കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലുണ്ടായ തീപിടിത്തതിൽ ദുരൂഹത വർധിപ്പിച്ചു സിസി ടിവി ദൃശ്യങ്ങൾ. ദൃശ്യങ്ങളിൽ കാണുന്നതി ഇങ്ങനെ: ചൊവ്വാഴ്ച്ച പുലർച്ചെ 1.46 ന് മുണ്ടും ഷർട്ടും ധരിച്ച ഒരാൾ മേലെ കൊട്ടിയൂർ ഭാഗത്തു നിന്നും വരുന്നു. 1.50 ന് ഇയാൾ കടയുടെ പിന്നിലേക്കു പോകുന്നു തുടർന്നു 1.56 ന് കടയുടെ പിൻഭാഗത്തു മുകളിലായി തീ ഉയരുന്നു. അതേസമയം തന്നെ വന്നയാൾ നേരത്തേവന്ന അതേ ഭാഗത്തേക്കു തിരിച്ചുപോകുന്നു. തുടർന്നു തീ ക്രമാനുസ്രതമായി വർധിക്കുന്നു. പിന്നീട് 2.50 എത്തിയ ബൈക്ക് യാത്രികരാണു തീപിടിത്തമുണ്ടായ വിവരം സമീപവാസികളെയും തുടർന്നു കടയുടമകളെയും വിവരമറിയിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്നെത്തിയ ഫയർഫോഴ്സാണു തീയഅണയ്ക്കുന്നത്. അപ്പോഴേക്കും രണ്ട് കടകൾ പൂർണമായും രണ്ടു കടകൾ ഭാഗികമായും കത്തിയിരുന്നു.
Read MoreCategory: Kannur
രണ്ടെണ്ണമടിച്ച് പയ്യന്നൂര്‍ നഗരത്തില്‍ വിലസി നടക്കാമെന്ന മോഹം ഇനി വേണ്ട; ശക്തമായ നടപടികളുമായി പോലീസ്; സംഭവങ്ങള്‍ ഇങ്ങനെ…
പയ്യന്നൂര്‍: രണ്ടെണ്ണമടിച്ച് ഇനി പയ്യന്നൂര്‍ നഗരത്തില്‍ വിലസി നടക്കാമെന്ന മോഹം ആര്‍ക്കും വേണ്ട. നഗരപരിധിയിലെ മദ്യപ ശല്യത്തിനെതിരെ ശക്തമായ നടപടികളുമായാണ് പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ പോലീസിന്റെ വലയില്‍ കുരുങ്ങിയത് മൂന്ന് പേരാണ്.കുട്ടികളെ കയറ്റി പോകുന്ന ഓട്ടോ തായിനേരി പള്ളിഹാജി റോഡില്‍ മറിഞ്ഞ സംഭവമുണ്ടായിരുന്നു.വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇതിന്റെ ഡ്രൈവര്‍.ഓട്ടോയില്‍ കുട്ടികളില്ലാതിരുന്നതിനാലാണ് ദുരന്തങ്ങള്‍ ഒഴിവായത്. ഇതിന്റെ ഡ്രൈവര്‍ കണ്ടങ്കാളിയിലെ 42കാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാവിലെ പഴയ ബസ്സ്റ്റാൻഡിലെ ബസിലായിരുന്നു ശ്രികണ്ഠാപുരം സ്വദേശിയായ 44കാരന്റെ പരാക്രമം.മദ്യലഹരിയില്‍ ബസിലെ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ഇയാളുടെ പേരിലും പോലീസ് കേസെടുത്തു.രാത്രിയില്‍ പോലീസ് സ്റ്റേഷന് റോഡിലായിരുന്നു കൊളപ്രം സ്വദേശിയായ 22കാരന്റെ കസര്‍ത്ത്.വിവരമറിഞ്ഞെത്തിയ പോലീസിനോട് തട്ടിക്കയറിയ ഇയാളുടെ പേരിലും പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം മദ്യലഹരിയില്‍ ബസ്സ്റ്റാൻഡിലെ വിശ്രമ കേന്ദ്രത്തിന് സമീപം മദോന്മത്തനായി വെല്ലുവിളി നടത്തിയിരുന്ന കക്ഷിക്ക് പെട്ടെന്ന് വയറ്റിലെ…
Read Moreവരള്‍ച്ചയെ നേരിടാന്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിൽ നടപടികള്‍ തുടങ്ങി; പുഴയില്‍ ഗോവന്‍ മോഡലില്‍ മൂന്ന് ബന്ദാരകള്‍
തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിന് വരള്‍ച്ചയെ നേരിടാന്‍ നടപടികള്‍ തുടങ്ങി. കാലിക്കടവ് മുതല്‍ കുറ്റിക്കോല്‍ പാറാട് വരെയുള്ള ഭാഗത്ത് പുഴയില്‍ ഗോവന്‍ മോഡലില്‍ മൂന്ന് ബന്ദാരകള്‍ കൂടി നിര്‍മിച്ചാണ് വരള്‍ച്ചയെ നേരിടാന്‍ പഞ്ചായത്ത് ഒരുങ്ങിയിരിക്കുന്നത്. 50.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കുറുമാത്തുര്‍ പഞ്ചായത്തിലെ ഏക സ്വാഭാവിക ജല ശ്രോതസാണ് 18 കിലോമീറ്റര്‍ നീളത്തിലുള്ള കരിമ്പം പുഴ. ഈ പുഴയിലാണു പഞ്ചായത്ത് പരിധിയില്‍ കാലിക്കടവ് മുതല്‍ പാറാട് വരെ ഒന്നര കിലോമീറ്റര്‍ ഇടവിട്ട് 12 തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഗോവന്‍ മോഡല്‍ ബന്ദാര തടയണകളാണ്. ജയിംസ് മാത്യു എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. ഇതോടെ ജലസമൃദ്ധമായി മാറിയ പുഴയില്‍ ഇത്തവണത്തെ വരള്‍ച്ചയെ അതിജീവിക്കാന്‍ തക്കവിധത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ആളുകള്‍ കുടിക്കാനും കുളിക്കാനും കൃഷി ആവശ്യത്തിനും തടയണയിലെ വെള്ളം…
Read More86-ലും പെരുമാളിനായി സമർപ്പിച്ച വാദ്യജീവിതവുമായി ശങ്കരമാരാര്‍; ഈ ക്ഷേത്രമായും വിശ്വാസികളുമായുള്ള ഈ ഇഴയടുപ്പത്തിന് ആറര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്
പയ്യന്നൂര്‍: എണ്‍പത്തിയാറാം വയസിലും പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തന്റെ വാദ്യമികവുമായി കഴിയുന്ന പുളിയാംപള്ളി ശങ്കരമാരാർ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം സുപരിചിതനാണ്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് ക്ഷേത്രവുമായും വിശ്വാസികളുമായുള്ള ഈ ഇഴയടുപ്പത്തിന് ആറര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പെരുമാളിന് മുന്നില്‍ നിത്യവും പന്തീരടി പൂജയ്ക്കും സന്ധ്യാവേലയ്ക്കും കൊട്ടിപ്പാടി സേവ നടത്തി വരുന്നത് ഇദ്ദേഹമാണ്. ഉത്സവ ദിവസങ്ങളില്‍ പെരുമാള്‍ എഴുന്നള്ളുമ്പോള്‍ ഭക്തി തീവൃത വർദ്ധിപ്പിക്കുന്ന സോപാനസംഗീതവുമായും ശങ്കരമാരാരുണ്ടാകും. പയ്യന്നൂർ പെരുമാളിന് മുന്നിലെ ശങ്കരമാരാരുടെ സംഗീത സമര്‍പ്പിത ജീവിതമാണിത്. ചെണ്ട, മൃദംഗം, ഇടയ്ക്ക, തവില്‍ തുടങ്ങിയവയിലെല്ലാം പ്രാവീണ്യം നേടിയിട്ടുള്ള ശങ്കരമാരാര്‍ ശിഷ്യ സമ്പത്തിന്റെ കാര്യത്തിലും പിറകിലല്ല. ഈ വര്‍ഷം മറ്റൊരു പ്രധാന ചുമതല കൂടി ശങ്കരമാരാര്‍ നിര്‍വഹിച്ചു. ആരാധനാ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ പെരുമാളിന് മുന്നില്‍ തായമ്പക അവതരിപ്പിച്ചതും ഇദ്ദേഹമാണ്. സഹോദരൻ കൃഷ്ണമാരാരിൽ നിന്നും സ്വായത്തമാക്കിയ തായമ്പകയിൽ മാസ്മരികതാളം തീർത്തത് ശിഷ്യഗണങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു.…
Read Moreശ്രീകണ്ഠപുരത്ത് എസ്എഫ്ഐ കൊടിമരം തകർത്ത് അടിവസ്ത്രം കെട്ടിയ സംഭവം: എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിൽ എസ്എഫ്ഐയുടെ കൊടിമരം തകർത്ത് അടിവസ്ത്രം കെട്ടിയ സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിയായ 19 കാരനെയാണ് എസ്ഐ എം.പി. ഷാജി ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂൾ ഗേറ്റിന് സമീപം കോൺക്രീറ്റിൽ ഇരുമ്പ് പൈപ്പ് ഒരുക്കി കൊടിമരം സ്ഥാപിച്ചത്. ഇന്നലെ രാവിലെ കൊടിമരം പിഴുതുമാറ്റി കമ്പ് കുത്തി അടിവസ്ത്രം കെട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ ഇയാൾ കൊടിമരം തകർക്കുന്നതായി സിസിടിവി യിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ആകെ രണ്ട് പ്രതികളാണുള്ളത്. കൂട്ടുപ്രതിയായ വിദ്യാർഥിയെ പിടികൂടിയിട്ടില്ല.
Read Moreതൃപ്തിയുടെ വരവിൽ ഗൂഢാലോചന; ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നതെന്ന ആരോപണമുന്നയിച്ച് ദേവസ്വം മന്ത്രി
കണ്ണൂർ: തൃപ്തി ദേശായിയുടെ ശബരിമലയിലേക്കുള്ള വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയും ഗൂഢാലോചനയും ഉണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘമെത്തിയത് ആർഎസ്എസിനും ബിജെപിക്കും സ്വാധീനമുള്ള പൂനെയിൽ നിന്നാണ്. ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നത്. തീർഥാടനം അലങ്കോലമാക്കാൻ ബോധപൂർവം ശ്രമം ഇതിനു പിന്നിലുണ്ട്. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read Moreമനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; പരിയാരത്ത് ഡോക്ടർമാരുടെ പേരുകൾക്കൊപ്പം ബിരുദങ്ങളും
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ പേരുകളോടൊപ്പം ബിരുദങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതോടെ ബോർഡുകളിൽ മാറ്റം വരുത്തി തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ഡോക്ടർമാരുടെ ബിരുദം ഉൾപ്പെടെയുള്ള ബോർഡുകൾ സ്ഥാപിച്ചത്. പൊതുപ്രവർത്തകനായ പരിയാരം കോരൻപീടികയിലെ കെ.പി.മൊയ്തു നൽകിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിശദീകരണം കമ്മീഷനെ അറിയിക്കാനാണു കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജുഡീഷ്യൽ അംഗം പി.മോഹൻദാസ് എന്നിവർ നിർദേശം നൽകിയത്. മെഡിക്കൽ കോളജ് ഒപികളിലും കാഷ്വാലിറ്റികളിലും ഡ്യൂട്ടി സമയത്ത് രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരുടെ പേരുകൾ മാത്രമേ ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളൂ. തന്നെ പരിശോധിച്ചു ചികിത്സ നിർണയിക്കുന്ന ഡോക്ടർമാരുടെ ബിരുദം എന്താണെന്നറിയാൻ രോഗിക്ക് അവകാശമുണ്ടെന്ന കെ.പി.മൊയ്തുവിന്റെ വാദം അംഗീകരിച്ചാണു വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ…
Read Moreഎസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ്; ആധുനിക രീതിയിലുള്ള കഠാര കണ്ടെത്തിയതായി പോലീസ്
കണ്ണൂർ: കൊടുവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ മുണ്ടയാട് പള്ളിപ്രത്തെ കൊന്പൻചാലിൽ മുഹമ്മദ് ഫസിമിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇയാളുടെ കിടപ്പുമുറിയിലെ കട്ടിനിടിയിൽ നിന്നും ആധുനിക രീതിയിലുള്ള കഠാര പോലീസ് കണ്ടെടുത്തു. തീവെപ്പ്, വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ഫസിം. എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും ടൗൺ പോലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രി കക്കാട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് സ്കൂട്ടറുകളിലായി അഞ്ചുപേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം കൈകാണിച്ച് നിർത്താൻ ആവസ്യപ്പെട്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് ഫസിം പോലീസ് പിടിയിലായത്. മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്കൂട്ടർ പിരശോധിച്ചപ്പോൾ വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, കഠാര, ഇരുന്പ് കന്പി, കട്ടിംഗ് പ്ലെയർ, വാഹനങ്ങളുടെ നന്പർ പ്ലെയ്റ്റ് എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.…
Read Moreതളിപ്പറന്പിൽ യുവാവിന്റെ പരാക്രമം; എടിഎം തല്ലി തകർത്തു; അഞ്ചുലക്ഷം രൂപയുടെ നാശം ഉണ്ടായതായി അധികൃതർ
തളിപ്പറമ്പ്: എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് നഗരത്തില്‍ പരാക്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. നഗരത്തിലെ ഇലക്ട്രീഷ്യനും കുറ്റ്യേരി സ്വദേശിയുമായ പുതിയപുരയില്‍ രാകേഷ് (32)ആണ് ഇന്ന് പുലര്‍ച്ചെ തളിപ്പറമ്പ് നഗരത്തില്‍ ഭീതിപരത്തി പരാക്രമം നടത്തിയത്. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി.സുരേന്ദ്രന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കഴിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എടിഎംകൗണ്ടറിലെത്തി മെഷീന് അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും…
Read Moreതലശേരി ബാറിലെ യുവ അഭിഭാഷകയുടെ മരണം; ഒരു കോടി രൂപ എവിടെ…?പണംപോയ വഴി തേടി എടക്കാട് പോലീസ്
തലശേരി: തലശേരി ബാറിലെ പ്രമുഖയായ യുവ അഭിഭാഷക സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) മരിച്ച സംഭവത്തിലാണ് എടക്കാട് എസ്ഐ ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്. 75 പവന് സ്വര്‍ണാഭരണങ്ങള്‍ വിവിധ ബാങ്കുകളില്‍ പണയംവച്ച് വാങ്ങിയതും വീടും പറമ്പും ഈടുനൽകി വായ്പ എടുത്തതും ബ്ലേഡുകാരില്‍ നിന്ന് വാങ്ങിയതും സുഹൃത്തുക്കളായ തലശേരിയിലെയും കണ്ണൂരിലെയും അഭിഭാഷകർ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കടം വാങ്ങിയ തുകകളും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപ പ്രിയയുടെ കൈയില്‍ എത്തിയിട്ടുള്ളതായി പ്രിയയുടെ അടുത്ത സുഹൃത്തുക്കള്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഈ തുക എവിടേക്കാണ് പോയതെന്ന് കണ്ടെത്തിയാല്‍ മാത്രമേ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ കഴിയുകയുളളുവെന്നും പ്രിയയുടെ സുഹൃത്തുക്കള്‍ പറയുന്നു.വിദേശത്തുള്ള ഭര്‍ത്താവിന്റെ പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും വ്യാജ മുക്ത്യാർ ഉണ്ടാക്കിയാണ് പ്രിയ വായ്പയെടുത്തിട്ടുള്ളതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.…
Read More