കണ്ണൂർ: ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങളിൽ പ്രതിയായി മുങ്ങി നടക്കുന്നവർക്കുവേണ്ടി പോലീസ് പ്രത്യേക റെയ്ഡ് നടത്തി. ഇന്നു പുലർച്ചെ നാലു മുതൽ രാവിലെ എട്ടുവരെയാണ് കോന്പിംഗ് ഓപ്പറേഷൻ നടത്തിയത്. വിവിധ കുറ്റകൃത്യങ്ങൾ നടത്തി മുങ്ങിനടക്കുന്നവരെയും വാറണ്ട് പ്രതികളെയും പോലീസ് അറസ്റ്റ്ചെയ്തു. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചു സിഐമാർ, 10 എസ്ഐമാർ, 50 ഓളം സിവിൽ പോലീസ് ഓഫീസർമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കു നേതൃത്വം നൽകി. കൊറ്റാളി ഇല്ലത്തുവളപ്പിൽ സുധീർ (46), പള്ളിക്കുന്ന് സാഗർ ക്വാർട്ടേഴ്സിലെ രാജേഷ് (40), ചാലാട് കാഞ്ചന ഹൗസിലെ നിഷിൽ (26), പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ എം. സുധീഷ് (23) എന്നിവരെയാണ് ടൗൺ പോലീസ് പിടികൂടിയത്.
Read MoreCategory: Kannur
ഇങ്ങനയും പ്രതിഷേധിക്കാം..! കെഎസ്ടിപി പൊളിച്ചു നീക്കിയ ഷെൽട്ടർ പുനസ്ഥാപിച്ചില്ല; മുളയും ടാർപോളീൻ ഷീറ്റും ഉപയോഗിച്ച് നാട്ടുകാരുടെ വക പ്രതിഷേധ ഷെൽട്ടർ
ചാവശേരി: തലശേരി – വളവുപാറ അന്തര്‍ സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ചാവശേരി ടൗണിലുണ്ടായ ബസ്കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയെങ്കിലും പുതിയത് സ്ഥാപിക്കാത്ത കെഎസ്ടിപിയുടെ നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. നേരത്തെ ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടായ സ്ഥലത്തിനോട് ചേർന്നു മുളയും ടാർപോളീൻ ഷീറ്റും ഉപയോഗിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ ബസ് ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലധികം യാത്രക്കാര്‍ ആശ്രയിക്കുന്ന ഷെൽട്ടറായിരുന്നു പൊളിച്ചു നീക്കിയത്. മട്ടന്നൂർ ഭാഗത്തേക്ക് ഷെൽട്ടർ നിർമിച്ചിരുന്നുവെങ്കിലും ഇരിട്ടി ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ ഷെൽട്ടർ നിർമിക്കാൻ അധികൃതർ തയാറായില്ല. ഷെൽട്ടർ നിർമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിർമാണ സാമഗ്രികൾ ഇറക്കിയിരുന്നു. ഷെൽട്ടർ നിർമാണത്തിനെതിരെ സ്വകാര്യ വ്യക്തി പരാതിയുമായി രംഗത്ത് വന്നതോടെ ഷെൽട്ടർ നിർമാണത്തിൽ നിന്ന് കെഎസ്ടിപി അധികൃതർ പിൻമാറുകയായിരുന്നു. ഇതിനു പിന്നാലെ ഇറക്കി വച്ച നിർമാണ സാമഗ്രികളും സ്ഥലത്ത് നിന്നും മാറ്റി.അന്തര്‍ സംസ്ഥാന പാതയില്‍ 50തോളം പുതിയ ഷെൽട്ടറുകളാണ് കെഎസ്ടിപി…
Read Moreപ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹം കഴിച്ചതാണെനുള്ള കാര്യം മറച്ച് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതി
കേളകം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഢിപ്പിച്ച കേസിൽ പ്രതിയായ അടയ്ക്കാത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകണ്ഠപുരം സ്വദേശി പുത്തൻപറമ്പിൽ ഷിജുവിനെയാണു (28) ഇന്നു തലശേരി കോടതിയിൽ ഹാജരാക്കും. യുവതിയുടെ പരാതിയെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ കേളകം പോലീസ് പിടികൂടിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള കാര്യം മറച്ചുവച്ചു യുവതിയെ പ്രണയം നടിച്ചു വയനാട്ടിലെ റിസോട്ടിലും അടയ്ക്കാത്തോട്ടിലെ വാടക ക്വാട്ടേഴ്സിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണു പരാതി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അവിടുത്തെ തന്നെ ജീവനക്കാരനായിരുന്ന ഷിജുവുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ പിന്നീടാണ് ഇയാൾ വിവാഹിതനാണെന്നും രണ്ടു മക്കളുടെ പിതാവാണെന്നും മനസിലായത്. തുടർന്നു യുവതി കേളകം പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreഒടുവിൽ കോർപ്പറേഷൻ കണ്ടു; കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ വ്യാപാരികൾക്ക് ആശ്വാസം; കോംപ്ലക്സിലെ ചോർച്ചയ്ക്ക് ഉടൻ നടപടിയെന്ന് മേയർ
കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ ചോർച്ച അടയ്ക്കാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് മേയർ ഇ.പി. ലത വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കളെ അറിയിച്ചു. പൊട്ടിയ ഷീറ്റുകൾ മാറ്റാനുള്ള നടപടികളാണ് ആരംഭിക്കുന്നത്. താത്കാലികമായി ചോർച്ച അടച്ച ശേഷം ഷീറ്റുകൾക്കു പകരം സ്ഥിരമായ ഒരു സംവിധാനം അവിടെ നടപ്പിലാക്കുമെന്നും മേയർ വ്യാപാരി നേതാക്കളോട് പറഞ്ഞു. ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ ചോർച്ച കൗൺസിലർ അമൃതാ രാമകൃഷ്ണനും മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ വ്യാപാരികളുടെ ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.കോംപ്ലക്സിലെ വൈദ്യുതി മീറ്റർ ബോക്സിലേക്കും മെയിൻ സ്വിച്ചുകളിലേക്കും വെള്ളമിറങ്ങുന്നത് അപകടകരമായ അവസ്ഥയാണെന്നും വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കാത്തിരിക്കുന്നത് വൻ ദുരന്തം ആയിരിക്കുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി,…
Read Moreഓറഞ്ചും കറുപ്പും നിറം! കൃഷിയിടത്തിൽ അപൂർവ വവ്വാൽ
കൂത്തുപറമ്പ്: കൃഷിയിടത്തിൽ അതിഥിയായി എത്തിയ വവ്വാൽ കൗതുക കാഴ്ചയായി. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം എം.ശ്രീനിവാസന്റെ കൃഷിയിടത്തിലാണ് ഓറഞ്ചും കറുപ്പും നിറത്തിൽ ചിറകുള്ള വവ്വാലിനെ കണ്ടെത്തിയത്. ഇതിനെ കാണാൻ നിരവധിയാളുകളാണ് എത്തിയത്. വനം വകുപ്പ് അധികൃതർക്ക് വവ്വാലിനെ കൈമാറി.
Read Moreസെൻട്രൽ ജയിലിലേക്ക് വീണ്ടും കഞ്ചാവ് പറന്നെത്തി; മഴനനയാതിരിക്കാൻ കവറിൽ ഭദ്രമാക്കിയാണ് കഞ്ചാവും ബീഡികളും പറന്നിറങ്ങിയത്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
കണ്ണൂർ: സെൻട്രൽ ജയിലിന്റെ മതിൽ കെട്ടിനകത്തേക്ക് വീണ്ടും കഞ്ചാവേറ്. 300 ഗ്രാം കഞ്ചാവും 12 പായ്ക്കറ്റ് ബീഡിയുമാണ് അജ്ഞാതർ എറിഞ്ഞുപോയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സെൻട്രൽ ജയിലിന്റെ തെക്കുഭാഗത്തുള്ള മതിൽകെട്ടിനകത്തേക്കാണു റോഡിൽ നിന്ന് കഞ്ചാവും ബീഡികളും വലിച്ചെറിഞ്ഞത്. കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ചുരുട്ടി മഴ നനയാതെ ഭദ്രമായാണ് അകത്തേക്ക് എറിഞ്ഞുകൊടുത്തത്. ബീഡിയും ഇതേ രൂപത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ജയിലിന്റെ മതിലിനടുത്തേക്ക് എറിഞ്ഞത്. എന്നാൽ റോഡിൽ നിന്ന് ജയിലിലേക്ക് ഇവ എറിഞ്ഞുകൊടുത്ത ആളെയോ അകത്ത് ആർക്കുവേണ്ടിയാണോ കഞ്ചാവ് എത്തിച്ചതെന്നും തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ജയിൽ വാർഡർമാർ പതിവു പരിശോധന നടത്തുന്പോഴാണ് കഞ്ചാവും ബീഡിയും മതിലിനടുത്ത് കെട്ടുകളായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സൂപ്രണ്ടിനെ വിവരമറിയിച്ച് അവ കൈമാറുകയായിരുന്നു. തുടർന്ന് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. ടൗൺ എസ്ഐ ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലിലെത്തി പരിശോധന നടത്തി.…
Read Moreവാട്സ് ആപ്പിൽ കണ്ട റിസോർട്ട് മോഹിപ്പിച്ചു; പോലീസുകാരിയുടെ സ്വർണം അടിച്ചുമാറ്റി വേലക്കാരി; കൂടാതെ പുതിയ വസ്ത്രങ്ങള്‍, ഉല്ലാസയാത്ര, സിനിമ കാണല്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുവേരി തേറണ്ടിയിലെ എ.കെ.സരിത(32)യെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എന്‍. കെ.സത്യനാഥന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25 നാണ് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ധന്യമോളുടെ കാഞ്ഞിരങ്ങാട്ടെ വീട്ടില്‍നിന്ന് വീട്ടുവേലക്കാരിയായ പ്രതി സ്വർണാഭരണം മോഷ്ടിച്ചത്. ബെഡ്റൂമിലെ ഷെല്‍ഫില്‍നിന്ന് സ്വര്ണമാലയെടുത്തശേഷം തളിപ്പറമ്പിലെ ഒരു സ്വര്‍ണക്കടയില്‍ 1,60,000 രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്തു. സ്വര്‍ണം വിറ്റ പണവുമായി ഭര്‍ത്താവിനോടൊപ്പം കണ്ണൂരില്‍ പോയി പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും സിനിമ കാണുകയും ചെയ്തശേഷം വീരാജ്പേട്ടയിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്നു. മെര്‍ക്കാറ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും റിസോര്‍ട്ടുകളിലും മറ്റും ഇരുവരും താമസിച്ചതായും പോലീസ് പറഞ്ഞു. ചിട്ടിപ്പണമായി ഒരു ലക്ഷം രൂപ ലഭിച്ചതായാണ് ഭര്‍ത്താവിനോട് സരിത പറഞ്ഞിരുന്നത്. അസുഖമായതിനാല്‍ ജോലിക്കു വരാന്‍…
Read Moreമൂകാംബിക ബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടിക്ക് താങ്ങായി ബസ് ജീവനക്കാര്‍; അഭിനന്ദനവുമായി യാത്രക്കാര്‍
നീലേശ്വരം: ബസിൽ വച്ച് അബോധാവസ്ഥയിലായ കുട്ടിയെ ജീവനക്കാരുടെ സമയോചിത ഇടപ്പെടലിലൂടെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചായ്യോം ബസാറിൽ വച്ചായിരുന്നു സംഭവം. മൂകാംബിക ബസാണ് കുട്ടിയുടെ രക്ഷകരായത്. കൊന്നക്കാടുനിന്ന് വരികയായിരുന്ന മൂകാംബിക ബസിലാണ് ഒന്നര വയസ് പ്രായമുള്ള കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ഉടൻതന്നെ അബോധാവസ്ഥയിലാകുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ കുട്ടിയുടെ അമ്മയും യാത്രക്കാരും പകച്ചുനിന്ന സമയത്ത് ഡ്രൈവറായ ശിവപ്രസാദ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പിന്നെ കണ്ടത് കുട്ടിയുമായി കുതിച്ചോടുന്ന മൂകാംബിക ബസിനെയാണ്. കണ്ടക്ടറായ റോബിന്റെയും ക്ലീനറായ ഉണ്ണിയുടെയും സമയോചിത ഇടപെടലും യാത്രക്കാർ കണ്ടു. ചായ്യോത്ത് ബസാർ മുതലുള്ള എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കി കുട്ടിയുടെ ജീവനുവേണ്ടിയുള്ള യാത്രയായിരുന്നു പിന്നീട്. മിനിറ്റുകൾക്കുള്ളിൽ ബസ് നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രിയിലെത്തി. കുട്ടിയെ ഉടൻ പ്രാഥമികശുശ്രൂഷകൾ നൽകി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ബസ് ജീവനക്കാരെ അഭിനന്ദിച്ചു. ഒരു ജീവൻ…
Read Moreമാന്യമഹാജനങ്ങളേ, പണിയുണ്ടോ… പണി! ബ്ലൂടൂത്ത് ഘടിപ്പിച്ച മൈക്കിലൂടെ വിളിച്ച് ചോദിച്ച് രാജണ്ണന്
കണ്ണൂർ നഗരത്തിലെ ഇടവഴികളിലൂടെ പണിയുണ്ടോയെന്ന് മൈക്കിലൂടെ വിളിച്ച് ചോദിച്ച് സഞ്ചരിക്കുകയാണ് സേലം സ്വദേശിയായ രാജണ്ണൻ. കഴിഞ്ഞ 35 വർഷമായി കണ്ണൂരിൽ തന്നെയാണ് ജോലി ചെയ്യുന്നത്. പണികൾ കുറഞ്ഞ സാഹചര്യത്തിൽ ബ്ലൂ ടൂത്ത് ഘടിപ്പിച്ച് മൈക്കുമായി കാടുവെട്ടാനുണ്ടോ, വിറക് കീറാനുണ്ടോ എന്ന് വിളിച്ച് ചോദിച്ചുള്ള പുതിയ പരീക്ഷണത്തിലാണ് ഇപ്പോൾ. കുറച്ചു ദിവസങ്ങൾ മുന്‍പാണ് ഈ പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. – ജയ്ദീപ് ചന്ദ്രൻ
Read Moreപഞ്ചായത്ത് അധികൃതര്‍ എവിടെ ? അവഗണനയ്ക്കും ഒരു പരിധിയില്ലേ ? കുറുമാത്തൂർ രാജീവ് ദശലക്ഷം കോളനിക്കാരുടെ ചോദ്യം
തളിപ്പറമ്പ്: പഞ്ചായത്ത് അധികൃതര്‍ കുറുമാത്തൂരിലെ രാജീവ് ദശലക്ഷം കോളനിയെ അവഗണിക്കുന്നുവെന്നാരോപണം. ഇവിടെ താമസിക്കുന്നവരില്‍ ഏറിയ പങ്കും നിര്‍ധനരും രോഗികളുമായിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു നല്കിയ 40 വീടുകളിലെ ഇപ്പോഴത്തെ താമസക്കാരാണ് പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്നൂറിലേറെ പേരാണ് 40 വീടുകളിലായി കഴിയുന്നത്. ചോര്‍ന്നൊലിക്കുന്ന മുഴുവന്‍ വീടുകളും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വീടുകളുടെ കോണ്‍ക്രീറ്റ് ഇളകി വീണ് അപകടാവസ്ഥയിലായിരിക്കുകയാണ്. മഴക്കാലമെത്തിയതോടെ ചില വീടുകളില്‍ 2000 രൂപ വിലയുളള പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി പുതച്ചിരിക്കുകയാണ്. ഷീറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ബാക്കി വീടുകളുടെ ഉള്‍വശം മുഴുവന്‍ മഴ പെയ്താല്‍ വെളളക്കെട്ടില്‍ നിറയുകയാണ്. വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും ഒരു സഹായവും ഉണ്ടായില്ലെന്നാണ്…
Read More