തലശേരി: ഒരു വർഷം എട്ടുകോടിയോളം ഭക്തർ എത്തുന്ന ശബരിമലയെ പോലീസിനേയും സിപിഎം ക്രിമിനലുകളെയും ഉപയോഗിച്ച് തകർക്കമെന്ന് കരുതുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധകാരൻ. വിശ്വാസ സംരക്ഷണ യാത്രയ്ക്ക് തലശേരിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തി കോടതി വിധി നടപ്പാക്കാം എന്നത് വ്യാമോഹം മാത്രമാണ്. ലിംഗ അസമത്വമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ പിടിച്ചുവാങ്ങിയ വിധിയാണിത് . നിലവിൽ ശബരിമലയിൽ സ്ത്രീകൾക്ക് നിരോധനമില്ല . നിയന്ത്രണം മാത്രമേയുള്ളു .അഞ്ചംഗ ബഞ്ചിന്റെ വിധി അവസാനത്തെ വിധിയൊന്നുമല്ല . ശബരിമലയെ തകർക്കുക എന്നത് പിണറായിയുടെ ഹിഡൻ അജണ്ടയാണ്. അണികളും കുടുംബങ്ങളും വിശ്വാസത്തിന്റെ വഴിയിലേക്ക് പോവുകയാണ്. ഇത് സിപിഎമ്മിന് രാഷ്ട്രീയപ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്. ശബരിമലയെ മാത്രമല്ല പള്ളികളെയും ചർച്ചുകളെയും തകർക്കാൻ ഈ നിയമം ബാധകമാക്കും . ഉത്തരേന്ത്യൻ രാഷ്ട്രീയം ഇവിടെ…
Read MoreCategory: Kannur
വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ രണ്ടു മദ്രസ അധ്യാപകർ അറസ്റ്റിൽ; ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഇരുപത്തിരണ്ടോളം പേർ പീഡിപ്പിക്കപ്പെട്ടു
കൂത്തുപറമ്പ്: മദ്രസാ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു മദ്രസാ അധ്യാപകർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടു പേരെയാണ് കണ്ണവം എസ്ഐ കെ.വി.ഗണേഷും സംഘവും അറസ്റ്റു ചെയ്തത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചേർത്ത് ഇരുപത്തിരണ്ട് കേസുകളാണ് നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് വയസിനു താഴെയുള്ള ഇരുപത്തി രണ്ടോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് പീഡനത്തിന് ഇരയായത്. പരാതിയുമായി കൂടുതൽ വിദ്യാർഥികൾ എത്തിയേക്കുമെന്നാണ് സൂചന. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദേശകാരം പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പീഡനം സംബന്ധിച്ച് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ അറിയിച്ചതോടെയാണ് നടപടികൾക്ക് തുടക്കമായത്. രണ്ടു പ്രതികളേയും ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും.
Read Moreഹൈവേ വികസനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു
കണ്ണൂർ: ഹൈവേ വികസനത്തിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടന്നുവന്നിരുന്ന അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. നാഷണൽ ഹൈവേ അഥോറിറ്റി എടുക്കുന്ന ചിറ്റമ്മനയമാണ് വ്യാപാരികളുടെ നഷ്ടപരിഹാരത്തിനു തടസമായിട്ടുള്ളത്. കേന്ദ്രഹൈവേ അഥോറിറ്റിയുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് മുഖ്യമന്ത്രി സംഘടനാനേതാക്കൾക്ക് ഉറപ്പ് നൽകിയത്. പൊതുആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന പാതയോരങ്ങളിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നിലവിലുള്ള ധാരണപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമിതി സംസ്ഥാന ഗവർണമെന്റ് വി.കെ.സി. മമ്മദ്കോയ എംഎൽഎ, സംസ്ഥാനസെക്രട്ടറി ഇ.എസ്. ബിജു, കണ്ണൂർ ജില്ലാ സെക്രട്ടറി വി. ഗോപിനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. വിജയൻ, എം.എ. ഹമീദ്ഹാജി എന്നിവർ പങ്കെടുത്തു. ബന്ധപ്പെട്ട മന്ത്രിമാർക്കും സമിതി നേതാക്കൾ നിവേദനം നൽകി. കളക്ടറേറ്റിനു…
Read Moreതലശേരിയിൽ പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഘമെത്തിയത് കറുത്ത സ്റ്റിക്കർ ഒട്ടിച്ച കാറിൽ
തലശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം ആറോടെ ചിറക്കര -കീഴന്തി മുക്കിലാണ് സംഭവം.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കതിരൂർ സ്വദേശിനികളായ പെൺകുട്ടികളെയാണ് രണ്ട് ദിവസം പിന്തുടർന്ന ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കാറിൽ കയറാൻ വിസമ്മതിച്ച പെൺകുട്ടികളോട് ഈ വഴിയല്ലേ ഇനിയും പോകേണ്ടത് കാണിച്ചു തരാം എന്ന ഭീഷണിയും സംഘം ഉയർത്തിയതായി പെൺകുട്ടികൾ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. പെൺകുട്ടികളെ ഏറെനേരം ഈ കാർ പിന്തുടരുകയും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം കഴിഞ്ഞ മൂന്നു ദിവസമായി ദുരുഹ സാഹചര്യത്തിൽ ഈ കാർ പാർക്ക് ചെയതിരുന്നതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെ പെൺകുട്ടികൾ…
Read Moreനാടിന്റെ ഉത്സവമാക്കും; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 11ന്
മട്ടന്നൂര്‍: നാടിന്റെ ഉത്സവമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിനെ മാറ്റാന്‍ 11 ന് സംഘാടകസമിതി രൂപീകരിക്കും. വൈകുന്നേരം നാലിന് മട്ടന്നൂര്‍ ടൗണ്‍ സ്ക്വയറിലാണ് സംഘാടകസമിതി രൂപീകരണ യോഗം ചേരുക. വ്യവസായ മന്ത്രി ഇ.പി. ജയരാജനും ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുക്കും. കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ വിമാനത്താവളം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടത്താനാണ് തീരുമാനം. ഒരുലക്ഷത്തോളംപേര്‍ക്ക് ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യമൊരുക്കും. ചടങ്ങ് മുഴുവനാളുകള്‍ക്കും വീക്ഷിക്കാന്‍ എല്‍ഇഡി വാള്, എച്ച്ഡി കാമറ സൗകര്യവും ഏര്‍പ്പെടുത്തും. വിമാനത്താവള എയര്‍ട്രാഫിക് കണ്ട്രോള് ടവറിനു സമീപമാണ് സ്റ്റേജും പന്തലുമൊരുക്കുക. 4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വേദി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്രസംസ്ഥാന മന്ത്രിമാരെയും മറ്റു ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്നതിനുള്പ്പെടെ വിവിധ കമ്മിറ്റികളും രൂപീകരിക്കും. കേരളത്തിന്റെ സാംസ്കാരികതനിമ വിളിച്ചോതുന്ന രീതിയിലായിരിക്കും വിമാനത്താവള സമര്‍പ്പണ ചടങ്ങ്. തെയ്യവും ചെണ്ടമേളവും…
Read Moreകണ്ണൂരിൽ കെ.ടി. ജലീലിന്റെ വാഹനത്തിനുനേരേ ചീമുട്ടയേറ്; യൂത്ത് ലീഗ് പ്രവർത്തകരാണ് വാഹനം തടയുകയും ചീമുട്ടയേറ് നടത്തുകയും ചെയ്തത്
കണ്ണൂർ: മന്ത്രി കെ.ടി. ജലീൽ സഞ്ചരിച്ച വാഹനത്തിനുനേരേ ചീമുട്ടയേറ്. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പിലാത്തറയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോവുകയാണ് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിന് സമീപമുള്ള റോഡിൽ വച്ച് യൂത്ത് ലീഗ് പ്രവർത്തകർ കെ.ടി. ജലീലിന്റെ വാഹനം തടയുകയും ചീമുട്ടയേറ് നടത്തുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreബന്ധുനിയമനത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം എന്തോ ഒളിച്ചു വയ്ക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: മന്ത്രി ജലീലിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം എന്തോ ഒളിച്ചുവയ്ക്കാനുള്ളതിന്റെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൃത്യമായ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവുമാണ് ഇക്കാര്യത്തിൽ നടന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഴിമതി നടത്തിയ മന്ത്രി ജലീൽ രാജി വയ്ക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. എന്നാൽ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രി തുടരുന്ന മൗനം ലജ്ജാകരമാണ്. തിരുവനന്തപുരത്ത് എന്തെല്ലോ ചീഞ്ഞുനാറുകയാണ്. മന്ത്രി ജലീൽ രാജിവയ്ക്കുന്നതുവരെ കോൺഗ്രസും യുഡിഎഫും ശക്തമായ പ്രക്ഷോഭം നടത്തും. എൽഡിഎഫ് അധികാരത്തിലുള്ള കാലങ്ങളിലൊക്കെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും പ്രധാന സ്ഥാനങ്ങളിൽ നിയോഗിക്കുന്നത് പതിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Moreസിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്ന് അഡ്വ. പി.എസ്. ശ്രീധരന് പിള്ള
പയ്യന്നൂര്‍: സിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്നും ഭീഷണിക്ക് മുന്നില്‍ ബിജെപി വഴങ്ങില്ലെന്നും അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ഇന്നു രാവിലെ പയ്യന്നൂരിൽ നിന്നും തലശേരിയിലേക്കുള്ള രഥയാത്രക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം പോലീസ് നിയമോപദേശം തേടിയപ്പോള്‍ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കണ്ടതിനാൽ കേസെടുത്തില്ല. എന്നാല്‍ ഇതേ സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തത് വിചിത്രമാണ്. ഭരണത്തിലെ നിയമവാഴ്ച എങ്ങോട്ടാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുകയാണ്. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തെ തുടർന്ന് പോലീസ് കേസെടുത്തതിനെ കുറിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് പരാതികൊടുത്തത് ഒരു ഡിവൈഎഫ്ഐക്കാരും കോണ്‍ഗ്രസുകാരനുമാണ്.യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിരരുതെന്നും സമാധാന കാംക്ഷികളാകണമെന്നും പറയുന്നത് എങ്ങനെയാണ് കലാപത്തിനുള്ള ആഹ്വാനമാകുക എന്നും അദ്ദേഹം ചോദിച്ചു. ബിജെപി കോടതി വിധിക്കെതിരല്ല.…
Read Moreഒരു കോടി നിരോധിത നോട്ടിന് മുപ്പത്തിരണ്ട് ലക്ഷം രൂപവില; നോട്ടു നിരോധനത്തിന്റെ വാർഷികത്തിൽ നിരോധിത നോട്ടുകളുമായി നാലുപേർ പിടിയിൽ
പൂക്കോട്ടുംപാടം: നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി നാലുപേർ പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശികളായ കുനിയിൽ കൊക്കഞ്ചേരി വീട്ടിൽ മൻസൂർ അലി(30), കുറ്റിളിയിൽ മത്തങ്ങാപൊയിൽ ദിപിൻ(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ തെഞ്ചീരിപറന്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറന്പിൽ അൻസാർ(29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അമരന്പലം, വണ്ടൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അമരന്പലം പാലത്തിനു സമീപത്തു നിന്നും പ്രതികൾ സഞ്ചരിച്ച കാർ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ നിന്ന് നിരോധിച്ച 500 രൂപയുടെ 108 കെട്ടുകളും 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നൽകാമെന്ന നിലയിലാണ് ഇടപാട് നടത്തുന്നതെന്നും വയനാട്, താമരശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തുക കൈമാറിയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Read Moreപോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഹണി ട്രാപ്പ് സംഘത്തലവനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം
തളിപ്പറമ്പ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയില്‍നിന്ന് രണ്ടുമാസംമുമ്പ് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവന് റുവൈസിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തളിപ്പറമ്പ സിഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. എഎസ്ഐ ഗംഗാധരന്, സിപിഒ അബ്ദുള്‍റൗഫ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അന്വേഷണ മേല്‍നോട്ടച്ചുമതല തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനായിരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് സെപ്റ്റംബർ മൂന്നിന് രാത്രി എട്ടരയോടെയാണ് കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസ് (22) രക്ഷപ്പെട്ടത്. ഓഗസ്റ്റ് 24 നാണ് റുവൈസിനെ (22)യും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ സ്ത്രീകളോടൊപ്പം നിര്‍ത്തി തന്ത്രപൂര്‍വം ചിത്രീകരിച്ച കിടപ്പറരംഗങ്ങള്‍ കാണിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. രക്താര്ബുദരോഗിയെന്നു നടിച്ച റുവൈസ് അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ…
Read More