ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി പായം വട്ട്യറ കരിയാലിലെ ജിജോ പുളിയാനിക്കാട്ടി (38)നെ കഴിഞ്ഞ 19ന് രാത്രി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ട്യറ എരുമത്തടത്തിലെ ജയചന്ദ്രന് (34)നെയാണ് ഇരിട്ടി സിഐ രാജീവന് വലിയ വളപ്പില്‍ , എസ്ഐ പി.എം. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റ്പ്രതികളെ കണ്ടെത്താന്‍ പോലീസ് വട്ട്യറ , കരിയാല്‍ ഭാഗത്ത് വ്യാപക പരിശോധന നടത്തി വരികയാണ്.സംഭവത്തില്‍ ഉള്‍പെട്ട പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് പോലീസ് അറസ്റ്റ് ആരംഭിച്ചത്. അക്രമത്തിനിരയായ ജിജോ പ്രതികളെകുറിച്ച് മൊഴി നല്‍കിയെങ്കിലും മുഖംമൂടി സംഘമാണെന്ന് പറയുന്നതിനാല്‍ പ്രതികളെകുറിച്ച് പോലീസ് വ്യക്തത വരുത്തിയ ശേഷമാണ് പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വട്ട്യറ കരിയാലിലില് കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്യുമ്പോള്‍ കാറിലെത്തിയ മുഖം മൂടി സംഘമാണ് ജിജോയെ അക്രമിച്ചത്.
Read MoreCategory: Kannur
മിച്ചഭൂമിയായി അനുവദിച്ചു കിട്ടിയ സ്ഥലം അളക്കൽ; വിധവയായ സ്ത്രീയോട് വില്ലേജ് ഓഫീസ് ജീവനക്കാരന് കൈക്കൂലി വാങ്ങിയെന്ന് പരാതി; റവന്യൂ വകുപ്പ് നടപടി തുടങ്ങി
തളിപ്പറമ്പ്: മിച്ചഭൂമിയായി അനുവദിച്ചു കിട്ടിയ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസ് ജീവനക്കാരന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. പന്നിയൂര്‍ വില്ലേജിലെ കൂനത്ത് താമസിക്കുന്ന സഫിയയുടെ പരാതിയിലാണ് നടപടി. പതിനെട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവിന് അനുവദിച്ചു കിട്ടിയ സ്ഥലം അളന്നു ലഭിക്കാനുളള ഒറ്റയാള്‍ പോരാട്ടത്തിലാണ് കെ.വി.സഫിയ. അനുവദിച്ചു കിട്ടിയ ഭൂമിക്ക് പട്ടയം ലഭിച്ചിട്ടും കൃത്യമായി അളന്നു ലഭിക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഈ വീട്ടമ്മ. ഇവരുടെ ഭര്‍ത്താവ് മുസ്തഫക്ക് 2000 ത്തിലാണ് 27 സെന്റ് ഭൂമി അനുവദിച്ചത്. എന്നാല്‍ പതിച്ചു നല്കിയപ്പോള് അത് 15 സെന്റായി കുറഞ്ഞു. അതില്‍ നിന്നും 3 സെന്റ് സ്ഥലം റോഡിനും പോയി. ശേഷിച്ച 13 സെന്റെങ്കിലും അളന്നു ലഭിക്കാനുളള പരക്കം പാച്ചലിനിടയില്‍ ഭര്‍ത്താവ് മുസ്തഫ മരണപ്പെട്ടു. പിന്നീട് സഫിയ തനിച്ചാണ് സ്ഥലത്തിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഇപ്പോള്‍…
Read Moreറവന്യുഭൂമി കൈയേറി നിർമാണം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ബ്രാഞ്ച് ഒാഫീസ് കെട്ടിടം വിവാദത്തിൽ
കാസർഗോഡ്: റവന്യു വകുപ്പിന്റെ എതിർപ്പുകളെ അവഗണിച്ച് ഭൂമി കൈയേറി സിപിഎം നിർമിച്ച ബ്രാഞ്ച് ഓഫീസ് വിവാദത്തിൽ. 30 ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിവാദം തലപൊക്കിയത്. പുല്ലൂർ-പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ-വെള്ളിക്കോത്ത് റോഡരികിൽ കേളോത്ത് ആണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. സുശീല ഗോപാലൻ നഗർ ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടിയാണ് ലക്ഷങ്ങൾ ചെലവിട്ട് ഇരുനിലകെട്ടിടം നിർമിച്ചിരിക്കുന്നത്. സെന്റിന് പത്തു ലക്ഷം രൂപ വിപണിവിലയുള്ള പെരിയ ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയായാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇവിടെ രണ്ടേക്കറിലധികം ഭൂമി റവന്യുവകുപ്പിന്റെ അധീനതയിലുണ്ടെന്ന് താലൂക്ക് ഓഫീസിലെ ഭൂരേഖാ വിഭാഗത്തിൽനിന്നുള്ള കണക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും സ്ഥലത്ത് 17 വീടുകളും ഈ സിപിഎം ഓഫീസുമാണുള്ളത്. ഈ സ്ഥലം കൈയേറ്റ ഭൂമിയാണെന്ന് പുല്ലൂർ വില്ലേജ് ഓഫീസർ രേഖാമൂലം ജില്ലാ കളക്ടർക്ക് ഒന്നിലേറെ തവണ റിപ്പോർട്ട് ചെയ്തിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17…
Read Moreഇന്ത്യയിൽ കാൻസർ രോഗികൾ കൂടുതൽ കേരളത്തിൽ; ലാൻസെറ്റ് ഓങ്കോളജി മെഡിക്കൽ ജേണലിന്റെ പഠന റിപ്പോർട്ട് ഇങ്ങനെ…
കണ്ണൂർ: ലാൻസെറ്റ് ഓങ്കോളജി മെഡിക്കൽ ജേണലിൽ 2018 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച സുപ്രധാന പഠനപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് മലബാർ കാൻസർ സെന്റർ (എംസിസി) ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം. കണ്ണൂരിനെ സന്പൂർണ കാൻസർ പ്രതിരോധ ജില്ലയാക്കി മാറ്റുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സംയുക്ത പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അമേരിക്കയേയോ പാശ്ചാത്യ രാജ്യങ്ങളേയോ താരതമ്യം ചെയ്യുന്പോൾ ഇത് അത്രത്തോളം വരില്ലെങ്കിലും 10-15 വർഷങ്ങൾക്കുള്ളിൽ നാം ആ തലത്തിലേക്കെത്തും . ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് കാൻസറിന്റെ നിരക്ക് കൂടിക്കൊണ്ടിരിക്കും. കാൻസറിന് മികച്ച ചികിത്സയുള്ള വിദേശരാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാൻസർ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലുമാണ്.ജില്ലാ പഞ്ചായത്തിന്റെ ഈ പദ്ധതിയിൽ ഏറ്റവും പ്രധാനം കാൻസർ നേരത്തെ കണ്ടുപിടിക്കുക എന്നതാണ്. അതുപോലെ കാൻസർ രോഗികളെ എല്ലാവരുടേയും സഹായത്തോടെ ചികിത്സിച്ച്…
Read Moreപിണറായി കൂട്ടക്കൊലയും പ്രതിയുടെ ആത്മഹത്യയും; അന്വേഷണം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ;തലശേരിയിൽ ക്യാന്പ് ഓഫീസ് തുറക്കും
തലശേരി: പിണറായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ബി.ബി രാജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഏറ്റെടുത്തു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെയും അനുബന്ധ സംഭവങ്ങളുടേയും അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ്, ഐജി എസ്.ശ്രീജിത്ത് എന്നിവരുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ എസ്പി പി.ബി. രാജീവ്, ഡിവൈഎസ്പി യു.പ്രേമന്, സിഐമാരായ എം.വി അനില്‍കുമാര്‍, സനല്‍കുമാര്‍, എസ്ഐമാരായ ജോയ് മാത്യു, രഘുനാഥന്, എഎസ്ഐ പുഷ്കരാക്ഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. തലശേരിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്. മൂന്ന് കൊലപാതക കേസുകളും പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൊലപാതക കേസുകളുടെ കുറ്റപത്രം കോടതിയില്‍…
Read Moreമടപ്പള്ളി കോളജ് അക്രമം; എസ്എഫ്ഐക്കെതിരെ രോഷവുമായി സർവകക്ഷിയോഗം
വടകര : മടപ്പള്ളി കോളജിൽ ആവർത്തിക്കുന്ന ഏകപക്ഷീയ അക്രമസംഭവങ്ങളിൽ എസ്എഫ്ഐക്കെതിരായ കടുത്ത വിമർശനമായി കളക്ടർ വിളിച്ച സർവവക്ഷിയോഗം. അക്രമത്തിനിരയായ വിദ്യാർഥികൾ തന്നെ യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചത് ശ്രദ്ധേയമായി. പ്രതിരോധിക്കാൻ എസ്എഫ്ഐയുടെയോ സിപിഎമ്മിന്റെയോ പ്രതിനിധികൾ യോഗത്തിലുണ്ടായിരുന്നില്ല. അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താൻ തന്നെ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. കോളജിലെ അച്ചടക്കം തകർന്നതായും യൂണിയൻ ഓഫീസുകളിൽ ആയുധങ്ങൾ സംഭരിച്ചു വെച്ചതായും പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി എഡുക്കേഷൻ ഓഫ് കോളജ് എഡുക്കേഷന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി. കോളജിൽ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസിന്റെ നിതാന്ത ജാഗ്രതഉണ്ടാവണമെന്നും യോഗത്തിൽ ധാരണയായി. അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ തന്നെ കോളജിന്റെ നിലവാരം തകരാതിരിക്കാനുള്ള ശ്രമം ഉറപ്പു വരുത്തണമെന്ന് യോഗത്തിൽ കളക്ടർ യു.വി.ജോസ് പറഞ്ഞു. യോഗത്തിൽ എല്ലാവരെയും വിളിച്ചിരുന്നുവെന്നും…
Read Moreതലശേരിയിൽ ആദായനികുതി വകുപ്പ് ചമഞ്ഞെത്തി കൊള്ള; സംഘത്തിലെ മുഖ്യപ്രതിയുടെ രേഖാചിത്രം തയാർ
തലശേരി: തലശേരിയിലെ മത്സ്യമൊത്തവ്യാപാരിയായ പി.പി.എം മജീദിന്റെ സെയ്ദാര്പള്ളിയിലെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പിനെത്തിയ കൊളളസംഘത്തിലെ പ്രധാനിയുടെ രേഖാചിത്രം പോലീസ് തയാറാക്കി. ഇന്‍കം ടാക്സ് ഓഫീസറെന്നു പരിചയപ്പെടുത്തിയ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നയാളുടെ രേഖാ ചിത്രമാണ് തയാറായിട്ടുളളത്. 52 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ കണ്ണടയും തലയില്‍ തൊപ്പിയും ധരിച്ചിട്ടുണ്ട്. കോഴിക്കോടു നിന്നും എത്തിയ പോലീസിലെ രേഖാചിത്ര വിദഗ്ദനായ എഎസ്ഐ പ്രേംദാസ് തിരുവള്ളൂരാണ് രേഖാചിത്രം തയാറാക്കിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പി.പി.എം. മജീദ്, ഭാര്യ, ഭാര്യാ സഹോദരിയുടെ മക്കള്‍ എന്നിവരുടെ സഹായത്തോടെയാണ് രേഖാ ചിത്രം തയാറാക്കിയിട്ടുള്ളത്. ഓരോരുത്തരുടേയും അടയാളങ്ങള്‍ ചോദിച്ച് വിശദമായി പഠിച്ച ശേഷം മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൊടുവിലാണ് രേഖാ ചിത്രം തയാറാക്കിയിട്ടുള്ളത്. നിലവില്‍ തയാറാക്കിയിട്ടുള്ള രേഖാ ചിത്രം കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും പ്രപചരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു. സംഘത്തിലെ മറ്റ് പ്രതികളുടേയും…
Read Moreപത്തുരൂപകൊടുത്താൽ പുതിയ മലയാള ചിത്രം മൊബൈലിൽ പകർത്തി നൽകും; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽകിട്ടിയത് നാൽപതോളം സിനിമകൾ; സമീറിന് ചിത്രങ്ങൾ കിട്ടിയതിങ്ങനെ…
ചക്കരക്കൽ: പുതിയ മലയാള ചിത്രങ്ങൾ പകർത്തി നൽകിയ മൊബൈൽ ഷോപ്പിൽ ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. വാരം മഹിമ മൊബൈൽ സർവീസ് സെന്ററിലായിരുന്നു റെയ്ഡ്. ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരുന്ന നാൽപതോളം മലയാള ചിത്രങ്ങളുടെ പകർപ്പ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരിക്കൂർ പടയങ്ങോട്ട് സ്വദേശി സമീർ (30) നെ പോലീസ് അറസ്റ്റ്ചെയ്ത് തലശേരി കോടതിയിൽ ഹാജരാക്കി. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് റെയ്ഡ് നടത്തിയത്. മൊബൈൽ ഷോപ്പിൽ വരുന്നവർക്ക് പത്ത് രൂപ മുതൽ 15 രൂപവരെ ഈടാക്കിയാണ് ഇയാൾ മലയാള ചിത്രങ്ങൾ പെൻഡ്രൈവിലും മൊബൈൽ ഫോണുകളിലും പകർത്തി നൽകുന്നത്. കൂടുതൽ മൊബൈൽ ഷോപ്പുകൾ ഇത്തരത്തിൽ ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കർശന നടപടികൾ വരും ദിവസങ്ങളിൽ തുടരുമെന്നും എസ്ഐ പി. ബിജു പറഞ്ഞു.
Read Moreചക്കരക്കല്ല് എസ്ഐയ്ക്കെതിരേ വ്യാജ പ്രചാരണം; ഇരിക്കൂർ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ; മുഖ്യപ്രതി മലപ്പുറം സ്വദേശി വിദേശത്ത്
ചക്കരക്കല്ല്: ചക്കരക്കൽ എസ്ഐയ്ക്കെതിരേ വ്യാജപ്രചാരണവും അസഭ്യവർഷവും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഇരിക്കൂർ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി അൻസാർ കുറ്റ്യാട്ടൂർ (30) നെയാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇരിക്കൂർ സ്വദേശികളായ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശി ഇ.കെ. അബ്ദുൾ സാലാം ആണ് കേസിലെ മുഖ്യപ്രതി. ഇയാൾ വിദേശത്താണുള്ളത്. നിരവധിപേർക്കെതിരേ സംഭവത്തിൽ കേസെടുത്തിരുന്നു. പ്രചരിപ്പിക്കുന്നവർ ഏറെയും വിദേശത്താണുള്ളത്. സ്കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപവന്റെ താലിമാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേയാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിനും പോലീസുകാർക്കുമെതിരേ പ്രചാരണം നടക്കുന്നത്. 2018 ജൂലൈ അഞ്ചിന് പെരളശേരിയിൽ വച്ച് രാഖി എന്ന വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും…
Read Moreബസ് റോഡിൽ നിർത്തി രണ്ടുപേർ തമ്മിൽ അടിപിടി; സംഭവം കണ്ട് പിടിച്ചുമാറ്റാനെത്തിയ പോലീസുകാരനെ കൈയേറ്റം ചെയ്ത് ബസ് ക്ലീനർ; സാരമായി പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സതേടി
തളിപ്പറമ്പ്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസറെ കൈയേറ്റം ചെയ്ത സ്വകാര്യബസ് ക്ലീനര്‍ അറസ്റ്റില്‍. ഏഴോം സ്വദേശിയും തളിപ്പറമ്പ്-പെരുമ്പടവ് കെഎല്‍ 13 എസ് 7484 മണികണ്ഠന് ബസ് ക്ലീനറുമായ സി.കെ.അസീനെ(38) യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 4.45 ന് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ എരമം സ്വദേശി കെ.പ്രശാന്തിനെ കൈ പിടിച്ച് തിരിക്കുകയും യൂണിഫോം പിടിച്ചുവലിച്ചു കീറുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്. പ്രശാന്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് റോഡില്‍ നിര്‍ത്തി ടെംമ്പോ ഡ്രൈവറുമായി അടിപിടി കൂടുന്നതിനിടയില്‍ ഇരുവരേയും പിന്തിരിപ്പിക്കാന് ശ്രമിച്ച പ്രശാന്തിനെ അസീന്‍ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അസീനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More