കണ്ണൂർ: വിവിധ വ്യക്തികളിൽ നിന്നായി ഭൂമിയും പണവും കൈക്കലാക്കി വഞ്ചിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ കോട്ടക്കുന്ന് സ്വദേശി പുളിയാണ്ടി മനോജ് (48) നെയാണ് കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറും എസ്ഐ ശ്രീജിത്ത് കൊടേരിയും ചേർന്ന് അറസ്റ്റ് ചെയ്തത്. തളാപ്പിലെ രത്ന എന്ന സ്ത്രീയുടെ പരിയാരം വായാട് വില്ലേജിലുള്ള ആറ് ഏക്കർ കശുവണ്ടി തോട്ടം, പള്ളിക്കുന്നിലെ ലക്ഷ്മിയുടെ പേരിലുള്ള ഭൂമി, പ്രവാസിയായ ഗിരീഷ് ചാത്തോത്തിൽനിന്ന് പത്ത് ലക്ഷം രൂപ, പുതിയതെരുവിലെ ഷഫീഖിൽനിന്ന് അഞ്ചുലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് കേസ്. തളാപ്പിലെ രത്നയാണ് ആദ്യം പോലീസിനെ സമീപിച്ചത്. ഇവരുടെ പേരിൽ പരിയാരം വായാട് വില്ലേജിലുള്ള ആറേക്കർ കശുവണ്ടി തോട്ടം എട്ട് ലക്ഷം രൂപയ്ക്ക് ലീസിന് മനോജ് വാങ്ങിയിരുന്നു. ഈ സ്ഥലത്ത് ഇയാൾ പിന്നീട് ചെങ്കൽക്വാറി നടത്തി പണമുണ്ടാക്കി. പരാതിക്കാരിയായ രത്നയ്ക്ക് ഏഴ് ലക്ഷം രൂപ…
Read MoreCategory: Kannur
വികസന പദ്ധതികളിൽ നിന്നു പിന്നോട്ടു പോയിട്ടില്ല; പ്രധാന അമ്പലങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസമെന്ന ആശയമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജൻ
മട്ടന്നൂർ: പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം മറ്റു വികസന പദ്ധതികളിൽ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. മട്ടന്നൂർ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്ത്രിക്കുള്ള സ്വീകരണവും മുഖാമുഖത്തിലും സംസാരിക്കുകയായിരുന്നു ഇ.പി. വികസന പദ്ധതികൾക്കു കണക്കാക്കിയ ഫണ്ടിൽ നിന്നു 20 ശതമാനം തുക ദുരിത നിവാരണത്തിനു മാറ്റിയിട്ടുണ്ട്. അടിസ്ഥാനസൗകര്യം ഏർപ്പെടുത്താൻ വൻ തുക വേണം. വിമാനത്താവളവുമായി ബന്ധപ്പെട്ടു മട്ടന്നൂർ മേഖലയിൽ വലിയ വികസനം വരും. വ്യവസായ വളർച്ചയ്ക്കു സൗകര്യം ഒരുക്കാൻ കിൻഫ്ര പാർക്കിനു കൂടുതൽ ഭൂമി ഏറ്റെടുക്കാൻ നടപടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് വികസനമാണു പ്രധാന പ്രശ്നം. ആവശ്യമായ സ്ഥലം വിട്ടു കിട്ടുന്നില്ല. പദ്ധതികൾ നടപ്പിൽ വരുത്തുന്നതിൽ ഉദ്യോഗസ്ഥർ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നതു പല പദ്ധതികൾക്കും തടസമാകുന്നുണ്ട്. പ്രധാന അമ്പലങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസമെന്ന ആശയമുണ്ട്. നായിക്കാലി പുഴയൊര ടൂറിസം പദ്ധതിയ്ക്കു 10 കോടി അനുവദിച്ചു. മട്ടന്നൂരിൽ…
Read Moreഎല്ലാം കൃത്യമാണെന്ന് ഉറപ്പിക്കാൻ വട്ടമിട്ട് താഴ്ന്ന് പറക്കാൻ അവൻ വരുന്നു; കണ്ണൂർ വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിനായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്ര വിമാനം ചൊവ്വാഴ്ച വീണ്ടും പരീക്ഷണ പറക്കൽ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പരീക്ഷണ പറക്കലിനെത്തുന്നത്. രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന ബോയിംഗ് 737-800 വിമാനം 7.45 ഓടെ കണ്ണൂർ വിമാനത്താവള സിഗ്നൽ പരിധിക്കുള്ളിലെത്തും. റൺവേയിൽ ലാൻഡ് ചെയ്യാതെ സിഗ്നൽ പരിധിക്കുള്ളിൽ വട്ടമിട്ടു പറന്നാണ് പരീക്ഷണം നടത്തുക. 25,07 എന്നീ റൺവേകൾക്കു മുകളിലൂടെ മൂന്നു വട്ടം വീതം പറന്നു ഇൻസ്ട്രുമെന്റ് അപ്രോച്ച് പൊസീജ്യറിന്റെ (ഐഎപി ) കൃത്യത ഉറപ്പാക്കും. തുടർന്നു റൺവേയോടു ചേർന്നു താഴ്ന്നു പറന്ന ശേഷം (sച്ച് ആൻഡ് ഗോ) വിമാനം കോഴിക്കോട്ടേയ്ക്ക് തിരിക്കും. ഐഎപി വിജയകരമായി പൂർത്തിയാക്കി റിപ്പോർട്ട് അടുത്ത ദിവസം എയർപോർട്ട് അഥോറിറ്റിക്കു സമർപ്പിക്കും. കഴിഞ്ഞ മാസം രണ്ടു തവണ യാത്രാവിമാനം വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. വിമാനത്താവളം…
Read Moreനാളെ ഗാന്ധിജയന്തി; ഓർമകൾ തിരതല്ലുന്ന ദിനത്തിൽ പയ്യന്നൂരിനും കഥ പറയാനുണ്ട്
പയ്യന്നൂർ: രാഷ് ട്രപിതാവ് മഹാത്മജിയുടെ 150ാം ജൻമദിനം നാളെ. സ്വാതന്ത്ര്യ സമരത്തിന്റെ ഈടുവെപ്പുകളാൽ സന്പന്നമായ രണ്ടാം ബർദോളിയെന്ന അപരനാമത്താൽ അറിയപ്പെടുന്ന പയ്യന്നൂരിലും നാളെ ഓർമകൾ തിരതല്ലും. സ്വാതന്ത്ര്യ സമരത്തിന്റെ ബാക്കിപത്രമായ പയ്യന്നൂർ ഗാന്ധിപാർക്കിൽ കാൽനൂറ്റാണ്ടിന്റെ കാലപ്പഴക്കത്താൽ ദ്രവിച്ചുപോയ ഗാന്ധി ശിൽപത്തിന്റെ സ്ഥാനത്ത് പുതിയ ഗാന്ധിശിൽപം ഇടം പിടിക്കുകയാണ്. പഴയ ശിൽപ്പത്തിനും ഗാന്ധി മൈതാനിക്കും ചാരം മൂടിക്കിടക്കുന്ന ഒരു ചരിത്രമുണ്ട്. പഴയകാലത്തെ നെൽവയൽ ഗാന്ധിമൈതാനിയായും ഗാന്ധിപാർക്കായും മാറിയ ചരിത്രം. ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം 95ന്റെ നിറവിലും സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടപൊതുവാളിന്റെ മനസിൽ തെളിമയാർന്ന ഓർമയാണീചരിത്രം. ഇപ്പോൾ പയ്യന്നൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിനിടയിലും അദ്ദേഹം ആ കഥ ഓർക്കുന്നു. 1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിൽ വന്നത്. അന്ന് പെരുന്പ പുഴയിലുണ്ടായിരുന്ന ചങ്ങാടത്തിലാണ് ഗാന്ധിജി വന്ന കാർ ഇക്കരെ കടത്തിയത്. പിന്നീട് പോലീസ് സ്റ്റേഷന് പിന്നിലെ എൻ.…
Read Moreഅധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം പിടിച്ചെടുക്കാമെന്ന മോഹം നടപ്പില്ലെന്ന് സുധാകരൻ
ചെറുവത്തൂർ: കേരളത്തിലെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിടിച്ചെടുക്കാമെന്ന ഭരണതലവന്മാരുടെ ചിന്തയിലുദിച്ചതെങ്കിൽ അതു നടപ്പില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റവന്യു ജില്ലാ നേതൃസംഗമം വിതരണവും ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്താൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായവും മറ്റിടപെടലും നടത്തിയ അധ്യാപകരും ജീവനക്കാരും അടങ്ങിയ വലിയ സമൂഹത്തോട് സാലറി ചലഞ്ച് എന്ന വെല്ലുവിളി ഉയർത്തിയത് കേരളത്തിനു തന്നെ അപമാനമായി മാറിയതായി സുധാകരൻ ആരോപിച്ചു. ചടങ്ങിൽ സാമൂഹ്യവിരുദ്ധരുടെ അക്രമത്തിൽ കൊല്ലപ്പെട്ട നാലിലാംകണ്ടം ഗവ. യുപി സ്കൂളിലെ അധ്യാപകൻ പി.ടി. രമേശന്റെ കുടുംബത്തിന് അധ്യാപകർ സ്വരൂപിച്ച സഹായധനം അദ്ദേഹം കൈമാറി. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ കരിച്ചേരി അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ മുഖ്യാതിഥിയായിരുന്നു. പി.ഹരിഗോവിന്ദൻ, എം. സലാഹുദ്ദീൻ, കരിമ്പിൽ കൃഷ്ണൻ, കെ.കെ.…
Read Moreഅധികൃതരുടെ അവഗണന; ജന്മഗൃഹത്തിൽനിന്ന് മാഹിയുടെ കഥാകാരന് ഇറങ്ങിപ്പോകേണ്ടിവരുന്നതിന്റെ കാരണം ഇങ്ങനെ…
മാഹി: മാഹിയുടെ കഥാകാരൻ എം.മുകുന്ദൻ ജന്മഗൃഹമായ മണിയമ്പത്ത് വീട് ഉപേക്ഷിക്കുന്നു. മാഹി സെമിത്തേരി റോഡിലെ ഇറക്കത്തിൽ ഭാരതീയാർ റോഡ് തുടങ്ങുന്ന സ്ഥലത്തുള്ള വീടിന് വാഹനങ്ങൾ നിയന്ത്രണംവിട്ട ഇടിച്ച് അപകടം വർധിച്ചതോടെ ഇതു തടയാൻ നടപടിയാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടാകാത്തതിനാലാണ് മുകുന്ദൻ ജന്മവീട്ടിൽനിന്ന് താമസം മാറ്റുന്നത്. ദേശീയപാതയിൽ കുരുക്ക് വരുമ്പോൾ വാഹനങ്ങൾ സെമിത്തേരി റോഡിലൂടെ കടത്തിവിടുമ്പോഴാണ് എഴുത്തുകാരന്റെ വീടിന് അപകടം വരുന്നത്. വീടിനുസമീപം പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച സൂചനാബോർഡ് ഡൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്തും വ്യക്തതയില്ലാത്തതുമാണുള്ളത്. ഇതുമൂലം വാഹനങ്ങൾ മുന്നോട്ടെടുത്തശേഷം വീണ്ടും പിന്നിലേക്കുവന്ന് ഭാരതിയാർ റോഡിലേക്ക് പ്രവേശിക്കുമ്പോഴേക്കും വാഹനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടാകുന്നു. എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുന്നതോടെയാണ് ഇറക്കം ഇറങ്ങുന്ന വാഹനങ്ങൾ വീടിന്റെ മതിൽ തകർക്കുന്നത്. രണ്ടുമാസം മുന്‍പ് മിനിവാൻ നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റ് ഇടിച്ചുവീഴ്ത്തിയിരുന്നു. സംഭവസമയത്ത് മുറ്റത്തുണ്ടായിരുന്ന മുകുന്ദന് ഗേറ്റു വീണ് കാലിന് പരിക്കേൽക്കുകയും…
Read Moreഇരിട്ടി സര്‍വീസ് സ്റ്റേഷനിലെ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; ഓഫീസനകത്തു സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും നാല്പതിനായിരത്തോളം രൂപയും മോഷണം പോയി
ഇരിട്ടി: കീഴൂര്‍കുന്ന് ടാറ്റാ മോട്ടേഴ്സ് സര്‍വീസ് സ്റ്റേഷനില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓഫീസനകത്തു സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും നാല്പതിനായിരത്തോളം രൂപയും ആണ് കവര്‍ന്നത്. സ്ഥാപനത്തിനകത്തെ സിസിടിവിയില്‍ കള്ളന്റെ ദൃശ്യം കുടുങ്ങിയിട്ടുണ്ട്. ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ എസ്ഐ പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇന്നും സ്ഥലത്തെത്തി പരിശോധന നടത്തി. പായം സ്വദേശി വി.എൻ. ബാബുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ മോട്ടേഴ്സിന്റെ സ്റ്റാര്‍ പ്ലസ് മോട്ടേഴ്സിലാണ് ശനിയാഴ്ച രാത്രി 11 ഓടെ മോഷണം നടന്നത്. ഇന്നലെ അവധിയായതു കാരണം കഴിഞ്ഞ ദിവസം ഇവിടെ സര്‍വീസിനെത്തിയ ഒരു വാഹനം കൊടുക്കാനായി രാവിലെ 11 ഓടെ ബാബു സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. ഉടനെ ഇരിട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തുകടന്ന കള്ളന് ഇതിനകത്ത് പരതുന്നതും മറ്റും സ്ഥാപനത്തിനകത്തെ സിസി…
Read Moreഅങ്കണവാടിയിൽ കുട്ടിയുടെ മലവും അടിവസ്ത്രവും വീട്ടിലേക്കു കൊടുത്തുവിട്ടു; വ്യാപക പ്രതിഷേധം; സംഭവം പെരുമ്പടവില്‍
പെരുന്പടവ്: അങ്കണവാടിയിൽ നിന്നും മലവിസർജനം ചെയ്ത കുട്ടിയുടെ മലവും അടിവസ്ത്രവും ബാഗിൽവച്ചു വീട്ടിലേക്കു കൊടുത്തുവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂർ കണ്ണങ്കാട് അങ്കണവാടിയിലായിരുന്നു സംഭവം. മലവിസർജനം ചെയ്ത കുട്ടിയുടെ അടിവസ്ത്രം പൊതിഞ്ഞു ബാഗിൽ വച്ചു വീട്ടിലേക്കു കൊടുത്തുവിടുകയായിരുന്നുവെന്നാണു പരാതി. കുട്ടി വീട്ടിൽ എത്തിയപ്പോൾ ബാഗും വാട്ടർബോട്ടിലും മലം പുരണ്ട നിലയിലായിരുന്നു. അങ്കണവാടി വർക്കറെ നിയമിച്ചതു രാഷ്ട്രീയ മാനദണ്ഡങ്ങൾ മാത്രം നോക്കിയാണെന്നും യോഗ്യത പരിഗണിച്ചില്ലെന്നും എരമം-കുറ്റൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. യോഗ്യതയില്ലാത്തവരെ നിയമിച്ചതാണ് ഇത്തരം സംഭവത്തിനു വഴിതെളിച്ചതെന്നും ശിശുക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നടന്ന ശിശുദ്രോഹ നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Read Moreതളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: റിബലൽ സ്ഥാനാർഥിയും എ വിഭാഗക്കാരനുമായ വിനോദിനെതിരേ നടപടിക്കൊരുങ്ങി കോൺഗ്രസ്
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് റിബൽ സ്ഥാനാർഥി ഔദ്യോഗിക പക്ഷത്തിന് ഭീഷണിയാകുന്നു. കോൺഗ്രസ് തളിപ്പറന്പ് മണ്ഡലം സെക്രട്ടറിയും എ വിഭാഗക്കാരനുമായ അഡ്വ. വിനോദ് രാഘവനാണ് നേതൃത്വത്തെ വെല്ലുവിളിച്ച് മത്സര രംഗത്തുള്ളത്. അതിനിടെ ഡിസിസി നേതൃത്വവും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഇടപെട്ടിട്ടും പിൻമാറാതിരുന്ന വിനോദിനെതിരേ പാർട്ടി നടപടി എടുത്തേക്കുമെന്നും സൂചനയുണ്ട്. ഒക്ടോബര്‍ 14 ന് സീതീസാഹിബ് ഹൈസ്കൂളിലാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്. 15 വര്‍ഷത്തിന് ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് എ ഗ്രൂപ്പിലെ വലിയൊരുവിഭാഗം വിനോദ് രാഘവന് പിന്തുണയുമായി രംഗത്തുവന്നത്. 15 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്നുവരുന്ന കല്ലിങ്കീല്‍ പത്മനാഭന് മാറിനില്‍ക്കണമെന്ന നിര്‍ദ്ദേശവുമായി തുടക്കംമുതല്‍ തന്നെ വിനോദ് രാഘവൻ രംഗത്തുണ്ടായിരുന്നു. ബാങ്ക് കെട്ടിട നിർമാണത്തിൽ ക്രമക്കേട് നടന്നാതും നിയമനത്തില്‍ ഹൈക്കോടതി വിധി നിരാകരിച്ചെന്നുമുള്ള വിമർശനം ഉന്നയിച്ചിരുന്ന…
Read Moreതളിപ്പറമ്പിൽ കിടപ്പ് രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സാസഹായത്തിൽ കൈയിട്ട് വാരൽ; സർക്കാർ ഉദ്യോഗസ്ഥർക്കും പങ്ക് ? പോലീസ് അന്വേഷണം തുടങ്ങി
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കിടപ്പ് രോഗികള്‍ക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ കമ്മീഷന് ഭീഷണിപ്പെടുത്തി തട്ടിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന. ഇന്നലെ അറസ്റ്റിലായ കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി. ഉണ്ണികൃഷ്ണനെ (50) ചോദ്യം ചെയ്തതിൽ നിന്നാണ് ഉന്നതരായ ചില ഉദ്യോഗസ്ഥർ പിന്നിലുണ്ടെന്ന സൂചന ലഭിച്ചത്. സംഭവത്തെക്കുറിച്ച് തളിപ്പറന്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് താലൂക്ക് ഓഫീസുകളില്‍ നിന്നും സമ്പാദിച്ച് അതിലെ വിലാസത്തില്‍ നേരിട്ടെത്തിയാണ് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത് താനാണെന്നും വിശ്വസിപ്പിച്ച് 10,000 രൂപ കമ്മീഷന് ആവശ്യപ്പെടുന്നത്. കൊടുക്കാന്‍ മടികാണിക്കുന്നവരോട് ഇത് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്. തളിപ്പറമ്പ് താലൂക്ക് പരിധിയില്‍ ഇത്തരത്തില്‍ ദുരിതാശ്വാസ ധനസഹായം ലഭിച്ച പലരും ഉണ്ണികൃഷ്ണന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജയിംസ്മാത്യു എംഎല്‍എയുടെ…
Read More