കോവിഡിനായി 108 ആംബുലൻസുകൾ! 4,60,913 കിലോമീറ്ററുകൾ; ലക്ഷ്യസ്ഥാനത്തെത്തിയത് 19,956 രോഗികൾ; 108 ആംബുലൻസുകളുടെ സേവനം ശ്രദ്ധേയമാവുന്നു

കാഞ്ഞങ്ങാട്: ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പൂർത്തിയാവുമ്പോൾ രോഗ പ്രതിരോധത്തിലും നിയന്ത്രണത്തിലും 108 ആംബുലൻസുകളുടെ സേവനം ശ്രദ്ധേയമാവുന്നു. സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സമയത്താണ് ആരോഗ്യ വകുപ്പ് ഡയറക്ടേറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ജില്ലയിലെ രണ്ട് 108 ആംബുലൻസുകൾ കോവിഡ് രോഗികളുടെ ആവശ്യത്തിനായി ഒരുക്കി നിർത്തിയത്. തുടർന്ന് ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചപ്പോൾ ആദ്യം ഏഴ് ആംബുലൻസുകളും തുടർന്ന് ജില്ലയിലെ കോവിഡ് കേസുകൾ അഞ്ഞൂറിലധികമായി വർധിച്ചപ്പോൾ 13 ആംബുലൻസുകളും കോവിഡ് രോഗികൾക്കായി മാറ്റിവച്ചു. ഒരു വർഷം കൊണ്ട് 4,60,913 കിലോമീറ്ററുകൾ സഞ്ചരിച്ച് 19,956 രോഗികളെയാണ് 108 ആംബുലൻസുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ആദ്യഘട്ടത്തിൽ സ്രവ പരിശോധനയ്ക്ക് രോഗികളെ എത്തിക്കൽ, പോസിറ്റീവ് ആയവരെ ചികിത്സാ കേന്ദ്രത്തിലെത്തിക്കൽ, ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കൽ കോളജുകളിലെത്തിക്കൽ, രോഗമുക്തിക്ക് ശേഷം തിരിച്ച് വീടുകളിലെത്തിക്കൽ എന്നീ പ്രവർത്തനങ്ങളായിരുന്നു 108 ആംബുലൻസുകളുപയോഗിച്ച്…

Read More

കെട്ടുകഥയും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്ന് ആരോപണം! കണ്ണൂര്‍ നഗരത്തിൽ സ്ത്രീകൾ ഏറ്റുമുട്ടി; പ്രതി പോലീസിനെയും പരസ്യമായി തെറിവിളിച്ചതായും പരാതി

കണ്ണൂർ: കെട്ടുകഥയും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമധ്യത്തിൽ സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞദിവസം രാവിലെ 7.45 ഓടെയാണ് സംഭവം. ചേലോറയിലെ യുവതിയും എളായവൂരിലെ മധ്യ വയസ്കയുമാണ് റോഡരികിൽ ഏറ്റുമുട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. ചേലോറയിലെ യുവതിയ്ക്ക് എതിരെ വ്യാപകമായി അപവാദം പ്രചരിപ്പിക്കുകയും ഇല്ലാകഥകൾ നാടുനീളെ പ്രചരിപ്പിക്കുയും ചെയ്തതായി യുവതി വനിതാ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം കണ്ണൂർ തെക്കീബസാറിൽ ബസ് കാത്തുനിൽക്കുകയായിരുന്ന പ്രതിയോട് ഇക്കാര്യം ചോദിച്ചതിനുള്ള വൈരാഗ്യത്തിൽ കൈകൊണ്ട് പുറത്തടിക്കുകയും തെറിവിളിക്കുകയും ചെയ്തതോടെ തമ്മിലടിയാകുകായിരുന്നു. തുടർന്നാണ് വനിതാ പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെയും പ്രതി പരസ്യമായി തെറിവിളിച്ചതായും പരാതിയുണ്ട്. ചേലോറയിലെ യുവതിയുടെ പരാതി പ്രകാരം വനിതാ പോലീസ് കേസെടുത്തു.

Read More

തെരുവ് നായയിൽ നിന്നും ആടുകളെ രക്ഷിക്കാൻ ശ്രമിച്ച രണ്ടു സ്ത്രീകൾക്ക് കടിയേറ്റു, ഒരാൾക്കു ഗുരുതരം

തളിപ്പറമ്പ്: തെരുവ് നായയിൽ നിന്നും ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയുടെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പട്ടുവം കയ്യംതടത്തെ ചാപ്പയില്‍ സുരേന്ദ്രന്‍റെ ഭാര്യ പ്രമീള ( 48), കൂവോട്ടെ സൗദ എന്നിവർക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രമീളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ക്ഷീരകര്‍ഷകയായ പ്രമീളയ്ക്ക് 17 ആടുകളുണ്ട്. മൂന്നാഴ്ച പ്രായമുള്ള ആട്ടിൻകുട്ടിയെ നായ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ നായ ഇവരെ ആക്രമിക്കുകയായിരുന്നു. പ്രമീളയുടെ മുഖത്തും കൈക്കുമാണ് കടിയേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രമീള അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തളിപ്പറന്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നായ പിന്നീട് കൂവോട് അണക്കെട്ടിനടുത്ത സൗദയുടെ ആടിനെയും…

Read More

ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടി! സതീശൻ പാച്ചേനിയടക്കം 400 പേർക്കെതിരേ തളിപ്പറമ്പില്‍ കേസ്

തളിപ്പറമ്പ്: പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തളിപ്പറമ്പില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത നാനൂറോളം പേര്‍ക്കെതിരെ കേസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തളിപ്പറമ്പ് പോലീസ് ഐശ്വര്യ കേരള യാത്രയുടെ സംഘാടക സമിതി അടക്കമുള്ള 400 പേര്‍ക്കെതിരെ കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ സതീശന്‍ പാച്ചേനി, ജോഷി കണ്ടത്തില്‍, സോണി സെബാസ്റ്റ്യൻ, വി. രാഹുല്‍, രാഹുല്‍ദാമോദരന്‍, നൗഷാദ് ബ്ലാത്തൂര്‍, ബക്കു അഷ്‌റഫ്, രജനി രമാനന്ദ്, രാജീവന്‍ പനങ്ങാട്ടൂര്‍, നിസാര്‍, കല്ലിങ്കീല്‍ പത്മനാഭന്‍, മുരളി, സാമാ അബ്ദുള്ള, ഇര്‍ഷാദ്, ബിനേഷ് കുമാര്‍, ഇ.ടി. രാജീവന്‍, മുഹമ്മദ് ഇക്ബാല്‍, മനീഷ്, പി. അനന്ദകുമാര്‍, രവീന്ദ്രന്‍, വിനോദ് രാഘവന്‍, എ.ഡി. ജനാര്‍ദ്ദനന്‍, സി.പി. അബ്ദുള്ള, കെ.ടി. അബ്ദുള്‍റഹ്മാന്‍, സി.പി. ജോണ്‍ തുടങ്ങിയ 26 ഓളം പേരടക്കം കണ്ടാലറിയാവുന്ന നാനൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ചാണ് പോലീസ്…

Read More

ഫസൽ വധക്കേസ്! സുപ്രധാന തെളിവുകൾ നഷ്ടപ്പെട്ടു; കാണാതായത് ക്രൈംബ്രാഞ്ച് ശേഖരിച്ച കോൾ ഡാറ്റ റെക്കോർഡ്

നവാസ് മേത്തർ തലശേരി: എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട കേസിലെ സുപ്രധാന തെളിവായ പ്രതികളുടെ കോൾ ഡാറ്റ റെക്കോർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ശേഖരിച്ച കോൾ ഡാറ്റാ റെക്കോർഡ്സ് സിബിഐ അന്വേഷണ ഘട്ടത്തിൽ നഷ്ടപ്പെട്ടതായാണ് പ്രതിഭാഗം അഭിഭാഷകൻ കൊച്ചി സിബിഐ കോടതി (രണ്ട്) ജഡ്ജ് കമനീഷിന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. കേസിലെ അഞ്ചാം പ്രതി കലേഷ്, ആറാം പ്രതി അരുൺ കുമാർ എന്നിവരുടെ വിടുതൽ ഹർജിയിൽ ഇന്നലെ സിബിഐ കോടതിയിൽ വാദം പൂർത്തിയായിരുന്നു. വാദത്തിനിടയിലാണ് സുപ്രധാന തെളിവ് ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ട വിവരം അഡ്വ. കെ.വിശ്വൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പ്രതികൾക്കനുകൂലമായ തെളിവായതിനാലാണ് കോൾ ഡാറ്റാ റിപ്പോർട്ട് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സിഡിആർ പ്രകാരം സംഭവ സമയത്ത് ഒന്നാം പ്രതിയുടെ സാന്നിധ്യം ബംഗളൂരുവിലാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. സിബിഐയുടെ സങ്കൽപ്പം മാത്രമാണ് പ്രതികൾക്കെതിരെ നിരത്തിയിട്ടുള്ളത്.…

Read More

കാട് കയറി; മദ്യപാനികളുണ്ട്, വ്യാപാരികളില്ല! കണ്ണൂർ സെൻട്രൽ മാർക്കറ്റിന്‍റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്

‌സ്വന്തം ലേഖകൻ കണ്ണൂർ: ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ നിർമാണം പൂർത്തിയായ കണ്ണൂർ സെൻട്രൽ മാർക്കറ്റ് കെട്ടിടം കാടുകയറി തുടങ്ങി. 16 വർഷമെടുത്താണ് കെട്ടിട നിർമാണം പൂർത്തിയായത്. ഇപ്പോൾ പകലും രാത്രിയും വ്യത്യാസമില്ലാതെ മദ്യപന്മാരുടെ താവളമായി ഇവിടം മാറിയിരിക്കുന്നു. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ വരാന്തയിൽ കാടുകയറിയ നിലയിലാണ്. സെൻട്രൽ മാർക്കറ്റിൽ കാര്യമായ വ്യാപാരമൊന്നും നടക്കുന്നില്ല. ഒന്നാം നിലയിലെ മത്സ്യമാർക്കറ്റ് മാത്രമാണ് ചെറിയ തോതിലെങ്കിലും നടക്കുന്നത്. കച്ചവടം ഇല്ലാത്തതിൽ വ്യാപാരികൾ പലരും ഒഴിഞ്ഞുപോയി. ഇവിടെയുള്ള മുറികൾ ലേലത്തിന് പോകാത്തതു കാരണം ഒഴിഞ്ഞ വരാന്തയിൽ രാത്രിയും പകലും മദ്യപന്മാരുടെ താവളമാണ്. ഒഴിഞ്ഞ മദ്യകുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ തുണികൾ, ചാക്കുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു. ശുചീകരണ പ്രവൃത്തികൾ നിലച്ചതിനാൽ കെട്ടിടത്തിന്‍റെ എല്ലാ ഭാഗത്തും മാലിന്യകൂന്പാരമാണ്. മാർക്കറ്റിലെ പ്രധാന പാർക്കിംഗ് കേന്ദ്രമായി ഇത് മാറിയിരിക്കുകയാണ്. സെൻട്രൽ…

Read More

പയ്യന്നൂരിലെ ഗള്‍ഫുകാരന്‍റെ ഭാര്യയെ കാണാനില്ല; മുങ്ങിയത്‌ കുട്ടിയെ വീട്ടിലാക്കിയശേഷം

പയ്യന്നൂര്‍: ഭര്‍തൃമതിയായ 21-കാരിയെ കാണാതായെന്ന മാതാവിന്‍റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലത്തെ യുവതിയെ കാണാനില്ലെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഗള്‍ഫുകാരന്‍റെ ഭാര്യയായ യുവതി കഴിഞ്ഞ 29ന് രാവിലെ ഒന്‍പതരയോടെയാണ് കുട്ടിയെ വീട്ടിലാക്കി യാത്ര തിരിച്ചത്.തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Read More

ചതിച്ചതാ… എന്നെ ചതിച്ചതാ..! 30000 രൂപയുടെ ഫോൺ 1500 രൂപയ്ക്ക്; ഒടുവിൽ യുവാവിനെ വഞ്ചിച്ചുവെന്നതിന് പോലീസിൽ പരാതി

ചെറുവത്തൂർ: വൻ തുകയുടെ മൊബൈൽ ഫോൺ ചെറിയ തുക അടച്ചാൽ തരാമെന്ന് പറഞ്ഞ് യുവാവിനെ വഞ്ചിച്ചുവെന്നതിന് ചന്തേര പോലീസ് കേസെടുത്തു. 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ വെറും 1500 രൂപയും ഹാൻഡ്ലിംഗ് ചാർജും നൽകിയാൽ ഓൺലൈൻ വഴി എത്തിക്കുന്നുന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമം വഴി വന്ന പരസ്യം കണ്ട് പണമയച്ച ചെറുവത്തൂർ വടക്കുമ്പാട് സ്വദേശി ടി. സൂരജാണ് കബളിപ്പിക്കപ്പെട്ടത്. ജനുവരി 13ന് പരസ്യം കണ്ട് പ്രതികരിച്ചതോടെ ഹരിയാന സ്വദേശിയാണെന്ന് കരുതുന്ന റിജേഷ് കുമാർ എന്നയാളാണ് യുവാവിനെ വഞ്ചിച്ചതെന്ന് ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read More

തളിപ്പറമ്പില്‍ പൊതു സ്ഥലത്ത് സ്വകാര്യ ലാബിന്‍റെ കോവിഡ് കിയോസ്‌ക് ബൂത്ത്! യാത്രക്കാര്‍ക്കും സമീപത്തെ കടകളിലെ വ്യാപാരികള്‍ക്കും ആശങ്ക; വ്യാപാരികള്‍ പരാതി നല്‍കി

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ ലാബിന്‍റെ കോവിഡ് കിയോസ്‌ക് ബൂത്ത് ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കി. തിരക്കേറിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ലാബ് കോവിഡ് കിയോസ്‌ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. ബൂത്തില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ കോവിഡ് രോഗി ആണോ അല്ലയോ എന്ന് പോലും അറിയാതെയാണ് വരുന്നത്. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിയോസ്‌ക് ബൂത്ത് സ്ഥാപിച്ചതിനെതിരെയാണ് സംസ്ഥാന വ്യാപാരി വ്യവസായ സമിതി തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി നിവേദനം നല്‍കിയത്. നഗരത്തില്‍ പൊതുപരിപാടി നടക്കുന്ന ടൗണ്‍സ്‌ക്വയറിന് സമീപത്തായാണ് കിയോസ്‌ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെയാണ് ഇവിടെ കോവിഡ് കിയോസ്‌ക് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ പൊതു സ്ഥലത്തായതിനാല്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ…

Read More

തലശേരിയെ കാമറക്കണ്ണുകളിലാക്കി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ; പത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ കാമറ നിരീക്ഷണം.

തലശേരി: ആറ് മാസം കൊണ്ട് തലശേരി പോലീസ് സബ് ഡിവിഷനെ കാമറ കണ്ണുകൾക്ക് കീഴിലാക്കി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ. തലശേരി, ധർമടം, ന്യൂ മാഹി, പിണറായി, പാനൂർ, കതിരൂർ, കൂത്തുപറമ്പ്, കണ്ണവം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. പല പോലീസ് സ്റ്റേഷൻ പരിധികളിലും നേരത്തെ സ്ഥാപിച്ചിരുന്ന കാമറകളിൽ പലതും പ്രവർത്തന രഹിതമായിരുന്നു. ഇവയെല്ലാം മാറ്റി സ്ഥാപിക്കുകയും ചെയ്തു. സബ് ഡിവിഷൻ പരിധിയിൽ പത്ത് പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലേയും പ്രധാനപ്പെട്ട റോഡുകളിലെല്ലാം തന്നെ കാമറകൾ മിഴി തുറന്നു കഴിഞ്ഞു. കൊളവല്ലൂർ, ചൊക്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്തിൽ സ്ഥാപിച്ച സിസി ടി വി സർവയലൻസ് സിസ്റ്റം ഇന്നലെ സ്റ്റേഷൻ കോമ്പൗണ്ടിൽ…

Read More