പയ്യന്നൂര്‍: യുഎഇയിൽ സാധനങ്ങൾ വാങ്ങിയ ശേഷം അക്കൗണ്ടിൽ പണില്ലാത്ത ചെക്ക് നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കണ്ണൂർ സ്വദേശി മുങ്ങിയതായി പരാതി. അഴീക്കോട് മൈലാത്തടം സ്വദേശിയും മുമ്പ് പയ്യന്നൂര്‍ കാനായി മണിയറയിലെ താമസക്കാരനുമായ പലേരി വണ്ണാരത്ത് ശ്രീകാന്തിനെതിരെയാണ് കേസ്. സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള 7,80,000 ദിര്‍ഹത്തിന് വണ്ടിച്ചെക്ക് നല്‍കുകയും കേസിന്റെ വിചാരണക്കിടയില്‍ മുങ്ങുകയും ചെയ്തെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്ത പയ്യന്നൂര്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. 2011 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. അബുദാബിയിലെ ഹെവി മെഷിനറി സ്ഥാപനമായ സുല്‍ത്താന്‍ കമ്പനിയുടെ എജന്റായ മുഹമ്മദ് ഷെരീഫിന് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന 7,80,000 ദിര്‍ഹത്തിന് (അന്നത്തെ 93 ലക്ഷത്തോളം രൂപ) പത്ത് ചെക്കുകള്‍ പ്രതി നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണമില്ല എന്നും താന്‍ കബളിപ്പിക്കപ്പെട്ടതാണെന്നും മനസിലാക്കിയ പരാതിക്കാരന് ബാങ്കില്‍നിന്നും മടങ്ങിയ…
Read MoreCategory: Kannur
സ്ത്രീധനത്തെ ചൊല്ലി ശാരീരിക, മാനസിക പീഡനം; യുവതിയുടെ മരണത്തിൽ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
കാഞ്ഞങ്ങാട്: പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീന (25) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. ഭര്‍ത്താവ് ഷുക്കൂര്‍, പിതാവ് അബ്ദുല്‍ റഹ്മാന് എന്നിവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി. വിനോദിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തെളിവുകള്‍ ശേഖരിച്ചത്. കഴിഞ്ഞ സെപറ്റംബര്‍ 16 ന് വൈകീട്ട് 5.30 മണിയോടെയാണ് കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശിനിയായ റംസീനയെ ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ പറഞ്ഞാണ് മരണവിവരം തങ്ങള്‍ സംഭവം അറിയുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടി റംസീനയുടെ മാതാവ് റസിയ ആദ്യം അമ്പലത്തറ പോലീസിലും പിന്നീട് ഡിവൈഎസ്പിക്കും പരാതി നല്‍കുകയായിരുന്നു. സ്ത്രീധന…
Read Moreആംബുലന്‍സ് ഡ്രൈവറുടെ കൂടെ മുങ്ങിയ നഴ്സിംഗ് സൂപ്രണ്ട് ചെന്നയിൽ; ഇരുവരും എവിടെന്ന് തിരിച്ചറിഞ്ഞത് എടിഎമ്മിൽ നിന്നും പണം വലിച്ചതോടെ
പയ്യന്നൂര്‍: കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെയും ആംബുലന്‍സ് ഡ്രൈവറെയും കണ്ടെത്താന്‍ പയ്യന്നൂര്‍ സിഐയും സംഘവും ചെന്നൈയില്‍. ഇവര്‍ ചെന്നൈയിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിയത്. ആശുപത്രിയിലെ മുന്ആംബുലന്സ് ഡ്രൈവറോടൊപ്പമാണ് യുവതി പോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയില്‍ പോലീസ് നടത്തിവന്ന അന്വേഷണമാണ് ഇപ്പോള്‍ ചെന്നൈയില്‍ എത്തി നില്‍ക്കുന്നത്. കഴിഞ്ഞമാസം നാലിന് ഉച്ചയോടെ ഭര്‍ത്താവ് ജോലിക്ക് പോകുകയും അമ്മ ഒരു വിവാഹ വീട്ടിലേക്ക് യാത്രയാവുകയും ചെയ്ത അവസരത്തിലാണ് നഴ്സിംഗ് സൂപ്രണ്ടായ 38 കാരിയേയും അഞ്ചുവയസുള്ള മകനേയും കാണാതായത്. ഈ നശിച്ച നാട്ടിലേക്കിനിയില്ല എന്ന് ഭര്‍ത്താവിനായി വീട്ടില്‍ കത്തെഴുതി വെച്ചിട്ടായിരുന്നു യുവതി മകനേയും കൂട്ടി പോയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും 20 പവനോളം വരുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നതെന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവറുമായി യുവതി അടുപ്പത്തിലായിരുന്നു എന്നറിഞ്ഞതോടെ കുറെനാള്‍ മുമ്പ് ആശുപത്രിയധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നൊഴിവാക്കിയിരുന്നുവെന്നു. എന്നിട്ടും…
Read Moreസിപിഎം നേതാവിന്റെ കഞ്ചാവ് കടത്ത്! കർണാടക ക്രൈംബ്രാഞ്ച് ഇരിട്ടിയിൽ
കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവുമായി മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം ഇരിട്ടിയിലെത്തി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിപിഎം ചീങ്കക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലൻസ് ഡ്രൈവറുമായ കോളിക്കടവിലെ എ. സുഭിലാഷിനെയും സഹോദരൻ സുബിത്തിനെയും കർണാടക ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് സുഭിലാഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംഘം ഇരിട്ടിയിൽ എത്തിയതെന്നാണ് കരുതുന്നത്. സംഭവവുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടെന്നും ഇതിൽ സംശയിക്കുന്നവരെ കണ്ടെത്താനുമായാണ് ഇവർ എത്തിയതെന്നാണ് വിവരം. അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലൻസ് ഡ്രൈവറായിരുന്നു സുഭിലാഷ്. ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററും, ജില്ലാ സെക്രട്ടറിയും കൂടിയായ സുഭിലാഷ് സിപിഎം ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതോടെ സുഭിലാഷിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു…
Read Moreബസില്ല, കാത്തിരുന്ന് മടുത്തു! കണ്ണൂരിൽ യാത്രയ്ക്ക് ബുദ്ധിമുട്ട്; കെഎസ്ആർടിസിയും സർവീസ് വെട്ടിച്ചുരുക്കി
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: കോവിഡ്കാലത്ത് കണ്ണൂർ ജില്ലയിൽ പൊതുഗതാഗത സംവിധാനം താറുമാറായി. ബഹുഭൂരിപക്ഷം ബസുകളും റോഡുകളിൽ നിന്നും അപ്രത്യക്ഷമായതോടെ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. കോവിഡ് കാലത്ത് ബസ് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. നഷ്ടം സഹിച്ച് ബസ് വ്യവസായം മുന്നോട്ടുപോകാനാവാത്ത സ്ഥിതി വന്നതോടെ പലരും ഓട്ടം നിർത്തി. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. ജില്ലയിൽ 35 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണു നിലവിൽ സർവീസ് നടത്തുന്നത്. വൈകുന്നേരം ഏഴു കഴിഞ്ഞാൽ ബസുകൾ അപ്രത്യക്ഷമാകും. അഞ്ചോ പത്തോ യാത്രക്കാർക്ക് മാത്രമായി ബസുകൾ ഓടിക്കാനാവില്ലെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന് വൈകുന്നേരം ആറോടെ കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതു കാരണം വൈകുന്നേരമായാൽ ബസിൽ തീരെ യാത്രക്കാരില്ല. അതുകൊണ്ട് ബസ് ഓട്ടം നിർത്തിവയ്ക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്. ബസുകളുടെ ഓട്ടം കുറഞ്ഞതോടെ സമയ കൃത്യത പാലിക്കാൻ മറ്റു ബസുകൾക്ക്…
Read Moreസിപിഎം നേതാവിന്റെ കഞ്ചാവ് കടത്ത്: കർണാടക ക്രൈംബ്രാഞ്ച് ഇരിട്ടിയിൽ; തുടർ അന്വേഷണത്തിന് വന്നതിന് പിന്നിലെ സത്യം ഇങ്ങനെ…
കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവുമായി മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം ഇരിട്ടിയിലെത്തി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിപിഎം ചീങ്കക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലൻസ് ഡ്രൈവറുമായ കോളിക്കടവിലെ എ. സുഭിലാഷിനെയും സഹോദരൻ സുബിത്തിനെയും കർണാടക ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് സുഭിലാഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.ഇതിന്റെ തുടർ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംഘം ഇരിട്ടിയിൽ എത്തിയതെന്നാണ്കരുതുന്നത്. സംഭവവുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടെന്നും ഇതിൽ സംശയിക്കുന്നവരെ കണ്ടെത്താനുമായാണ് ഇവർ എത്തിയതെന്നാണ് വിവരം. അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലൻസ് ഡ്രൈവറായിരുന്നു സുഭിലാഷ്. ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററും, ജില്ലാ സെക്രട്ടറിയും കൂടിയായ സുഭിലാഷ് സിപിഎം ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതോടെ സുഭിലാഷിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.…
Read Moreവാടക ക്വാര്‍ട്ടേഴ്സില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ മൊഴിയെടുക്കും
പയ്യന്നൂര്‍: നഴ്സിനെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായി നഴ്സിന്റെ മാതാപിതാക്കളില്‍നിന്ന് അടുത്ത ദിവസം മൊഴിരേഖപ്പെടുത്തും. പയ്യന്നൂരിലെ ആശുപത്രിയിലെ നഴ്സും കാനായി കാനത്തെ സതീശന്റെയും രാധയുടെയും മകളായ കെ.എസ്. അനുമോളെ ( 23) യാണ് ഈ മാസം ഒന്നിന് രാവിലെ കേളോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അന്നൂര്‍ സ്വദേശി അശ്വിനുമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം കഴിഞ്ഞ ഡിസംബര്‍ 30ന് കാലിക്കടവിലെ ഒരു ക്ഷേത്രത്തിലാണ് നടന്നിരുന്നത്. ഭര്‍തൃഗൃഹത്തിലും ഭാര്യാഗൃഹത്തിലുമായി കഴിഞ്ഞുവന്ന ഇവര്‍ രണ്ടുമാസം മുമ്പാണ് കേളോത്തെ വാടക ക്വാര്‍ട്ടേസിലേക്ക് താമസം മാറ്റിയത്. സംഭവ ദിവസം രാത്രിയില്‍ അശ്വിന് ഇല്ലാതിരുന്നതിനാല്‍ അനുമോള്‍ ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു. രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കുമ്പോഴാണ് അനുമോള്‍ തൂങ്ങിനില്‍ക്കുന്നതായി…
Read Moreശബ്ദം മൂലം ഉറങ്ങാൻ സാധിച്ചില്ല, റോഡിൽ വന്നു നോക്കിയപ്പോൾ കണ്ടത് ചന്ദനം കയറ്റുന്നത്; കളക്ടർ വിളിച്ചു, പോലീസ് പാഞ്ഞെത്തി; പിടിച്ചെടുത്തത് രണ്ടര കോടിയുടെ ചന്ദനം
കാസര്‍ഗോഡ്: ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന്റെ തൊട്ടടുത്ത വീട്ടില്‍ നിന്നും രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനക്കട്ടികള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടില്‍ വാഹനം വന്നു നില്‍ക്കുന്നതിന്റെയും സാധനങ്ങള്‍ കയറ്റുന്നതിന്റെയും ശബ്ദം കേട്ട് കളക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ ശ്രീജിത്തും ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് ചന്ദനക്കടത്ത് കണ്ണില്‍ പെട്ടത്. അപ്പോള്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ചന്ദനക്കട്ടികള്‍ കയറ്റുകയായിരുന്നു. ഇവരെ കണ്ടതോടെ ചന്ദനക്കടത്തുകാര് പലവഴിക്കായി ഓടിപ്പോയി. തുടര്‍ന്ന് കളക്ടറെ വിവരമറിയിച്ച് പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് 30 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒരു ടണ്ണോളം ചന്ദനം കണ്ടെത്തിയത്. വീടിന്റെ പിന്നില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ചന്ദനക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്. വീട്ടുടമ നായന്മാര്മൂലയിലെ അബ്ദുല്‍ ഖാദറി (58) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ചന്ദനക്കടത്ത് സംഘങ്ങളിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
Read Moreനരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും പൗരാവകാശവും ഇല്ലാതാകുന്നുവെന്ന് കെ.സി.ജോസഫ്
കണ്ണൂർ: നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും പൗരാവകാശങ്ങളും ഇല്ലാതാകുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ് എംഎൽഎ. കെപിസിസിയുടെ ആഹ്വാനപ്രകാരം ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി ഭാരവാഹികളുടെയും നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നടത്തിയ സത്യഗ്രഹസമരം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഭരണത്തിൽ പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്നതോടൊപ്പം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്പോഴും നീതിന്യായവ്യവസ്ഥ പോലും കാഴ്ചക്കാരായി മാറുകയാണ്. പെൺകുട്ടിയുടെ മൃതശരീരം മാതാപിതാക്കളെ ഒരുനോക്ക് കാണാൻ പോലും അനുവദിക്കാതെ അർധരാത്രിയിൽ കത്തിച്ചുകളഞ്ഞത് രാജ്യത്തിനാകെ തീരാകളങ്കമാണ്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽസെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി , സജീവ് ജോസഫ്, സെക്രട്ടറിമാരായ എം.പി. മുരളി, ഡോ.കെ.വി. ഫിലോമിന തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreഒരേ സമയം രണ്ടു കൈകൊണ്ടും രണ്ടുകാലുകൊണ്ടും പിന്നെ വായ്കൊണ്ടും ചിത്രം വരച്ച് വരയുടെ ലോകത്ത് വിസ്മയമായി ജ്യോതിസ്
ഷെല്മോന് പൈനാടത്ത്പെരുമ്പടവ്: കോവിഡ് കാലത്ത് വെറുതേയിരുന്നു സമയം കളയാതെ തന്റെ കഴിവുകള്‍ പുതുക്കിയെടുത്ത് വിസ്മയം തീര്‍ക്കുകയാണ് മാതമംഗലത്തിന് സമീപം ചെറുവച്ചേരിയിലെ കെ.പി.ജ്യോതിസ്. യുപി സ്കൂള്‍ പഠനകാലത്ത് ചിത്രരചനയില്‍ മികവു പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് എന്തുകൊണ്ടോ ഇതില്‍നിന്നു പിന്മാറി. ഇപ്പോള്‍ ബിഎസ്സി ഇലക്ട്രോണിക്സ് പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്ത് കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുകയും വെറുതേ ഇരിക്കേണ്ട സാഹചര്യം വരികയും ചെയ്തപ്പോഴാണ് ചിത്രരചനയുമായി രംഗത്തെത്തിയത്. ആദ്യം കൈകള്‍കൊണ്ടും പിന്നീട് രണ്ടു കൈകളും ഇരുകാലുകളുംകൊണ്ടും ഒരേസമയം ചിത്രം വരയ്ക്കാന്‍ തുടങ്ങിയ ജ്യോതിസ് ഇതു വിജയകരമായതോടെ വായ് കൊണ്ടും ചിത്രം വരയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ രണ്ടു കൈകള്‍കൊണ്ടും രണ്ടു കാലുകള്‍കൊണ്ടും വായ് കൊണ്ടും ഒരേസമയം അഞ്ച് ചിത്രങ്ങൾ പൂര്‍ത്തീകരിക്കാൻ ജ്യോതിസിനാകും. ഇതിന് ആകെ ഒന്നര മണിക്കൂര്‍ സമയം മാത്രം മതി. അഞ്ചാളുകളുടെ ചിത്രങ്ങള്‍ ഒരേസമയം വരച്ചെടുക്കുന്ന ജ്യോതിസ് ഒരാളുടെതന്നെ അഞ്ചു ഭാവങ്ങളും കൈകാലുകള്‍കൊണ്ട് വരയ്ക്കുന്നു.…
Read More