ആലത്തൂർ: കാവശേരി മാടന്പിക്കാട്ടിലെ തുവരക്കാട്ടിൽ വീടിന്റെ ഉമ്മറപ്പടി പതിനെട്ടുവർഷം കാത്തുസൂക്ഷിച്ച കിച്ചുവിന് വീട്ടുവളപ്പിൽ അന്ത്യവിശ്രമം. ഇനിയുള്ള 11 ദിവസം ഇവർക്ക് കുടുംബാംഗം മരിച്ചാലെന്നപോലെ തന്നെയാണ്. ആണ്ടിയപ്പുവിനും ഭാര്യ വത്സലകുമാരിക്കും മക്കൾക്കും അവൻ കുടുംബാംഗം തന്നെയായിരുന്നു. ആണ്ടിയപ്പുവിന്റെ മക്കളായ അരുണും അജയും 18 വർഷംമുന്പാണ് തങ്ങളുടെ അധ്യാപകനായ മന്ദംപറന്പിലെ രാമചന്ദ്രൻ നല്കിയ നായക്കുട്ടിയെ വീട്ടിൽ കൊണ്ടുവന്നത്. വീട്ടിലും മുറ്റത്തും കളിച്ചുവളർന്നു. ഉമ്മറപ്പടി തന്റെ സാമ്രാജ്യമാക്കി. കാവശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായ ആണ്ടിയപ്പുവിന്റെ വീട്ടിൽ വരുന്നവരിൽ വെള്ളവസ്ത്രം ധരിച്ചവർക്ക് നായയെ പേടിക്കാതെ വരാം. അല്ലാത്തവരെ ഒന്നു ചോദ്യം ചെയ്തേ വീട്ടിൽ കയറ്റൂ. വീട്ടുകാർ ഓക്കെ പറയണമെന്നു മാത്രം. ആണ്ടിയപ്പുവും ഭാര്യയും പാടത്ത് പോകുന്പോൾ ഒപ്പം ഉണ്ടാകും. പശുവിനെ തീറ്റാൻ കൊണ്ടുപോയാൽ കയറിന്റെ അഗ്രം കടിച്ചുപിടിച്ച് നിയന്ത്രണം ഏറ്റെടുക്കും. രാവിലെ വിതരണക്കാരന്റെ കൈയിൽനിന്ന് പത്രംവാങ്ങി കടിച്ചുപിടിച്ച് കേടുകൂടാതെ വീട്ടിലെത്തിക്കും. ഈ മിടുക്കുകൊണ്ട്…
Read MoreCategory: Kannur
കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച; എറണാകുളത്ത് അറസ്റ്റിലായ ആറംഗ ബംഗ്ലാദേശികളെ ചോദ്യം ചെയ്യുന്നു
കണ്ണൂർ: മാധ്യമപ്രവർത്തകനേയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണസംഘം എറണാകുളത്ത്. കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു പുലർച്ചെ എറണാകുളത്ത് എത്തിയത്. സമാനമായ രീതിയിൽ കവർച്ച നടത്തിയ ആറംഗസംഘം എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇവരെതെളിവെടുപ്പിന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തൃപ്പൂണിത്തുറ എസ്എംബി കോളനി റോഡിൽ നന്ദപ്പിള്ളി ആനന്ദ്കുമാറിന്റെ വീട്ടിൽ കവർച്ച നടത്തിയ ബംഗ്ലാദേശ് സ്വദേശികളായ അക്രംഖാൻ (30), സലീം (40), മുഹമ്മദ് ഹാരൂൺ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവരുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണസംഘം എറണാകുളത്ത് എത്തിയിട്ടുള്ളത്. ഇതേസംഭവത്തിൽ റോണി, അർഷാദ്, ഷേക്ക്സാദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ കാക്കനാട് സബ് ജയിലിൽ റിമാൻഡിലാണ്. ഇവരെയും സംഘം ചോദ്യം ചെയ്യും. നാലംഗ സംഘമായി തിരിഞ്ഞാണ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. ഇതിൽ രണ്ടുവിഭാഗങ്ങളായുള്ള സംഘം ന്യൂഡൽഹി നോർത്തിലെ സീമാന്ധ്രയിലും കർണാടകയിലും പ്രതികളെ…
Read Moreസിപിഎം ഭീകരതയ്ക്കെതിരേ ഒക്ടോബർ 3ന് ഡിസിസിയുടെ ജനകീയ പ്രതിഷേധ കൂട്ടായ്മ
കണ്ണൂർ: യുവനേതാക്കളെ ആക്രമിക്കുന്ന സിപിഎം ഭീകരതയ്ക്കെതിരേ ഡിസിസിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിലാണ് പ്രതിഷേധ കൂട്ടായ്മ. ജില്ലയുടെ പല ഭാഗങ്ങളിലും സിപിഎം ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെയും അവർ താമസിക്കുന്ന വീടും ആക്രമിച്ച് തകർക്കുന്ന ഭീകരാവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമായ സജയ് റെന്നിയെയും യൂണിറ്റ് സെക്രട്ടറി അലക്സിനെയും വീട്ടിൽ കയറി അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തു. കോളയാട് പഞ്ചായത്തിലെ പുത്തലത്ത് താമസിക്കുന്ന കൂപ്പിൽ പുത്തൻവീട് അനിയൻകുഞ്ഞിന്റെ മകനായ അലക്സിന്റെ വീട്ടിൽ സഹോദരിയുടെ ഒൻപത് മാസം പ്രായമുള്ള പിഞ്ചുകുട്ടിയെപ്പോലും അക്രമിക്കുന്ന തരത്തിലേക്ക്…
Read Moreപെട്രോള്‍ പമ്പിലെ ജീവനക്കാരിയോട് അപമര്യാദ: ഡ്രൈവർക്കെതിരേ കേസ്; പയ്യന്നൂരിൽ നടന്ന സംഭവമിങ്ങനെ…
പയ്യന്നൂര്‍: പെട്രോള്‍ പമ്പിലെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ തൃക്കരിപ്പൂര്‍ സ്വദേശിയെയാണ് ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പരാതിക്കാസ്പദമായ സംഭവം.മദ്യപിച്ച് ബസിന് എണ്ണയടിക്കാനെത്തിയ ഡ്രൈവര്‍ ജീവനക്കാരിയെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞുവെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു 35 കാരിയായ ജീവനക്കാരി അന്നുതന്നെ പോലീസിന് നല്കിയ പരാതി. തിങ്കളാഴ്ച സ്റ്റേഷനിലെത്തിയ യുവതി വീണ്ടും പരാതിയാവര്ത്തിച്ചിട്ടും പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടി പോലീസിലേല്പ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പൊലീസ് പെട്രോള്‍ പമ്പിലെത്തി നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് മദ്യപിച്ച് ശല്യം ചെയ്തതിനെതിരെ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടക്കുകയായിരുന്നു. അതേ സമയം പെട്രോള്‍ പമ്പിലെ സ്ത്രീ തൊഴിലാളിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടി…
Read Moreഭണ്ഡാരങ്ങൾ പൊളിച്ചു, ആഭരണങ്ങൾ കവർന്നു! കണിച്ചാറിൽ ക്ഷേത്രത്തിലും കടയിലും കവർച്ച
കണിച്ചാർ(കണ്ണൂർ):ചാണപ്പാറ ദേവീക്ഷേത്രത്തിലും സമീപത്തെ കടയിലും മോഷണം. ദേവീവിഗ്രഹത്തിന്റെ മുഖാഭരണവും ഭണ്ഡാരവും കവർന്നു. സമീപത്തെ കടയിലും മോഷണം. കൊട്ടിയൂർ -പേരാവൂർ റോഡിൽ മേലെ ചാണപാറയിൽ സ്ഥിതി ചെയ്യുന്ന ചാണപ്പാറ ദേവി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ദേവീ വിഗ്രഹത്തിന്റെ മുഖത്ത് ചാർത്തിയിരുന്ന മുഖാഭരണം മോഷണം പോയി ശ്രീകോവിലിന്റെ വാതിൽ തകർത്താണ് കവർച്ച. ക്ഷേത്രത്തിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളും കവർന്നു. ക്ഷേത്ര കൗണ്ടറുകളും പൊളിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് മോഷണ വിവരം പോലീസിൽ അറിയിച്ചത്. മാസത്തിലൊരിക്കലാണ് ഇവിടെ പൂജ നടത്തിയിരുന്നത്. സമീപത്തെ തേലക്കാട്ട് സതീശന്റെ കടയിലും മോഷണം നടന്നു. കടയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ മോഷണം പോയതായി കടയുടമ പോലീസിൽ പരാതിപ്പെട്ടു. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. വിരലടയാളം വിദഗ്ധരും പോലീസ് നായും സ്ഥലതെത്തിയിട്ടുണ്ട്.
Read Moreഒറ്റക്ക് താമസിക്കുന്ന വയോധികയുടെ കൈ അടിച്ചു തകര്‍ത്ത അയല്‍വാസി അറസ്റ്റില്‍; അനധികൃതമായി നടത്തുന്ന കോഴിഫാമിനെതിരെ പ്രതികരിച്ചതിനാണ് മർദനമെന്ന് പോലീസ്
പയ്യന്നൂര്‍: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടിന് നേരെ കല്ലേറ് നടത്തുകയും കൈ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പുളിങ്ങോം ചുണ്ട സ്വദേശി കുട്ടൂക്കന്റകത്ത് ജലീലിനെയാണ് (32) ചെറുപുഴ എസ്ഐ എം.എന്‍.ബിജോയി അറസ്റ്റ് ചെയ്തത്. 20 ന് രാവിലെ ഒമ്പതോടെയാണ് സംഭവം. അയല്‍വാസിയും അയാളുടെ മക്കളുമടങ്ങുന്ന മൂന്നംഗ സംഘം വീടിന് നേരെ കല്ലേറ് നടത്തുന്നത് കണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് പ്രദേശവാസിയായ നങ്ങാരത്ത് അസ്മക്ക് നേരെ അക്രമമുണ്ടായത്. അക്രമികള്‍ പശുവിനെ കെട്ടാനുപയോഗിക്കുന്ന കമ്പിപാര കൊണ്ടാണ് അടിച്ചതെന്ന് അസ്മ ചെറുപുഴ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. വീട്ടിന് സമീപത്ത് അനധികൃതമായി നടത്തുന്ന കോഴിഫാമിനെതിരെ പ്രതികരിച്ചതിന്റെയു ം പരാതി നല്കിയതിന്റെയുംവിരോധമാണ് അക്രമത്തിന് കാരണമെന്നും മൊഴിയില്‍ പറയുന്നു. അസ്മ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Read Moreബസ് യാത്രയ്ക്കിടെ പോക്കറ്റടി; മുഖ്യപ്രതിയെ വീടുവളഞ്ഞ് പിടിച്ചു ; അറസ്റ്റിലായത് നിരവധി പോക്കറ്റടി കേസിലെ പ്രതിയായ ഇരിക്കൂർ സ്വദേശി
കണ്ണൂർ: ബസിൽ യാത്രചെയ്യുന്നതിനിടെ യാത്രക്കാരന്റെ 1,17,000 രൂപ പോക്കറ്റടിച്ച സംഭവത്തിൽ പ്രധാനപ്രതിയെ ക്വാർട്ടേഴ്സ് വളഞ്ഞുപിടികൂടി. വളക്കൈ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരിക്കൂർ പെരുവളപ്പ്പറന്പ് സ്വദേശി ജാഫറി (39) നെയാണ് ഇന്നു പുലർച്ചെ കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേസിൽ മറ്റൊരു പ്രതി ആലക്കോട് കൊമ്മച്ചി സിദ്ദീഖ് (42) നെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ജാഫർ നിരവധി പോക്കറ്റടി കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വളപട്ടണത്തേക്ക് ബസിൽ യാത്രചെയ്യുകയായിരുന്ന യാത്രക്കാരനിൽനിന്നും 1,60,000 രൂപ പോക്കറ്റടിച്ച കേസിലും പയ്യന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസിൽനിന്നും പയ്യന്നൂർ സ്വദേശിയുടെ 38,000 രൂപ പോക്കറ്റടിച്ചകേസിലും ഇയാൾ പ്രതിയാണ്. കൂടാതെ നിരവധി പിടിച്ചുപറികേസിലും പ്രധാന കണ്ണിയാണ്. കഴിഞ്ഞ സെപ്റ്റംബർ 11നാണ് മയ്യിൽ-കണ്ണൂർ റൂട്ടിലോടുന്ന ബസിൽനിന്നും ചെങ്കൽ വ്യവസായ അസോസിയേഷൻ കണ്ണൂരിലെ ഓഫീസ് സെക്രട്ടറിയായി ജോലിചെയ്യുന്ന…
Read Moreപകൽ പരിശോധന വിജയകരം; കണ്ണൂർ വിമാനത്താവളത്തിൽ രാത്രി പരീക്ഷണ പറക്കൽ നടത്തും
മട്ടന്നൂർ: വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ രാത്രിയിലും നടത്തും. ഈ മാസം അവസാനത്തോടെയാണ് രാത്രി പരിശോധന നടത്തുന്നത്. വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തിയായതിനാൽ ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ ലൈസൻസിനുള്ള പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാൻ സഹായിക്കുന്ന ഐഎൽ എസിന്റെ പരിശോധന നടത്തുന്നതിനു യാത്രാ വിമാനം പരീക്ഷണ പറക്കൽ നടത്തിയിരുന്നു. എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെ വിമാനങ്ങളും സിവിൽ ഏവിയേഷന്റെ വിമാനങ്ങളുമാണ് പരിശോധനയ്ക്ക് എത്തിയിരുന്നത്. പകൽ പരിശോധന വിജയകരമായിരുന്നു. ഇനി രാത്രിയിലുള്ള പരീക്ഷണ പറക്കൽ നടത്തും. സിഗ്നൽ സംവിധാനം പരിശോധിക്കുന്നതിനാണ് രാത്രിയിലും വിമാനം റൺവേയിൽ ഇറക്കിയും പറന്നുയുറന്നു പരിശോധന നടത്തുക. എയർ ഇന്ത്യയുടെ വിമാനമാണ് പരിശോധനയ്ക്ക് എത്തുക. ഐ എൽഎസിന്റെ പരിശോധന വീണ്ടും നടത്തണമെന്നു നിർദേശം മുണ്ടായാൽ പകൽ സമയത്ത് വിമാനം…
Read Moreവീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതിയെ പിടികൂടിയില്ല; ചക്കരക്കല്ല് പോലീസിനെതിരേ വ്യാജ പ്രചാരണം: അന്വേഷണം തുടങ്ങി
ചക്കരക്കല്ല്: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപവന്റെ താലിമാല കവർന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത ചക്കരക്കൽ പോലീസിനെതിരേ വ്യാജ പ്രചാരണം. നവമാധ്യമങ്ങളിലടക്കമാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിനും പോലീസുകാർക്കുമെതിരേ വ്യാജപ്രചാരണം നടത്തുന്നത്. മലപ്പുറം ജില്ലയിലെ ഒരു സംഘമാണ് പ്രതിയെ നിരപരാധിയാണെന്ന് കാണിച്ച് നവമാധ്യമങ്ങളിലൂടെ പോലീസിനെതിരേ പ്രചാരണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2018 ജൂലൈ അഞ്ചിന് പെരളശേരിയിൽ വച്ച് രാഖി എന്ന വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് താജുദ്ദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൂടാതെ മാല നഷ്ടപ്പെട്ട വീട്ടമ്മയും സംഭവം നടന്ന സ്ഥലത്തുള്ളവരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സംഭവ ദിവസം പ്രതി എവിടെയായിരുന്നുവെന്നുള്ള പോലീസിന്റെ ചോദ്യത്തിന് പ്രതിയുടെയും വീട്ടുകാരുടെയും മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നു. കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യുകയും…
Read Moreപ്രളയ ദുരന്തം ഇടത് സർക്കാർ സ്പോൺസർ ചെയ്തത്; ദുരിതാശ്വാസത്തിലും സർക്കാരിന് വിവേചനമെന്ന് ബിജെപി
തലശേരി: കേരളത്തിലുണ്ടായ പ്രളയ ദുരന്തം സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത ദുരന്തമാണെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പറഞ്ഞു. ദുരന്തം വിതച്ച സർക്കാർ ദുരിതാശ്വാസത്തിൽ കാട്ടുന്ന വിവേചനത്തിനെതിരെ കോടിയേരിയിൽ ബിജെപി സംഘടിപ്പിച്ച സായാഹ്നധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അർധരാത്രി 36 ഡാമുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടതുകൊണ്ടാണ് നാനൂറ് ആളുകൾ മരിച്ചത്. അർഹതപ്പെട്ട എല്ലാവർക്കും സഹായ ധനം ഉടൻ വിതരണം ചെയ്യണമെന്നും കെ.കെ. വിനോദ് കുമാർ പറഞ്ഞു. പി. രാജീവൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എൻ. ഹരിദാസ്, എം.പി. സുമേഷ് , എ. ലിജേഷ്, കെ. അജേഷ്, സ്മിത ജയമോഹൻ, കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
Read More