കണ്ണൂർ: കുരുക്കിൽ മുറുകി ജനവും വാഹനങ്ങളും. കണ്ണൂർ -തലശേരി ദേശീയപാതയിലെ താഴെ ചൊവ്വയിലാണ് റോഡ് മുറിച്ചു കടക്കാൻ ഒരു സീബ്രാലൈൻ പോലുമില്ലാതെ ജനവും ഗതാഗത ക്കുരുക്കിൽ യാത്രികരും പൊറുതി മുട്ടുന്നത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ജനങ്ങളും വന്നെത്തുന്ന പ്രധാന ബസ് സ്റ്റോപ്പുകളുള്ള പഴയ കൃഷ്ണ ടാക്കീസിനു സമീപത്തെ താഴെചൊവ്വ ബസാറിലാണ് ഈ ദുരിതം. കണ്ണൂർ എസ്എൻ കോളജ്, പോളിടെക്നിക്, ഐടിഐ തുടങ്ങി പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരവധി ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള സുപ്രധാന പാത കൂടിയാണിത്. പ്രധാനമായു രാവിലേയും വൈകുന്നേരങ്ങളിലുമാണ് ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക്. ആകെ ഉണ്ടായിരുന്ന സീബ്രാലൈനും മാഞ്ഞുപോയതോടെ ജീവൻ പണയം വച്ചാണ് പലരും റോഡ് മുറിച്ചു കടക്കുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡറുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഏതു ഭാഗത്തുനിന്ന് എന്തു വാഹനമാണ് ചീറിപാഞ്ഞുവരിക എന്ന്…
Read MoreCategory: Kannur
സ്വർണവളകൾ സമ്മാനം ലഭിച്ചിട്ടുണ്ടേ..! ആമസോൺ വാർഷിക വിൽപനയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കെണിയില്‍ വീണത് നിരധിയാളുകള്‍
ആലക്കോട്: ആമസോൺ വാർഷിക വില്നയിൽ സ്വർണവളകൾ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി അതുലഭിക്കുന്നതിനായി കൊറിയർ ചാർജ് അടയ്ക്കണമെന്നു ഫോണിൽ ആവശ്യപ്പെട്ടു മലയോരത്ത് വ്യാപക തട്ടിപ്പ്. സ്വകാര്യവ്യക്തികളുടെ ഫോണിലേക്കു വിളിക്കുകയും ആമസോൺ വാർഷിക വില്നയിൽ നിങ്ങൾക്കു മെഗാസമ്മാനമായി സ്വർണവളകൾ ലഭിച്ചുവെന്നു മലയാളത്തിൽ പറഞ്ഞു ധരിപ്പിക്കുകയും ഇതിന്റെ കൊറിയർ ഫീസായി പോസ്റ്റ് ഓഫീസ് വഴി 600 രൂപ കൊറിയർ ചാർജ് അടയ്ക്കാനുമാണു നിർദേശം. പോസ്റ്റ് ഓഫീസിലെത്തി തുകയടച്ചു സാധനം കൈപ്പറ്റുന്നവർക്ക് ആമസോൺ ഓൺലൈൻ ഷോപ്പിംഗ് ബോക്സിന്റെ പേരിലുള്ള കവറിൽ നാലു സ്വർണവളകൾ ലഭിക്കുകയും ചെയ്തു. ഈ വളകളിൽ സംശയം തോന്നിയപ്പോൾ പലരും ബാങ്കുകളിലെത്തി സ്വർണം പരിശോധിച്ചു. ബാങ്ക് അധികൃതർ എത്തിയവരോട് സ്വർണപ്പണിക്കാരെ സമീപിച്ചു പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നു നടന്ന പരിശോധനയിൽ വളകൾ സ്വർണമല്ലെന്നും പിച്ചള കൊണ്ടുള്ള വളകളാണെന്നും മനസിലായി. ആമസോൺ പോലെ രാജ്യത്തെ പ്രമുഖ ഓൺലൈൻ കന്പനിയുടെ പേരും പോസ്റ്റ് ഓഫീസിൽ…
Read Moreകട്ട റൗഫ് വധം! സിറ്റിയിലും പരിസര പ്രദേശങ്ങളിലും പ്രതികൾക്കായി വ്യാപക തെരച്ചിൽ; ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: ആദികടലായിയിലെ അബ്ദുൾ റൗഫ് എന്ന കട്ട റൗഫ് (29) വെട്ടേറ്റുമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സിറ്റിയിലും പരിസര പ്രദേശങ്ങളിലും പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തി. ഇന്നലെ രാത്രി 8.30ഓടെ തുടങ്ങിയ റെയ്ഡ് പുലർച്ചെവരെ നീണ്ടു. എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതായി ഡിവൈഎസ്പി പറഞ്ഞു. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. കണ്ണൂർ സിറ്റി സ്വദേശിയെയാണ് ഇന്നു പുലർച്ചെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. 2016 ൽ കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ് സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റൗഫ്. ഈ കൊലപാതകത്തിലുള്ള പകവീട്ടലാണോ റൗഫിന്റെ കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ആ…
Read Moreസി.ഒ.ടി. നസീർ വധശ്രമക്കേസ്! പോലീസിന് കിട്ടുന്നില്ലെങ്കിൽ ഷംസീറിന്റെ വാഹനം ഞങ്ങൾ പിടിക്കും: സതീശൻ പാച്ചേനി
തലശേരി: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തലശേരി മുനിസിപ്പൽ കൗൺസിലറുമായ സി.ഒ.ടി നസീറിനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് ബോധപൂർവ്വം നിയമ വ്യവസ്ഥയെ തകിടം മറിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തുള്ള എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാവില്ലെന്ന് അറിഞ്ഞിട്ടും പോലീസ് നിസംഗത തുടരുന്നത് സേനയുടെ അന്തസ് കളയുന്ന നടപടിയാണ്. എ.എൻ ഷംസീർ എംഎൽഎ സഞ്ചരിക്കുന്ന വാഹനത്തിൽ വച്ചാണ് വധഗൂഢാലോചന നടന്നതെ ന്നാണ് പോലീസ് അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്. എന്നാൽ, ജില്ലാ പോലീസ് ചീഫിന്റെ വീടിന്റെ മുന്നിലൂടെ കസ്റ്റഡിയിലെടുക്കേണ്ട വാഹനം കടന്നുപോയപ്പോൾ പോലും അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസിന് കണ്ടുകിട്ടുന്നില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് പോലീസിന് നല്കുന്ന ജോലി ചെയ്യാൻ നിർബന്ധിതരാകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. വധശ്രമകേസ്…
Read Moreഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; ഒമ്പത് വര്‍ഷത്തിനു ശേഷം മണ്ണെണ്ണ പരിശോധനക്ക് അയക്കാൻ ഹർജി
തലശേരി: ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരായ പ്രധാന തെളിവായ മണ്ണെണ്ണ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കയക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.ഉളിക്കല്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ കവാലിയില്‍ മോളി (42) കൊല്ലപ്പെട്ട കേസിലാണ് ഒമ്പത് വര്‍ഷത്തിനു ശേഷം പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവിടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് ആവശ്യപ്പെട്ടത്. വിചാരണ കോടതിയായ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍ ബൈജു കേസ് ഓഗസ്റ്റ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.കത്തിക്കരിഞ്ഞ ശരീരത്തിന്റെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച് മാലയുമുള്പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി അയച്ചെങ്കിലും പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് വാങ്ങാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷൻ ഇപ്പോള്‍ പരിശോധന ആവശ്യപ്പെട്ടിട്ടുളളത്. രണ്ട് ലിറ്റര്‍ കുപ്പിയില്‍ പകുതിയില്‍ താഴെ…
Read Moreസാമ്പത്തിക ഇടപാട് തീർക്കാനെത്തിയ യുവാവിനെ ബന്ധിയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി; ചിത്രങ്ങൾ കുടുംബത്തെ കാണിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി; ശ്രീകണ്ഠപരത്ത് നടന്ന സംഭവം ഇങ്ങനെ…
ശ്രീകണ്ഠപുരം: സാന്പത്തിക ഇടപാട് തീർക്കുവാനെത്തിയ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയെ അഞ്ചംഗസംഘം ക്വാർട്ടേഴ്സിൽ ബന്ദിയാക്കി പണം തട്ടിയെടുക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ ശ്രീകണ്ഠപുരം സിഐ ജോഷി ജോസഫ് പുതിയങ്ങാടി സ്വദേശികളായ അഞ്ചുപേർക്കെതിരേ കേസെടുത്തു. കഴിഞ്ഞദിവസമാണ് സംഭവം. പുതിയങ്ങാടി സ്വദേശിനിയായ സ്ത്രീയുമായി സാന്പത്തിക ഇടപാടുകൾ തീർക്കാനെത്തിയതായിരുന്നു ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയായ യുവാവ്. പുതിയങ്ങാടിയിലെ ക്വാർട്ടേഴ്സിലെത്തിയ യുവാവിനെ അഞ്ചംഗസംഘം ബന്ദിയാക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന നാലായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. ഇനിയും പണം തന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ കുടുംബത്തെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreവ്യാജ ദിനേശ് ബീഡി നിർമാണം; പോലീസ് എത്തിയപ്പോൾ മുഖ്യപ്രതി മുങ്ങി;18,000 കെട്ട് വ്യാജ ദിനേശ്ബീഡി പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി
തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി വിപണന രംഗത്തെ മുഖ്യപ്രതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഒ.പി. മുഹമ്മദ് കോയ (60) ആണ് പോലീസിനെ വെട്ടിച്ച് കടന്നത്. ഇയാളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.മുഹമ്മദ് കോയയുടെ വീട്ടിൽ നിന്നും 18,000 കെട്ട് വ്യാജ ദിനേശ്ബീഡിയും ശിവകാശിയിൽ അച്ചടിച്ച നിരവധി ലേബലുകളും പിടിച്ചെടുത്തു. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ.പി.ഷൈൻ, എഎസ്ഐ വി.എ. മാത്യു, ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ എന്നിവർ താമരശേരി പോലീസിന്റെ സഹായത്തോടെ വനിതാ പോലീസിനെ ഉൾപ്പെടെ ഉൾപ്പെടുത്തി സെർച്ച് വാറണ്ട് പ്രകാരം വീട്ടിലെത്തിയപ്പോഴാണ് പോലീസ് വരുന്ന വിവരമറിഞ്ഞ് പ്രതി രക്ഷപ്പെട്ടത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലയിലെ കോഴിക്കോട് അതിർത്തി പ്രദേശം എന്നിവിടങ്ങളിൽ വ്യാജ ദിനേശ് ബീഡി വർഷങ്ങളായി ഇയാൾ വിപണനം…
Read Moreപയ്യന്നൂര്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ വെട്ടിപ്പ്! രേഖകള്‍ തിരുത്തിയത് പ്രസിഡന്റ് പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍; പരാതിയിൽ എട്ട് ലക്ഷം; കണ്ടെത്തിയത് 5,87,000 രൂപയുടെ ക്രമക്കേട്
പയ്യന്നൂര്‍: അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക തിരിമറികളെപ്പറ്റി ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നതെന്ന് പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബു പറഞ്ഞു. കലക്ഷന്‍ ഏജന്റിനെയും സൊസൈറ്റി സെക്രട്ടറിയുടേയും പരാതികളില്‍ ഒന്നിച്ചാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക തിരിമറികളേപറ്റി ഇന്നലെ പരിശോനകള്‍ നടത്തിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.കലക്ഷന്‍ ഏജന്റ് സൊസൈറ്റി പ്രസിഡന്റിനെതിരേ നല്കിയ പരാതിയും ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റിന് പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ തിരുത്തിയത് പ്രസിഡന്റ് പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍ പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തെ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന വെട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കലക്ഷന്‍ ഏജന്റ്. സൊസൈറ്റി പ്രസിഡന്റനെതിരേ ആഴ്ചകള്‍ക്ക് മുമ്പേ സഹകരണ വകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ പോലീസിനും…
Read Moreഈ ചെളിയും കടന്ന് സ്കൂളിലേക്ക്…! മട്ടന്നൂർ പാലോട്ടുപള്ളി സ്കൂളിന് മുന്നിൽ ചെളിക്കുളം
മട്ടന്നൂർ: കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓവുചാൽ നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ മട്ടന്നൂർ പാലോട്ടുപള്ളി സ്കൂളിന് മുന്നിൽ ചെളിക്കുളം. ചെളി താണ്ടി വേണം വിദ്യാർഥികൾ സ്കൂളിലെത്താൻ. റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയതിനു ശേഷമാണ് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാൽ നിർമാണം ആരംഭിച്ചത്. എന്നാൽ ചിലയിടങ്ങളിൽ ഓവുചാൽ നിർമിക്കാതെയിട്ടതോടെയാണ് റോഡരികിൽ ചെളിക്കുളമായത്. നിർമാണം പാതിവഴിയിലായ ഓവുചാൽ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാൽ മിക്കയിടങ്ങളിലും ചെളിക്കുളമായിരിക്കുകയാണ്. പാലോട്ടുപള്ളി എൻഐഎസ്എ എൽപി സ്കൂളിന് മുന്നിലെ റോഡരികിൽ ചെളിക്കുളമായതിനാൽ വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടാണ് സ്കൂളിലേക്ക് വരുന്നത്. ഇതിനു പുറമെ നിർമാണം പാതിവഴിയിലായ ഓവുചാലിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകട ഭീഷണി ഉയർത്തുകയാണ്. നീരുറവയുള്ളതിനാൽ മഴയില്ലാത്ത സമയത്തും ഇതിലൂടെ വെള്ളം ഒഴുകുന്നുണ്ട്. ഓവുചാൽ നിർമിക്കാത്തതിനാൽ പാലോട്ടുപള്ളിയിലെ ഫർണിച്ചർ കടയുടെ വരാന്തയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് റോഡരികിലെ വെള്ളം ഒഴുകാൻ കുഴിയെടുത്തതോടെയാണ് താത്കാലിക പരിഹാരമായത്.…
Read More60 വയസ് കഴിഞ്ഞവർക്ക് വാഹന ടാക്സ് അടയ്ക്കാൻ മെഡി. സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കണം: എസ്എടിയു
കണ്ണൂർ: വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ 60 വയസ് കഴിഞ്ഞയാൾക്ക് ഉടമാവിഹിതം ഒഴിവാക്കി ടാക്സ് അടയ്ക്കാൻ വൻ സാന്പത്തിക ബാധ്യത വരുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ക്ഷേമനിധി ബോർഡിന്റെ നിബന്ധന പിൻവലിക്കണമെന്ന് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റി ക്ഷേമനിധി ബോർഡ് ചെയർമാന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. 60 വയസ് കഴിഞ്ഞ ഡ്രൈവറും ആ വാഹനത്തിന്റെ ഉടമയുമായ ആൾക്ക് ക്ഷേമനിധിയിൽ ഉടമാവിഹിതം അടയ്ക്കാതെ തന്നെ ടാക്സ് അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവും തുടർന്ന് ക്ഷേമനിധി ബോർഡിന്റെ തീരുമാവും അനുസരിച്ചാണ് ഇതുവരെ ഇത്തരം ആളുകൾ വാഹനത്തിന്റെ ടാക്സ് അടച്ചുവന്നിരുന്നത്. ഇതിനു തൊഴിലാളിയും ഉടമയുമായ ആളുടെ സത്യവാങ് മൂലവും ഇയാൾ തന്നെയാണ് വാഹനം ഇപ്പോഴും ഓടിച്ചുകൊണ്ടിരിക്കുന്നതെന്ന് യൂണിയൻ നേതൃത്വത്തിന്റെയോ അല്ലെങ്കിൽ വാർഡ് കൗൺസിലറുടെയോ സാക്ഷ്യപത്രവുമായിരുന്നു ക്ഷേമനിധി ഓഫീസിൽ ബന്ധപ്പെട്ടവർ നൽകിവന്നിരുന്നത്. ഇപ്പോൾ ഇതുകൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ക്ഷേമനിധി…
Read More