ശ്രീകണ്ഠപുരം: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ യുവാവ് ചേപ്പറമ്പിൽ മോഷണശ്രമത്തിനിടെ പിടിയിൽ. തടിക്കടവ് മണാട്ടിയിലെ ടി.പി. മഹേഷിനെ (23) യാണ് ശ്രീകണ്ഠപുരം എസ്ഐ എം.പി. ഷാജിയും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കൊട്ടൂർവയൽ അയ്യപ്പൻ കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന ശേഷം ചേപ്പറമ്പിലേക്ക് കവർച്ചക്കായി എത്തുകയായിരുന്നു. ചേപ്പറമ്പിലെ ഇളംകരുമകൻ ക്ഷേത്രത്തിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തടഞ്ഞുവെച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊട്ടൂർവയൽ അയ്യപ്പൻ കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ രാത്രി കവർച്ച നടത്തിയതായി ഇയാൾ മൊഴി നൽകിയത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ രണ്ട് കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇയാളെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിലായിരുന്ന…
Read MoreCategory: Kannur
മഴ പോലുമില്ലാത്ത കാലാവസ്ഥ! 500 ലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു; നാട്ടുകാര്‍ ആശങ്കയില്‍
പടന്ന: മഴ പോലുമില്ലാത്ത കാലാവസ്ഥയിൽ ജലനിധി കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണർ ഇടിഞ്ഞു താഴ്ന്നത് നാട്ടുകാരെ ആശങ്കയിലാക്കി. പടന്ന എംആർവിഎച്ച്എസിന് സമീപത്തെ വലിയ കിണറാണ് ഉഗ്ര ശബ്ദത്തോടെ താഴ്ന്നത്. സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കിണറിനൊപ്പം താഴ്ന്നുപോയി. ഇതോടെ പദ്ധതിയുടെ ഭാഗമായുള്ള രണ്ടു കുടിവെള്ള ടാങ്കുകളും സ്കൂൾ കെട്ടിടവും അപകട ഭീഷണിയിലായി. കിണർ താഴ്ന്നതോടെ പ്രദേശത്തെ 550 കുടുംബങ്ങൾക്ക് കുടിവെളളവിതരണം ഇന്നലെ മുടങ്ങി. ഇന്നലെ താഴ്ന്ന കിണറിന്റെ ചുറ്റു ഭാഗം ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ കിണർ മണ്ണിട്ട് നികത്തുന്ന ജോലി തുടങ്ങി. കിണറിന്റെ ഇടിഞ്ഞ അരികും ജല ടാങ്കുകളും തമ്മിൽ ഒരു മീറ്റർ മാത്രമാണ് ദൂരമുളളത്. അൻപത് വർഷം മുമ്പാണ് ഇവിടെ കിണർ പണിതത്. നേരത്തേ ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിണറും ടാങ്കും 2014 ലാണ് ജലനിധി പദ്ധതിയിലൂടെ ഏറ്റെടുത്തത്. നേരത്തേ…
Read Moreകണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ “മുങ്ങൽ വിദഗ്ധർ’ക്കെതിരേ വിജിലൻസിൽ പരാതി; ഒരു ഉന്നതൻ സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ പല ഉന്നതരും ഡ്യൂട്ടി സമയത്ത് മുങ്ങുന്നതായി വിജിലൻസിൽ പരാതി. ആഴ്ചയിൽ രണ്ട് തവണ കണ്ണൂർ വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ഉന്നതൻ സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഉന്നതനെയും കൊണ്ടു പോകുന്ന ഔദ്യോഗിക വാഹനം പിറ്റേന്ന് അദ്ദേഹം തിരികെ വരുമ്പോൾ പഴയങ്ങാടി റെയിൽവെ സ്റ്റേഷനിലേക്കും ഓടുന്നുണ്ട്. സ്വകാര്യ പ്രാക്ടീസിന് വേണ്ടിയാണ് ഇദ്ദേഹം ആഴ്ചയിൽ രണ്ട് ദിവസം ആശുപത്രിയിൽ നിന്ന് മുങ്ങുന്നതെന്നാണ് ജനകീയാരോഗ്യ വേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ പറയുന്നു. ഇത് കൂടാതെ ഒപികളിൽ നിന്നും ഡോക്ടർമാർ വ്യാപകമായി മുങ്ങി നടക്കുന്നതായും പരാതിയിൽ പറയുന്നു. കാഷ്വാലിറ്റികളുടെ ചുമതല അസോസിയേറ്റ് പ്രഫസർമാർക്കാണെങ്കിലും ഒരിക്കൽ പോലും അവർ ഡ്യൂട്ടി നോക്കാറില്ലെന്നും വാട്സ് ആപ്പ് വഴിയാണ് അത്യാവശ്യ കേസുകളിൽ ചികിത്സാ നിർദ്ദേശം നൽകുന്നതെന്നും പരാതിയുണ്ട്. സർക്കാർ…
Read Moreതലശേരിയിൽ രണ്ട് വീട് തകർത്ത് സ്വർണവും പണവും കവർന്നു; അധ്യാപികമാരായ രണ്ട് പേരുടെ കഴുത്തിൽ നിന്നും ഏഴ് പവൻ വരുന്ന താലിമാലകൾ പൊട്ടിച്ചെടുത്തു
തലശേരി: ചിറക്കര പുല്ലമ്പിൽ റോഡിൽ രണ്ട് വീടുകൾ തകർത്ത് കവർച്ച. ഇന്നു പുലർച്ചെ മൂന്നിനാണ് സംഭവം. ഒരു വീട്ടിലുള്ള അധ്യാപികമാരായ രണ്ട് പേരുടെ കഴുത്തിൽ നിന്നും ഏഴ് പവൻ വരുന്ന താലിമാലകൾ പൊട്ടിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന പേഴ്സുകളും പതിനായിരം രൂപയും കവർന്നു.സംഭവത്തിൽ വീട്ടമ്മയുടെ കഴുത്തിന് പരിക്കേറ്റു.തൊട്ടടുത്ത വീട്ടിൽ നിന്നും ബെഡ് ഷീറ്റും കസേരയുടെ കുഷ്യനുമാണ് കവർന്നത്. സംഭവത്തിൽ കുഞ്ഞാംപറമ്പ് യുപി സ്കൂൾ അധ്യാപിക ശ്രുതി ഹൗസിൽ പ്രമജ (50)യുടെ കഴുത്തിനാണ് പരിക്കേറ്റത്. മോഷ്ടാവിന്റെ നഖം കൊണ്ടാണ് കഴുത്തിന് മുറിവേറ്റത്. പ്രമജ ആശുപത്രിയിൽ ചികിത്സ തേടി. പ്രമജയുടേയും ഭർതൃമാതാവ് റിട്ട.അധ്യാപിക രാജമ്മ ടീച്ചറുടേയും താലിമാലകളാണ് കവർന്നത്. മാല കൊണ്ടു പോയ മോഷ്ടാവ് താലി വീട്ടിൽ ഉപേക്ഷിച്ചു. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസും അടുക്കള വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തൊട്ടടുത്ത അജിത്ത് മാഷിന്റെ വീടിന്റെ വാതിൽ തകർത്താണ് ബെഡ്ഷീറ്റും മറ്റും…
Read Moreകക്കാട് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത: ഒരാൾ കസ്റ്റഡിയിൽ; ഓട്ടോ ഓടിച്ച യുവാവിനായി അന്വേഷണം
കണ്ണൂർ: ദുരൂഹ സാഹചര്യത്തിൽ ഓട്ടോ അപകടത്തിൽ പരിക്കേറ്റു മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.സംഭവുമായി ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഓട്ടോ ഓടിച്ച യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കക്കാട് പരപ്പിൻമൊട്ട താഴത്തെവീട്ടിൽ സലാം-പരേതയായ മൈമൂന ദന്പതികളുടെ മകൻ മുഹമ്മദ് നബീലിനെ (28) യാണ് കക്കാട് ആരയാൽതറയ്ക്കു സമീപം പോസ്റ്റിനിടിച്ചുനിന്ന ഓട്ടോയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. സംഭവമറിഞ്ഞെത്തിയ പോലീസ് നബീലിനെ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് കക്കാട് അരയാൽ തറയ്ക്ക് സമീപം അപകടത്തിൽപെട്ട ഓട്ടോയിൽ നബീലിനെ വീണു കിടക്കുന്ന നിലയിൽ കാണുന്നത്. എന്നാൽ ശരീരത്തിൽ കാര്യമായ പരിക്കൊന്നും കാണാനില്ലെന്നു പറയുന്നു. വ്യാജമദ്യവും കഞ്ചാവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത പ്രദേശത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. എകെജി ആശുപത്രിയിലുള്ള…
Read Moreകുന്നത്തൂർപാടിയിലെ സ്ത്രീ വേഷത്തിലെ അജ്ഞാത മൃതദേഹം; ചുഴലിയിലെ വാടക മുറിയിൽ മേക്കപ്പ് സാധനങ്ങളും മാർക്കറുകളും
ശ്രീകണ്ഠപുരം: കുന്നത്തൂർപാടി മുത്തപ്പൻ ആരൂഢത്തിന് സമീപം വനത്തിൽ നിന്ന് സ്ത്രീ വേഷത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി മലപ്പട്ടം അഡൂർ സ്വദേശി കുഞ്ഞിരാമൻ എന്ന ശശി താമസിച്ചിരുന്ന ചുഴലിയിലെ വാടക മുറിയിൽ പോലീസ് പരിശോധന നടത്തി. മൃതദേഹം ഇയാളുടേതാണെന്ന സൂചനകളെ തുടർന്നാണ് ചുഴലി ടൗണിലെ താമസസ്ഥലത്ത് പയ്യാവൂർ എസ്ഐ പി.സി.രമേശന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് സ്ത്രീയുടെ രൂപമാറ്റം വരുത്തുന്നതിനായി സൂക്ഷിച്ചതെന്ന് കരുതുന്ന ചുവപ്പ്, കറുപ്പ്, മഞ്ഞ നിറത്തിലുള്ള മാർക്കറുകളും മറ്റ് മേക്കപ്പ് സാധനങ്ങളും കണ്ടെത്തി. കൂടാതെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇയാളുടേതാണെന്ന് വ്യക്തമാകുന്ന വിധത്തിലുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.എട്ട് വർഷത്തോളമായി ശശി ഇവിടെയാണ് താമസിക്കുന്നത്. രാത്രി കാലങ്ങളിൽ സ്ത്രീ വേഷം കെട്ടി നടക്കുന്ന ഇയാളെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്നാണ് ചുഴലിയിലേക്ക് താമസം മാറ്റിയതത്രെ.…
Read Moreആന്തൂരിലെ സാജന്റെ ആത്മഹത്യ: സസ്പെൻഷനിലായ ജീവനക്കാരിൽ നഗരസഭാ സെക്രട്ടറിയെ മാത്രം തിരിച്ചെടുത്തതിൽ ജീവനക്കാർക്കിടയിൽ അമർഷം
കണ്ണൂർ: ആന്തൂരിൽ പാർഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകുന്നതിൽ വീഴ്ചവരുത്തിയെന്ന ആരോപണത്തെ സസ്പെൻഷനായ നാല് ഉദ്യോഗസ്ഥരിൽ സെക്രട്ടറിയെ മാത്രം സർവീസിൽ തിരിച്ചെടുത്ത നടപടിയിൽ ജീവനക്കാർക്കിടയിൽ അമർഷം. ആന്തൂർ നഗരസഭാ സെക്രട്ടറിയായിരുന്ന എം.കെ. ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം നൽകിയിരിക്കുന്നത്. കൺവൻഷൻ സെന്ററിന് അനുമതി പല കാരണങ്ങൾ പറഞ്ഞ് വൈകിച്ചതാണ് സാജന്റെ ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ആരോപിച്ചാണ് സെക്രട്ടറിയെയും അസി. എൻജിനീയർ കെ. കലേഷ്, ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരെയും സസ്പെൻഡ് ചെയ്തത്. ഇതിൽ സെക്രട്ടറിയെ മാത്രം തിരിച്ചെടുത്തത് നീതികേടാണെന്ന അഭിപ്രായമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്. കോഴിക്കോട് മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ, മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീരുമാനമൊന്നും പറയുന്നില്ല. കഴിഞ്ഞ ജൂൺ 18 നാണ് പാർഥ കൺവൻഷൻ സെന്റർ പാർട്ണറായ ചിറക്കൽ…
Read Moreകണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നാലു ലക്ഷത്തിന്റെ വിദേശ കറൻസികൾ പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരനിൽ നിന്ന് നാലു ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. പാനൂർ സ്വദേശി മൂസയിൽ നിന്നാണ് കറൻസി പിടികൂടിയത്. ഇന്നലെ രാത്രി 8.45ന് ഗോ എയർ വിമാനത്തിൽ ദുബായിൽ പോകാൻ എത്തിയതായിരുന്നു മൂസ. കസ്റ്റംസും സിഐഎസ്എഫും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂസയിൽ നിന്ന് കറൻസി കണ്ടെടുത്തത്. ഡോളർ, ദിർഹം, ദിനാർ തുടങ്ങിയവയാണ് പിടികൂടിയത്. ഇന്നലെ രാത്രി കുവൈത്തിൽ നിന്ന് എത്തിയ ഗോ എയർ വിമാനയാത്രക്കാരനായ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞിയിൽ നിന്ന് 2000 പായ്ക്കറ്റ് വിദേശ നിർമിത സിഗരറ്റ് കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ പിടികൂടിയിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, സന്തോഷ് കുമാർ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ അശോക് കുമാർ, ജോയ് സെബാസ്റ്റ്യൻ, യുഗൽ കുമാർ സിംഗ്, ഹവിൽദാർമാരായ മുകേഷ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന…
Read Moreനാപ്റ്റോളിന്റെ പേരിൽ വൻതട്ടിപ്പ്; കെണിയിൽ വീണത് നിരവധിപേർ; തട്ടിപ്പിനു പിന്നിൽ മലയാളി സംഘം ; കോട്ടയത്തും വലവീശിത്തുടങ്ങി
തലശേരി: നാപ്റ്റോൾ എന്ന ടെലിമാർക്കറ്റിംഗ് കന്പനിയുടെ പേരിൽ വൻതട്ടിപ്പ്. സംസ്ഥാനത്ത് നിരവധി പേർ തട്ടിപ്പിനിരയായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വീട്ടമ്മമാരും ഗൃഹനാഥൻമാരും യുവതീയുവാക്കളുമടക്കം നാപ്റ്റോളിന്റെ പേരിലുള്ള തട്ടിപ്പിനിരയായിട്ടുണ്ട്. നാപ്റ്റോളിന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് കത്തും തലക്കെട്ടുമൊക്കെ തയാറാക്കിയിരിക്കുന്നത്. മാസങ്ങൾക്കു മുന്‍പ് തലശേരി സ്വദേശിനിയായ വീട്ടമ്മ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഒടുവിൽ കോട്ടയം ജില്ലയിലും തട്ടിപ്പിനുള്ള ശ്രമത്തിലാണ് സംഘം. അതിരന്പുഴ സ്വദേശിയായ യുവാവിനും കഴിഞ്ഞ ദിവസം നാപ്റ്റോളിന്റേതെന്ന മട്ടിൽ കത്തു വന്നു. നാപ്റ്റോൾ കമ്പനിയുടെ 25 ലക്ഷം രൂപ സമ്മാന തുക രേഖപ്പെടുത്തിയ മനോഹരമായ സ്ക്രാച്ച് വിൻ കൂപ്പണടങ്ങിയ കവറാണ് ഇവർക്ക് രജിസ്റ്റേർഡ് തപാലിൽ ലഭിച്ചത്. കൂടെ നാപ്റ്റോളിന്റെ കത്തും ഉണ്ടായിരുന്നു. രണ്ട് കത്തിലും ഒരേ ടോൾ ഫ്രീ നമ്പറാണ് രേഖപ്പെടുത്തിയിട്ടുളളത്. മൊബൈൽ നമ്പറുകൾ വ്യത്യസ്തമാണ്. കോട്ടയം സ്വദേശിക്ക് ലഭിച്ച കത്തിലെ മൊബൈൽ നമ്പർ 9836056813 എന്നാണ്.…
Read Moreലാൽ ജോസിന്റെ നാൽപത്തിയൊന്നിൽ പോലീസായി കണ്ണൂരിലെ ഒരു പോലീസുകാരനെകൂടി സിനിമയിലെടുത്തു
തളിപ്പറമ്പ്: ജില്ലയിലെ പോലീസ് കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടി പോലീസ് വേഷവുമായി വെള്ളിത്തിരയിലേക്ക്. ജനപ്രിയസംവിധായകന്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘നാല്പത്തിയൊന്ന് ‘എന്ന സിനിമയിലാണ് പോലീസ് ഓഫീസറായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി സുരേഷ് കുമാര്‍ വേഷമിടുന്നത്. കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് സുരേഷ്കുമാര്‍. എടക്കാട്, കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ് നടന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്. നാളെ ചിത്രം പ്രദര്‍ശനത്തിനെത്തും.
Read More