ഹോസ്പിറ്റൽ അറ്റൻഡന്‍റ് ഗ്രേഡ്-2 തസ്തിക! ഇന്‍റർവ്യൂ കഴിഞ്ഞിട്ട് മാസങ്ങൾ, ഉദ്യോഗാർഥികൾ ആശങ്കയിൽ

നിശാന്ത് ഘോഷ് കണ്ണൂർ: ജില്ലയിൽ ഹോസ്പിറ്റൽ അറ്റൻഡന്‍റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഇന്‍റർവ്യൂ നടപടികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിയമന നടപടികൾ വൈകുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളെയായിരുന്നു ഇന്‍റർവ്യൂവിന് പരിഗണിച്ചിരുന്നത്. നേരത്തെ ജൂലൈ മാസം നടത്താനിരുന്ന ഇന്‍റർവ്യു പിന്നീട് ഒക്ടോബറിൽ കണ്ണൂർ ഡിഎംഒ ഓഫീസിൽ വച്ചായിരുന്നു നടത്തിയത്. ഇന്‍റർവ്യു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. നിയമനം സംബന്ധിച്ച് ഡിഎംഒ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കോവിഡും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമന നടപടികൾ വൈകാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ച മറുപടി. ആതുരസേവന മേഖലയിലുള്ള ജീവനക്കാരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും മറ്റു പലരും ക്വാറന്‍റൈനിലും പോയ സാഹചര്യത്തിൽ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ആരോഗ്യമേഖലയിലെ അവശ്യ വിഭാഗങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥയിൽ കോവിഡ് കാലത്തും തെരഞ്ഞെടുപ്പ് സമയങ്ങളിലും നിയമനങ്ങൾ നടത്തുന്നതിൽ തടസമില്ലായിരുന്നു. ആരോഗ്യ മേഖലയിൽ…

Read More

പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി; സക്കീറയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

വളപട്ടണം: പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി. അഴീക്കോട് പൊയ്ത്തുംകടവിലെ ടി.വി. ഹൗസിൽ സക്കീറയാണ് പരാതിക്കാരി. കേരള ബാങ്കിന്‍റെ അഴീക്കോട് ശാഖയിൽ രണ്ട് ഘട്ടങ്ങളിലായി പണയംവച്ച സ്വർണാഭരണങ്ങളാണ് ബാങ്ക് അധികൃതർ തിരിമറി നടത്തിയത്. ബാങ്ക് മാനേജർ നവ്യ, ജീവനക്കാരായ നിസിത, ജഗദീശൻ എന്നിവർ ചേർന്ന് സ്വർണാഭരണങ്ങൾ തിരിമറി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 2020 നവംബർ 11 നും 2021 ഫെബ്രുവരിയിലുമായി രണ്ടുതവണ കേരള ബാങ്കിൽ സ്വർണം പണയം വച്ചു. എന്നാൽ, കഴിഞ്ഞദിവസം ബാങ്കിലെത്തി വായ്പയായി വാങ്ങിയ പണവും അതിന്‍റെ പലിശയും സക്കീറ അടയ്ക്കാൻ തയാറായെങ്കിലും പണയം വച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാൻ ബാങ്ക് അധികൃതർ തയാറായില്ല. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. സക്കീറയുടെ പരാതിപ്രകാരം വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തകർത്തും പൊളിച്ചും പാലങ്ങൾ! ഇങ്ങനെയായാൽ മാഹി ബൈപ്പാസ് തഥൈവ…

നവാസ് മേത്തർ തലശേരി: നിർമാണത്തിനിടയിൽ പാലം തകർന്നു വീണും പൂർത്തിയാക്കിയ പാലങ്ങൾ പൊളിച്ച് നീക്കിയും വടക്കേ മലബാറിന്‍റെ സ്വപ്ന പദ്ധതിയായ തലശേരി – മാഹി ബൈപാസ് നിർമാണം മുന്നോട്ട്. നാല് പതിറ്റാണ്ടു കാലമായി ജനങ്ങളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി നിർമാണ കമ്പനിയുടെ കടുത്ത അനാസ്ഥ കാരണം പ്രതിസന്ധിയിലാകുകയാണ്. ബൈപ്പാസ് നിർമാണ കമ്പനി തന്നെ പ്രവൃത്തി നടത്തുന്ന തലശേരി-വളവുപാറ റോഡിലെ ഇരിട്ടി പാലം നിർമാണത്തിനിടയിൽ തകർന്നിരുന്നു. ഈ പദ്ധതിക്കു പിന്നാലെയാണ് ബൈപ്പാസ് നിർമാണവും അതേ കമ്പനിക്ക് തന്നെ ലഭിച്ചത്. എന്നാൽ ബൈപ്പാസിനായി നിർമിച്ച പാലങ്ങൾ തകർന്നും നിർമാണം പൂർത്തിയാക്കിയ പാലം നിർമാണത്തിലെ അപാകത കൊണ്ട് പൊളിച്ച നീക്കേണ്ടി വരികയും ചെയ്യുന്ന തലശേരി–മാഹി ബൈപാസ് പദ്ധതി ചോദ്യചിഹ്നമായി മാറുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് വടക്കുമ്പാട് നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബീമുകൾ തകർന്നു വീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്. രാഷ്‌ട്രീയക്കാരെല്ലാം പറന്നെത്തുകയും…

Read More

യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളില്‍ സഞ്ചരിക്കും; യാത്രക്കാരെ അതിസമര്‍ഥമായി കൊള്ളയടിക്കും; ഒടുവിൽ തീവണ്ടിയിലെ കള്ളൻ പെട്ടു

കണ്ണൂർ: യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളിൽ സഞ്ചരിക്കുകയും യാത്രക്കാരെ അതിസമർഥമായി കൊള്ളയടിക്കുകയും ചെയ്യുന്ന മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ ചാവശേരി സ്വദേശി പി.ടി. മുഹമ്മദ് ഷഹീർ (33) ആണ് അറസ്റ്റിലായത്. ഏറനാട് എക്സ് പ്രസിലെ യാത്രക്കാരനായ കാസർഗോഡ് വിദ്യാനഗർ സ്വദേശി ഡോ. ബി.കെ. മുഹമ്മദ് ബാസിലിന്‍റെ പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. ഡോ. മുഹമ്മദ് ബാസിൽ കോഴിക്കോട് നിന്നും കാസർഗോഡേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കവർച്ചയ്ക്കിരയായത്. 22,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡുകളുമായിരുന്നു മോഷണം പോയത്. ട്രെയിൻ തൃക്കരിപ്പൂർ കഴിഞ്ഞപ്പോഴാണ് കവർച്ചയ്ക്ക് ഇരയായ വിവരം ഡോക്ടർ അറിയുന്നത്. മാഹിക്കും കണ്ണൂരിനുമിടയിൽ വച്ചാണ് കവർച്ച നടന്നതെന്ന ഡോക്ടറുടെ പരാതിയിൽ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി…

Read More

എഗ്രിമെന്‍റുണ്ടാക്കിയിട്ടും..! ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലു കോടി തട്ടിയതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പയ്യന്നൂര്‍: യുഎഇയിലെ ബിസിനസ് സ്ഥാപനത്തിന്‍റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ തായിനേരിയിലെ പാക്കുമ്മാടെ ഹൗസില്‍ അഫി ഉദിനൂരിരിന്‍റെ (45)പരാതിയിലാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ സുലൈമാന്‍, ഭാര്യ റഹ്മത്ത് മക്കളായ നജീബ്, റജീന, റുഖിയ എന്നിവര്‍ക്കെതിരെയാണ് കേസ്. യുഎഇയിലെ അഹ്മദ് ബിന്‍ അവ്ദ ജനറല്‍ മെയിന്റന്‍സ് ആൻഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ് എന്ന സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 2018 ഫെബ്രുവരി 2019 നവംബര്‍ മാര്‍ച്ച് മാസങ്ഹളിൽ ബാങ്ക് വഴിയും അല്ലാതെയുമാണ് പണം നല്‍കിയത്. പിന്നീട് ബിസിനസ് സ്ഥാപനം നഷ്ടത്തിലായപ്പോള്‍ കൈപ്പറ്റിയ തുക തിരിച്ച് നലകാമെന്ന വ്യവസ്ഥയില്‍ എഗ്രിമെന്‍റുണ്ടാക്കിയെന്നും എന്നാല്‍ പണം തിരിച്ച് നലകാതെ വഞ്ചിച്ചെന്നുമാണ് പരാതി. തളിപ്പറന്പ് ഡിവൈഎസ്പിക്ക് നൽകിയ പരാതി ഡിവൈഎസ്പി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു.

Read More

ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി; കത്തിന്‍റെ ഉറവിടം മുംബൈ; പയ്യന്നൂര്‍ പോലീസ് മുംബൈയില്‍

പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണിയുണ്ടായ സംഭവത്തിലെ അന്വേഷണം മുംബൈയിലേക്ക്. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയില്‍ പ്രതിയെപ്പറ്റിയുള്ള സൂചന ലഭിച്ചതോടെയാണ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദ്,എഎസ്‌ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയത്. കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ തുടര്‍ന്ന് നവംബര്‍ 12ന് കേസെടുത്ത പോലീസ് രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആയതിനാല്‍ നേരിട്ടുള്ള അന്വേഷണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്ല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു. തുടര്‍ന്നുവന്ന അന്വേഷണത്തില്‍ കത്തിന്‍റെ…

Read More

റോഡ് പൊളിയാ… എന്നാലും ഞങ്ങ പൊളിക്കും..! രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ജലവകുപ്പ്

പഴയങ്ങാടി: റോഡ് നിർമാണം വളരെ മനോഹരമായി പൂർത്തിയായി. എന്നാൽ, ഈ റോഡ് പൊളിക്കാൻ അവർ ഉടൻ എത്തും. പഴയങ്ങാടി പോലീസ് സ്റ്റേഷൻ എരിപുരം നാൽക്കവല മുതൽ വെങ്ങര- ഏഴിമല നേവൽ അക്കാദമി വരെയുള്ള റോഡിന്‍റെ നവീകരണ പ്രവൃത്തിയാണ് പൂർത്തിയായിരിക്കുന്നത്. തകർന്ന് കിടന്നിരുന്ന റോഡ് 12 കോടി രൂപ ചിലവഴിച്ചാണ് വീതി കൂട്ടി മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തി നവീകരിച്ചത്. രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും നവീകരിച്ച റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ഒരുങ്ങുകയാണ് ജലവകുപ്പ്. റോഡ് നവീകരണത്തോടൊപ്പം മാടായിപ്പാറയിലെ ജലസംഭരണി മുതൽ വടുകുന്ദ ശിവക്ഷേത്ര ഇറക്കം വരെയുള്ള റോഡിൽ പൈപ്പ് സ്ഥാപിച്ചിരുന്നു.ഇതിന് തുടർച്ചയായി ഇടാനുള്ള പൈപ്പാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പും ജലവകുപ്പും തമ്മിലുള്ള ശീത സമരമാണ് റോഡ് നവീകരണത്തിന് മുമ്പേ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കാത്തത് എന്ന് അറിയാൻ കഴിയുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തത്…

Read More

മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…! ഭരതേട്ടന്‍റെ കടയിൽ ചായയ്ക്കും കടിക്കും അഞ്ചു രൂപ, ‌ഊണിന് 25, നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപ…

കാഞ്ഞങ്ങാട്: ഗ്രാമ-നഗരഭേദമെന്യേ ഹോട്ടലുകളിൽ അടിക്കടി വില വർധിപ്പിക്കുന്പോൾ കൊളവയൽ കാറ്റാടിയിലെ കെ.വി.ഭരതേട്ടന്‍റെ ചായക്കടയിൽ ചായയ്ക്കും ചെറുകടിക്കും അഞ്ചുരൂപ മാത്രം. ചോറിനാകട്ടെ 25 രൂപയും നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപയുമാണ് വില. ഉച്ചയൂണിന് മറ്റു ഹോട്ടലിൽ 50 മുതൽ 60 വരെ വാങ്ങുമ്പോൾ ഭരതേട്ടനു വേണ്ടത് 25 രൂപ മാത്രം. എണ്ണ, പച്ചക്കറി എന്നിവയ്ക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ ചോറിന് വില കൂട്ടിക്കൂടെ എന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഭരതേട്ടൻ ഇങ്ങനെ പറയും, “മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…” 42 വർഷമായി ഭരതൻ കാറ്റാടിയിൽ ഹോട്ടൽ നടത്തിവരികയാണ്. തുടക്കത്തിൽ ചായയ്ക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു. ചായ, പുട്ട്, ഗോളിവജ, പഴംപൊരി, പൊറോട്ട, നെയ്പത്തൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ അഞ്ചു രൂപ മാത്രം. 28-ാം വയസിലാണ് ചായക്കട തുടങ്ങിയത്. ഇപ്പോൾ പ്രായം 70 കഴിഞ്ഞുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വിലയിൽ നേരിയ…

Read More

സംസ്ഥാനത്ത് മാസ്‌ക് കൊള്ള ! 165 രൂപ എംആർപിയുള്ള അതേ മാസ്ക് 50 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കുന്നു; കൊള്ള നടക്കുന്നത് ഇങ്ങനെ…

പി. ജയകൃഷ്ണൻ കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധത്തിന്‍റെ മറവില്‍ മാസ്‌ക് കൊള്ള വ്യാപകം. മരുന്ന് വില്‍പന മാത്രം നടത്തിയിരുന്ന വിവിധ സ്ഥാപനങ്ങൾ കോവിഡ് സ്ഥിരീകരിച്ച ശേഷം മാസ്ക് പ്രധാന വില്പന മാർഗമാക്കിയിരുന്നു. വിവിധ പേരുകളിൽ, ഏറെ ഫലപ്രദമെന്നു പറഞ്ഞ് ചില കന്പനികൾ കൂടിയ എംആർപി ഇട്ട് മാസ്ക് കടകളിൽ എത്തിക്കുന്ന പ്രവണതയും വ്യാപകമാണ്. വില കൂടിയ മാസ്കുകളിലാണ് തട്ടിപ്പും വ്യാപകം. 165 രൂപ എംആർപിയുള്ള അതേ മാസ്ക് കണ്ണൂർ കളക്ടറേറ്റ് പരിസരത്തുനിന്നും 50 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കുന്നു. എംആർപി 450 രൂപയുള്ള മാസ്ക് കച്ചവടക്കാർ നൽകുന്നത് 300 രൂപയ്ക്കാണ്. 150 രൂപയുടെ ഇളവ് എന്ന ആശ്വാസത്തിലാണ് പലരും ഇതു വാങ്ങുന്നത്. എന്നാൽ ഇത് കച്ചവടക്കാരന് ലഭിക്കുന്നത് 65 രൂപയ്ക്കാണെന്ന് പറയുന്നു. അപ്പോൾ ലാഭം എത്ര ഇരട്ടിയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. രണ്ടു രൂപയിൽ താഴെ ചെലവ് വരുന്ന മെഡിക്കൽ…

Read More

സുധാകരനു പാര കണ്ണൂരിൽനിന്ന്! പ്രസംഗം വിവാദമാക്കിയതും കണ്ണൂരിലെ ഗ്രൂപ്പ്; തനിക്കെതിരേയുള്ള ഗൂഢാലോചന തെളിവ് സഹിതം വെളിപ്പെടുത്തുമെന്ന് സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള കോൺഗ്രസ് നേതാവ് കെ.സുധാകരന്‍റെ പ്രസ്താവന വിവാദമായതിനു പിന്നിൽ കണ്ണൂരിലെ കോൺഗ്രസിന്‍റെ മറ്റൊരു ഗ്രൂപ്പ്. എ ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു ഗ്രൂപ്പാണ് സുധാകരനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനു പിന്നിൽ. തലശേരിയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ “ചെത്തുകാരന്‍റെ മകൻ’ എന്നു കെ.സുധാകരൻ വിശേഷിപ്പിച്ചതിനെതിരേ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനാണ് സുധാകരന്‍റെ പ്രസ്താവനയ്ക്കെതിരേ രംഗത്ത് വന്നത്. കണ്ണൂരിലെ ഈ ഗ്രൂപ്പിലെ സജീവ പ്രവർത്തകയാണ് ഷാനിമോൾ ‌ഉസ്മാൻ. കെപിസിസി പ്രസിഡന്‍റ് പദവി സ്ഥാനത്തേക്ക് സുധാകരന്‍റെ പേര് നിർദേശിച്ചപ്പോഴും കണ്ണൂരിലെ ഈ ഗ്രൂപ്പ് തടയിട്ടിരുന്നു. തന്‍റെ കെപിസിസി പ്രസിഡന്‍റ് പദവി തടഞ്ഞതിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തന്‍റെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കിയവർ തന്നെയാണ് തന്‍റെ കെപിസിസി പ്രസിഡന്‍റ് പദവി തടയുന്നതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം…

Read More