പാനൂർ: അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ മൂന്നര വയസ്സുകാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്ന സ്ത്രീ പിടിയിലായി. താഴെ ചമ്പാട്ടെ തടത്തിൽ വീട്ടിൽ ആയിഷ (42) യെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പാനൂർ ആശുപത്രിയിൽ വച്ചാണ് സംഭവം. കീഴ്മാടത്തെ വട്ടക്കണ്ടി ജാസിമ മകളുമൊത്തു ഡോക്ടറെ കാണാനെത്തിയതായിരുന്നു. ഈ സമയത്ത് മകൾ അലംകൃതയുടെ കഴുത്തിലണിഞ്ഞ ഒരു പവന്റെ സ്വർണമാല ആയിഷ തട്ടിയെടുക്കുകയായിരുന്നു. സംശയം തോന്നിയതിനെതുടർന്ന് ആശുപത്രിയിലുളളവർ ആയിഷയെ തടഞ്ഞ് വച്ചു പോലീസിൽ ഏല്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണ മാല കണ്ടെത്തി. ആയിഷയെ കോടതി റിമാൻഡ് ചെയ്തു.
Read MoreCategory: Kannur
തമിഴ്നാട്ടില്‍ നിന്ന് കക്കമ്പാറ സ്വദേശി രണ്ടുമക്കളുടെ അമ്മയായ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി
പയ്യന്നൂര്‍: തമിഴ്നാട്ടില്‍ ബേക്കറി ജോലിക്ക് എത്തിയ രാമന്തളി കക്കമ്പാറയിലെ യുവാവ് ബേക്കറിക്ക് സമീപത്തെ രണ്ടുമക്കളുടെ മാതാവായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ ധര്‍മപുരിയിലെ കോണ്‍ക്രീറ്റ് തൊഴിലാളിയായ സി.ഗണേശാണ് (33) പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പത്ത് ദിവസം മുമ്പാണ് സംഭവം. പരാതിക്കാരന്റെ വീടിന് സമീപത്തെ ബേക്കറിയില്‍ കക്കമ്പാറ സ്വദേശിയായ യുവാവ് കുറച്ചു നാളുകളായി ജോലിചെയ്തിരുന്നു.ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയപ്പോഴാണ് ഭാര്യയുമായി ഇയാള്‍ പരിചയപ്പെട്ടതെന്നാണ് ഗണേശന് പറയുന്നത്. ഭാര്യയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബേക്കറിയില്‍ ജോലിചെയ്തിരുന്നയാളെയും കാണാതായ വിവരമറിയുന്നത്.ബേക്കറിയുടമയില് നിന്നാണ് ഇയാളുടെ പേരും കക്കമ്പാറയിലാണ് താമസമെന്നും മനസിലാക്കിയത്. യുവതിയുടെ ഭര്‍ത്താവും പത്തും എട്ടും വയസുള്ള മക്കളും ബന്ധുക്കളും ഇന്ന് രാവിലെയാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കക്കന്‍പാറ സ്വദേശി ഒരു യുവതിയുമായി ദിവസങ്ങള്‍ക്ക് മുമ്പ്…
Read Moreഗതാഗതരംഗത്ത് ഒഴിച്ചുകൂടാനാവാത്തവർ; ഹോംഗാർഡുകളുടെ പ്രശ്നങ്ങൾ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി
ചക്കരക്കൽ:ഹോംഗാർഡുകളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗതരംഗത്ത് ഒഴിച്ചുകൂടാനാവാത്തവരായി ഹോം ഗാർഡുമാർ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ ഏഴാം സംസ്ഥാന സമ്മേളനം ഗോകുലം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് വി.അജയകുമാർ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സംഘാടക സമിതി ചെയർമാൻ ടി.കെ.കുഞ്ഞുമോൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനൻ, ജനറൽ കൺവീനർ കെ.കെ.രാമചന്ദ്രൻ, കെ.ജി.സന്തോഷ് കുമാർ, ഒ.സി. ശ്രീകുമാർ, വി.വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ഹോം ഗാർഡ്മാർക്കുള്ള തിരിച്ചറിയൽ കാർഡും ചടങ്ങിൽ വിതരണം ചെയ്തു.
Read Moreഹമ്പിൽ കയറി ബൈക്ക് നിയന്ത്രണംവിട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കേളാലൂരിൽ വീട്ടമ്മയുടെ ജീവനെടുത്തത് അശാസ്ത്രീയമായി നിർമിച്ച ഹമ്പ്
കൂത്തുപറമ്പ്: റോഡിലെ ഹമ്പിൽ കയറി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണ് മകനോടൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. കൈതേരി ആറങ്ങാട്ടേരിയിലെ മടപ്പുരച്ചാൽ വീട്ടിൽ എം.ശ്രീജ (40) യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ പിണറായി- കേളാലൂർ- കായലോട് റോഡിൽ കേളാലൂർ സ്കൂളിനടുത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ തലശേരി സഹകരണാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും പുലർച്ചെ ഒന്നോടെ മരിച്ചു. അണ്ടല്ലൂർ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്ത് മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു ശ്രീജ. മകൻ അഭിജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർത്യായനിയുടെയും പരേതനായ നാരായണന്റെയും മകളാണ് മരണമടഞ്ഞ ശ്രീജ. ഭർത്താവ്: കെ.പി.പവിത്രൻ (ഗൾഫ്). മക്കൾ: അഭിജിത്ത് (ഡിഗ്രി വിദ്യാർഥി, എംജി.കോളജ്, കൂത്തുപറമ്പ്), അപർണ ( ലാബ് ടെക്നീഷൻ, ക്രിസ്തുരാജ ആശുപത്രി, തൊക്കിലങ്ങാടി). സഹോദരങ്ങൾ: ശ്രീനിവാസൻ ( ബസ് ഉടമ, പന്തക്കച്ചാൽ), പ്രീജ (പാത്തിപ്പാലം). കൂത്തുപറമ്പ്: പിണറായിക്കടുത്ത്…
Read Moreഉത്തരവാദികൾ സിപിഎം തന്നെ, കൊന്നത് പാർട്ടിക്കു വേണ്ടിയെന്ന് പീതാംബരന്റെ ഭാര്യ; വിഷമത്തിൽ ഓരോന്നു വിളിച്ചു പറയുന്നതായിരിക്കാമെന്ന് കോടിയേരി
കാസർഗോഡ്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കേസിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പീതാംബരന്റെ ഭാര്യ. പീതാംബരൻ കുറ്റം ചെയ്തെന്നു വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പാർട്ടി നിർദേശപ്രകാരമായിരിക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം തങ്ങളുടെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. അപ്പോള്‍ പോലും സഹായിക്കാന്‍ ആരും വന്നില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തത്. വിഷമത്തിൽ ഓരോന്നു വിളിച്ചു പറയുന്നതായിരിക്കാം..! പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി കോഴിക്കോട്: പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബം പാർട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തൽ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പീതാംബരൻ കേസിൽപ്പെട്ടതിന്റെ വിഷമത്തിൽ ആയിരിക്കും കുടുംബാംഗങ്ങൾ ഓരോന്നും ഇങ്ങനെ പറയുന്നത്. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് പീതാംബരൻ ഭാര്യയോട്…
Read Moreവെള്ളൂരില്‍ ഷട്ടര്‍ തകര്‍ത്ത് കടയില്‍ മോഷണം ; സിസിടിവിയുടെ ഡിവിആര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി
പയ്യന്നൂര്‍:വെള്ളൂരില്‍ ഷട്ടര്‍ തകര്‍ത്ത് കടയില്‍ മോഷണം. വെള്ളൂര്‍ സ്കൂള്‍ ജംഗ്ഷനിലെ ശ്രീ കുണ്ടത്തില്‍ കൊയ്യന്‍ തറവാട് ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന കുണ്ടത്തില്‍ രാമകൃഷ്ണന്റെ ദി ബ്രോവൈന് ക്ലബ് ബേക്കറി ആൻഡ് കൂള്ബാറിലാണ് മോഷണം നടന്നത്. ഇന്നു രാവിലെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. മുന്‍ഭാഗത്തെ ഷട്ടര്‍ പൂട്ടുകള്‍ തുറക്കാതെതന്നെ മധ്യഭാഗം ഉയര്‍ത്തിയ നിലയിലാണ്.വാഹനത്തില്‍ കെട്ടിവലിച്ചാണ് ഇങ്ങനെ ഉയര്‍ത്തിയതെന്നാണ് സംഭവ സ്ഥലത്തെത്തിയ പോലീസിന്റെ പ്രാഥമിക നിഗമനം.മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന അയിരം രൂപയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.രണ്ട് പത്ത് രൂപയുടെ നാണയങ്ങള്‍ പുറത്ത് കിടക്കുന്നുണ്ടായിരുന്നു. കടയുടെ മുകളിലും താഴെയുമായി രണ്ട് നിരീക്ഷണ കാമറകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് വെക്കുന്ന ഡിവിആര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി.വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു.രാമകൃഷ്ണന്റെ വെള്ളൂര്‍ ദേശീയപാതയ്ക്കരികില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനത്തില്‍ രണ്ടുപ്രാവശ്യം മോഷണം നടന്നിരുന്നു. ദേശീയപാതയുടെ സ്ഥലമെടുപ്പില്‍ ഈ കെട്ടിടം നഷ്ടമായതോടെയാണ് ഇദ്ദേഹം തറവാട്ടുവക കെട്ടിടത്തില്‍ വാടക…
Read Moreഅരിയിൽ ഷുക്കൂർ കേസ് ; “കോടതി തീരുമാനിക്കാൻ’ സിബിഐ ഹൈക്കോടതിയിലേക്ക്
തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ സംഘം ഹൈക്കോടതിയെ സമീപിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവരെ പ്രതി ചേർത്തു കൊണ്ട് സിബിഐ തയാറാക്കിയ അനുബന്ധ കുറ്റപത്രവും കേരള പോലീസ് തലശേരി കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രവും കൊച്ചി സിബിഐ പ്രത്യേക കോടതിയിലെത്തിക്കാൻ സിബിഐ സംഘം ഹൈക്കോടതിയെ സമീപിക്കും. നേരത്തെ സിബിഐ കോടതിയും ഇന്നലെ ജില്ലാ സെഷൻസ് കോടതിയും മടക്കിയ അനുബന്ധ കുറ്റപത്രം സിബിഐയുടെ കൈവശമാണുള്ളത്. ഇനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ ശേഷമേ കേസിൽ ബന്ധപ്പെട്ട കോടതി വിചാരണ നടപടിയിലേക്ക് കടക്കുകയുള്ളൂ. നിലവിൽ രണ്ട് ഏജൻസികൾ അന്വേഷണം നടത്തിയ ഒരു കൊലപാതക കേസിൽ ഏത് കോടതിയിൽ വിചാരണ നടക്കുമെന്ന ചോദ്യം ഉയർന്നിട്ടുള്ള അപൂർവം കേസുകളിൽ ഒന്നായി ഷുക്കൂർ വധം നിയമ വൃത്തങ്ങളിൽ ചർച്ചയായി കഴിഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ…
Read Moreനാദാപുരത്ത് സ്ഫോടനത്തിൽ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്; സ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി പോലീസ്
നാദാപുരം: വളയം കുയ്തേരിയില്‍ സ്ഫോടനത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.കുയ്തേരി പുതുക്കുടി താഴെ ഇന്ന് രാവിലെ 8.15 ഓടെ സ്ഫോടനം നടന്നത്. മദ്രസയില്‍ പോയി തിരിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. കുയ്തേരിയിലെ ഒ.പി.മുജീബിന്റെ മക്കളായ ഫാത്തിമ (10),സഹോദരി നാദിയ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറിനും,കാലിനുമാണ് പരിക്കെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ വളയം പ്രാഥമിക ആരോഗ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്കി.സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനികളെ വടകരയിലേക്ക് കൊണ്ട് പോയി.സ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് രക്തക്കറയും കണ്ടെത്തി.നാദാപുരം സബ് ഡിവിഷണല്‍ ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreവാക്കുകൾ ഇടറി, തേങ്ങലടക്കാനാകാതെ ഉമ്മൻ ചാണ്ടിയും.. കൃപേഷിന്റെ വീട്ടിൽ വികാരനിര്‍ഭര രംഗങ്ങള്‍
പെരിയ: കാസർഗോഡ് പെരിയയിൽ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശനം നടത്തി. കൃപേഷിന്റെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി വികാരാധീനനായി. കൃപേഷിന്റെ അച്ഛന്റെ കണ്ണീരിനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചു നിൽക്കാനായില്ല. വാക്കുകൾ ഇടറി നിറകണ്ണുകളോടെയാണ് ഉമ്മൻ ചാണ്ടി കൃപേഷിന്റെ അച്ഛനെ ആശ്വസിപ്പിച്ചത്.
Read Moreവീടിന് പുൽവാമയെന്ന പേര് നല്കി വീരമൃത്യു വരിച്ചവർക്ക് സൈനികന്റെ ബിഗ് സല്യൂട്ട്
കൂത്തുപറമ്പ്: ജമ്മു കാശ്മീരിലെ പുൽവാമയിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് യുവ സൈനികന്റെ ബിഗ്സല്യൂട്ട്. പുതുതായി നിർമിച്ച തന്റെ വീടിന് പുൽവാമ എന്ന പേരിട്ടാണ് കൂത്തുപറമ്പിനടുത്ത് മൂര്യാട്ടെ സഹീർ വാലിഡി രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നാല്പത് സൈനികർക്ക് ആദരവ് നൽകിയത്. കാഷ്മീരിലെ രജൗറിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന സഹീർ ഒരു മാസത്തെ അവധിയെടുത്താണ് നാട്ടിലെത്തിയത്. നാട്ടിലെത്തി രണ്ടു ദിവസത്തിനു ശേഷമാണ് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നാൽപത് സൈനികർ വീരമൃത്യുവരിച്ച വാർത്ത അറിയുന്നത്. ഈ ധീര സൈനികരോടുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം മനസിൽ ചേർത്താണ് സ്വന്തം വീടിന് പുൽവാമ എന്ന പേര് നല്‍കിയതെന്ന് സഹീർ പറഞ്ഞു. അഞ്ചുമാസം മുമ്പെ വീട് നിർമാണം പൂർത്തിയാക്കി താമസം തുടങ്ങിയെങ്കിലും വീടിന് പേരിട്ടിരുന്നില്ല. ദേശീയ പതാകയുടെ നിറത്തോടു കൂടിയ നെയിംബോർഡിൽ പേരിനൊപ്പംതോക്കേന്തിയ സൈനികന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കായിക താരം കൂടിയായ സഹീർഒമ്പത് വർഷം…
Read More