പയ്യന്നൂര്‍: കോടികളുടെ ആസ്തിയുള്ള തിരുവനന്തപുരത്തെ മുന്‍ റിട്ട.ഡപ്യൂട്ടി സഹകരണ രജിസ്ട്രാറായിരുന്ന തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുവര്‍ഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. ഇക്കാര്യത്തില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്ന ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2017 ജൂലൈയില്‍ രജിസ്റ്റർ ചെയ്ത കേസന്വേഷണം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തോടെയാണ് നിലച്ചത്. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാരില്‍നിന്നും നിയമോപദേശം ലഭിക്കുന്നതിലുള്ള കാലതാമസമാണ് കുറ്റപത്ര സമര്‍പ്പണവും തുടര്‍ നടപടികളും വൈകുന്നതിനിടയാക്കുന്നതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍ കേസന്വേഷണം വൈകിപ്പിക്കുന്നതിനും ഇതിനിടയില്‍ വഴിതിരിച്ച് വിടുന്നതിനും ചില ഉന്നത കേന്ദ്രങ്ങൾ ശ്രമം നടത്തുന്നതയാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. പരേതന്റെ സ്വത്തുള്ള സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പ്രാദേശിക ആക്ഷന്‍ കമ്മിറ്റികളും പരേതന്റെ ചെന്നൈയിലുള്ള ബന്ധുക്കളും ചേര്‍ന്നുള്ള സംയുക്ത യോഗം അടുത്ത ദിവസം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പത്മന്…
Read MoreCategory: Kannur
സിപിഎം പ്രവര്ത്തകന് യു.കെ സലീം വധം; വീണ്ടും ഹൈക്കോടതിയില്‍
തലശേരി: സിപിഎം പ്രവര്ത്തകന് ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിനെ(30) കുത്തി കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ് ഡിവിഷന് ബഞ്ചില്‍ ഹർജി നല്കി. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നുമുളള യൂസഫ് നല്കി ഹർജി ജസ്റ്റിസ് പിഷാരടി കഴിഞ്ഞ മാസം 17 ന് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേയാണ് അഡ്വ.രാംകുമാര്‍ മഖാന്തിരം ഹൈക്കോടതി ഡിവിഷന് ബഞ്ചില്ഹർജി ഫയല്‍ ചെയ്തത്.കേസ് ഇന്നലെ കോടതി പരിഗണിക്കുകയും മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തു.തലശേരിയിലെ പ്രമുഖ അഭിഭാഷകന് അഡ്വ.കെ.വിശ്വനെയാണ് സര്‍ക്കാര്‍ സലീം കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ളത്.വിശ്വനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സലീമിന്റെ പിതാവ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. മൂന്ന് പേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുമ്പ് സലീമിനെ സിപിമ്മുകാരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി…
Read Moreനല്ല കള്ളൻ; ചന്ദനക്കാംപാറയിൽ കടയിൽ നിന്ന് മോഷ്ടിച്ച പണം കള്ളൻ തിരികെ എത്തിച്ചു; വിരലടയാളം നോക്കി പൊക്കാൻ പോലീസും
ശ്രീകണ്ഠപുരം: കടയിൽ നിന്ന് മോഷണം നടത്തിയ പണം ഒടുവിൽ കള്ളൻ തിരികെ എത്തിച്ചു. ചന്ദനക്കാംപാറയിലെ വരിപ്പകുന്നേൽ കൃഷ്ണൻ കുട്ടിയുടെ പച്ചക്കറി കടയിലാണ് ഇന്ന് രാവിലെ 14, 500 രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മുൻഭാഗത്തെ ഷട്ടറിന്റെ അടിയിലൂടെ പണം കടയിലേക്കിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ടൗണിലെ പച്ചക്കറി കട കുത്തിത്തുറന്ന് അരലക്ഷം രൂപയോളം കവർന്നത്. വീട് പണിക്കായി ലോണെടുത്ത പണം ഉൾപ്പെടെയായിരുന്നു മോഷണം പോയത്. തുടർന്ന് പയ്യാവൂർ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച് സമീപത്തെ ഗ്രൗണ്ട് വരെ ഓടി നിൽക്കുകയായിരുന്നു. കടയെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ പണത്തിന്റെ ഒരു ഭാഗം കടയിൽ തിരികെ നിക്ഷേപിച്ചിരിക്കുന്നത്. പയ്യാവൂർ എസ്ഐ പി.സി. രമേശന്റെ നേതൃത്വത്തിൽ പണം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള…
Read More67 ലക്ഷം രൂപയുടെ ചിട്ടി വിളിച്ച് വഞ്ചന: അധ്യാപികക്ക് കോടതി പിരിയും വരെ തടവ്! തുകയടച്ചില്ലെങ്കില്‍ 15 ദിവസം തടവനുഭവിക്കണം
തലശേരി: ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാന്‍സില്‍ നിന്ന് 67 ലക്ഷം രൂപയുടെ ചിട്ടി വിളിച്ചെടുത്ത് തുക കൈപ്പറ്റിയ ശേഷം തിരിച്ചടക്കാതെ വഞ്ചന നടത്തിയ സംഭവത്തില്‍ അധ്യാപികയെ കോടതി ശിക്ഷിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപിക തളിപ്പറമ്പ് കുറ്റിക്കോല്‍ പാറാട് ഭാവനയില്‍ ആര്. അമ്പിളിയെയാണ് കോടതി ശിക്ഷിച്ചത്. 67,65,000 രൂപ കമ്പനിക്ക് നല്‍കാനും ഒരു ദിവസം കോടതി പിരിയുന്നത് വരെ തടവനുഭവിക്കാനുമാണ് കോടതി ശിക്ഷിച്ചത്. തുക അടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവനുഭവിക്കണം. ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫൈനാന്‍സിനു വേണ്ടി അഡ്വ. വിനോദ് രാജ് ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി വന്നിട്ടുള്ളത്.
Read Moreഇങ്ങനെയാണ് കുഴിയടയ്ക്കേണ്ടത്! ഒരുദിവസം ഒരുനന്മനാടിന് ചെയ്യുന്നവർ വളരെ വിരളമാണ്; ഇത് ഒറ്റയാൾ സേവനം
വളപട്ടണം:ഒരുദിവസം ഒരുനന്മനാടിന് ചെയ്യുന്നവർ വളരെ വിരളമാണ്.അങ്ങനെ ഓരൊ മനുഷ്യനും വിചാരിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ നമ്മുടെ നാട് സ്വർഗമാക്കാമെന്ന് വളപട്ടത്തെ ലോറി ഉടമ കെ.സി.സലീം നാടിന് കാണിച്ചു കൊടുത്തു. ദേശീയപാതയിൽ വളപട്ടണം കെ.സി പെട്രൊൾ പമ്പിന്റെ അടുത്തുള്ള വലിയ കുഴിയാണ് സ്കൂട്ടർ യാത്രക്കാർ വീഴാതിരിക്കാൻ താല്‍ക്കലികമായി സാൻറ് ജല്ലി പൊടി ഇട്ട് അടച്ചത്. വളപട്ടണത്തെ പൊതുപ്രവർത്തകനും കെ.സി.സലീമാണ് ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ ഇന്നലെ കുഴി അടച്ചത്. നിരവധി സ്ക്കൂട്ടർ യാത്രക്കാർ കുഴിയിൽ വിഴുകയും ഭാഗ്യം കൊണ്ട് പരിക്ക് ഏല്ക്കാതെ രക്ഷപ്പെടുകയും നിർഭാഗ്യം കൊണ്ട് പരിക്ക് പറ്റുകയും ചെയ്തവർ ഉണ്ട് എന്ന് സലീംപറയുന്നു. ഇതു പോലെ യുവാക്കളും രാഷ്ട്രിയ പൊതുപ്രവർത്തകരും അവരുടെ സ്ഥലത്തുള്ള റോഡിലെ കുഴികൾ മറ്റുള്ളവരെ കാത്ത് നില്‍ക്കാതെ തല്ക്കാലം അടച്ചാൽ നമ്മളെ കൊണ്ട് മറ്റുള്ളവർക്ക് കിട്ടുന്ന വലിയ പുണ്യമാണന്ന് സലിം ഓർമപ്പെടുത്തുന്നു.
Read Moreആത്മഹത്യകുറിപ്പിൽ നാലുപേരുകൾ! പുതിയങ്ങാടിയിലെ പ്രവാസിയുടെ ആത്മഹത്യയിൽ ദുരൂഹത; 4 പേർക്കെതിരേ പ്രേരണാകുറ്റം ചുമത്തും
പഴയങ്ങാടി: പ്രവാസിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ പുതിയങ്ങാടി സ്വദേശി ലായിൻ മുഹമ്മദ് കുഞ്ഞിന്റെ (55) തൂങ്ങി മരണത്തിൽ നാല് പേർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയേക്കും. ആത്മഹത്യാ കുറിപ്പിന്റെയും ബന്ധുക്കളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് പ്രേരണ കുറ്റം ചുമത്തുന്നത്. വിദേശത്തുള്ള മൂന്ന് പേരും നാട്ടിൽ ഉള്ള ഒരാളുമാണ് ഇവർ. വിദേശത്തുള്ളവരുമായുള്ള സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന മുഹമ്മദ് കുഞ്ഞിയുടെ ആത്മഹത്യാ കുറിപ്പും അവർക്ക് വേണ്ടി നാട്ടിൽ സഹായം ചെയ്തു കൊടുത്ത നാട്ടിലുള്ള മുൻ പ്രവാസിയെകുറിച്ചുള്ള ബന്ധുക്കളുടെ മൊഴിയും ആണ് പോലീസ് കേസെടുക്കുവാൻ ഒരുങ്ങുന്നതിന്റെ കാരണം. മുഹമ്മദ് കുഞ്ഞിയുടെ മരണ സമയത്ത് ഇവർ എല്ലാവരും നാട്ടിൽ ഉണ്ടായിരുന്നു.പോലീസ് സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. സെപ്റ്റംബർ13ന് രാവിലെ പഴയങ്ങാടി ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വന്തം ജെന്റ് ബ്യൂട്ടി പാർലറിന് സമീപമാണ് തൂങ്ങി മരിച്ചതായി കണ്ടത്. സംഭവത്തിൽ ദുരൂഹത…
Read Moreചിറക്കലിൽ യുവതിയുടെ മൃതദേഹം! ട്രെയിനിൽ നിന്ന് വീണതല്ല; കൊലപാതകമോ..? ദുരൂഹതയേറുന്നു…
കണ്ണൂർ: ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വളപട്ടണം സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ട്രെയിനിൽ നിന്നും വീണ് മരിച്ചതല്ലെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തെങ്കിൽ റിപ്പോർട്ട് പോലീസ് സർജൻ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലം നേരിട്ട് കാണണമെന്ന് സർജൻ അറിയച്ചതിനെ തുടർന്നാണ്. ഇന്നലെ വൈകുന്നേരം പോലീസ് സർജൻ സംഭവസ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. മരണം സംഭവിക്കുന്പോൾ വെള്ളം കുടിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കുള്ള ഓവുചാലിൽ നിന്നാണ്. ബലം പ്രയോഗിച്ച് വെള്ളം കുടിപ്പിച്ചതാണോ എന്നും സംശയമുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ അഴുകിയ നിലയിലാണ്. അതിനാൽ യുവതി ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിച്ചാണ് തിരിച്ചറിയാൻ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം വടക്ക് ഭാഗത്ത്…
Read Moreകുന്നത്തൂർപാടി വനത്തിൽ സ്ത്രീവേഷത്തിൽ അജ്ഞാത മൃതദേഹം; മലപ്പട്ടം സ്വദേശിയുടേതെന്ന് സൂചന; സമീപത്ത് രണ്ട് മൊബൈല്‍ ഫോണുകളും
ശ്രീകണ്ഠപുരം: കുന്നത്തൂർപാടി മുത്തപ്പൻ ആരൂഡത്തിന് സമീപം വനത്തിൽ നിന്ന് സ്ത്രീ വേഷത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് വ്യക്തമായി. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക് സർജൻ പി. ഗോപാലകൃഷ്ണപ്പിള്ള പയ്യാവൂർ പോലീസിന് കൈമാറി. 34 വയസ് കണക്കാക്കുന്ന മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. ഇതേത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയച്ചു. അതേ സമയം മൃതദേഹം മലപ്പട്ടം സ്വദേശിയുടേതാണെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ മൃതദേഹം പരിശോധിച്ചെങ്കിലും പൂർണമായും അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ ഡിഎൻഎ പരിശോധനയിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി മലപ്പട്ടം സ്വദേശിയുടെ ഡിഎൻഎ അടുത്ത ദിവസം ശേഖരിക്കും. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.…
Read Moreഇതും വധശ്രമം തന്നെ..! പാനൂരിൽ കോൺഗ്രസ് പ്രവർത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവം; ആറ് സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പാനൂർ(കണ്ണൂർ): പാട്യം മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കതിരൂർ പോലീസ് കേസെടുത്തു. മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകൻ ബിസ്മില്ല മൻസിലിൽ എം.സയ്യിദിന്റെ രണ്ട് കാലുകളും ഒരു കൈയും വെട്ടിയും അടിച്ചൊടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് കണ്ടാലറിയാവുന്ന സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് മുതിയങ്ങയിൽ ചായക്കടയിൽ ഇരിക്കവേ എം.സയ്യിദിന് നേരെ വടിവാളും ഇരുമ്പുവടികളും മറ്റു മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം അതിക്രൂരമായി ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ സയ്യിദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് രാത്രി പത്തോടെ പാട്യം മുതിയങ്ങയിൽ വച്ച് തന്നെ സയ്യിദിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തിരുന്നു. സംഭവ സമയം കാറിലുണ്ടായ മകളുടെ കണ്ണിന് ചില്ല് തെറിച്ചു പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവർത്തകർക്കെതിരെ…
Read Moreകുരുക്ക് മുറുകിയെങ്കിലും…! കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിൽ വനിതാ ഹൗസ് സർജന്റെ ആത്മഹത്യാശ്രമം; സംഭവം ഇന്നലെ രാത്രി
പരിയാരം: കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിൽ വനിതാ ഹൗസ് സർജൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. കഴുത്തിൽ കുരുക്ക് മുറുകിയെങ്കിലും ഭാഗ്യം കൊണ്ട് കൂടെയുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.45 നാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്ജന് ക്ഷീണം തോന്നുന്നതിനാല്‍ വിശ്രമിക്കണമെന്ന് കൂടെയുള്ള മറ്റുള്ളവരോട് പറഞ്ഞ് വിശ്രമമുറിയിലേക്ക് പോകുകയായിരുന്നു. ഇവര്‍ പോയി കുറച്ചുകഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ മറ്റൊരു ഹൗസ് സര്‍ജനാണ് ബാന്‍ഡ്എയ്ഡ് തുണി ഉപയോഗിച്ച് കയറുണ്ടാക്കി ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കുന്ന ഹൗസ് സര്‍ജനെ കണ്ടത്. ഇവരുടെ നിലവിളികേട്ട് എത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരുടെ ഇടപെടലാണ് തൂങ്ങിമരണം ഒഴിവാക്കിയത്.
Read More