റാണിപുരം: റാണിപുരം മലമുകളിലെ പുല്‍മേട് വനംവകുപ്പ് അധികൃതര്‍ തന്നെ തീയിട്ടു നശിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധസമരങ്ങള്‍ നടക്കുകയും ഇതിനിടെ കാലംതെറ്റി പെയ്ത മഴയിലും മഞ്ഞിലും പുല്ലുകള്‍ വീണ്ടും തളിര്ത്തുവരികയും ചെയ്തതിനു പിന്നാലെ അന്ന് നടത്തിയത് തീര്‍ത്തും ബുദ്ധിപരവും ശാസ്ത്രീയവുമായ നടപടിയായിരുന്നുവെന്ന വിശദീകരണവുമായി വനംവകുപ്പ് രംഗത്തെത്തി. പഴയ പുല്ത്തലപ്പുകള് തീയിട്ടു നശിപ്പിച്ചതിനെ തുടര്‍ന്ന് പുതുതായി വളര്‍ന്നുവന്ന പുല്ലുകള്‍ മൂന്നുമാസം വരെ നിലനില്‍ക്കുന്നതിലൂടെ വേനല്‍ക്കാലം മുഴുവനും പച്ചപ്പിന്റെ മനോഹാരിത നിലനിര്‍ത്താനാകുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇതിനെ ന്യായീകരിക്കുന്നതിനായി കര്‍ണാടക വനത്തോട് ചേര്‍ന്ന ഭാഗത്ത് ഇപ്പോള്‍ ഉണങ്ങിക്കിടക്കുന്ന പുല്‍മേടും തൊട്ടടുത്ത് കേരളത്തിന്റെ ഭാഗത്ത് നിറഞ്ഞുനില്ക്കുന്ന പച്ചപ്പും കാണിക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഉണങ്ങിയ പുല്ലുകളില്‍ സിലിക്കയുടെ അംശം കൂടുതലുള്ളതിനാല്‍ മാനും മുയലും മുതല്‍ ആന വരെയുള്ള സസ്യഭുക്കുകള്‍ അത് ഭക്ഷിച്ചാല്‍ അവയുടെ പല്ലുകള്‍ അകാലത്തില്‍ കൊഴിഞ്ഞുപോകാനും പിന്നീട് അധികം തീറ്റയെടുക്കാനാകാതെ അവ അകാലത്തില്‍ മരണപ്പെടാന്‍ ഇടയാക്കുമെന്നും…
Read MoreCategory: Kannur
ക്വാറിക്ക് ‘പാര’യായി! ആദിവാസി കുടുംബത്തിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി
ഇരിട്ടി: കുന്നോത്ത് ആദിവാസി കുടുംബത്തിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയതായി പരാതി. സമീപത്ത് തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസമാകുമെന്ന കാരണത്താൽ വീട് തകർത്തതാണെന്ന് വീട്ടുകാരും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പായം പഞ്ചായത്തിലെ കുന്നോത്തുള്ള ജാനുവിന്റെ വീടാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. സർക്കാർ നിർമിച്ചു നല്കിയ വീടാണിത്. ജനുവരി 22നാണ് ജാനുവിന്റെ വീട് പൊളിച്ചുനീക്കിയത്. ജാനുവിന്റെ ബന്ധുക്കളായ പവിത്രൻ, മിനി, അച്യുതൻ, ജാനുവിനെ പരിചരിച്ചിരുന്ന വാസന്തി എന്നിവർ പോലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു. ആദിവാസി കുടുംബത്തിന്റെ വീട് പൊളിച്ചു നീക്കിയവർക്കെതിരെ കർശന നിയമനടപടികൾ വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ശങ്കരൻ തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, സുശാന്ത് നരിക്കോടൻ, വീടിന്റെ…
Read Moreകാട്ടു തേനീച്ചകളുടെ ആക്രമണം! കിളിയന്തറ 32-ാം മൈലിൽ കുത്തേറ്റ മൂന്നുപേർ ആശുപത്രിയിൽ; രണ്ടു ദിവസത്തിനിടയിൽ കുത്തേറ്റത് പ്രദേശത്തെ 12 പേർക്ക്
ഇരിട്ടി: കാട്ടു തേനീച്ചകളുടെ ആക്രമണഭീതിയിൽ പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ. രണ്ടു ദിവസത്തിനിടയിൽ പ്രദേശത്തെ 12 പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേർ ആശുപത്രികളിൽ ചികിത്സയിലാണ്. രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് തേനീച്ചകൾ കൂട്ടമായി പ്രദേശത്ത് എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേസമയത്ത് തേനീച്ചക്കൂട്ടം എത്തി രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോരത്തേക്കാണ് തേനീച്ച കൂട്ടമായി എത്തുന്നത്. കിളിയന്തറ 32-ാം മൈൽ ബസ് കാത്തരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ഇരിട്ടി നഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്. തേനീച്ചക്കൂട്ടം വളഞ്ഞതോടെ ഇവർ സമീപത്തു തന്നെയുള്ളവീട്ടിനുള്ളിലേക്ക് ഓടിക്കയറി. ശരീരത്തിൽ പല സ്ഥലത്തുമായി കുത്തേറ്റ ഇവർ ആശുപത്രിയിൽ എത്തി ചികിത്സ തേടി. അനിതയ്ക്ക് പിന്നാലെ റോഡരികിലും കടകളിലുമായി നിൽക്കുകയായിരുന്ന അപ്പച്ചൻ ചാക്യാനിക്കുന്നേൽ, ഹരിദാൻ കോരംതൊടിയിൽ, മോനിക്ക ചേനങ്ങ്പള്ളിൽ, കബീർ, ടി.കെ…
Read Moreനാറാത്തെ കവർച്ച, കള്ളൻ കപ്പലിൽ തന്നെ ! നാലര പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ വീട്ടുകാരിയായ യുവതി അറസ്റ്റിൽ
മയ്യിൽ: നാറാത്ത് വീട്ടിൽ നിന്ന് നാലര പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ വീട്ടുകാരിയായ യുവതി അറസ്റ്റിൽ. പാമ്പുരുത്തി റോഡിലെ ദാറുൽ ആയിഷാസിൽ മൊയ്തീൻ ഹാജിയുടെ മകന്റെ ഭാര്യ ഷംസിയയെ (22) യാണ് മയ്യിൽ എസ്ഐ ബി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി 21ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ അലമാര തുറന്ന് ബാഗിൽ സൂക്ഷിച്ച ഒന്നര പവന്റെ മൂന്ന് വളകൾ മോഷണം പോയെന്നായിരുന്നു പരാതി. മൊയ്തീൻ ഹാജിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവ സമയം മൊയ്തീൻ ഹാജിയും ഭാര്യയും മകനും ഷംസിയയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതോടെ പോലീസ് അന്വേഷണം വീട്ടിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാനാണ് വളകൾ മോഷ്ടിച്ചെതെന്ന്…
Read Moreകോവിഡിനായി 108 ആംബുലൻസുകൾ! 4,60,913 കിലോമീറ്ററുകൾ; ലക്ഷ്യസ്ഥാനത്തെത്തിയത് 19,956 രോഗികൾ; 108 ആംബുലൻസുകളുടെ സേവനം ശ്രദ്ധേയമാവുന്നു
കാഞ്ഞങ്ങാട്: ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പൂർത്തിയാവുമ്പോൾ രോഗ പ്രതിരോധത്തിലും നിയന്ത്രണത്തിലും 108 ആംബുലൻസുകളുടെ സേവനം ശ്രദ്ധേയമാവുന്നു. സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സമയത്താണ് ആരോഗ്യ വകുപ്പ് ഡയറക്ടേറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ജില്ലയിലെ രണ്ട് 108 ആംബുലൻസുകൾ കോവിഡ് രോഗികളുടെ ആവശ്യത്തിനായി ഒരുക്കി നിർത്തിയത്. തുടർന്ന് ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചപ്പോൾ ആദ്യം ഏഴ് ആംബുലൻസുകളും തുടർന്ന് ജില്ലയിലെ കോവിഡ് കേസുകൾ അഞ്ഞൂറിലധികമായി വർധിച്ചപ്പോൾ 13 ആംബുലൻസുകളും കോവിഡ് രോഗികൾക്കായി മാറ്റിവച്ചു. ഒരു വർഷം കൊണ്ട് 4,60,913 കിലോമീറ്ററുകൾ സഞ്ചരിച്ച് 19,956 രോഗികളെയാണ് 108 ആംബുലൻസുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ആദ്യഘട്ടത്തിൽ സ്രവ പരിശോധനയ്ക്ക് രോഗികളെ എത്തിക്കൽ, പോസിറ്റീവ് ആയവരെ ചികിത്സാ കേന്ദ്രത്തിലെത്തിക്കൽ, ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കൽ കോളജുകളിലെത്തിക്കൽ, രോഗമുക്തിക്ക് ശേഷം തിരിച്ച് വീടുകളിലെത്തിക്കൽ എന്നീ പ്രവർത്തനങ്ങളായിരുന്നു 108 ആംബുലൻസുകളുപയോഗിച്ച്…
Read Moreകെട്ടുകഥയും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്ന് ആരോപണം! കണ്ണൂര്‍ നഗരത്തിൽ സ്ത്രീകൾ ഏറ്റുമുട്ടി; പ്രതി പോലീസിനെയും പരസ്യമായി തെറിവിളിച്ചതായും പരാതി
കണ്ണൂർ: കെട്ടുകഥയും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് നഗരമധ്യത്തിൽ സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞദിവസം രാവിലെ 7.45 ഓടെയാണ് സംഭവം. ചേലോറയിലെ യുവതിയും എളായവൂരിലെ മധ്യ വയസ്കയുമാണ് റോഡരികിൽ ഏറ്റുമുട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. ചേലോറയിലെ യുവതിയ്ക്ക് എതിരെ വ്യാപകമായി അപവാദം പ്രചരിപ്പിക്കുകയും ഇല്ലാകഥകൾ നാടുനീളെ പ്രചരിപ്പിക്കുയും ചെയ്തതായി യുവതി വനിതാ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം കണ്ണൂർ തെക്കീബസാറിൽ ബസ് കാത്തുനിൽക്കുകയായിരുന്ന പ്രതിയോട് ഇക്കാര്യം ചോദിച്ചതിനുള്ള വൈരാഗ്യത്തിൽ കൈകൊണ്ട് പുറത്തടിക്കുകയും തെറിവിളിക്കുകയും ചെയ്തതോടെ തമ്മിലടിയാകുകായിരുന്നു. തുടർന്നാണ് വനിതാ പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെയും പ്രതി പരസ്യമായി തെറിവിളിച്ചതായും പരാതിയുണ്ട്. ചേലോറയിലെ യുവതിയുടെ പരാതി പ്രകാരം വനിതാ പോലീസ് കേസെടുത്തു.
Read Moreതെരുവ് നായയിൽ നിന്നും ആടുകളെ രക്ഷിക്കാൻ ശ്രമിച്ച രണ്ടു സ്ത്രീകൾക്ക് കടിയേറ്റു, ഒരാൾക്കു ഗുരുതരം
തളിപ്പറമ്പ്: തെരുവ് നായയിൽ നിന്നും ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയുടെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പട്ടുവം കയ്യംതടത്തെ ചാപ്പയില്‍ സുരേന്ദ്രന്റെ ഭാര്യ പ്രമീള ( 48), കൂവോട്ടെ സൗദ എന്നിവർക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രമീളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ക്ഷീരകര്‍ഷകയായ പ്രമീളയ്ക്ക് 17 ആടുകളുണ്ട്. മൂന്നാഴ്ച പ്രായമുള്ള ആട്ടിൻകുട്ടിയെ നായ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ നായ ഇവരെ ആക്രമിക്കുകയായിരുന്നു. പ്രമീളയുടെ മുഖത്തും കൈക്കുമാണ് കടിയേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രമീള അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തളിപ്പറന്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നായ പിന്നീട് കൂവോട് അണക്കെട്ടിനടുത്ത സൗദയുടെ ആടിനെയും…
Read Moreഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടി! സതീശൻ പാച്ചേനിയടക്കം 400 പേർക്കെതിരേ തളിപ്പറമ്പില്‍ കേസ്
തളിപ്പറമ്പ്: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തളിപ്പറമ്പില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത നാനൂറോളം പേര്‍ക്കെതിരെ കേസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തളിപ്പറമ്പ് പോലീസ് ഐശ്വര്യ കേരള യാത്രയുടെ സംഘാടക സമിതി അടക്കമുള്ള 400 പേര്‍ക്കെതിരെ കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ സതീശന് പാച്ചേനി, ജോഷി കണ്ടത്തില്‍, സോണി സെബാസ്റ്റ്യൻ, വി. രാഹുല്‍, രാഹുല്ദാമോദരന്, നൗഷാദ് ബ്ലാത്തൂര്‍, ബക്കു അഷ്റഫ്, രജനി രമാനന്ദ്, രാജീവന് പനങ്ങാട്ടൂര്‍, നിസാര്‍, കല്ലിങ്കീല്‍ പത്മനാഭന്, മുരളി, സാമാ അബ്ദുള്ള, ഇര്‍ഷാദ്, ബിനേഷ് കുമാര്‍, ഇ.ടി. രാജീവന്, മുഹമ്മദ് ഇക്ബാല്‍, മനീഷ്, പി. അനന്ദകുമാര്, രവീന്ദ്രന്, വിനോദ് രാഘവന്, എ.ഡി. ജനാര്ദ്ദനന്, സി.പി. അബ്ദുള്ള, കെ.ടി. അബ്ദുള്‍റഹ്മാന്‍, സി.പി. ജോണ്‍ തുടങ്ങിയ 26 ഓളം പേരടക്കം കണ്ടാലറിയാവുന്ന നാനൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ചാണ് പോലീസ്…
Read Moreഫസൽ വധക്കേസ്! സുപ്രധാന തെളിവുകൾ നഷ്ടപ്പെട്ടു; കാണാതായത് ക്രൈംബ്രാഞ്ച് ശേഖരിച്ച കോൾ ഡാറ്റ റെക്കോർഡ്
നവാസ് മേത്തർ തലശേരി: എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട കേസിലെ സുപ്രധാന തെളിവായ പ്രതികളുടെ കോൾ ഡാറ്റ റെക്കോർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ശേഖരിച്ച കോൾ ഡാറ്റാ റെക്കോർഡ്സ് സിബിഐ അന്വേഷണ ഘട്ടത്തിൽ നഷ്ടപ്പെട്ടതായാണ് പ്രതിഭാഗം അഭിഭാഷകൻ കൊച്ചി സിബിഐ കോടതി (രണ്ട്) ജഡ്ജ് കമനീഷിന്റെ ശ്രദ്ധയിൽ പെടുത്തിയത്. കേസിലെ അഞ്ചാം പ്രതി കലേഷ്, ആറാം പ്രതി അരുൺ കുമാർ എന്നിവരുടെ വിടുതൽ ഹർജിയിൽ ഇന്നലെ സിബിഐ കോടതിയിൽ വാദം പൂർത്തിയായിരുന്നു. വാദത്തിനിടയിലാണ് സുപ്രധാന തെളിവ് ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ട വിവരം അഡ്വ. കെ.വിശ്വൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പ്രതികൾക്കനുകൂലമായ തെളിവായതിനാലാണ് കോൾ ഡാറ്റാ റിപ്പോർട്ട് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സിഡിആർ പ്രകാരം സംഭവ സമയത്ത് ഒന്നാം പ്രതിയുടെ സാന്നിധ്യം ബംഗളൂരുവിലാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. സിബിഐയുടെ സങ്കൽപ്പം മാത്രമാണ് പ്രതികൾക്കെതിരെ നിരത്തിയിട്ടുള്ളത്.…
Read Moreകാട് കയറി; മദ്യപാനികളുണ്ട്, വ്യാപാരികളില്ല! കണ്ണൂർ സെൻട്രൽ മാർക്കറ്റിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്
സ്വന്തം ലേഖകൻ കണ്ണൂർ: ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ നിർമാണം പൂർത്തിയായ കണ്ണൂർ സെൻട്രൽ മാർക്കറ്റ് കെട്ടിടം കാടുകയറി തുടങ്ങി. 16 വർഷമെടുത്താണ് കെട്ടിട നിർമാണം പൂർത്തിയായത്. ഇപ്പോൾ പകലും രാത്രിയും വ്യത്യാസമില്ലാതെ മദ്യപന്മാരുടെ താവളമായി ഇവിടം മാറിയിരിക്കുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിൽ കാടുകയറിയ നിലയിലാണ്. സെൻട്രൽ മാർക്കറ്റിൽ കാര്യമായ വ്യാപാരമൊന്നും നടക്കുന്നില്ല. ഒന്നാം നിലയിലെ മത്സ്യമാർക്കറ്റ് മാത്രമാണ് ചെറിയ തോതിലെങ്കിലും നടക്കുന്നത്. കച്ചവടം ഇല്ലാത്തതിൽ വ്യാപാരികൾ പലരും ഒഴിഞ്ഞുപോയി. ഇവിടെയുള്ള മുറികൾ ലേലത്തിന് പോകാത്തതു കാരണം ഒഴിഞ്ഞ വരാന്തയിൽ രാത്രിയും പകലും മദ്യപന്മാരുടെ താവളമാണ്. ഒഴിഞ്ഞ മദ്യകുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ തുണികൾ, ചാക്കുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു. ശുചീകരണ പ്രവൃത്തികൾ നിലച്ചതിനാൽ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും മാലിന്യകൂന്പാരമാണ്. മാർക്കറ്റിലെ പ്രധാന പാർക്കിംഗ് കേന്ദ്രമായി ഇത് മാറിയിരിക്കുകയാണ്. സെൻട്രൽ…
Read More