കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ നൽകിയ ഹർജിയിൽ പ്രതി പറമ്പായിയിലെ സലീമിന്റെ സത്യവാങ്മൂലം നൽകുന്നതിനായി കേസ് മാറ്റി. ഏഴു വർഷത്തോളം നീണ്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടിയാണ് അന്വേഷണ സംഘം കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ക്രൈംബ്രാഞ്ച് സിഐ ബി.സുനുകുമാറാണ് ഇതിനായി അപേക്ഷ നൽകിയത്. സിൽ നേരത്തെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ടിരുന്നു. 2012 ഒക്ടോബർ 21 മുതലാണ് നിഷാദിനെ കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ…
Read MoreCategory: Kannur
രാജ്യത്തെ മികച്ച രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്ര പുരസ്കാരം വളപട്ടണത്തിന്
വളപട്ടണം: രാജ്യത്തെ മികച്ച രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാരം വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിന്. 2018 -19 സാമ്പത്തിക വര്‍ഷം ഇന്ത്യയിൽ തന്നെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനും മികച്ച ചികിത്സയും ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. രോഗീ സൗഹൃദം, ജനങ്ങൾക്ക് നൽകുന്ന മെഡിക്കൽ സർവീസ്, ക്ലിനിക്കൽ സർവീസ്, അണുബാധ നിയന്ത്രണം, ശുചിത്വം, ക്വാളിറ്റി മാനേജ്മെൻറ് തുടങ്ങിയ വിവിധങ്ങളായ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധരായ ഡോക്ടർമാരായ ക്വാളിറ്റി മാനേജ്മെന്റ് സംഘം പരിശോധന നടത്തിയാണ് വളപട്ടണം എഫ് എച് സി ഈ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. 97 ശതമാനം മാർക്ക് സ്കോർ ചെയ്താണ് വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയത്. വർഷം രണ്ട് ലക്ഷം വീതം മൂന്ന് വർഷം ആറ് ലക്ഷം രൂപ സമ്മാന തുകയായും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള…
Read Moreകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. ഒഴിവായത് വൻ ദുരന്തം. ഇന്നുരാവിലെ 9.15 ഓടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇതോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോകുന്ന ട്രെയിനടക്കം നിർത്തിയിട്ടു. വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനെ തുടർന്ന് കണ്ണൂരിൽ എത്തേണ്ട ട്രെയിനുകൾ സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. വീണ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
Read Moreകാറിലെത്തി ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഭവം; ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ
ശ്രീകണ്ഠപുരം(കണ്ണൂർ): ഇരിക്കൂറിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കാർ കസ്റ്റഡിയിൽ. കെഎൽ 58 എൽ 2021 ഇന്നോവ കാറാണ് ഇന്ന് പുലർച്ചെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിക്കൂർ പാലത്തിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരിക്കൂർ സ്വദേശികളായ ഷരീഫ്, റിയാസ്, ഹുസൈൻ, സമീർ എന്നിവരാണ് പ്രതികൾ. വധശ്രമത്തിന് കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അതേസമയം പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ 30 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിക്കൂർ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറും ബസ് കളക്ഷൻ ഏജന്റുമായ നിടുവള്ളൂരിലെ അലി അക്ബറിനു (33) നേരെയാണ് ആക്രമണമുണ്ടായത്. ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷയിലിരിക്കുകയായിരുന്ന അലി അക്ബറിനെ ഇന്നോവ കാറിലെത്തിയ സംഘം കയറ്റിക്കൊണ്ടുപോയി മണ്ണൂർ പാലത്തിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.…
Read Moreഇടവേളയ്ക്ക് വിരാമമിട്ട് തൃക്കരിപ്പൂരിൽ രാത്രികാല ഫുട്ബോളിന് നാളെ തുടക്കമാവും
തൃക്കരിപ്പൂർ: നീണ്ട ഇടവേളക്ക് ശേഷം രാത്രികാല ഫുട്ബോളിന് തൃക്കരിപ്പൂർ മിനി സ്റ്റേഡിയം ഒരുങ്ങി. കാൽപ്പന്തുകളിയെ എന്നും നെഞ്ചേറ്റുന്ന തൃക്കരിപ്പൂരിൽ 16 പ്രമുഖ സെവൻസ് ടീമുകളെ പങ്കെടുപ്പിച്ചു ബീരിച്ചേരി എഎഫ്സി സംഘടിപ്പിക്കുന്ന സെവൻസ് ടൂർണമെന്റിനാണ് നാളെ തുടക്കമാവുക. 4000 പേർക്കിരിക്കാവുന്ന ഗാലറി തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ ഒരുങ്ങി. ബീരിച്ചേരി അൽഹുദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മലബാര്‍ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് മത്സരം. എല്ലാ ദിവസവും രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ മുസാഫിർ എഫ്സി രാമന്തളി കാസർഗോഡ് മൊഗ്രാൽ ബ്രദേഴ്സുമായി ഏറ്റുമുട്ടും. ജേതാക്കൾക്ക് ഒരുലക്ഷം രൂപ പ്രൈസ്മണിയും വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക റോളിങ്ങ് ട്രോഫിയും വി.പി.പി. അബ്ദുൽഖാദർ സ്മാരക സ്ഥിരം…
Read Moreകിഫ്ബി ഫണ്ടില്‍നിന്ന് 300 കോടി രൂപയുടെ വികസന രൂപരേഖ മാത്രം; താളംതെറ്റി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ്
പി. ജയകൃഷ്ണൻ കണ്ണൂര്‍: സർക്കാർ ഏറ്റെടുത്തതോടെ മലബാറിന്റെ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നു കരുതിയ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ജീവൻ നിലനിർത്താനായി പാടുപെടുന്നു. സർക്കാർ ഫണ്ട് ലഭിക്കാതായതോടെയാണ് മറ്റു വരുമാന സ്രോതസുകളടഞ്ഞ പരിയാരം ഗവ. മെഡിക്കൽ കോളജ് സംസ്ഥാന സർക്കാരിന്റെ കനിവു കാത്ത് വെന്റിലേറ്ററിൽ കഴിയുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും ഇന്നേവരെ ഒരു പൈസപോലും സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് മെഡിക്കല്‍ കോളജിന് ലഭിച്ചിട്ടില്ല. കിഫ്ബി ഫണ്ടില്‍നിന്ന് 300 കോടി രൂപയുടെ വികസന രൂപരേഖ തയാറാക്കിയതു മാത്രമാണ് സര്‍ക്കാരിന്റെ ഇടപെടല്‍. മുഖ്യമന്ത്രി, ബന്ധപ്പെട്ട വകുപ്പ് കൈയാളുന്ന ആരോഗ്യമന്ത്രി ഉൾപെടെ കണ്ണൂരുകാരായ അഞ്ചു മന്ത്രിമാർ സംസ്ഥാന ഭരണത്തിലുള്ളപ്പോഴാണ് എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിന് ഈ ദുർഗതി. കണ്ണൂർ ജില്ലയ്ക്ക് സർക്കാർ തലത്തിൽ ഒരു മെഡിക്കൽ കോളജ് എന്ന ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പാണ് പരിയാരം സഹകരണ മെഡിക്കൽ കോളജ്…
Read Moreവ്യാപാരികൾക്ക് പ്രളയ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കേരളമാകെ സമരമെന്ന് ടി. നസിറുദ്ദീൻ
ശ്രീകണ്ഠപുരം: പ്രളയത്തിൽ വ്യാപാരികൾക്കുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ കേരളമാകെ സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രളയത്തിൽ സംസ്ഥാനത്ത് വ്യാപാരികൾക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്ക് സഹായധനം നൽകണമെന്നാവശ്യപ്പെട്ട് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടക്കുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായത്. പ്രളയത്തിൽ നാശ നഷ്ടമുണ്ടായ കാർഷിക മേഖലയിലുള്ളവർക്കുൾപ്പെടെ സർക്കാർ നഷ്ടപരിഹാരം നൽകിയിയെങ്കിലും വ്യാപാരികളെ അവഗണിക്കുകയാണ്. 37,000 കോടി രൂപയാണ് പ്രതിവർഷം നികുതിയിനത്തിൽ കേരളത്തിലെ വ്യാപാരികൾ സർക്കാരിന് നൽകുന്നത്. വ്യാപാരികളുടെ പ്രതിഷേധം വർധിച്ചതോടെ ധനമന്ത്രി തോമസ് ഐസക് പ്രളയം നേരിട്ട വ്യാപാരികൾക്ക് 30 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ലെന്നും നസിറുദ്ദീൻ പറഞ്ഞു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉപവാസ സമരം…
Read Moreതലശേരിയിലെ വീട്ടമ്മയുടെ കൊലപാതകം! തൊണ്ടിമുതലുകൾ തേടി പയ്യോളിയിൽ മൂന്ന് കുളങ്ങൾ വറ്റിച്ചു
തലശേരി: പാചക തൊഴിലാളിയായ അമ്പത്തിയഞ്ചുകാരിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകൾ കണ്ടെത്താൻ പയ്യോളിയിലെ മൂന്ന് കിണറുകൾ വറ്റിച്ച് പരിശോധന നടത്തി. തലശേരി മെയിന്‍ റോഡ് മട്ടാമ്പ്രം ചക്കരക്കാരന്റവിട മാക്കോത്താന് വീട്ടില്‍ പരേതനായ തിലകന്റെ ഭാര്യ നിര്‍മല കൊല്ലപ്പെട്ട കേസിലാണ് സിഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കുളങ്ങൾ വറ്റിച്ച് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രതിയും നിർമലയുടെ സഹപ്രവര്ത്തകനുമായയ വടകര സ്വദേശിയും അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടക വീട്ടില്‍ താമസക്കാരനുമായ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുമൊയ്തീന്റെ സാനിധ്യത്തിലായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനു ശേഷം മത്സ്യവും വാങ്ങി മകളുടെ വീട്ടിലേക്ക് പോകവെ മൊബൈൽ ഫോണുകൾ കുളത്തിലേക്കെറിഞ്ഞുവെന്ന പ്രതിയുടെ മൊഴിയെ തുടർന്നാണ് കുളങ്ങൾ വറ്റിച്ച് പരിശോധന നടത്തിയത്. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. നിര്‍മലയുടെ നഷടപ്പെട്ട ഏഴ്…
Read Moreഎല്ലാവർക്കും ഒരേ ചോദ്യം കണ്ണൂർ നഗരം പ്രകാശിക്കുമോ ? ഉടൻ പ്രകാശിക്കുമെന്ന് മേയർ
കണ്ണൂർ നഗരവും പരിസര പ്രദേശങ്ങളും വൈകുന്നേരം ആയാൽ ഇരുട്ടിൽ തന്നെയാണ്. തെരുവുവിളക്കുകൾ കത്തുന്നതാകട്ടെ ചില പ്രദേശങ്ങളിൽ മാത്രം. കോർപ്പറേഷൻ പരിധിയിലുള്ള റോഡുകളിൽ ചിലയിടത്ത് തെരുവുവിളക്കുകൾ മിഴിയടഞ്ഞിട്ട് വർഷങ്ങളായി. ചാല ബൈപ്പാസിൽ ചാല മുതൽ നടാൽ റെയിൽവെ ഗേറ്റ് വരെ തെരുവു വിളക്കുകൾ കത്തുന്നില്ല. രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങൾ ഇരുട്ടിൽ തന്നെയാണ്. കണ്ണൂർ നഗര പ്രദേശങ്ങളിലെ പല സ്ഥലത്തും തെരുവുവിളക്കുകൾ ഇല്ല. അതിനാൽ ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കോർപറേഷൻ എന്തു നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂർ നഗരവും 55 ഡിവിഷനുകളും ഉടൻ പ്രകാശിക്കും: മേയർ കോർപ്പറേഷൻ പരിധിയിലെ 55 ഡിവിഷനുകളിലും തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയും പുതിയവ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി കഴിഞ്ഞതായി മേയർ സുമാ ബാലകൃഷ്ണൻ രാഷ്ട്രദീപികയോട് പറഞ്ഞു. തെരുവു വിളക്കുകളും അറ്റകുറ്റപ്പണിക്കും മാറ്റി സ്ഥാപിക്കുന്നതിനും ടെൻഡർ നടപടികൾ നല്കി കഴിഞ്ഞു.…
Read Moreതലശേരിയില്‍ ഗുണ്ടാ വിളയാട്ടം; വിദ്യര്‍ഥികളെ നടുറോഡില്‍ തല്ലിച്ചതച്ചു, ഗതാഗതം തടസപ്പെടുത്തി; മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
തലശേരി: നഗരമധ്യത്തില്‍ അനധികൃത ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഗുണ്ടാ വിളയാട്ടം. വിദ്യാർഥികളെ നടു റോഡില്‍ തല്ലിച്ചതച്ചു. വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കി പൊതുജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ തലശേരി ടൗണ്‍ പോലീസ് സ്വമേധയാൽ കേസെടുത്തു. പ്രിന്‍സിപ്പൽ എസ്ഐ ബിനു മോഹനന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അക്രമി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര് ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ജൂബിലി റോഡില്‍ സ്വകാര്യ മാളിനു മുന്നിലാണ് സംഭവം. ഭീകാരന്തരീക്ഷം കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്ഐ ബിനു മോഹനന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൂന്ന് പേരെ പിന്തുടര്ന്ന് പിടികൂടി. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ധര്‍മ്മടം സ്വമിക്കുന്നിലെ ബിന്ദു നിവാസില്‍ ജിജേഷ് (36), ഗോപാല്‍പേട്ടയിലെ അര്‍ഷാദ് (22), കതിരൂര്‍ സ്വദേശി അതുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ടിഎംസി നമ്പറില്ലാതെ നഗത്തിലെത്തി ട്രിപ്പ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സംഘമാണ് അക്രമം…
Read More