മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ മാലിന്യ മുക്തമാക്കുന്നതിന്റെ പ്രവർത്തനവുമായി നഗരസഭ. വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ആരോഗ്യ വിഭാഗം സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മട്ടന്നൂർ നഗരം ക്ലീൻ സിറ്റിയിക്കുന്നതിന്റെ പ്രവർത്തനങ്ങളാണ് നഗരസഭ ഭരണ സമിതി നടത്തി വരുന്നത്. റോഡരികിലും മറ്റും മാലിന്യം വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും തടയാൻ ഹരിത കർമസേനയെ നിയോഗിച്ചു വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഇത്തരം സംവിധാനമുണ്ടായിട്ടും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി ശിക്ഷ നൽകാനാണ് നഗരസഭ രംഗത്ത് വന്നിരിക്കുന്നത്. മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം, ഇരിട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും മാലിന്യം നിക്ഷേപിക്കുന്നത്. റോഡരികിൽ മാലിന്യം കൂട്ടിയിടുന്നതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ദുർഗന്ധം കാരണം പ്രയാസപ്പെടുകയാണ്. മട്ടന്നൂർ നഗരസഭയ്ക്ക് പുറമെ സമീപ പഞ്ചായത്തുകളിലെയും നഗരസഭയിലെയും ആളുകൾ മാലിന്യം ചാക്കുകളിലാക്കി കൊണ്ടയിടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ…
Read MoreCategory: Kannur
വിദ്യാർഥിനിയെ ഉപദ്രവിച്ച യുവാവിനെ പിടികൂടിയത് കൂത്തുപറമ്പ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ ; സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കൂത്തുപറമ്പ്: വിദ്യാർഥിനിയെ ഉപദ്രവിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവാവിനെ പിടികൂടാനായത് പോലീസിന്റെ ഒരാഴ്ച നീണ്ട ഊർജിതമായ അന്വേഷണത്തെ തുടർന്ന്. ശിവപുരം മെട്ടയിലെ വള്ളിൽ വീട്ടിൽ റഹീം (36) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാസം 25ന് രാവിലെ 7.15 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ട്യൂഷൻ സെന്ററിലേക്ക് പോകവെ എതിരെ വന്ന യുവാവ് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച് ഓടിപ്പോവുകയായിരുന്നു. സംഭവത്തെകുറിച്ച് നല്കിയ പരാതിയിൽ നീല ടീ ഷർട്ട് ധരിച്ച ആൾ എന്ന സൂചന മാത്രമേ പ്രതിയെ കുറിച്ച് പോലീസിന് ലഭിച്ചുള്ളൂ. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ ഉടൻ എസ്ഐ കെ.വി.നിഷിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിന്റെ സമീപത്തെ കടയിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയെന്ന് സംശയിക്കുന്ന നീല ടീ ഷർട്ട് ധരിച്ച യുവാവ് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽക്കയറി ഓടിച്ചു പോകുന്നതായി…
Read Moreതലശേരിയിലും നോക്കു കൂലി; നോക്കുകൂലി നൽകാൻ വിസമ്മതിച്ച വിദ്യാർഥിയെ ആക്രമിച്ചു; പാർസൽ പിടിച്ചെടുത്തു; എസ്പി പരാതി നൽകി വിദ്യാർഥി
തലശേരി: തലശേരി നഗരത്തിലും നോക്കു കൂലി. നോക്കു കൂലി നൽകാൻ വിസമ്മതിച്ച ഡിഗ്രി വിദ്യാർഥിയെ അക്രമിച്ചു. വിദ്യാർഥി ബസിൽ വെച്ച പാർസൽ ബലമായി പിടിച്ചെടുത്ത് രണ്ട് ദിവസം ചുമട്ട് തൊഴിലാളി സംഘടനയുടെ ഓഫീസിൽ കസ്റ്റഡിയിൽ വയ്ക്കുകയും നോക്കു കൂലിയായി 40 രൂപ ബലമായി വാങ്ങുകയും ചെയ്ത ശേഷം പാർസൽ വിട്ടു കൊടുക്കുകയും ചെയ്തു. സംഭവത്തിൽ എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം കണ്ടാലറിയാവുന്ന ചുമട്ട് തൊഴിലാളിക്കെതിരെ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം 27 ന് ഉച്ചക്ക് 1.30 ന് പുതിയ ബസ്സ്റ്റാൻഡിലാണ് കേസിനാസ്പദമാണ് സംഭവം നടന്നത്.ഇന്നലെ രാത്രിയിലാണ് പോലീസ് കേസെടുത്തത്.എസ്ഐ എ. അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. മഹാരാഷട്ര മറാത്ത്വാഡയിൽ ഡിഗ്രി വിദ്യാർഥിയായ കടവത്തൂർ കുറുക്കാട്ട് നരിക്കോട്ടുമ്മൽ വീട്ടിൽ ഫവാസ് ബഷീറാണ് നഗരമധ്യത്തിൽ ചുമട്ട് തൊഴിലാളിയുടെ ക്രൂരതക്കിരയായത്. തലശേരിയിൽ നിന്നും സ്വകാര്യ…
Read Moreനിരോധിത പുകയില ഉത്പന്ന വില്പന; പന്തക്കലിൽ കടകളിൽ റെയ്ഡ്;രണ്ടുപേർ അറസ്റ്റിൽ
പന്തക്കൽ: മാഹിയുടെ അതിർത്തി പ്രദേശമായ പന്തക്കൽ, മാക്കുനി ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്ന വില്പന വ്യാപകമായതായി പരാതി ഉയർന്നതിനെ തുടർന്ന് ചൊവാഴ്ച്ച രാത്രി മാക്കുനിയിലെ കോഴിക്കട അടക്കമുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മാഹി പോലിസ് സൂപ്രണ്ട് സി.എച്ച്.രാധാകൃഷ്ണ, സർക്കിൾ ഇൻസ്പെക്ടർ എ.ഷൺമുഖം ,പള്ളൂർ എസ്ഐ സെന്തിൽകുമാർ, പന്തക്കൽ എസ്ഐ ഷൺമുഖം എന്നിവരടങ്ങിയ സംഘം മിന്നൽ പരിശോധന നടത്തി. ആയില്യം സ്റ്റോർ ഉടമ ശശി, കടയിലെ ജീവനക്കാരൻ ഈസ്റ്റ് പള്ളൂരിലെ കണ്ടോത്ത് ങ്കണ്ടി നിഖിൽ എന്നിവരെ പള്ളുർ പോലീസ് അറസ്റ്റ് ചെയ്തു.ശശിയുടെ കടയിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളായ കൂൾലിപ്പ്, ഹൻസ് എന്നിവയുടെ ശേഖരം കണ്ടെടുത്തു. മറ്റു രണ്ട് വ്യാപാരികളെയും കസ്റ്റഡിയിലെടുത്തെങ്കിലും പുകയില ഉത്പന്നങ്ങൾ കണ്ടെത്താത്തതിനാൽ ഇവരെ പിന്നീട് വിട്ടയച്ചു. അറസ്റ്റിലായവരെ ഇന്ന് മാഹി കോടതിയിൽ ഹാജരാക്കുമെന്ന് പ ള്ളൂർ പോലിസ്…
Read Moreവാർത്ത തുണയായി; പാറുഅമ്മയ്ക്കും നാരായണിക്കും സുരക്ഷിതമായി കിടന്നുറങ്ങാൻ അമ്മക്കൂടൊരുങ്ങി
പിലിക്കോട്: പാറുവമ്മയ്ക്കും നാരായണിക്കും അന്തിയുറങ്ങാൻ സുരക്ഷിതമായ കിടപ്പാടം ഒരുങ്ങി. തകർന്നു വീഴാൻ പാകത്തിലുള്ള ദ്രവിച്ച പഴയ കൊച്ചു കുടിലിൽ ദുരിത ജീവിതം നയിക്കുന്ന പിലിക്കോട് പടുവളത്തെ കോതോളി പടിഞ്ഞാറേപ്പുരയിൽ പാറുവിനും കൈകാലുകൾ തളർന്ന കെ.പി. നാരായണിക്കുമുള്ള ‘അമ്മക്കൂട്’ എന്ന് പേരിട്ടിട്ടുള്ള കൊച്ചു വീട് ഇന്ന് കൈമാറും. സുരക്ഷയില്ലാതെയും ഭീതിയോടെയും കഴിയുന്ന ഇരുവരുടെയും ജീവിതം ‘ദീപിക’യിൽ വാർത്തയായി വന്നതോയോടെയാണ് ഇവരുടെ ആഗ്രഹത്തിന് പൂർത്തീകരണമായത്. വാർത്ത ശ്രദ്ധയിപ്പെട്ട ചന്തേര ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചന്തേര ന്യുബാക് എഫ്സി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി, അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് അസോസിയേഷൻ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇരുവർക്കുമായി കൊച്ചു വീട് നിർമിച്ചത്. രണ്ടു മുറികളും അടുക്കളയും ശുചിമുറിയും ഉൾപ്പെടുന്ന സൗകര്യങ്ങൾ ഇവിടെയുണ്ട്. മൂന്നാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കിയാണ് ഇന്ന് താക്കോൽ കൈമാറുന്നത്. ന്യുബാക് എഫ്സി ക്ലബ് പ്രവർത്തകരും…
Read Moreമാതൃകാപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക പ്രശംസ നേടിയ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ദേശീയ നിലവാരത്തിലേക്ക്
ചീമേനി: കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയർത്തും. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസേന നൂറിലധികം രോഗികളാണ് ചികിത്സക്കായി എത്തുന്നത്. 1980ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ റൂറല്‍ ഡിസ്പന്‍സറിയായി ആരംഭിച്ച ആരോഗ്യ കേന്ദ്രം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിട്ടുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണ് കയ്യൂരിലേത്. നിലവില്‍ വയോജന ക്ലിനിക്ക്, ജീവിത ശൈലീരോഗ നിര്‍ണയ ക്ലിനിക്ക്, കൗമാര ആരോഗ്യ ക്ലിനിക്ക്, വയോജന ക്ലിനിക്ക്, വിഷാദ രോഗ ക്ലിനിക്ക് തുടങ്ങിയവയെല്ലാം ഇവിടെ നല്ല നിലയിൽ പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.…
Read Moreകലാനിധി സംഗീതരത്ന പുരസ്കാരത്തിന്റെ മധുരവുമായി സംഗീത ദമ്പതികൾ
കൂത്തുപറമ്പ്: നീണ്ടവർഷത്തെ സംഗീതസപര്യയ്ക്കുള്ള അംഗീകാരമായി സംഗീതരത്ന പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ആനന്ദകുമാറും ഭാര്യ റീജയും. തികച്ചും സംഗീതമയമാണ് കൂത്തുപറമ്പ് സ്വദേശികളായ ഈ ദമ്പതികൾക്ക് ജീവിതം. ചെറുപ്പം മുതലേ സംഗീത മേഖലയിൽ പിച്ചവച്ചു തുടങ്ങിയതാണ് കൂത്തുപറമ്പിനടുത്ത് പുറക്കളം ബത്തേരിപറമ്പിൽ ആനന്ദകുമാർ.1999 ൽ പാനൂരിൽ ത്യാഗരാജ സംഗീത വിദ്യാലയം ആരംഭിച്ചതോടെ പ്രവർത്തനമേഖല സജീവമായി. ഏറ്റവുമൊടുവിൽ പാനൂർ സ്വദേശി സജീവ് കിളികുലം സംവിധാനവും ഗാനരചനയും നിർവഹിച്ച പുതിയ സിനിമയ്ക്ക് ആനന്ദകുമാറിന്റെ സംഗീത സംവിധാനത്തിൽ ഭാര്യ റീജ ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഈ വർഷത്തെ കലാനിധി പുരസ്കാരത്തിനാണ് ഇരുവർക്കും വഴി തുറക്കപ്പെട്ടത്. പാരമ്പര്യമായി പകർന്നു കിട്ടിയതാണ് ഇരുവർക്കും സംഗീതം. നാദസ്വര വിദ്വാനും സംഗീതജ്ഞനുമായ പിതാവ് ആണ്ടി ഭാഗവതരിൽ നിന്നും മാതാവ് വളളിയമ്മയിൽ നിന്നും ദേവീ സ്തോത്രങ്ങളും മറ്റും കേട്ട് സംഗീതരംഗത്തേക്കിറങ്ങിയ ആനന്ദകുമാർ കെ.വി.ശങ്കരമാരാരെ ആദ്യ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങി.…
Read Moreകുടിയേറ്റ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അലക്സ് നഗർ പാലം പണി പാതിവഴിയിൽ നിലച്ചു
ശ്രീകണ്ഠപുരം: കുടിയേറ്റ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അലക്സ് നഗർ പാലം പണി പാതിവഴിയിൽ നിലച്ചു. 2017 നവംബറിൽ നിർമാണം തുടങ്ങിയ പാലം 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഒരു വർഷം പൂർത്തിയായിട്ടും പത്ത് ശതമാനം പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ നാല് മാസത്തോളമായി പണി പൂർണമായും നിലച്ചിരിക്കുകയാണ്. ആറ് തൂണുകൾ വേണ്ട പാലത്തിന്റെ രണ്ട് തൂണുകളുടെ പ്രാരംഭ നടപടികൾ മാത്രമാണ് നടത്തിയിട്ടുള്ളത്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ശിപാർശ പ്രകാരം നബാർഡാണ് പാലം നിർമാണത്തിന് 10.10 കോടി രൂപ അനുവദിച്ചത്. കാസർഗോട്ടെ ഡെൽകോൺ കമ്പനിയായിരുന്നു കരാറുകാർ. വികസന സമിതി സ്വരൂപിച്ച മൂന്നര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുത്തത്. ആധുനിക യന്ത്രങ്ങളൊന്നുമില്ലാതെ പഴയ നിർമാണ സാധനങ്ങൾ ഉപയോഗിച്ചാണ് കരാറുകാരൻ പണി നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് പണി മന്ദഗതിയിലാകാൻ…
Read Moreപാലോട്ടുപളളിയെ മാലിന്യമുക്തമാക്കാൻ ബോധവത്കരണവും ശുചീകരണവുമായി കൗൺസിലർ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പാലോട്ടുപളളി വാർഡ് മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനവുമായി കൗൺസിലർ. മാതൃകാപരമായ പ്രവർത്തനത്തിലൂടെയാണ് കൗൺസിലർ വാർഡ് മാലിന്യ മുക്തമാക്കുന്നത്. അന്തർ സംസ്ഥാന പാതയോട് ചേർന്നു കിടക്കുന്ന റോഡരികിലും മറ്റും വലിച്ചെറിയുന്നതും കൂട്ടിയിടുന്നതും ഒഴിവാക്കി ബോധവത്കരണം നൽകുകയാണ് കൗൺസിലർ എം.കെ.നജ്മ. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിനാൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ മട്ടന്നൂർ നഗരസഭയിലെ പത്ത് വാർഡുകൾ മാലിന്യ മുക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട വാർഡാണ് പാലോട്ടുപള്ളി. റോഡരികിൽ മാലിന്യം കൂട്ടിയിടുന്നതും വലിച്ചെറിയുന്നതും കാരണം തെരുവ് നായ ശല്യം വർധിച്ചിരുന്നു. ഇതേ തുടർന്നു മാലിന്യം നിക്ഷേപിക്കാൻ പാടില്ലെന്നു കൗൺസിലർ ബോധവത്കരണം നൽകിയിരുന്നു. ഇതിനു ശേഷം വീണ്ടും മാലിന്യം നിക്ഷേപിച്ചവരെ കൗൺസിലറും കുടുംബശ്രീ പ്രവർത്തകരും ചേർന്നു പിടികൂടി പോലീസിലേൽപ്പിക്കുകയും ചെയ്തിരുന്നു. പാലോട്ടുപള്ളി ടൗൺ, കോടതി പരിസരം എന്നിവിടങ്ങളിൽ റോഡരികിൽ കാടുകയറി കിടക്കുന്നതിനാൽ സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ കടന്നു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആരുടെയും…
Read Moreശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ കണ്ണൂരിലെ ആർഎസ്എസുകാർ: എം.വി. ഗോവിന്ദൻ
കണ്ണൂർ: ശബരിമലയിലെ അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകുന്നത് കണ്ണൂരിലെ കൊടുംക്രിമിനലുകളായ ആർഎസ്എസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ. ഇന്നത്തെ സംഭവത്തോടെ ഇക്കാര്യം പൂർണമായും വ്യക്തമായിരിക്കുകയാണെന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പത്തിനും അന്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ്. എന്നാൽ പന്ത്രണ്ടുവർഷത്തിനിടയിൽ ഈ ആശയം സംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ല. എന്നാൽ സെപ്റ്റംബർ 28ന് കോടതിവിധി വന്ന ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന് ഒരു യുവതിയെയും ശബരിമലയിൽ കയറ്റണമെന്ന് നിർബന്ധമില്ലെന്നും ചിലർ പാർട്ടിക്ക് ഇത്തരത്തിൽ അജണ്ടയുണ്ടെന്ന് തെറ്റിദ്ധാരണ പരത്തുകയാണ്. കോടതിവിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുള്ളതുകൊണ്ട് മാത്രമാണ് സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
Read More