സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിലേക്കു കാൽനടയായി യാത്ര ചെയ്യുന്ന സംഘം കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നു. കണ്ണൂർ ആശുപത്രി-അഴീക്കോട്-പുതിയതെരു റൂട്ടിലോടുന്ന ആർബിടി ബസ് ക്ലീനർ എം. സതീശന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണു കഴിഞ്ഞ 25 വർഷമായി കാൽനടയായി ശബരിമലയിലേക്കു പോകുന്നത്. ഈ വർഷത്തെ യാത്ര വെള്ളിയാഴ്ച ആരംഭിച്ചു. റോഡരികിലൂടെ ശരണം വിളിച്ചു വിശ്രമിച്ചു 23 ാമത്തെ ദിവസമാണു സന്നിധാനത്ത് എത്തുക. എല്ലാവർഷവും നവംബറിലെ ആദ്യത്തെ ആഴ്ചയാണു സംഘം ശബരിമലയിലേക്കു പോകാറുള്ളത്. സതീശനെ കൂടാതെ അഴീക്കോട്, പഴയങ്ങാടി, ഏഴോം, പള്ളിക്കടവ്, അലവിൽ, ചിറക്കൽ എന്നിവരടങ്ങുന്ന സ്വാമിമാരും ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. കണ്ണൂരിൽ നിന്നും ബസ് കയറി കൊല്ലൂർ മൂകാംബികയിൽ എത്തിയശേഷം കെട്ടുനിറച്ച് അവിടെ നിന്നുമാണു കാൽനടയാത്ര തുടങ്ങുന്നത്. പുലർച്ചെ മൂന്നുമുതൽ പത്തുവരെയും ഉച്ചകഴിഞ്ഞു മൂന്നുമുതൽ രാത്രി ഒൻപതുവരെയുമാണു നടക്കുക. തുടർന്ന് അടുത്തുള്ള ക്ഷേത്രങ്ങളിൽ വിശ്രമിക്കും. മിക്ക ദിവസങ്ങളിലും ഉച്ചയൂണ് റോഡരികിലെ വീടുകളിൽ നിന്നും…
Read MoreCategory: Kannur
ഈ കാറൊന്നു മാറ്റിത്തരുമോ ? അറ്റകുറ്റപ്പണി നടത്താൻ പണമില്ല; കാറിന്റെ സ്റ്റീരിയോ ഉടമ തന്നെ അഴിച്ചുമാറ്റി
കല്യാശേരി: കല്യാശേരി ടൗണിൽ ദേശീയപാതയോരത്ത് ഒന്നരമാസമായി കാർ മാറ്റി തരാമോ എന്ന് ചോദിക്കുകയാണ് വ്യാപാരികൾ. കല്യാശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം തകരാറിനെ തുടർന്ന് നിർത്തിയിട്ടതായിരുന്നു വളപട്ടണം സ്വദേശി നാരായണൻ നമ്പ്യാരുടെ മാരുതികാർ. നിർത്തിയിട്ട കാറിൽ രാത്രി ഏതോ വാഹനമിടിച്ചതോടെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. പിന്നെ കാർ മാറ്റാൻ കഴിയാതെ കടകൾക്കു മുന്നിൽ ദുരിതമായി കിടന്നു. കാറിന്റെ സ്റ്റീരിയോ ഉടമ തന്നെ അഴിച്ചുമാറ്റി. അറ്റകുറ്റപ്പണി നടത്താൻ പണമില്ലാത്തതിനാലാണു കാർ കടയ്ക്കു മുന്നിൽ കിടക്കുന്നതെന്ന് കല്യാശേരിയിലെ വ്യാപാരികൾ പറഞ്ഞു. കാർ റോഡരികിൽ നിന്നു മാറ്റാത്തത് സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായിട്ടുണ്ട്. കാർ മാറ്റാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ സംഘടനയായ പാപ്പിനിശേരി ടൈംസും കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Read Moreമുട്ട രൂപത്തിലാക്കിയ സ്വർണം മലദ്വാരത്തിൽ! കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ഒരാൾ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കുങ്കുമ പൂവ് ശേഖരവും സ്വർണവും ഉൾപ്പെടെ പിടികൂടിയതിനു പിന്നാലെ വീണ്ടും സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നവാസിൽ നിന്നാണു 36 ലക്ഷം രൂപ വിലമതിക്കുന്ന 916 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനായ നവാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മുട്ട രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. കണ്ടെടുത്ത പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടികൂടിയ സ്വർണം സർക്കാരിലേക്കു കണ്ടുകെട്ടുകയാണു പതിവ്. ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ ഗോഎയർ വിമാനയാത്രക്കാരായ കാസർഗോഡ് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാൽ തെക്കിൽ അബ്ദുൾ ഖാദർ മുസ്ലിയാർ റഹൂഫ് (60) എന്നിവരിൽ നിന്നായി 25 കിലോ കുങ്കുമപ്പൂവും സ്വർണവും സിഗററ്റും അടക്കമുള്ള ലഹരി…
Read Moreകള്ളൻമാർ ഇനി ജാഗ്രത പാലിക്കേണ്ടി വരും! തൃക്കരിപ്പൂരിൽ കവർന്ന 40 പവൻ ആഭരണങ്ങൾ മുക്കു പണ്ടം
തൃക്കരിപ്പൂർ: മാറിയ കാലത്ത് കള്ളൻമാർ ഇനി ജാഗ്രത പാലിക്കേണ്ടി വരും. കവർച്ച നടത്തിയ ആഭരണങ്ങൾ മുക്കുപണ്ടമാണോ എന്ന് നോക്കേണ്ട അവസ്ഥയിലാണ് അവർ. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ പ്രവാസിയുടെ വീട്ടിൽ വീട്ടുകാരില്ലാത്ത സമയത്ത് കവർച്ച നടന്ന വിവരം നാടെങ്ങുമറിഞ്ഞെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടെന്ന ആശങ്കയോടെ നാട്ടുകാരും പോലീസുമെത്തിയപ്പോഴാണ് കള്ളൻമാർക്കും അക്കിടി പറ്റുമെന്ന് മനസിലായത്. വീട്ടുകാർ പുറത്തു പോയ വേളയിൽ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് കിടപ്പുമുറികളിൽ സൂക്ഷിച്ച ആഭരണങ്ങൾ മുഴുവൻ കൊണ്ട് പോയി. 40 പവനിലധികം തൂക്കമുള്ള വിദേശ നിർമിത മുക്ക് പണ്ടമാണ് നഷ്ടപ്പെട്ടത്. ഇതോടൊപ്പം അര പവൻ സ്വർണവും 5000 രൂപയും മാത്രമാണ് വീട്ടുകാർക്ക് നഷ്ടമായത്. വീടിന് പിന്നിലെ ഷെഡിലുണ്ടായിരുന്ന പിക്കാസും പാരയും കൈക്കോട്ടുമെടുത്താണ് വീടിന്റെ വാതിൽ തകർത്തത്. കിട്ടിയതൊക്കെ എടുത്തു സ്ഥലം വിട്ട കള്ളന് ഇങ്ങനെയൊരു അക്കിടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
Read Moreകുവൈത്തിൽ കടലിൽ അകപ്പെട്ട സുഹൃത്തിന്റെ മക്കളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിനു ദാരുണാന്ത്യം
കുവൈത്ത് സിറ്റി: വിനോദയാത്രക്കിടെ കടലിൽ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടെ സുഹൃത്തുകളുടെ കുട്ടികൾ തിരമാലകളില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെ സനിലും കടലിൽ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപ്പെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു സനിൽ.
Read Moreപുളിങ്ങോം കൊട്ടത്തലച്ചിയിൽ പുലിയിറങ്ങി? പുലിയുടേതാണെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചിയിൽ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടു. ഇന്നലെ രാത്രി എട്ടോടെ പട്ടികൾ നിർത്താതെ കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ തിരച്ചിലാണ് സാധാരണയിൽ കൂടുതൽ വലിപ്പമുള്ള കാൽ പാടുകൾ കണ്ടത്. പുലിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാർ. പട്ടിയും പൂച്ചയും വയ്ക്കുന്നതിനേക്കാൾ ദൂരം ദൂരമാണ് കാൽ പാടുകൾ കാണുന്നത്. ഇതാണ് പുലിയാണെന്ന സംശയം വർദ്ധിക്കുവാൻ കാരണം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ വനം വകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. മുൻപ് നിരവധി കുടുംബങ്ങൾ ഈ ഭാഗത്ത് താമസിച്ചിരുന്നതാണ്.
Read Moreസ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ ചുംബിച്ചു; മുഴക്കുന്നിൽ വ്യാപാരി അറസ്റ്റിൽ
ഇരിട്ടി: സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ ബലമായി പിടിച്ച് ചുംബിച്ച സംഭവത്തിൽ വ്യാപാരിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ്ചെയ്തു. 13ന് വൈകുന്നേരമായിരുന്നു സംഭവം. ബന്ധുക്കളുടെ പരാതിയിൽ വ്യാപാരിയായ ഇച്ചൂട്ടിയെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ്ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.
Read Moreബിജെപിയുടെ “ഗാന്ധി സങ്കൽപ്പയാത്ര’ കണ്ണൂരിൽ കുമ്മനം രാജശേഖരൻ നേതൃത്വം നല്‍കും
കണ്ണൂർ: ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന “ഗാന്ധി സങ്കൽപ്പയാത്ര”യ്ക്ക് കണ്ണൂരിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നേതൃത്വം നൽകും.27 ന് പുതിയതെരുവിൽ നിന്നും ആരംഭിക്കുന്ന യാത്ര കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും.യാത്രയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.യോഗം ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. എ.പി ഗംഗാധരൻ, പി.കെ വേലായുധൻ, കെ.കെ വിനോദ് കുമാർ, വിജയൻ വട്ടിപ്രം, കെ.രാധാകൃഷ്ണൻ, എ.ഒ രാമചന്ദ്രൻ, പി.വി വിനീഷ് ബാബു എന്നിവർ സംസാരിച്ചു രക്ഷാധികാരിമാർ: പി.കെ വേലായുധൻ, എം.കെ വിനോദ്, കെ.രാധാകൃഷ്ണൻ,അഡ്വ. അംബികാസുതൻ. സംഘാടക സമിതി ചെയർമാൻ: ഭാഗ്യശീലൻ ചാലാട്, പി.വി വിനീഷ് ബാബു (ജനറൽ കൺവീനർ), അഡ്വ.ശ്രീകാന്ത് വർമ്മ, കെ.എൻ വിനോദ്,കെ.പി ഹരീഷ് ബാബു (വൈസ് ചെയർമാൻ), ടി.ടി സോമൻ,കെ.ജെ മാത്യു,പള്ളിപ്രം പ്രകാശൻ,സുമൻജിത്ത്…
Read Moreതിങ്ങിനിറഞ്ഞ നൂറുകണക്കിന് ആസ്വാദകർ! കൈക്കോട്ടുകടവിലെ മെഗാ ഒപ്പനയിൽ ചുവടു വെച്ചത് 320 കുരുന്നുകൾ
തൃക്കരിപ്പൂർ: കൈക്കോട്ടുകടവിൽ 320 കുരുന്നുകളാണ് ഇശലുകൾക്ക് ചുവട് വച്ച് ആസ്വാദകരുടെ മനം കവർന്നത്. ഇന്നലെ വൈകുന്നേരം കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിലെ കുരുന്നുകളാണ് ‘മെഗാ ഒപ്പന’ അവതരിപ്പിച്ചത്. കുട്ടികളുടെ ചച്ചാജിയുടെ ജന്മദിനത്തിൽ തങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ഒപ്പന നാടിന് മുന്നിൽ അവതരിപ്പിച്ചാണ് കുട്ടികൾ ആഘോഷിച്ചത്. ആഘോഷങ്ങള്‍ക്ക് പൊലിമയേറ്റാൻ കലാസ്വാദകരുടെ മസസിൽ ഇടം പിടിച്ച പ്രമുഖ മാപ്പിളപ്പാട്ടു ഗായിക കണ്ണൂർ സീനത്ത് കൂടി പരിപാടിയുടെ മുഖ്യാതിഥിയായെത്തി. സ്കൂൾ അങ്കണത്തിലെ വേദിയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആസ്വാദകർക്ക് മുന്നിൽ ‘മലക്കുൽ മൗത്തസ്റായിൽ അണഞ്ഞിടും മുമ്പേ ….’ എന്ന ഗാനം സീനത്ത് ഒപ്പനക്ക് മുമ്പേ തുടങ്ങിയതോടെ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന 320 കുരുന്നുകൾ ഒപ്പനയുടെ തനതു വേഷത്തിൽ ആടിപ്പാടി കൈകൊട്ടി കളിച്ചു. നൂറു കണക്കിന് തോഴിമാരുടെ നടുവിൽ മണവാട്ടിയാകാനുള്ള ഭാഗ്യം…
Read More“മരത്തൻ 1982′ വേദിയിലേക്ക്, നോവലിസ്റ്റിന്റെ വേരുകൾ തേടിയ നാടക സംഘം കണ്ണൂരിൽ
കണ്ണൂർ: 130 വർഷം പഴക്കമുള്ള മലയാള നോവൽ സരസ്വതി വിജയം കെപിഎസി നാടകമാക്കി അരങ്ങിലെത്തിക്കുന്പോൾ നോവലിസ്റ്റിന്റെ വേരുകൾ തേടി നാടകൃത്ത്. അഭിഭാഷകനായിരുന്ന പോത്തേരി കുഞ്ഞന്പുവെന്ന നോവലിസ്റ്റിന്റെ പിൻമുറക്കാരെനാടകൃത്ത് സുരേഷ് ബാബുവും സംഘവും കണ്ണൂർ പയ്യാന്പലത്തെത്തിയത്. പോത്തേരി കുഞ്ഞന്പു വക്കീലിന്റെ ഇപ്പോഴുള്ള നാലാം തലമുറയിലെ അംഗങ്ങളുമായാണ് നാടക പ്രവർത്തകർ സംവദിച്ചത്. പോത്തേരി കുഞ്ഞന്പുവിന്റെ മകളുടെ മകളുടെ പേരക്കുട്ടിയുടെ മകനായ ഡോ. അജിത് കുമാറിന്റെ വീട്ടിലെത്തിയ സംഘം പോത്തേരി കുടുംബത്തിലെ തലമുതിർന്ന അംഗങ്ങളുമായി സംസാരിക്കുകയും നോവലിസ്റ്റിനെ കുറിച്ച് കൂടുതൽ മനസിലാക്കുകയും ചെയ്തു. സാഹിത്യ രംഗത്തെ സവർണാധിപത്യം ബോധപൂർവം മറന്ന ഒപു നോവലിനെയും അതിലെ തീക്ഷ്ണമായ ജീവിത മുഹൂർത്തത്തെയുമാണ് 130 വർഷങ്ങൾക്ക് ശേഷം കെ.പിഎസി “മരത്തന് 1892′ എന്ന പേരിൽ നാടകമായി അരങ്ങിലെത്തിക്കുന്നത്. 1892ൽ ഉത്തരമലബാറിലെ സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായ പോത്തേരി കുഞ്ഞന്പു രചിച്ച സരസ്വതി വിജയമെന്ന നോവലാണ് പുതിയ കാലത്തോട്…
Read More