പെരിങ്ങോം(കണ്ണൂർ): പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒന്‍പതായി. പോലീസ് അന്വേഷണം ഊര്‍ജിതം. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആറ്. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത.പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി. പോക്സോ വകുപ്പുപ്രകാരം നാലുകേസുകളും കൂട്ട ബലാത്സംഗത്തിന് രണ്ടുകേസുകളുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി സംഘംചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. മടക്കാംപൊയിലിലെ ശ്രീരാജ് (29), കാങ്കോലിലെ പ്രജീഷ് (32)എന്നിവരെയാണ് കൂട്ട ബലാത്സംഗകേസില്‍ ഇന്ന് അറസ്റ്റ് ചെയ്തത്. വടശേരിയിലെ പ്രശോഭി(26)നെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുമ്പ് അറസ്റ്റിലായ മുഖ്യപ്രതി കുപ്പോള്‍ സ്വദേശി പി.വി.രജീഷ് (31), മടക്കാംപൊയിലിലെ പി.വി വിനീഷ് (28), കെ.സുവര്ണന് (39),…
Read MoreCategory: Kannur
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധന തുണയായി! പെരിങ്ങോം സെക്സ് റാക്കറ്റ്; കൂടുതല്‍ അറസ്റ്റുണ്ടാകും
പെരിങ്ങോം: പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകും. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് സെക്സ് റാക്കറ്റിലെ കൂടുതല്‍ കണ്ണികളെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. പിന്നോക്ക വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടിയായതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് കാങ്കോലില്‍ താമസിക്കുന്ന പ്രവാസിയും ഇപ്പോള്നിര്മ്മാണ തൊഴിലാളിയുമായ കല്ലന് ഹൗസില്‍ പ്രജിത്ത് (35), കാങ്കോല്‍ കാളീശ്വരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പുളുക്കൂല്‍ ദിലീപ് (30) എന്നിവരെപോക്സോ കേസില്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന് മുമ്പ് അറസ്റ്റിലായ മൂന്നുപേരും റിമാന്റിലാണുള്ളത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ ആളുകളുള്‍പ്പെട്ട സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി പോലീസിന് സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് ചിലരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കണ്ടെത്തി മട്ടന്നൂരിലെ മഹിളാമന്ദിരത്തില്‍…
Read Moreഉഡായിപ്പുമായി അവനെത്തും; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ പതിപ്പ്; ‘വ്യാപാരികൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ’
കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പുതിയ രീതിയിൽ. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് റോഡിലുള്ള രാമചന്ദ്രൻസ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വർണമാണ് ജ്വല്ലറിയിൽ നിന്നും വാങ്ങിയത്. ഇതിന്റെ വിലയായ 2,24,400 രൂപ നല്‍കാതെയാണ് യുവാവ് കടന്നു കളഞ്ഞത്. ഇൻകം ടാക്സ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയയാൾ മാലയും മോതിരവും വാങ്ങിയ ശേഷം പണം ഓൺലൈൻ ട്രാൻസ്ഫർ നടത്താമെന്ന് പറയുകയായിരുന്നു. ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം വന്നതിന്റെ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വർണവുമായി ഇയാൾ പോവുകയും ചെയ്തു. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇയാൾ ട്രാൻസ്ഫർ ചെയ്ത പണം ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിപ്പെട്ടു. മൂന്നു മണിക്കൂറിനു ശേഷമാണ് പരാതിപ്പെട്ടത്. പോലീസ് ഉടൻ അന്വേഷണം ആരംഭിച്ച് ഇയാൾ സഞ്ചരിച്ച…
Read Moreഈ സുവർണ്ണാവസരം പാഴാക്കരുത്; ചന്ദ്രന്റെ തൊട്ടടുത്ത് ചൊവ്വ; നഗ്നനേത്രങ്ങൾക്കൊണ്ട് ഇന്ന് രാത്രി 9 മുതൽ നേരിട്ട് കാണാം
പയ്യന്നൂര്‍: ഇന്ന് ചന്ദ്രന് ചൊവ്വയുടെ തൊട്ടരികില്‍ എത്തുന്നു. ഭൂമിയുടെ അടുത്തുകൂടി കടന്നു പോകുന്ന ചൊവ്വയെ ഇന്ന് ചന്ദ്രന്റെ തൊട്ടരികിലായി നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍. ഒക്ടോബര്‍ ആറിന് ഭൂമിയോട് കൂടുതല്‍ അടുത്തെത്തിയ ചൊവ്വയെ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്നുള്ളതെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രന്റെ തൊട്ട് വടക്കുഭാഗത്താണ് ചൊവ്വയെ കാണുക. ചന്ദ്രനോടൊപ്പം നില്ക്കുന്ന ചൊവ്വയെ രാത്രി ഒന്പതുമുതല് പുലര്‍ച്ചെ നാലുവരെ വരെ ആകാശത്ത് വ്യക്തമായി കാണുവാനാകും.
Read Moreമട്ടന്നൂരിൽ 10 വയസുകാരിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി ബഹളം വച്ചതോടെ യുവാവ് മുങ്ങി
മട്ടന്നൂർ: കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പത്തു വയസുകാരിയെ യുവാവ് ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ പ്രകാരം പോലീസ് കേസെടുത്തു.
Read Moreഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; 40 ലക്ഷം തട്ടിയെന്ന പരാതിയുമായി പയ്യന്നൂരില്‍ രണ്ട് കേസുകള്‍ കൂടി
പയ്യന്നൂർ: എം.സി. ഖമറുദ്ദീന് എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പയ്യന്നൂര്‍ പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 15 ആയി. മാട്ടൂല്‍ സ്വദേശികളായ അച്ചി ചില്ലമ്മല് അബ്ദുള്‍ കരീമിന്റെയും എസ്.പി.മൊയ്തുവിന്റെയും പരാതികളിലാണ് പുതിയ കേസുകൾ 2015 മാര്‍ച്ച് അഅഞ്ചി ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചതായും ഈ തുക തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അബ്ദുള്‍ കരീമിന്റെ പരാതി. 17 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ ബാക്കി തിരിച്ചുകിട്ടാനുണ്ടായിരുന്ന 10 ലക്ഷം ലക്ഷം രൂപ നൽകാതെ വഞ്ചിച്ചതായാണ് മൊയ്തുവിന്റെ പരാതി. ഇരു കേസുകളിലും ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി. ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടര്‍ പി.കെ. പൂക്കോയ തങ്ങൾ, ഹാരിസ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.ഇതോടെ പയ്യന്നൂരില്‍ വന്ന പരാതികളില്‍ മാത്രമായി അഞ്ചുകോടിയിലേറെ രൂപയുടെ നിക്ഷേപ…
Read Moreഈ പൂക്കാലം കുഞ്ഞിമംഗലത്തിന് “സ്വകാര്യ അഹങ്കാരം’
പയ്യന്നൂര്‍: കുഞ്ഞിമംഗലം എന്ന ഗ്രാമത്തിന്റെ “സ്വകാര്യ അഹങ്കാരമായി’ ആന്പലിന്റെ പൂക്കാലം. മഴക്കാലമായാല്‍ കുഞ്ഞിമംഗലത്തെ വെള്ളക്കെട്ടുകളില്‍ ആമ്പലുകള്‍ വിരിഞ്ഞുനില്ക്കാറുണ്ടെങ്കിലും ഇത്തവണ മഴക്കാലം നീണ്ടുനിന്നതോടെ വിവിധ പ്രദേശങ്ങളിലെല്ലാം ആമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുകയാണ്. റോഡരികിലായതിനാല്‍ കാണികളെ കൂടുതലായി ആകര്‍ഷിക്കുന്നത് കൊവ്വപ്പുറം-വെങ്ങര റോഡരികിലെ കാഴ്ചയാണ്.ചരിത്രമുറങ്ങുന്ന ഏഴിമലയുടെ പശ്ചാത്തലം കൂടിയാകുമ്പോള്‍ കാഴ്ചയുടെ സൗന്ദര്യം വർധിക്കുന്നു. വാഹനങ്ങളില്‍ തിരക്കിട്ട് പോകുന്നവരും വാഹനം നിര്‍ത്തി അല്പനേരം ഈ കാഴ്ചകളില്‍ ലയിച്ച ശേഷമാണ് യാത്ര തുടരുന്നത്. മൊബൈലില്‍ സെല്‍ഫിയെടുക്കുന്നവരും ഏറെയാണ്.
Read Moreപ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിക്ക് പീഡനം; നാലു കേസുകള്‍ രജിസ്റ്റർ ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
പെരിങ്ങോം(കണ്ണൂർ): പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുപ്പോള്‍ സ്വദേശി വിനീഷ് (28), മടക്കാംപൊയില്‍ സ്വദേശി സുവര്‍ണ്ണന്‍ (39)എന്നിവരെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.പതിനേഴുകാരിയുടെ പരാതിയില്‍ നാലു കേസുകളാണ് പോലീസെടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തും ഈ മാസത്തിലുമായാണ് സംഭവമെന്നായിരുന്നു പരാതി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു. പീഡനം നടന്ന വിവരം ഇവിടെനിന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് പെണ്‍കുട്ടിയില്‍നിന്നു മൊഴിയെടുത്ത ശേഷം പെരിങ്ങോം പോലീസിന് കൈമാറുകയായിരുന്നു. ഈ പരാതിയില്‍ രണ്ടുകേസുകളെടുത്ത പെരിങ്ങോം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നു മൊഴിയെടുത്തിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തതോടെ ഇന്നലെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെയെടുത്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്.
Read Moreപണിപാളി! ചെറുവാഞ്ചേരിയിൽ യൂത്ത് കോൺ. നേതാവിനെ ഭീഷണിപ്പെടുത്താൻ എത്തിയ ഒരാൾ കിണറ്റിൽ വീണു, രണ്ടാമനെ നാട്ടുകാർ പിടികൂടി
കൂത്തുപറമ്പ്: യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വീട്ടുകാർ ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെടുന്നതിനിടെ ഒരാൾ പിടിയിൽ. മറ്റൊരാൾ കിണറ്റിൽ വീണു.ഇന്നലെ രാത്രി 11 ഓടെ ചെറുവാഞ്ചേരിക്കടുത്ത് പൂവത്തൂർ കണ്ണാടി വെളിച്ചത്താണ് സംഭവം. യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.അമൽ ജിത്തി (25) ന്റെ വീട്ടിലാണ് നാലംഗ സംഘം ആയുധങ്ങളുമായി എത്തിയത്. വീട്ടുകാർ ബഹളം വെച്ചതിനാൽ ഇവർ ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സംഘത്തിലുണ്ടായ പൂവ്വത്തൂരിലെ പ്രണവ് (25) വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ വീണത്. സ്ഥലത്തെത്തിയ ഫയർഫോഴ്സാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കണ്ടിയൻ മുക്കിലെ സൗരവിനെ (26)യാണ് നാട്ടുകാർ പിടികൂടിയത്.ഇരുവരെയും കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് റോബർട്ട് വെള്ളം വെള്ളിയെ ഒരു സംഘം തടഞ്ഞുവെച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് സംഘം അമൽ ജിത്തിന്റെ വീട്ടിൽ എത്തിയത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കണ്ണവം…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ യുവതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒരു കിലോയോളം സ്വർണവുമായി കോഴിക്കോട് പയ്യോളി സ്വദേശിനിയെ കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ 6.30 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു സ്ത്രീ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി (53) ൽ നിന്ന് 158 ഗ്രാം സ്വർണവും ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കടവത്തൂർ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മായിൽ, കാസർഗോഡ് നാറമ്പടി സ്വദേശി ജാവദ് യൂസഫ് എന്നിവരിൽ നിന്നായി രണ്ടു കിലോ 288 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സ്വർണം പിടികൂടിയത്. കസ്റ്റംസ്…
Read More