സ്വന്തം ലേഖകൻകണ്ണൂർ: ഗുണമേൻമയുള്ള ഇന്ധനം കൃത്യമായ അളവിൽ ലഭ്യമാക്കാൻ ആരംഭിച്ച ജയിൽ മുറ്റത്തെ പെട്രോൾ പന്പിൽ പക്ഷെ ഇനിയും ഇന്ധനം എത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 31നാണ് സംസ്ഥാനത്തെ നാലു ജയിലുകളോടു ചേർന്നുള്ള സ്ഥലത്ത് പട്രോൾ പന്പ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം, വിയ്യൂർ, ചീമേനി, കണ്ണൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണു പന്പുകൾ ആരംഭിച്ചത്. എന്നാൽ കണ്ണൂർ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാസങ്ങൾ പിന്നിട്ടിട്ടും ഇന്ധനം നൽകാൻ സാധിച്ചില്ല. കണ്ണൂർ സെൻട്രൽ ജയിലിലെ പെട്രോൾ പന്പിന്റെ നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടിവന്നതായി അധികൃതർ പറഞ്ഞു. പെട്രോൾ പന്പിന്റെ തറയുടെ ഇന്റർലോക്ക് പ്രവൃത്തി പുരോഗമിക്കുകയാണ്. പന്പിന്റെ കെട്ടിടത്തിനുള്ള കെട്ടിട നന്പർ കോർപറേഷൻ ഇനിയും നൽകിയിട്ടില്ല. ഇതിനിടയിൽ കഴിഞ്ഞമാസം പെയ്ത കനത്ത മഴയിൽ…
Read MoreCategory: Kannur
ഇറക്കത്തിൽ ബൈക്ക് തെന്നി മറിഞ്ഞ് എഎസ്ഐ മരിച്ചു; കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ച മികച്ച ഉദ്യോഗസ്ഥനായിരുന്നു
ശ്രീകണ്ഠപുരം: ബൈക്ക് മറിഞ്ഞ് എഎസ്ഐ മരിച്ചു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബ്ലാത്തൂരിലെ കെ.വി. കുഞ്ഞിനാരായണൻ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ണേരി ഇറക്കത്തിൽ ബൈക്ക് തെന്നിമറിയുകയായിരുന്നുവെന്ന് പറയുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിച്ചു. കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ച കുഞ്ഞിനാരായണൻ സർവീസ് ജീവിതത്തിനിടെ നിരവധി കേസുകൾ തെളിയിച്ചിരുന്നു. മലയോര മേഖലയിലെ നിരവധി കവർച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിലും കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു. രണ്ട് മാസം മുമ്പ് ശ്രീകണ്ഠപുരം സെൻട്രൽ ജംക്ഷന് സമീപം മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയെ മൂന്നുദിവസം കൊണ്ടാണ് പിടികൂടിയത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ബ്ലാത്തൂർ ശ്മശാനത്തിൽ നടക്കും. ചാത്തുക്കുട്ടി-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: മനൂജ, മകൾ: നിജ. സഹോദരങ്ങൾ: ബിജു, നിർമല, ചന്ദ്രിക, ഷീജ.
Read Moreഒരുകോടി 15 ലക്ഷം രൂപ കിട്ടാനുണ്ടെന്ന പരാതിയുമായി അബ്ദുൾ അസീസ്; ഫാഷന്‍ ഗോള്‍ഡിനെതിരെ പയ്യന്നൂരില്‍ വീണ്ടും കേസ്
പയ്യന്നൂര്‍: എം.സി. ഖമറുദ്ദീന് എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പയ്യന്നൂര്‍ പോലീസ് ഒരുകേസുകൂടി രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂരിലെ അബ്ദുള്‍ അസീസ് ഹാജി (52)യുടെ പരാതിയിലാണ് പുതിയ കേസ്. ഇതോടെ പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 16 ആയി. 2013ല്‍ ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ ഒന്നേമുക്കാല്‍ കോടി രൂപ നിക്ഷേപിച്ചതില്‍ 60 ലക്ഷം രൂപ തിരിച്ചുകിട്ടിയതായും ബാക്കിയുള്ള ഒരുകോടി 15 ലക്ഷം രൂപ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അബ്ദുള്‍ അസീസ് ഹാജിയുടെ പരാതി. ഇദ്ദേഹത്തിന്റെ പരാതി പ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി. ഖമറുദ്ദീന്, മാനേജിഗ് ഡയറക്ടര്‍ പി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതോടെ പയ്യന്നൂരില്‍ വന്ന പരാതികളില്‍ മാത്രമായി ആറുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുകളാണ് നടന്നത്.
Read Moreകാൽനൂറ്റാണ്ട് കാലത്തെ കഠിന പ്രയത്നം; 82-ാം വയസിൽ ഏഴാം ക്ലാസുകാരന്റെ ചതുർഭാഷാ നിഘണ്ടു! മലയാളം, കന്നഡ,തമിഴ്, തെലുങ്ക് ഭാഷകൾ പഠിച്ചു
തലശേരി: കാൽനൂറ്റാണ്ട് കാലത്തെ കഠിന പ്രയത്നത്തിനൊടുവിൽ എൺപത്തിരണ്ടുകാരനായ ഞാറ്റ്യാല ശ്രീധരന് ഇത് സ്വപ്ന സാക്ഷാത്കാരം. ദ്രാവിഡ ഭാഷാ ചരിത്രത്തിലാദ്യമായി തെന്നിന്ത്യൻ ഭാഷകളെയാകെ സമന്വയിപ്പിച്ച് അദ്ദേഹം രചിച്ച ചതുർഭാഷ നിഘണ്ടു പ്രകാശനം ചെയ്തു. മലയാളം, കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലെ ഒന്നേകാൽ ലക്ഷത്തിലേറെ വാക്കുകൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ ഈ ഗ്രന്ഥം ഗുണ്ടർട്ട് നിഘണ്ടുവിനു ശേഷം തലശേരി കൈരളിക്ക് സമ്മാനിച്ച അമൂല്യ ഭാഷാനിധിയായി. മലയാളപദങ്ങളുടെ വ്യത്യസ്ത അർഥങ്ങൾക്കുപുറമെ കന്നഡ ,തമിഴ്, തെലുങ്കു ഭാഷകളിൽ അവയുടെ അർഥവും ഉച്ചാരണവും മലയാളത്തിൽ നൽകിയിട്ടുള്ള വിശേഷ നിഘണ്ടുവാണിത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളും പുതുതായി പ്രയോഗത്തിലുള്ള പദങ്ങളും നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഷകൾ പഠിച്ചുതലശേരി വയലളം സ്വദേശിയായ ഈ എൺപത്തിരണ്ടുകാരൻ ഏഴാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളു. ചെറുപ്പത്തിൽ കുറെക്കാലം പാലക്കാട്ടെ ഒരു ബീഡിക്കമ്പനിയിൽ ജോലിചെയ്തിട്ടുണ്ട് .ആ കാലയളവിലാണ് തമിഴ് പഠിച്ചത്. പിന്നീട് ജലസേചനവകുപ്പിൽ ജോലി ലഭിച്ചു. അവിടെവച്ചാണ് നിഘണ്ടുവിന്റെ…
Read Moreഅങ്ങനെ രാഹുലിന് വീടായി; സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന് സർക്കാർ വീട് നിർമിച്ചു നൽകി
പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കായികവകുപ്പിന്റെ കായിക വികസനനിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലി നല്‍കിയതിനൊപ്പം കായികവകുപ്പ് നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം കായികമന്ത്രി ഇ.പി. ജയരാജന് നേരിട്ടെത്തി കേരളപ്പിറവി ദിനത്തില്‍ നിര്‍വഹിച്ചതിന്റെ ആഹ്ലാദത്തിലാണ് രാഹുല്‍. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്കി. പിലിക്കോട് നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ടി.വി. ഗോവിന്ദന്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന് എന്നിവര്‍ പങ്കെടുത്തു.
Read Moreബീച്ചുകൾ ഇന്നലെ തുറന്നു, വൻ ജനത്തിരക്ക് ; ഇന്ന് അടച്ചു; വിലക്ക് 15 ദിവസത്തേക്ക് നീട്ടി
സ്വന്തം ലേഖകൻകണ്ണൂർ: ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭാഗികമായി തുറന്നെങ്കിലും വൻ ജനക്കൂട്ടം എത്തിയതിനെത്തുടർന്ന് ഇവിടങ്ങളിലേക്കുള്ള വിലക്ക് നീട്ടി. ഈമാസം 15 വരെ വിലക്ക് തുടരുമെന്ന് ജില്ലാകളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ജില്ലയിലെ നാലു ബീച്ചുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് തടയും. ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭാഗികമായി ഇന്നലെയാണ് തുറന്നത്. എന്നാൽ ബീച്ചുകളിൽ വൻതോതിൽ ആളുകളെത്തിയത് പോലീസിന് തലവേദനയാകുകയായിരുന്നു. കോവിഡിനുശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നലെമുതൽ ബീച്ചുകൾ വിനോദത്തിനായി തുറന്നുകൊടുത്തത്. ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, പയ്യാന്പലം, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച് എന്നിവ തുറന്നുകൊടുത്തെങ്കിലും നിരോധനാജ്ഞ നിലവിലുള്ളതിനാൽ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. അതേസമയം ബീച്ചുകളിൽ ആളുകൾ കൂടുന്നതിനാൽ നിരോധനാജ്ഞ തീരുംവരെ സന്ദർശകരെ അനുവദിക്കരുതെന്നായിരുന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ നിലപാട്. ഇക്കാര്യം ചർച്ചചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് അടച്ചിടൽ തുടരാനുള്ള തീരുമാനമുണ്ടായത്. സെക്ടർ മജിസ്ട്രേറ്റുമാർ…
Read Moreസൗദിയിൽ പീഡനം നടന്നു, കേസെടുത്ത് പാനൂർ പോലീസ്; പ്രതിയുടെ രേഖാ ചിത്രം തയാറാക്കാനൊരുങ്ങി പോലീസ്
തലശേരി: സൗദി അറേബ്യയിൽ പത്ത് വയസുകാരനെ കാറിൽ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 2016 മുതൽ 2018 വരെ സൗദി അറേബ്യയിൽ നടന്ന പീഡന സംഭവത്തിലാണ് കുട്ടിയുടെ പരാതി പ്രകാരം പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്. എൽ കെ ജി മുതൽ ഹൈസ്കൂൾ വരെ വിദേശത്ത് പഠിച്ച കുട്ടിയെ പത്ത് വയസു മുതൽ പ്രതി പല തവണ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി നാട്ടിലെത്തിയ ശേഷം നവ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ചു കൊടുത്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കുറിച്ച് കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പാനൂർ സി ഐ കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ചൊക്ലി സിഐക്കാണ് കേസന്വഷണ ചുമതല നൽകിയിട്ടുള്ളത്. പ്രതിയെ കുറിച്ച് ചില…
Read Moreപെരിങ്ങോം സെക്സ് റാക്കറ്റ്; കേസുകള്‍ 6, അറസ്റ്റ് 9; കൂടുതൽപേർ കുടുങ്ങും
പെരിങ്ങോം(കണ്ണൂർ): പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒന്‍പതായി. പോലീസ് അന്വേഷണം ഊര്‍ജിതം. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആറ്. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത.പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി. പോക്സോ വകുപ്പുപ്രകാരം നാലുകേസുകളും കൂട്ട ബലാത്സംഗത്തിന് രണ്ടുകേസുകളുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി സംഘംചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. മടക്കാംപൊയിലിലെ ശ്രീരാജ് (29), കാങ്കോലിലെ പ്രജീഷ് (32)എന്നിവരെയാണ് കൂട്ട ബലാത്സംഗകേസില്‍ ഇന്ന് അറസ്റ്റ് ചെയ്തത്. വടശേരിയിലെ പ്രശോഭി(26)നെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുമ്പ് അറസ്റ്റിലായ മുഖ്യപ്രതി കുപ്പോള്‍ സ്വദേശി പി.വി.രജീഷ് (31), മടക്കാംപൊയിലിലെ പി.വി വിനീഷ് (28), കെ.സുവര്ണന് (39),…
Read Moreപെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധന തുണയായി! പെരിങ്ങോം സെക്സ് റാക്കറ്റ്; കൂടുതല്‍ അറസ്റ്റുണ്ടാകും
പെരിങ്ങോം: പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകും. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് സെക്സ് റാക്കറ്റിലെ കൂടുതല്‍ കണ്ണികളെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. പിന്നോക്ക വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടിയായതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് കാങ്കോലില്‍ താമസിക്കുന്ന പ്രവാസിയും ഇപ്പോള്നിര്മ്മാണ തൊഴിലാളിയുമായ കല്ലന് ഹൗസില്‍ പ്രജിത്ത് (35), കാങ്കോല്‍ കാളീശ്വരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പുളുക്കൂല്‍ ദിലീപ് (30) എന്നിവരെപോക്സോ കേസില്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന് മുമ്പ് അറസ്റ്റിലായ മൂന്നുപേരും റിമാന്റിലാണുള്ളത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ ആളുകളുള്‍പ്പെട്ട സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി പോലീസിന് സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് ചിലരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കണ്ടെത്തി മട്ടന്നൂരിലെ മഹിളാമന്ദിരത്തില്‍…
Read Moreഉഡായിപ്പുമായി അവനെത്തും; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ പതിപ്പ്; ‘വ്യാപാരികൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ’
കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പുതിയ രീതിയിൽ. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് റോഡിലുള്ള രാമചന്ദ്രൻസ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വർണമാണ് ജ്വല്ലറിയിൽ നിന്നും വാങ്ങിയത്. ഇതിന്റെ വിലയായ 2,24,400 രൂപ നല്‍കാതെയാണ് യുവാവ് കടന്നു കളഞ്ഞത്. ഇൻകം ടാക്സ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയയാൾ മാലയും മോതിരവും വാങ്ങിയ ശേഷം പണം ഓൺലൈൻ ട്രാൻസ്ഫർ നടത്താമെന്ന് പറയുകയായിരുന്നു. ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം വന്നതിന്റെ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വർണവുമായി ഇയാൾ പോവുകയും ചെയ്തു. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇയാൾ ട്രാൻസ്ഫർ ചെയ്ത പണം ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിപ്പെട്ടു. മൂന്നു മണിക്കൂറിനു ശേഷമാണ് പരാതിപ്പെട്ടത്. പോലീസ് ഉടൻ അന്വേഷണം ആരംഭിച്ച് ഇയാൾ സഞ്ചരിച്ച…
Read More