സ്വന്തം ലേഖകൻ തലശേരി: തലശേരി കോൺഗ്രസിൽ സുധാകര ഗ്രൂപ്പില്‍ പൊട്ടിത്തെറി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ച സുധാകരന് തങ്ങളെ വേണ്ടെങ്കില്‍ തങ്ങള്‍ക്കും അദ്ദേഹത്തെ വേണ്ടെന്ന് വനിതാ ഡിസിസി സെക്രട്ടറി. വനിത നേതാവ് നേതൃത്വം നല്കുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംഭവ ദിവസം ഉദ്ഘാടകനായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് പിന്മാറിയതോടെയാണ് സുധാകര ഗ്രൂപ്പില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായിട്ടുള്ളത്. ആറിനാണ് വനിതാ നേതാവ് നേതൃത്വം നല്‍കിയിരുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. നാലുതവണ വിവിധ കാരണങ്ങള്‍ പറഞ്ഞ് തീയതി മാറ്റിയ ശേഷമാണ് ഒടുവില്‍ ആറിന് കെ.സുധാകരന് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നടത്താമെന്നേറ്റത്. ക്ഷണക്കത്ത് അടിക്കുകയും അത് സുധാകരന് നേരിട്ട് നല്‍കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് ഉദ്ഘാടന ദിവസം രാവിലെ താന്‍ പങ്കെടുക്കില്ലെന്ന് കെ. സുധാകരന് പറഞ്ഞതെന്ന് വനിത നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. ഒരു കെപിസിസി മെമ്പറേയും ഡിസിസി…
Read MoreCategory: Kannur
എല്ലാ വിഭാഗം സ്ത്രീകൾക്കും ആരാധനാലയങ്ങളിൽ പ്രവേശനമനുവദിക്കണമെന്ന് എംജിഎം
കണ്ണൂർ: വിവിധ മത ആചാര വിശ്വാസികളായ സ്ത്രീകൾക്ക്, അവരവരുടെ ആചാര മര്യാദകൾ പാലിച്ച് കൊണ്ട് അതാത് ആരാധനാലയങ്ങളിൽ പ്രാർഥനകൾ നടത്താനുള്ള അനുവാദം നൽകാൻ എല്ലാ മതവിഭാഗങ്ങളും തയാറാകണമെന്ന് മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എംജിഎം) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ പ്രവേശനമനുവദിക്കേണ്ടതുണ്ട്. മുസ്ലിം സ്ത്രീകൾക്ക് കേരളത്തിലെ മിക്ക പള്ളികളിലും ആരാധനാ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതിനു തയാറാകാത്ത മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ആചാരാനുഷ്ഠാന നിബന്ധനകൾ പാലിക്കുന്ന മുഴുവൻ മുസ്ലിം സ്ത്രീകൾക്കും പള്ളികളിൽ പ്രവേശിച്ച് പ്രാർഥന നടത്താനുള്ള അനുവാദം നൽകണെമെന്നും എംജിഎം ആവശ്യപ്പെട്ടു. കണ്ണൂർ ഇസ്ലാഹിയ്യ അറബിക് കോളജ് ഹാളിൽ സംഘടിപ്പിച്ച കൺവൻഷൻ കെഎൻഎം സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി ഉദ്ഘാടനം ചെയ്തു. എം.ജി.എം. കണ്ണൂർ ജില്ലാ ഭാരവാഹികളായി ശമീമ ഇസ്ലാഹിയ്യ (പ്രസിഡന്റ്), ഷഹനാസ റഷീദ് (സെക്രട്ടറി), മൈമൂന ബഷീർ (ട്രഷറർ) ,…
Read Moreആനമതിൽ കടന്ന് കേളകത്ത് കാട്ടാന; ചെട്ടിയാംപറന്പിലും നരിക്കടവിലും വ്യാപകമായി കൃഷി നശിപ്പിച്ചു
കേളകം: ആനമതിൽ കടന്നെത്തിയ കാട്ടാന നാടു വിറപ്പിച്ചു.ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ചീങ്കണ്ണിപ്പുഴ കടന്ന് ആനമതിൽ തകർന്ന ഭാഗത്തു കൂടി കടന്നെത്തിയ കൊമ്പൻ ചെട്ടിയാംപറമ്പ് മുട്ടുമാറ്റി, നരിക്കടവ് ഭാഗങ്ങളിൽ വ്യാപക കൃഷിനാശവും ഭീതയുമുണ്ടാക്കി. ഇന്നലെ രാത്രിയോടെ നരിക്കടവ് ആന മതിൽ തകർന്ന പ്രദേശത്തുകൂടി ആന ജനവാസ കേന്ദ്രത്തിൽ പ്രവേശിച്ചത്. തുടന്ന് തുരുത്തിക്കാട്ട് സോജന്റെ പറന്പ്, നരിക്കടവ് കോളനി എന്നിവടങ്ങളിലൂടെ ഒരു കിലോമീറ്ററോളം നടന്ന് കോയിപ്പുറം സിബിയുടെ കൃഷിയിടത്തിലെ വാഴയും നശിപ്പിച്ചു. ഈ ഭാഗത്തുള്ള ആന മതിൽ കടന്ന് തിരികെ പോകാൻ കഴിയാതെ വന്നതാണ് ഭീതിയ്ക്ക് കാരണമായത്. ഇന്നു പുലർച്ചെ 6.30 ഓടെയാണ് നരിക്കുഴ തോമസിന്റെ കൃഷിയിടത്തിലൂടെ ആന മതിൽ ചാടിക്കിടന്ന് തിരികെ പോയത്. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്.
Read Moreതൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗിന്റെ പേരിൽ പിടിച്ചുപറി; പ്രതിഷേധിക്കാനൊരുങ്ങി യാത്രക്കാർ
തൃക്കരിപ്പൂർ: മേൽക്കൂരയോ പാർക്ക് ചെയ്യാൻ സൗകര്യമോ ഏർപ്പെടുത്താതെ റെയിൽവേ അധികൃതർ പാർക്കിംഗിന്റെ പേരിൽ പിടിച്ചുപറി നടത്തുന്നു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലാണ് എങ്ങും കാണാത്ത പാർക്കിംഗ് ഫീസ് ഈടാക്കൽ. റെയിൽവേ സ്റ്റേഷന് പിന്നിലെ കാട് പിടിച്ച ഭാഗത്ത് പാർക്ക് ചെയ്ത കാറുകൾക്കും ഇരുചക്ര വാഹങ്ങൾക്കുമാണ് ഇന്നലെ മുതൽ ഫീസ് ഈടാക്കാൻ തുടങ്ങിയത്. പാമ്പുൾപ്പെടെയുള്ള ഇഴജന്തുക്കൾ വിഹരിക്കുന്ന റെയിൽവേ സ്റ്റേഷന്റെ പഴയ കെട്ടിടത്തിന് പിന്നിൽ നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്യാറുണ്ട്. കൂടുതൽ വാഹനങ്ങൾ എത്തിയാൽ റെയിൽവേയുടെ ജീവനക്കാർക്ക് പണിത റെസ്റ്റ് റൂം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട് കണ്ണൂരിലേക്കും കാസർഗോഡിന്റെ വിവിധ മേഖലകളിലേക്കും അധ്യാപകരും ജീവനക്കാരും അതോടൊപ്പം മംഗളൂരുവിലേക്ക് ആശുപത്രികളിൽ ചികിത്സ തേടി പോകുന്നവരുമുണ്ട്. എന്നാൽ കാട് നീക്കി വെയിലും മഴയുമേൽക്കാത്ത രീതിയിൽ പാർക്കിംഗിന് സൗകര്യമൊരുക്കിയില്ലെന്നു മാത്രമല്ല മണിക്കൂർ നിരക്കിൽ ഫീസും വാങ്ങിത്തുടങ്ങി. ട്രെയിൻ യാത്രക്കാരുടെ വിവിധ…
Read Moreശുഹൈബ് വധം: ഇനി പിടിയിലാകാൻ മൂന്നുപേർ കൂടി; അറസ്റ്റിലായ സിപിഎം നേതാവിനെ റിമാന്റ് ചെയ്തു
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇനി പിടിയിലാകാനുള്ള മൂന്നു പേർക്കായി അന്വേഷണം ഊർജിതമാക്കി. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തെരച്ചിൽ നടത്തിവരികയാണ്. ഇന്നലെ അറസ്റ്റിലായ സിപിഎം മുൻ എടയന്നൂർ ലോക്കൽ സെക്രട്ടറി എളമ്പാറയിലെ അഭിനന്ദനത്തിൽ കെ.പി.പ്രശാന്തിനെ(48) മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ ജോഷി ജോസും സംഘവുമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. കേസിലെ പതിനാലാം പ്രതിയാണ് പ്രശാന്ത്. ഗൂഡാലോചന നടത്തിയതിനും കൃത്യം നടത്താൻ പോകുന്ന അക്രമികൾക്ക് പണം നൽകിയെന്നുമാണ് പ്രശാന്തിന്റെ പേരിലുള്ള കുറ്റം. ശുഹൈബ് കൊല്ലപ്പെടുമ്പോൾ പ്രശാന്ത് എടയന്നൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനു പ്രശാന്തിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. പ്രശാന്തിനെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്ത വിമാനത്താവളത്തിൽ ബുധനാഴ്ച മുതൽ സന്ദർശകർക്കു നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. 10, 11 തീയതികളിൽ കീഴല്ലൂർ പഞ്ചായത്തിലെയും മട്ടന്നൂർ നഗരസഭയിലെയും ആളുകൾക്കും 12ന് സ്കൂൾ വിദ്യാർഥികൾക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നു കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാൽ എട്ട്, ഒമ്പത് തീയതികളിൽ വിമാനത്താവളത്തിൽ പ്രവേശനം നിർത്തിവച്ചിരുന്നു. സന്ദർശനം അനുവദിച്ച അഞ്ചു മുതൽ നിയന്ത്രണാതീതമായ ജനത്തിരക്കാണു വിമാനത്താവളത്തിലുണ്ടായത്. മട്ടന്നൂരിലും പരിസരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്
Read Moreനിരോധിച്ച വിഷം കേരളത്തിലേക്ക്; ഇരിട്ടിയിൽ രണ്ടുപേർ അറസ്റ്റിൽ; വാഹനവും പിടികൂടി
ഇരിട്ടി: നിരോധിച്ച മാരക വിഷം വില്പനക്കായി കര്‍ണാടകയില്‍ നിന്നും തളിപ്പറമ്പിലേക്ക് സ്കോര്‍പിയോ കാറില്‍ കടത്തികൊണ്ട് പോകുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ സ്വദേശിപി. മനോഹരന് (45), തളിപ്പറമ്പ് സ്വദേശി സ്കോര്‍പിയോ ഡ്രൈവര്‍ അനൂപ് (30)എന്നിവരെയാണ് ഇരിട്ടി എസ്ഐ പി. സുനില്‍കുമാര്‍ അറസ്റ്റ്ചെയ്തത്. ഒരു കിലോഗ്രാമിന്റെ നൂറ് പായ്ക്കറ്റുകളാണ് ഇവിരില്‍ നിന്ന് പിടികൂടിയത്. കടത്തികൊണ്ട് വന്ന സ്കോര്‍പിയോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ണാടകയില്‍ നിന്നുമാണ് വിഷം കടത്തികൊണ്ടു വന്നത്. മാരക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഫ്യൂറിഡാന് എന്ന മാരക വിഷം കൃഷിക്ക് ഉപയോഗിക്കുന്നത് കേരള സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ നിരോധിച്ചിട്ടില്ല. ഇവിടെ നിന്നും കേരള – കര്‍ണാടക അതിര്‍ത്തി വഴി കടത്തികൊണ്ട് വന്ന് തളിപ്പറമ്പ് മേഖലയില്‍ വലിയ വിലക്ക് മറിച്ച് വില്‍ക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൃഷിക്ക് ഉപയോഗിച്ചാല്‍ വര്‍ഷങ്ങളോളം മണ്ണിലും…
Read Moreകേരളത്തിന്റെ സാധ്യതകള്‍ ഐടി, ടൂറിസം മേഖലകളിലെന്ന് കെ.സി. വേണുഗോപാല്‍ എം പി
കണ്ണൂര്‍: കേരളം പോലെ ജനസാന്ദ്രത കൂടിയൊരു സംസ്ഥാനത്തു ടൂറിസം, ഐടി മേഖലകളിലാണ് ഇനിയുള്ള തൊഴില്‍ സാധ്യതകളെന്നു കെ.സി. വേണുഗോപാല്‍ എംപി. പരിസരമലിനീകരണമുണ്ടാക്കുന്ന വ്യവസായസംരംഭങ്ങള്‍ ഒരിക്കലും കേരളത്തില്‍ പ്രായോഗികമല്ല. മൊബൈല്‍ ടവറുകള്‍ക്കെതിരേ പോലും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മിറ്റ്കോ) നവീകരിച്ച ഓഫീസിന്റെയും സോളാര്‍ ഡിവിഷന്റെയും ഉദ്ഘാടനം താണ ദിനേശ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മിറ്റ്കോ പ്രസിഡന്റ് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ദിനേശ് സഹകരണ സംഘം ചെയര്മാന് സി. രാജന്, സെക്രട്ടറി കെ. പ്രഭാകരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.സി. വേണുഗോപാല്‍ എംപി ഉപഹാരം നല്കി. മിറ്റ്കോയുടെ സര്‍വീസ് സപ്പോര്‍ട്ട് സോഫ്റ്റ്വെയര് ഉദ്ഘാടനം ഡപ്യൂട്ടി രജിസ്ട്രാര്‍ എം.കെ. ദിനേശ് ബാബുവും ജനസേവനകേന്ദ്രം ഉദ്ഘാടനം കെവിഐബി പ്രോജക്ട് ഓഫീസര്‍ എന്‍. നാരായണനും ജീവനക്കാര്‍ക്കുള്ള സിന്ധ്യ മെഡികെയര്‍…
Read Moreകണ്ണൂർ രാജ്യാന്തര വിമാനത്താവളം; എൻഫോഴ്സ്മെന്റ് ഓഫീസിനായുള്ള കെട്ടിടം മന്ത്രി സന്ദർശിച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിക്കാനിരിക്കെ മട്ടന്നൂരിൽ എൻഫോഴ്സ്മെന്റ് ഓഫീസ് തുടങ്ങുന്നതിനു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കെട്ടിടം സന്ദർശിച്ചു.നഗരസഭ ഓഫീസിനു സമീപത്തുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടമാണ് മന്ത്രി സന്ദർശിച്ചത്. രാവിലെ 11 ഓടെ നഗരസഭ ഓഫീസിലെത്തിയ മന്ത്രി നഗരസഭ അധികൃതരുമായി ചർച്ച നടത്തി. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാൽ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിലുള്ള റോഡ് വികസിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതിനുള്ള നിവേദനം നഗരസഭ അധികൃതർ മന്ത്രിയെ ഏല്പിച്ചു. വിമാനത്താവളം കാണാനെത്തിയവരുടെ തിരക്ക് കാരണം കഴിഞ്ഞ രണ്ടു ദിവസം മട്ടന്നൂർ നഗരത്തിലുണ്ടായ ഗതാഗത ക്കുരുക്കും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, എം.റോജ, ഷാഹിന സത്യൻ, വി.കെ.സുഗതൻ തുടങ്ങിയവരുമായാണ് ചർച്ച നടത്തിയത്.ു
Read Moreപയ്യന്നൂർ കോളജ് കെഎസ്യു മഹാസംഗമം നവംബർ 18ന്; 1965 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രവർത്തിച്ച കെഎസ്യു പ്രവർത്തകർ പങ്കെടുക്കും
പയ്യന്നൂർ: പയ്യന്നൂർ കോളജിൽ1965 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രവർത്തിച്ച കെഎസ്യു പ്രവർത്തകരുടെ മഹാസംഗമം നവംബർ 18ന് വിവിധ പരിപാടികളോടെ പയ്യന്നൂരിൽ നടക്കും. സംഗമത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ വിദ്യാർഥി സംഘടനകളുടെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു “ഫാസിസം-കലാലയങ്ങൾക്ക് അകത്തോ, പുറത്തോ’ എന്ന വിഷയത്തിൽ പയ്യന്നൂർ ടൗൺ സ്ക്വയറിൽ നവംബർ ആദ്യവാരം സെമിനാർ നടത്തും. നവംബർ 18ന് രാവിലെ പയ്യന്നൂർ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം കോളജിലെ പൂർവവിദ്യാർഥിയും എഐസിസി പ്രവർത്തക സമിതി അംഗവുമായ കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പങ്കെടുക്കും. തുടർന്നു വിദ്യാർഥി-പൂർവവിദ്യാർഥി കുടുംബസംഗമം നടക്കും. ചടങ്ങിൽ പഴയകാല കെഎസ്യു പ്രവർത്തകരെയും കലാ-സാംസ്കാരിക-കായിക രംഗത്തു മികവ് പുലർത്തിയ കെഎസ്യു പ്രവർത്തകരെയും ആദരിക്കും. പരിപാടിയുമായി ബന്ധപ്പെട്ടു കെഎസ്യുവിന്റെ ചരിത്രവും പഴയകാല പ്രവർത്തകരുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തിയുള്ള…
Read More