സ്വന്തം ലേഖകൻ കണ്ണൂർ: പ്രവാസിവ്യവസായി ആന്തൂരിലെ സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. തളിപ്പറന്പ് സബ് കളക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. തുടർന്ന് ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. മട്ടന്നൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് അടുത്തയാഴ്ച ചുമതലയേൽക്കുന്നതിനു മുന്നോടിയായാണ് വളപട്ടണം സിഐ എം. കൃഷ്ണൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. സാജന്റെ ആത്മഹത്യയ്ക്കു കാരണം സാന്പത്തികപ്രതിസന്ധിയും കൺവൻഷൻ സെന്ററിന്റെ പണി പൂർത്തിയായിട്ടും ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിലുള്ള മാനസിക സംഘർഷവുമാണെന്നാണ് അന്വേഷണറിപ്പോർട്ടിലുള്ളതെന്നാണു സൂചന. കടുത്ത സാന്പത്തികപ്രതിസന്ധി ഇല്ലെന്നാണു കണ്ടെത്തൽ. സാജന്റെ ഉടമസ്ഥതയിലുള്ള രണ്ടു ഫ്ലാറ്റുകൾ വിൽക്കാനുണ്ടെന്നും അതു വിറ്റാൽ സാന്പത്തിക പ്രശ്നം തീരാവുന്നതേയുള്ളൂവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതായി സൂചനയുണ്ട്. കെട്ടിടത്തിലെ നിർമാണ അപാകതയെക്കുറിച്ചുള്ള നഗരസഭാസെക്രട്ടറിയുടെ റിപ്പോർട്ടിലെ ചില കാര്യങ്ങൾ അന്വേഷണസംഘം ശരിവയ്ക്കുന്നുണ്ട്. കൺവൻഷൻ സെന്ററിന്റെ കെട്ടിടത്തിൽ അപാകതയുള്ളതായി സംസ്ഥാന വിജിലൻസും കണ്ടെത്തിയിരുന്നു. എന്നാൽ കൺവൻഷൻ സെന്ററിന്…
Read MoreCategory: Kannur
ഒന്നും മോഹിക്കാതെ മനുഷ്യത്വത്തിന്റെ വലിയ അധ്യായമാണ് ഞങ്ങൾക്ക് മുന്നിൽ തുറന്ന് തന്നത്..! കോവിഡ് കാലത്ത് പാരീസ് വിളമ്പുന്നത് സ്നേഹത്തിന്റെ ബിരിയാണി
നവാസ് മേത്തർ തലശേരി: ” ഞങ്ങൾ കടപ്പെട്ടിരിക്കുന്നു…. ഒന്നും മോഹിക്കാതെ മനുഷ്യത്വത്തിന്റെ വലിയ അധ്യായമാണ് നിങ്ങൾ ഞങ്ങൾക്ക് മുന്നിൽ തുറന്ന് തന്നത്…. അത്യാഹിതത്തിൽ ഞങ്ങൾക്കൊപ്പം നിന്നു.. ഞങ്ങളെ സഹായിച്ചതിലൂടെ സാമൂഹ്യ സേവനം നടത്തിയ താങ്കളുടെ സ്ഥാപനത്തിലെ ഒരോ ജീവനക്കാരേയും ഞങ്ങൾ പ്രണമിക്കുന്നു….’ തലശേരിയിലെ പുരാതനവും വിദേശത്തും സ്വദേശത്തും ഏറെ പ്രസിദ്ധവുമായ പാരീസ് ഹോട്ടൽ ഗ്രൂപ്പിന് തലശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും ആശുപത്രി വികസന സമിതിയും ഒത്തുചേർന്ന് സമർപ്പിച്ച ഉപഹാരത്തിലെ വാക്കുകളാണിത്. പാരീസ് ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ഷിറാസിന്റെ പേരിലെഴുതിയ നന്ദിയുടെ ഫലകത്തിൽ ജീവനക്കാരോടുള്ള കടപ്പാടുകൾ എടുത്തു പറഞ്ഞിട്ടുണ്ട്. ഇന്നലെ തലശേരി ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എ.എൻ.ഷംസീർ എംഎൽഎ യുടെ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരി മുഹമ്മദ് ഷിറാസിന് നന്ദിയുടെ ഉപഹാരം കൈമാറി. കോവിഡ് എന്ന മഹാമാരിക്കെതിരെ കേരളം പൊരുതാൻ തുടങ്ങിയപ്പോൾ തലശേരിയിൽ ആരോഗ്യ…
Read Moreകണ്ണൂരിൽ അധ്യാപികയ്ക്ക് അശ്ലീല സന്ദേശം! രണ്ടുവിദ്യാർഥികൾക്കെതിരേ കേസ്; പക്ഷേ ചെറിയൊരു പ്രശ്നം…
കണ്ണൂർ: വാട്സപ്പിൽ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച രണ്ടു വിദ്യാർഥികൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം. മേലെചൊവ്വ സ്വദേശിയായ അധ്യാപികയ്ക്കാണ് ഇന്നലെ സാമൂഹ്യമാധ്യമം വഴി സന്ദേശം ലഭിച്ചത്.തുടർന്ന് തെളിവ് സഹിതം അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. രണ്ടു ഫോൺ നന്പറിൽ നിന്നാണ് സന്ദേശം വന്നതെന്ന് പോലീസിന് മനസിലായിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു വിദ്യാർഥികളുടെ ഫോൺ നന്പറിൽ നിന്നാണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ അത് യഥാർഥ പേരിയാണോ ഫോൺ നന്പർ എടുത്തതെന്ന കാര്യത്തിൽ സംശയമുണ്ട്. മറ്റു പേരുകളിൽ വ്യാജ ഫോൺ നന്പർ സംഘടിപ്പിച്ച് ഇത്തരം സന്ദേശം അയക്കുന്ന വിരുതന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അശ്ലീല സന്ദേശം അയച്ച രണ്ടു ഫോൺ നന്പറും എടുത്തയാളുകളുടെപേരിലാണ് കേസെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.
Read Moreസ്ഥിരമായി മത്സരിച്ചു തോൽക്കുന്നവർക്ക് ഇനി സ്കോപ്പില്ല..!കോൺഗ്രസിന്റെ പുതിയ ചട്ടങ്ങൾ കേട്ടാൽ സീറ്റ് പ്രേമികൾ ഞെട്ടും!
റെനീഷ് മാത്യുകണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനു കെപിസിസി നേതൃത്വം ചില ചട്ടങ്ങൾ തയാറാക്കുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ എ, ഐ ഗ്രൂപ്പിലെ ചില നേതാക്കളുടെ നേതൃത്വത്തിലാണു ചട്ടങ്ങൾ തയാറാക്കുന്നത്. ഇതിന്റെ അംഗീകാരം സംസ്ഥാന കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തതിനു ശേഷം തീരുമാനിക്കും. ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ചട്ടങ്ങൾ തയാറാക്കുന്നത്. തെരഞ്ഞെടുപ്പിൽ യുവത്വത്തിനു കൂടുതൽ പ്രാധാന്യം നൽകാനാണ് നിർദേശം. എംപിമാരായി മത്സരിച്ചവരെ എംഎൽഎമാരായി മത്സരിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കർശന നിർദേശം. കൂടാതെ അഞ്ചു തവണ മത്സരിച്ച് ജയിച്ചവർ മാറണമെന്നും 75 വയസ് കഴിഞ്ഞവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പറയുന്നു. സ്ഥിരമായി മത്സരിച്ചു തോൽക്കുന്നവരെ ഇനി മത്സരിപ്പിക്കരുതെന്നും നിർദേശമുണ്ട്. മൂന്ന് തവണ എംപിയോ എംഎൽഎയോ ആയവർ വഴിമാറി കൊടുക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ഗ്രൂപ്പുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന കോൺഗ്രസിൽ ഇതൊക്കെ…
Read Moreസോഷ്യൽ മീഡിയയിലെ ‘ഭീകര പിഴ’യും ‘കമ്മീഷനും’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പോസ്റ്റിനെതിരേ വാഹന വകുപ്പ് നിയമ നടപടിയിലേക്ക്
നിശാന്ത് ഘോഷ് കണ്ണൂർ: നിസാര കാര്യങ്ങൾക്കു പോലും മോട്ടോർ വാഹന വകുപ്പ് പതിനായിരങ്ങൾ വരെ പിഴ ഈടാക്കി വാഹന ഉടമകളെ പിഴിയുകയാണെന്നും സർക്കാർ ഖജനാവ് നിറയക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പോസ്റ്റിനെതിരേ വാഹന വകുപ്പ് നിയമ നടപടിക്കൊരുങ്ങുന്നു. ഇതു സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധന വാഹനത്തിന്റെയും ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ശബ്ദ സന്ദേശത്തിലാണ് മോട്ടോർ വാഹന വകുപ്പ് വൻ തുക ഈടാക്കുന്നതായുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഖജനാവ് നിറയക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ കമ്മീഷൻ വ്യവസ്ഥയിലാണ് പിഴ ഈടാക്കാൻ നിർദേശമെന്നും ശബ്ദസന്ദേശത്തിൽ ആരോപിച്ചിരുന്നു. പിഴയുടെ 30 ശതമാനം ഉദ്യോഗസഥർക്കും 70 ശതമാനം സർക്കാരിനുമാണെന്ന രീതിയിലാണ് സന്ദേശം. എന്നാൽ ഇത്തരം കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും സാധാരണ നിലയിലുള്ള വാഹന പരിശോധനയും അതിനനുസരിച്ചുള്ള പിഴയും മാത്രമാണ് ഈടാക്കുന്നുള്ളൂവെന്നും ജോയിന്റ് ട്രാൻസ്പോർട്ട്…
Read Moreബെന്നിയുടെയും മുരളീധരന്റെയും രാജി കെ.സുധാകരനും സമ്മർദത്തിൽ
സ്വന്തം ലേഖകൻകണ്ണൂർ: യുഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ബെന്നി ബഹന്നാനും തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരനും രാജി വച്ചതോടെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള കെ. സുധാകരൻ എംപിയുടെ രാജിക്കായും സമ്മർദം. നിലവിൽ എംപിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഇരട്ടപദവി അലങ്കരിക്കുന്നതിൽ പ്രമുഖർ. എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്കിയതിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകളിൽ വിവാദം വന്നിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരാൾക്ക് ഒരു പദവി മതിയെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ, എ,ഐ ഗ്രൂപ്പുകൾ ഇതു പ്രായോഗികമല്ലെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് എംപിമാർക്ക് മറ്റ് സ്ഥാനമാനങ്ങൾ നല്കിയത്. രണ്ട് പദവികൾ ഉള്ളതിനാലാണ് താൻ ഒഴിയുന്നതെന്നാണ് കെ. മുരളീധരൻ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. ജംബോ കമ്മിറ്റിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന് ഉമ്മൻചാണ്ടിക്കും…
Read Moreഅമ്പടാ സാബു ടി.സി..! ചെകുത്താൻ കാട്ടിൽ കള്ള വാറ്റ്; എക്സൈസുകാരെ കണ്ട് മുങ്ങിയ പ്രതിയെ ഓടിച്ചു പിടിച്ചപ്പോൾ കണ്ടത്…
ആലക്കോട്(കണ്ണൂർ): കാട്ടിൽ ചാരായം വാറ്റുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ടി.സി. സാബു (33) ആണ് അറസ്റ്റിലായത്. നടുവിൽ വില്ലേജിലെ ചെകുത്താൻ കാട് എന്ന സ്ഥലത്ത് വാറ്റു കേന്ദ്രം സ്ഥാപി ച്ച് വൻതോതിൽ ചാരായം നിർമിച്ചു കൊണ്ടിരിക്കെ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് പരിശോധനയ്ക്കു ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലൈ 23 ന് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി.അശ്റഫും സംഘവും അതിസാഹസികമായി നടത്തിയ അന്വേഷണത്തിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്ന് 235 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് വാറ്റു കേന്ദ്രം തകർത്തിരുന്നു.
Read Moreകയരളത്ത് മർദ്ദനമേറ്റ് മധ്യവസ്കൻ മരിച്ച സംഭവം! ഭാര്യാ സഹോദരൻ അറസ്റ്റിൽ; കൂടുതൽ പ്രതികളുണ്ടെന്ന ആരോപണവുമായി നാട്ടുകാർ
മയ്യിൽ: കയരളം മേച്ചേരിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ (51) മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മേച്ചേരിയിലെ പാപ്പിഞ്ചേരി ഷിബിരാജി (40) നെയാണ് കൊലക്കുറ്റത്തിന് മയ്യിൽ സിഐ ഷാജി പട്ടേരി, എസ്ഐ വി.ആർ. വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നുരാവിലെ മയ്യിൽ ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അബോധാവസ്ഥയിലായ ശശിധരനെ ഷിബിരാജിന്റെ നേതൃത്വത്തിൽ ബന്ധുക്കൾ തന്നെയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് മരിച്ചത്. വീണ് പരിക്കേറ്റതാണെന്നാണ് ബന്ധുക്കൾ ആശുപത്രിയിലും നാട്ടുകാരോടും പറഞ്ഞിരുന്നത്. ചെമ്പേരിയിൽ താമസിക്കുന്ന ശശിധരന്റെ മകൾ സ്നേഹയാണ് മർദ്ദനമേറ്റതാണെന്ന് കാണിച്ച് ഇന്നലെ മയ്യിൽ പോലീസിൽ പരാതി നൽകിയത്. സംഭവ സമയത്ത് ശശിധരനും ഭാര്യ സിന്ധുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെമ്പേരി സ്വദേശിയായ ശശിധരൻ വർഷങ്ങളായി മേച്ചേരിയിലാണ് താമസം. കണ്ണൂർ ഗവ. മെഡിക്കൽ…
Read Moreഇവനെ അറിയുമോ? പെരുമ്പാമ്പിനെ കൊന്ന യുവാവിനെ തേടി വനംവകുപ്പ്
തളിപ്പറമ്പ്: പെരുമ്പാമ്പിനെ കൊന്ന് കയറിൽ തൂക്കി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച യുവാവിനെ തേടി വനം വകുപ്പ്. തളിപ്പറമ്പ് ചിറവക്കിന് സമീപത്ത് വീട് നിർമാണ സ്ഥലത്ത് നിന്നാണ് ഒരു സംഘം പെരുമ്പാമ്പിനെ കൊന്നത്. തുടർന്ന് ഒരാൾ പാമ്പിന്റെ കഴുത്തിന് കയറിട്ട് തൂക്കി പിടിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. വന്യജീവി നിയമ പ്രകാരം സുരക്ഷിത വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതോ കൊല്ലുന്നതോ കുറ്റകരമാണ്. സംഭവത്തിൽ കേസെടുത്തതായും പ്രതിക്കായി അന്വേഷണം തുടങ്ങിയതായും ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. ജയപ്രകാശ് പറഞ്ഞു.
Read Moreകോവിഡ് വ്യാപനം! കണ്ണൂരിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്; കുട്ടികളും പ്രായമായവരും അനാവശ്യമായി എത്തിയാൽ കേസെടുക്കും
കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നിയന്ത്രണ നടപടികളുമായി പോലീസ്. അനാവശ്യമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്നവരെ പിടികൂടി കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ പോലീസ് തീരുമാനിച്ചു. കടകളിൽ സാമൂഹ്യഅകലം പാലിക്കാതെ വ്യാപാരം നടത്തുന്ന ഉടമകൾക്കെതിരെയും നടപടി കർശനമാക്കും. സാധനം വാങ്ങാൻ എത്തുന്നവർ അകലം പാലിക്കാത്ത അവസ്ഥയുണ്ടായാൽ അവർക്കെതിരേയും നടപടിയുണ്ടാകും. കടകളുടെ വലുപ്പത്തിനനുസരിച്ച് ഒരു സമയക്രമം നിർദേശിക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കൂടിയ പിഴ ഈടാക്കും. കുട്ടികളും പ്രായമുള്ളവരും നഗരത്തിൽ എത്തുന്നത് വിലക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നഗരത്തിൽ ചുറ്റിക്കറങ്ങുന്നവർക്കെതിരേ കേസെടുത്തും. പാർക്കുകളിൽ ആളുകൾ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പയ്യാന്പലം, നീർക്കടവ്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ ഇന്നു മുതൽ കൂടുതൽ പോലീസ് നിരീക്ഷണത്തിനായി ഉണ്ടാകും. ഇന്നലെ ആർടി ഓഫീസിലെ ജനസേവാ കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൂറുകണക്കിനാളുകൾ കൂട്ടമായി…
Read More