പിലാത്തറ: പിലാത്തറയിലെ ആക്രിക്കച്ചവടക്കാരന് കുത്തേറ്റുമരിച്ചത് മദ്യലഹരിയിലുള്ള സംഘർഷത്തിലെന്ന് പോലീസ്. പിലാത്തറ യുപി സ്കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജീവ് കുമാറാണ് (38) ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സേലം സ്വദേശി ശങ്കറിനെ (54)പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. ഭാര്യ ശിവകാമിയും മകന് ശിവരാജുമൊത്ത് രാജീവ് കുമാർ വര്‍ഷങ്ങളായി പിലാത്തറയിലാണ് താമസം. ആക്രിക്കടക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പ്രതി ശങ്കറും താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവാണ്. ഇന്നലെയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. മദ്യലഹരിയിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും ഇതിനിടയില്‍ ശങ്കര്‍ രാജീവ് കുമാറിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു. ആഴത്തിലുള്ള കുത്തേറ്റ രാജീവ്കുമാര്‍ സംഭവ സ്ഥലത്തുതന്നെ തല്‍ക്ഷണം മരിച്ചു. ശിവകാമിയില്നിന്നും മൊഴിയെടുത്ത ശേഷമേ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നറിയാന്…
Read MoreCategory: Kannur
പുതിയതെരു കടകളിലെ കവർച്ച! കള്ളൻമാരെ മനസിലായി; കവർച്ചയ്ക്കിടയിൽ മോഷ്ടാവിലൊരാൾക്ക് പരിക്കുപറ്റിയതായി സൂചന
പുതിയതെരു: പുതിയതെരുവിലെ വ്യാപാര സ്ഥാനങ്ങളിൽ കവർച്ച നടത്തിയ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വളപട്ടണം പോലീസ് അറിയിച്ചു. കവർച്ചയ്ക്കിടയിൽ മോഷ്ടാവിലൊരാൾക്ക് പരിക്കുപറ്റിയതായി മനസിലായിട്ടുണ്ട്. രക്തം വാർന്നുകിടപ്പുണ്ട്. രക്തസാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മോഷ്ടാവിനെ തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. കൂടാതെ, കവർച്ച നടത്തിയശേഷം പ്രതികൾ കടന്നുപോയ റോഡിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന കടകളിൽ പരിശോധന നടത്തി. വ്യാഴാഴ്ച രാത്രിയാണ് പുതിയതെരുവിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടന്നത്. കെവിആർ മോട്ടോറിന്റെ ബൈക്ക് വില്പനകേന്ദ്രം കുത്തിത്തുറന്ന് 30,000 രൂപയും സൂര്യ കോംപ്ക്സിലെ സാജിറിന്റെ ഉടമസ്ഥതയിലുള്ള എബിസി ഇലക്ട്രോണിക്സിൽ നിന്നും 80,000 രൂപയുടെ ടാബും കവർച്ച ചെയ്തു. കൂടാതെ, നാസ്കോ സ്റ്റോർ, ഖലീൽ സ്റ്റോർ, റഷീദ് മൊബൈൽ, സംസം വെജിറ്റബിൾസ്, ഫാത്തിമ ഫൂട്ട്വേർ എന്നീ കടകളുടെ പൂട്ട് തകർത്തു.…
Read Moreഒരു മാസമായിട്ടും പിടികൂടിയില്ല! പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി മൈസൂരുവിലുള്ളതായി സൂചന…
മയ്യിൽ: പോലീസിനെ വെട്ടിച്ച് മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി രക്ഷപ്പെട്ട് ഒരു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്. പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്. കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് ആഷിഖ്. സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇരിക്കൂർ, പാവന്നൂർ മേഖലകളിൽ പുലർച്ചെവരെ പോലീസ് സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരിട്ടി, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്…
Read Moreതടവുകാർ ഇന്ധനം നൽകുന്ന ആദ്യത്തെ പമ്പ്; കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പെട്രോൾ പമ്പ് അടഞ്ഞു തന്നെ…
സ്വന്തം ലേഖകൻകണ്ണൂർ: ഗുണമേൻമയുള്ള ഇന്ധനം കൃത്യമായ അളവിൽ ലഭ്യമാക്കാൻ ആരംഭിച്ച ജയിൽ മുറ്റത്തെ പെട്രോൾ പന്പിൽ പക്ഷെ ഇനിയും ഇന്ധനം എത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 31നാണ് സംസ്ഥാനത്തെ നാലു ജയിലുകളോടു ചേർന്നുള്ള സ്ഥലത്ത് പട്രോൾ പന്പ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം, വിയ്യൂർ, ചീമേനി, കണ്ണൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണു പന്പുകൾ ആരംഭിച്ചത്. എന്നാൽ കണ്ണൂർ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാസങ്ങൾ പിന്നിട്ടിട്ടും ഇന്ധനം നൽകാൻ സാധിച്ചില്ല. കണ്ണൂർ സെൻട്രൽ ജയിലിലെ പെട്രോൾ പന്പിന്റെ നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടിവന്നതായി അധികൃതർ പറഞ്ഞു. പെട്രോൾ പന്പിന്റെ തറയുടെ ഇന്റർലോക്ക് പ്രവൃത്തി പുരോഗമിക്കുകയാണ്. പന്പിന്റെ കെട്ടിടത്തിനുള്ള കെട്ടിട നന്പർ കോർപറേഷൻ ഇനിയും നൽകിയിട്ടില്ല. ഇതിനിടയിൽ കഴിഞ്ഞമാസം പെയ്ത കനത്ത മഴയിൽ…
Read Moreഇറക്കത്തിൽ ബൈക്ക് തെന്നി മറിഞ്ഞ് എഎസ്ഐ മരിച്ചു; കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ച മികച്ച ഉദ്യോഗസ്ഥനായിരുന്നു
ശ്രീകണ്ഠപുരം: ബൈക്ക് മറിഞ്ഞ് എഎസ്ഐ മരിച്ചു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബ്ലാത്തൂരിലെ കെ.വി. കുഞ്ഞിനാരായണൻ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ണേരി ഇറക്കത്തിൽ ബൈക്ക് തെന്നിമറിയുകയായിരുന്നുവെന്ന് പറയുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിച്ചു. കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ച കുഞ്ഞിനാരായണൻ സർവീസ് ജീവിതത്തിനിടെ നിരവധി കേസുകൾ തെളിയിച്ചിരുന്നു. മലയോര മേഖലയിലെ നിരവധി കവർച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിലും കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു. രണ്ട് മാസം മുമ്പ് ശ്രീകണ്ഠപുരം സെൻട്രൽ ജംക്ഷന് സമീപം മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയെ മൂന്നുദിവസം കൊണ്ടാണ് പിടികൂടിയത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ബ്ലാത്തൂർ ശ്മശാനത്തിൽ നടക്കും. ചാത്തുക്കുട്ടി-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: മനൂജ, മകൾ: നിജ. സഹോദരങ്ങൾ: ബിജു, നിർമല, ചന്ദ്രിക, ഷീജ.
Read Moreഒരുകോടി 15 ലക്ഷം രൂപ കിട്ടാനുണ്ടെന്ന പരാതിയുമായി അബ്ദുൾ അസീസ്; ഫാഷന്‍ ഗോള്‍ഡിനെതിരെ പയ്യന്നൂരില്‍ വീണ്ടും കേസ്
പയ്യന്നൂര്‍: എം.സി. ഖമറുദ്ദീന് എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പയ്യന്നൂര്‍ പോലീസ് ഒരുകേസുകൂടി രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂരിലെ അബ്ദുള്‍ അസീസ് ഹാജി (52)യുടെ പരാതിയിലാണ് പുതിയ കേസ്. ഇതോടെ പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 16 ആയി. 2013ല്‍ ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ ഒന്നേമുക്കാല്‍ കോടി രൂപ നിക്ഷേപിച്ചതില്‍ 60 ലക്ഷം രൂപ തിരിച്ചുകിട്ടിയതായും ബാക്കിയുള്ള ഒരുകോടി 15 ലക്ഷം രൂപ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അബ്ദുള്‍ അസീസ് ഹാജിയുടെ പരാതി. ഇദ്ദേഹത്തിന്റെ പരാതി പ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി. ഖമറുദ്ദീന്, മാനേജിഗ് ഡയറക്ടര്‍ പി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതോടെ പയ്യന്നൂരില്‍ വന്ന പരാതികളില്‍ മാത്രമായി ആറുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുകളാണ് നടന്നത്.
Read Moreകാൽനൂറ്റാണ്ട് കാലത്തെ കഠിന പ്രയത്നം; 82-ാം വയസിൽ ഏഴാം ക്ലാസുകാരന്റെ ചതുർഭാഷാ നിഘണ്ടു! മലയാളം, കന്നഡ,തമിഴ്, തെലുങ്ക് ഭാഷകൾ പഠിച്ചു
തലശേരി: കാൽനൂറ്റാണ്ട് കാലത്തെ കഠിന പ്രയത്നത്തിനൊടുവിൽ എൺപത്തിരണ്ടുകാരനായ ഞാറ്റ്യാല ശ്രീധരന് ഇത് സ്വപ്ന സാക്ഷാത്കാരം. ദ്രാവിഡ ഭാഷാ ചരിത്രത്തിലാദ്യമായി തെന്നിന്ത്യൻ ഭാഷകളെയാകെ സമന്വയിപ്പിച്ച് അദ്ദേഹം രചിച്ച ചതുർഭാഷ നിഘണ്ടു പ്രകാശനം ചെയ്തു. മലയാളം, കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലെ ഒന്നേകാൽ ലക്ഷത്തിലേറെ വാക്കുകൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ ഈ ഗ്രന്ഥം ഗുണ്ടർട്ട് നിഘണ്ടുവിനു ശേഷം തലശേരി കൈരളിക്ക് സമ്മാനിച്ച അമൂല്യ ഭാഷാനിധിയായി. മലയാളപദങ്ങളുടെ വ്യത്യസ്ത അർഥങ്ങൾക്കുപുറമെ കന്നഡ ,തമിഴ്, തെലുങ്കു ഭാഷകളിൽ അവയുടെ അർഥവും ഉച്ചാരണവും മലയാളത്തിൽ നൽകിയിട്ടുള്ള വിശേഷ നിഘണ്ടുവാണിത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളും പുതുതായി പ്രയോഗത്തിലുള്ള പദങ്ങളും നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഷകൾ പഠിച്ചുതലശേരി വയലളം സ്വദേശിയായ ഈ എൺപത്തിരണ്ടുകാരൻ ഏഴാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളു. ചെറുപ്പത്തിൽ കുറെക്കാലം പാലക്കാട്ടെ ഒരു ബീഡിക്കമ്പനിയിൽ ജോലിചെയ്തിട്ടുണ്ട് .ആ കാലയളവിലാണ് തമിഴ് പഠിച്ചത്. പിന്നീട് ജലസേചനവകുപ്പിൽ ജോലി ലഭിച്ചു. അവിടെവച്ചാണ് നിഘണ്ടുവിന്റെ…
Read Moreഅങ്ങനെ രാഹുലിന് വീടായി; സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന് സർക്കാർ വീട് നിർമിച്ചു നൽകി
പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കായികവകുപ്പിന്റെ കായിക വികസനനിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലി നല്‍കിയതിനൊപ്പം കായികവകുപ്പ് നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം കായികമന്ത്രി ഇ.പി. ജയരാജന് നേരിട്ടെത്തി കേരളപ്പിറവി ദിനത്തില്‍ നിര്‍വഹിച്ചതിന്റെ ആഹ്ലാദത്തിലാണ് രാഹുല്‍. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്കി. പിലിക്കോട് നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ടി.വി. ഗോവിന്ദന്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന് എന്നിവര്‍ പങ്കെടുത്തു.
Read Moreബീച്ചുകൾ ഇന്നലെ തുറന്നു, വൻ ജനത്തിരക്ക് ; ഇന്ന് അടച്ചു; വിലക്ക് 15 ദിവസത്തേക്ക് നീട്ടി
സ്വന്തം ലേഖകൻകണ്ണൂർ: ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭാഗികമായി തുറന്നെങ്കിലും വൻ ജനക്കൂട്ടം എത്തിയതിനെത്തുടർന്ന് ഇവിടങ്ങളിലേക്കുള്ള വിലക്ക് നീട്ടി. ഈമാസം 15 വരെ വിലക്ക് തുടരുമെന്ന് ജില്ലാകളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ജില്ലയിലെ നാലു ബീച്ചുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് തടയും. ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭാഗികമായി ഇന്നലെയാണ് തുറന്നത്. എന്നാൽ ബീച്ചുകളിൽ വൻതോതിൽ ആളുകളെത്തിയത് പോലീസിന് തലവേദനയാകുകയായിരുന്നു. കോവിഡിനുശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നലെമുതൽ ബീച്ചുകൾ വിനോദത്തിനായി തുറന്നുകൊടുത്തത്. ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, പയ്യാന്പലം, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച് എന്നിവ തുറന്നുകൊടുത്തെങ്കിലും നിരോധനാജ്ഞ നിലവിലുള്ളതിനാൽ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. അതേസമയം ബീച്ചുകളിൽ ആളുകൾ കൂടുന്നതിനാൽ നിരോധനാജ്ഞ തീരുംവരെ സന്ദർശകരെ അനുവദിക്കരുതെന്നായിരുന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ നിലപാട്. ഇക്കാര്യം ചർച്ചചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് അടച്ചിടൽ തുടരാനുള്ള തീരുമാനമുണ്ടായത്. സെക്ടർ മജിസ്ട്രേറ്റുമാർ…
Read Moreസൗദിയിൽ പീഡനം നടന്നു, കേസെടുത്ത് പാനൂർ പോലീസ്; പ്രതിയുടെ രേഖാ ചിത്രം തയാറാക്കാനൊരുങ്ങി പോലീസ്
തലശേരി: സൗദി അറേബ്യയിൽ പത്ത് വയസുകാരനെ കാറിൽ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 2016 മുതൽ 2018 വരെ സൗദി അറേബ്യയിൽ നടന്ന പീഡന സംഭവത്തിലാണ് കുട്ടിയുടെ പരാതി പ്രകാരം പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്. എൽ കെ ജി മുതൽ ഹൈസ്കൂൾ വരെ വിദേശത്ത് പഠിച്ച കുട്ടിയെ പത്ത് വയസു മുതൽ പ്രതി പല തവണ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി നാട്ടിലെത്തിയ ശേഷം നവ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ചു കൊടുത്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കുറിച്ച് കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പാനൂർ സി ഐ കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ചൊക്ലി സിഐക്കാണ് കേസന്വഷണ ചുമതല നൽകിയിട്ടുള്ളത്. പ്രതിയെ കുറിച്ച് ചില…
Read More