാണ്, വിലകൊടുത്തു വാങ്ങിയതാണെന്ന് പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ കാവൽക്കാരൻ ജയിൽ സൂപ്രണ്ടിനെ ഫോണിൽ വിളിച്ചു. തുരപ്പൻ ഒരു ഗുഡ്സ് നിറയെ ചെടികൾ കൊണ്ടുവന്നിരിക്കുന്നു. ജയിലിൽ അതൊന്നും വേണ്ടെന്നു പറയൂ എന്ന് സൂപ്രണ്ട് പറഞ്ഞു. ഉടൻ പോലീസിനെ വിളിക്കാനും നിർദേശം നൽകി. സംഗതി പന്തിയല്ലെന്നു കണ്ട തുരപ്പൻ സന്തോഷ് വണ്ടി സ്റ്റാർട്ടാക്കി അല്പമകലെ…
Read Moreപയ്യന്നൂർ പോലീസിന് ‘അന്ന് ഹിന്ദി നഹീം മാലൂം, ഇന്ന് ഹിന്ദി മാലൂം’! ഇനി പയ്യന്നൂര്‍ പോലീസ് ഹിന്ദികേട്ടാല് പതറില്ല…
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസിന് കൃത്യനിര്‍വഹണത്തിനിടയില്‍ പലപ്പോഴും വില്ലനായി എത്താറുള്ളത് ഭാഷയാണ്. നേവല്‍ അക്കാദമിയുടെ സാന്നിധ്യവും ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ആധിക്യവുമുള്ള പയ്യന്നൂര്‍ പോലീസിന് ഭാഷാപ്രശ്നം കീറാമുട്ടിതന്നെയായിരുന്നു. അപൂര്‍വം ചിലര്‍ക്ക് ഹിന്ദി വശമുണ്ടെങ്കിലും അവര്‍ മറ്റുഡ്യൂട്ടികള്ക്കായി പോയിരിക്കുകയാണെങ്കില്‍ ഹിന്ദി നഹി മാലൂം എന്ന പറച്ചിലും പിന്നെ കുറച്ച് ആംഗ്യഭാഷകളുമാണ് ശരണം. എന്നാല്‍ ഇനി പയ്യന്നൂര്‍ പോലീസ് ഹിന്ദികേട്ടാല് പതറില്ല. ഹിന്ദിപഠിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഇതിനായി ത്രിവാര ഹിന്ദി പരിശീലന കോഴ്സിനാണ് ഇന്നുമുതല്‍ തുടക്കമായത്. പയ്യന്നൂര്‍ കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കായി ഹിന്ദി പരിശീലന കോഴ്സ് നടത്തുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്നുരാവിലെ ജനമൈത്രി ഹാളില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് നിര്‍വഹിച്ചു.കൃത്യനിര്‍വഹണത്തിനിടയില്‍ ഭാഷാപ്രശ്നം വലിയ വെല്ലുവിളിയായിരുന്നുവെന്നും അതുപരിഹരിക്കാനുള്ള നാളുകളായുള്ള ആഗ്രഹമാണ് സഫലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ കോളജ് ഹിന്ദി വിഭാഗം പ്രിന്‍സിപ്പൽ ഡോ.എ.സി.ശ്രീഹരി അധ്യക്ഷത…
Read Moreഇൻഡിഗോ വിമാനത്തിൽ പറന്നിറങ്ങിയ രണ്ടു സുന്ദരികൾ കടത്താൻ ശ്രമിച്ചത് 12 ലക്ഷം രൂപയുടെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.കടവത്തൂർ സ്വദേശിനികളായ രണ്ടു യുവതികളിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളിൽ നിന്നും സ്വർണം കസ്റ്റംസ് കണ്ടെത്തിയത്. തുടർന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെയിൻ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, മനീഷ് ഖട്ടാന്ന, യുഗൽ കുമാർ സിങ്ങ്, ഗുർമിത്ത് സിങ്ങ്, ജുബർ ഖാൻ, ഹവൽദാർ എൻ.സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
Read Moreഫ്ലിപ്പ് കാര്‍ട്ട് ഇരിട്ടി സ്റ്റോക്ക് കേന്ദ്രത്തിലെ വെട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ; മുഹമ്മദ് ജുനൈദിന്റെ തന്ത്രം ഇങ്ങനെ…
ഇരിട്ടി: ഇ-കൊമേഴ്സ് കന്പനിയായ ഫ്ലിപ്പ് കാര്‍ട്ടിന്റെ ഇരിട്ടിയിലെ ഓണ്‍ലൈന്‍ സ്റ്റോക്ക് കേന്ദ്രത്തില്‍നിന്ന് 11 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും കാമറയും തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടയ്ക്കാത്തോട് പുത്തന്‍പറമ്പില്‍ മുഹമ്മദ് ജുനൈദി (27) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 23നാണ് ഫ്ലിപ്പ് കാര്‍ട്ടിന്റെ ഇരിട്ടി സ്റ്റോക്ക് കേന്ദ്രത്തിൽ നടന്ന മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ജുനൈദ് ഫീല്‍ഡില്‍ പോകുന്ന സെയില്സ്മാന്മാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയും രണ്ട് സെയില്സ്മാന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ മുങ്ങിയ മുഹമ്മദ് ജുനൈദ് ഹിമാചല്‍പ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് അടയ്ക്കാത്തോട്ടിലേക്ക് വരുന്പോൾ കൂട്ടുപുഴയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കേളകത്ത് ഐടി ആക്ട് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിലകൂടിയ മൊബൈല്‍ഫോണും കാമറകളും വ്യാജ മേല്‍വിലാസത്തില്‍…
Read Moreദുബായിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് അബ്ദുള്ളയെ കാണാതായിട്ട് 20 വർഷത്തോളമായി
ഉരുവച്ചാൽ: ദുബായിൽ കാണാതായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. ശിവപുരം മൊട്ടയിലെ ചിറമ്മൽ ഹൗസിൽ സി. അബ്ദുള്ളയുടെ മകൻ മുഴപ്പിലങ്ങാട് സഫിമർവയിലെ ഷാനിബ് (24) ആണ് ഷാർജയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദിവസവും വീട്ടിലും, സുഹൃത്തുക്കളുമായി വിളിക്കുകയും വാട്സാപ്പിൽ മെസേജ് അയക്കുകയും ചെയ്യാറുള്ള ഷാനിബ് ഏതാനും ദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നാട്ടിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഷാർജയിലെ ബന്ധുക്കൾ ഷാനിബിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഷാനിബിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഷാർജയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാനു അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് ഷാർജയിൽ എത്തിയത്. മൂന്ന് മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞു. മറ്റൊരു കമ്പനിയിൽ ജോലി ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളെയായുള്ളൂ. കമ്പനിയിൽ ജോലിയായതിനാൽ പാസ്പോർട്ട് , മറ്റ് വിലാസമൊന്നും…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സജ്ജമാകുന്നു; ആദ്യമെത്തിയത് മദ്യം, പുകയില ഉത്പന്നങ്ങൾ, പെർഫ്യൂം…
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കുള്ള സജ്ജീകരണങ്ങൾ ഒരുങ്ങി. ഷോപ്പുകളിലേക്കുള്ള ഉത്പന്നങ്ങൾ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. മദ്യം, പുകയില ഉത്പന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയാണ് ആദ്യഘട്ടമായി എത്തിയത്. ഹൈദരാബാദിൽനിന്ന് കണ്ടെയ്നർ ലോറിയിലാണ് ഇവ വിമാനത്താവളത്തിലെത്തിച്ചത്.പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന് പുറത്തെത്തിച്ച ഉത്പന്നങ്ങൾ കസ്റ്റംസിന്റെ പരിശോധനയ്ക്കുശേഷം ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ ഗോഡൗണിലേക്ക് മാറ്റി. ചോക്ലേറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ രണ്ടാംഘട്ടത്തിൽ എത്തിക്കും. ജിഎംആർ ഗ്രൂപ്പിനാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പു ചുമതല ടെൻഡർ വഴി കിയാൽ നൽകിയിട്ടുള്ളത്. അനുമതികളെല്ലാം ലഭ്യമായെങ്കിലും കോവിഡ് പ്രതിസന്ധി മൂലമാണ് ഡ്യൂട്ടിഫ്രീ ഷോപ്പുകൾ തുറക്കുന്നത് വൈകിയത്. വിമാനത്താവള കമ്പനിക്ക് നോൺ എയ്റോ വിഭാഗത്തിൽ നിന്നുള്ള പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ.
Read Moreസുധാകരന് ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി കോൺഗ്രസ് പയ്യന്നൂര്‍ മണ്ഡലം മൂന്നായി വിഭജിച്ചു; കാരണം ഇങ്ങനെ…
പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ ഉടലെടുത്ത പയ്യന്നൂരിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ മണ്ഡലത്തെ മൂന്നായി വിഭജിച്ചു. പയ്യന്നൂര്‍, വെള്ളൂര്‍, കോറോം മണ്ഡലങ്ങളായാണ് വിഭജനം. പയ്യന്നൂരില്‍ നിര്‍ണായക സ്വാധീനമുള്ള സുധാകര ഗ്രൂപ്പിനെ പൂര്‍ണമായി തഴഞ്ഞതായും ആക്ഷേപം.പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റായി കെ.പി.മോഹനനേയും വെള്ളൂര്‍ മണ്ഡലം പ്രസിഡന്റായി കെ.എം.വിജയനേയുമാണ് ഡിസിസി നിയോഗിച്ചിരിക്കുന്നത്. കോറോം മണ്ഡലം പ്രസിഡന്റിനെ അടുത്ത ദിവസം പ്രഖ്യാപിക്കും. കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയം വിവാദമായതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് തല്‍സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെപിസിസിയുടെ മുമ്പേയുള്ള മണ്ഡലം വിഭജനമെന്ന നിര്‍ദ്ദേശം നടപ്പാക്കാനും തീരുമാനമായിരുന്നു.ഇതിന്‍പ്രകാരമാണ് ഇപ്പോള്‍ വിഭജനം നടന്നിരിക്കുന്നത്.
Read More