സൗമ്യയുടെ ആത്മഹത്യ: ജയിൽ ഡിഐജി തെളിവെടുപ്പ് നടത്തി; പുറം ജോലിക്ക് നിയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത പാലിച്ചില്ലെന്ന്  ചൂണ്ടിക്കാട്ടി ജയിൽ ജീവനക്കാർ 

കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജി എസ്. സന്തോഷ് തെളിവെടുപ്പ് നടത്തി. കണ്ണൂർ സെൻട്രൽ ജയിലിന്‍റെ പരിസരങ്ങളിലാണ് തെളിവെടുപ്പ്; സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരേ നടപടിക്ക് സാധ്യത സംഭവത്തെക്കുറിച്ച് അന്വേഷിച്ച റീജണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷ് കഴിഞ്ഞദിവസം ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സംഭവസമയം ഉദ്യോഗസ്ഥരടക്കം നാലു ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സുചന. ജയിൽ സൂപ്രണ്ട്. കെ. ശകുന്തള അവധിയിലായിരുന്നതിനാൽ അസിസ്റ്റന്‍റ് സൂപ്രണ്ട് കെ. രമയ്ക്കായിരുന്നു ചുമതല. കണ്ണൂർ വനിതാ ജയിലിൽ 20 തടവുകാർക്കായി 23 ജീവനക്കാരുണ്ട്. മുന്പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കൂട്ടക്കൊലക്കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുത്തില്ലെന്നാണ് ആക്ഷേപം.…

Read More

അഞ്ച് ജില്ലകളിൽ എലിപ്പനി മുന്നറിയിപ്പ്; ശുചീകരണത്തിലേർപ്പെടുന്നവർ പ്രതിരോധമരുന്ന് ഒഴിവാക്കരുതെന്നു നിർദേശം; സ്വയം ചികിത്‌സപാടില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പിന്‍റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രതിരോധമരുന്നുകൾ കഴിക്കാൻ എല്ലാവരും തയാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്കൾ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവർത്തനം ഉൾപ്പെടെ വെള്ളവുമായി സന്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവരുടെ ശരീരത്തിലെ നേർത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കും. പനി ലക്ഷണം കണ്ടാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. പ്രളയത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കു നേരത്തെ തന്നെ എലിപ്പനി മുന്നറിയിപ്പും പ്രതിരോധമരുന്നും നൽകിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിൽ ശുചീകരണത്തിന് ഇറങ്ങുന്നവർ എലിപ്പനി തടയുന്നതിന് ഡോക്സിസൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കൽ ഓഫീസർമാർ നിർദേശിച്ചിട്ടുണ്ട്.

Read More

ദുരിതബാധിതര്‍ക്ക് വേണ്ടി പാടാന്‍ ചെന്നൈ പി. ഉണ്ണികൃഷ്ണന്‍ തളിപ്പറമ്പിൽ

തളിപ്പറമ്പ്: പ്രശസ്ത ഗായകന്‍ ചെന്നൈ പി. ഉണ്ണികൃഷ്ണന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിപാടാന്‍ തളിപ്പറമ്പില്‍. തളിപ്പറമ്പിലെ സംഗീത കൂട്ടായ്മയായ പെരുംചെല്ലൂര്‍ സംഗീതസഭയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പരിപാടി നേരത്തെ സംഗീതസഭ ബുക്ക് ചെയ്തിരുന്നെങ്കിലും പ്രളയത്തെ തുടർന്ന് അടുത്തമാസം രണ്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രതിഫലം പൂര്‍ണമായും പ്രളയദുരിതാശ്വാസത്തിന് നൽകാൻ സന്നദ്ധനായാണ് ഉണ്ണികൃഷ്ണന്‍ വരുന്നത്. ഇതറിഞ്ഞ് പക്കമേളക്കാരും പ്രതിഫലം ഉപേക്ഷിച്ചു. സ്പതംബര്‍ രണ്ടിന് വൈകുന്നേരം 6.30 മുതല്‍ 9.30 വരെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ നീലകണ്ഠയ്യര്‍ സ്മാരക ഹാളിലാണ് കച്ചേരി നടക്കുന്നത്. സംഗീതപരിപാടിയിലൂടെ സ്വരൂപിക്കുന്ന തുക കണ്ണൂര്‍ ജില്ലയിലെ ദുരിതബാധിതപ്രദേശത്ത് സംഗീതസഭ തന്നെ നേരിട്ട് ചെലവഴിക്കും. കച്ചേരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് മേഖലകളില്‍ ഉള്ളവരും തങ്ങളുടെ പ്രതിഫലം ഉപേക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിജയ് നീലകണ്ഠന്‍, പി.വി. രാജശേഖരന്‍, ഡോ.കെ.വി. വല്‍സലന്‍, വിനോദ് അരിയേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read More

 പ്രളയദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  വിവാഹ ചെലവു ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക്

കൂത്തുപറമ്പ്: വിവാഹ ചെലവ് ചുരുക്കി പ്രളയദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുവാവ് മാതൃകയായി. കിണവക്കൽ നൂർമഹലിൽ യു.വി.സുഹൈർ ആണ് തന്‍റെ വിവാഹത്തിന്‍റെ ചെലവുകൾ ചുരുക്കി മുസ്‌ലിം ലീഗ് സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്. കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി.നാസർ മാസ്റ്റർ സുഹൈറിൽ നിന്നും തുക ഏറ്റുവാങ്ങി. ചടങ്ങിൽ നേതാക്കളായ ബഷീർ കൂറാറ, ശാഹുൽ ഹമീദ്, യു.വി.മൂസഹാജി, ടി.പി.ഇബ്രാഹിം, യു.വി. അഹമ്മദ് കുട്ടി, ടി.പി.അബ്ദുറഹിമാൻ ഹാജി,അഷ്റഫ് കിണവക്കൽ, സി.കെ. ബഷീർ, പി.നിസാർ, ടി.പി.സിയാദ്, ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.

Read More

ഇരിക്കൂറിൽ നാലു പേർക്ക് തെരുവ് നായയുടെ  ആക്രണം; കടിയേറ്റ് യുവാവിന്‍റെ കൈയുടെ എല്ല് തകർന്നു; തെരുവ്നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്

ശ്രീകണ്ഠപുരം(കണ്ണൂർ): ഇരിക്കൂറിൽ തെരുവ്നായ ശല്യം രൂക്ഷം. ഇന്ന് പുലർച്ചെ നാലുപേർക്ക് കടിയേറ്റു. ഇരിക്കൂർ ടൗണിലെ സഫ ഹോട്ടൽ തൊഴിലാളി നിടുവള്ളൂരിലെ തെക്കുംഭാഗത്ത് മായിൻ (48), ഇരിട്ടിയിലെ ഹോട്ടൽ തൊഴിലാളി കുട്ടാവിലെ മുല്ലോളി താജുദീൻ (40), പത്രവിതരണം നടത്തുന്ന ഇരിക്കൂർ ടൗണിലെ താഴലെപുരയിൽ സാമിൽ (17), കോളോട്ടെ വിജയന്‍റെ ഭാര്യയും മാമാനം ക്ഷേത്രജീവനക്കാരിയുമായ ടി. ഷീല (45) എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താജുദീന്‍റെ പുറത്തും കൈക്കും, മായിന്‍റെ കൈക്കും സാമിലിന്‍റെ തുടയ്ക്കും ഷീലയുടെ കൈക്കുമാണ് കടിയേറ്റത്. കടിയേറ്റ് മായിന്‍റെ കൈയുടെ എല്ല് തകർന്നു. പുലർച്ചെ അഞ്ചിന് ഹോട്ടലിലേക്ക് പോകുന്നതിനിടെ ഡയനാമോസ് ഗ്രൗണ്ടിൽ വച്ച് മായിനാണ് ആദ്യം നായയുടെ കടിയേറ്റത്. ഇതേ നായ തന്നെയാണ് സംസ്ഥാനപാതയിൽ കളങ്ങര പള്ളിക്ക് സമീപം വച്ച് താജുദീനെയും സാമിലിനെയും കടിച്ചത്. രാവിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കോളോട് വച്ചാണ് ഷീലയ്ക്ക്…

Read More

തളിപ്പറന്പിലെ പെണ്‍കെണി! ഉന്നതന്‍മാരെ കുടുക്കാനായി കൂട്ടുനിന്ന കാസര്‍ഗോഡ് സ്വദേശിനി യെ ചോദ്യം ചെയ്യും

തളിപ്പറമ്പ്: ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കാസര്‍ഗോഡ് സ്വദേശിനിയെ ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇവരോട് തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഗള്‍ഫുകാരന്‍റെ ഭാര്യയായ ഈ യുവതിയേയും വീഡിയോ ബ്ലാക്ക് മെയിലിങ്ങിലൂടെയാണോ സംഘം ഇരയാക്കിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നാലുപേര്‍ അറസ്റ്റിലായതോടെ തളിപ്പറമ്പിലെ പല ഉന്നതന്‍മാരും ഇപ്പോള്‍ അങ്കലാപ്പിലായിരിക്കയാണ്. ചില വ്യാപാരികളും പ്രവാസികളുമുള്‍പ്പെടെ നിരവധിയാളുകള്‍ ഈ സംഘത്തിന്‍റെകെണിയില്‍ അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ഇവരില്‍ നിന്നൊക്കെ അറസ്റ്റിലായ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍ മുസ്തഫയ്ക്കും വയനാട് സ്വദേശികളായ അബദുള്ള, അന്‍വര്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. 2017 ഡിസംബറില്‍…

Read More

ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല; സൗമ്യയുടെ മൃതദേഹം ജയിൽ അധികൃതർ സംസ്കരിച്ചു

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് അധികൃതർ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്കാരം നടത്തി. പയ്യാന്പലം പൊതുശ്മശാനത്തിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30 ഓടെയാണ് സംസ്കാരം നടന്നത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയിൽ വകുപ്പ് അധികൃതർ മൂന്ന് ദിവസം കാത്തിരുന്നു. സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനാൽ ഭാവിയിൽ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം പരിയാരം മെഡിക്കൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ പത്തോടെയാണ് പോലീസ് ഏറ്റുവാങ്ങിയത്. തുടർന്ന് ജയിൽ ആബുലൻസിൽ പയ്യാന്പലം പൊതുശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

Read More

ഞാന്‍ മരിച്ചോ? എപ്പോള്‍..! പെന്‍ഷന്‍ തുക വാങ്ങുന്നതിന് പഞ്ചായത്തിലെത്തിയ വയോധികന്‍ ജീവനക്കാരുടെ മറുപടി കേട്ട് ഞെട്ടി

ബദിയഡുക്ക: പെന്‍ഷന്‍ തുക വാങ്ങുന്നതിന് പഞ്ചായത്തിലെത്തിയ വയോധികന്‍ പഞ്ചായത്ത് ജീവനക്കാരുടെ മറുപടി കേട്ട് ഞെട്ടി. നിങ്ങള്‍ മരിച്ചതിനാല്‍ പെന്‍ഷന്‍ തുക ഇല്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മൂക്കംപാറയിലെ അബ്ദുള്‍ റഹ്മാനാണ് ഇക്കാരണം പറഞ്ഞ് വാർധക്യകാല പെൻഷൻ നിഷേധിക്കപ്പെട്ടത്. നാലു മാസത്തില്‍ ഒരിക്കലാണ് പെന്‍ഷന്‍ തുക ലഭിക്കുന്നത്. പെന്‍ഷന്‍ തുകയായ 4,400 രൂപ വാങ്ങാനായി പഞ്ചായത്തില്‍ എത്തിയപ്പോഴാണ് ഇത്തരത്തിലൊരു മറുപടി ലഭിച്ചത്. പഞ്ചായത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഒന്‍പത് പേര്‍ മരിച്ചതിനെ തുടര്‍ന്ന് പെന്‍ഷന്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഈ മാസം 18ന് അന്വേഷണം നടത്തി മറുപടി അയക്കണമെന്നായിരുന്നു സാമ്പത്തിക വിഭാഗത്തിന്‍റെ ഇ-മെയില്‍ സന്ദേശം പഞ്ചായത്തിലേക്ക് വന്നത്. ഒന്‍പത് പേരില്‍ അഞ്ചു പേര്‍ പെന്‍ഷന്‍ വാങ്ങാന്‍ വന്നതോടെയാണ് സത്യാവസ്ഥ ബോധ്യമായത്. പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മരിച്ചാല്‍ ആധാര്‍ കാര്‍ഡും മരണ വിവരവും നല്‍കി മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതൊന്നും ചെയ്യാതെ മരിച്ചുവെന്ന…

Read More

നെഫ്രോളജിസ്റ്റും ന്യൂറോളജിസ്റ്റുമില്ലാതെ പരിയാരം മെഡിക്കല്‍ കോളജ്; മൗനം പാലിച്ച് അധികൃതർ

പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ നെഫ്രോളജിസ്റ്റും ന്യൂറോളജിസ്റ്റുമില്ലാത്തതിനാൽ രോഗികള്‍ വലയുന്നു. മാസങ്ങളായി ഈ രണ്ട് സുപ്രധാന തസ്തികള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും അധികൃതര്‍ യാതൊരുവിധ ബദല്‍ സംവിധാനങ്ങളും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. നിത്യേന അറുപതിലേറെ രോഗികൾ ഡയാലിസിസ് നടത്തപ്പെടുന്ന ഇവിടെ നെഫ്രോളജിസ്റ്റ് ദീര്‍ഘകാല അവധിയിൽ പോയതോടെ ഏറെ പ്രയാസപ്പെട്ടാണ് ഡയാലിസിസ് നടത്തുന്നത്. കൂടാതെ കിടത്തി ചികിത്സയും മുടങ്ങിയിരിക്കുകയാണ്. ന്യൂറോളജി വിഭാഗത്തില്‍ ന്യൂറോ സര്‍ജന്‍ ഉണ്ടെങ്കിലും ന്യൂറോളജിസ്റ്റ് തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ന്യൂറോളജിസ്റ്റിന്‍റെ സേവനം തേടി പരിയാരത്ത് എത്തുന്നവർക്ക് മംഗളൂരുവിലെയോ മറ്റിടങ്ങളിലെയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്. മലബാറിലെ പ്രധാന ഹൃദ്‌രോഗ ചികിത്‌സാകേന്ദ്രമായ സഹകരണ ഹൃദയാലയയില്‍ ഹൃദയശസ്ത്രക്രിയകള്‍ നടക്കുന്നതിനാല്‍ നെഫ്രോളജിസ്റ്റിന്‍റെ പരിശോധനയും സാന്നിധ്യവും അത്യാവശ്യമാണെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. എന്തുകൊണ്ട് സുപ്രധാനമായ രണ്ടു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടിയുമില്ല.

Read More

കൊലപാതകങ്ങൾ പോലെ തന്നെ നാടകീയമായി   സൗമ്യയുടെ മരണവും; ഞെട്ടലോടെ നാട്ടുകാർ

തലശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യ ഒടുവിൽ സ്വന്തം ജീവനും അവസാനിപ്പിച്ചു. ദുരൂഹതകളൾ നിറഞ്ഞ കൊലപാതകങ്ങൾ പോലെ തന്നെ നാടകീയമായാണു സൗമ്യയുടെ മരണവും. ‌അച്ഛൻ പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ(76), അമ്മ കമല (65), മകൾ ഐശ്വര്യ(എട്ട്) എന്നിവരെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയാണ് ഒടുവിൽ ജീവനൊടുക്കിയത്. മൂന്നു കൊലക്കേസുകളുടെയും കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ച പിന്നിടുന്പോഴാണു റിമാൻഡ് തടവുകാരിയായ പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ വനിതാ ജയിലിനുള്ളിൽ ജീവനൊടുക്കിയത്. അറസ്റ്റ് നടന്ന് 90 ദിവസം തികയുന്ന ദിനത്തിൽ മാതാവ് കമലയെ കൊന്ന കേസിലെ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ 14നാണ് മറ്റ് രണ്ടു കൊലക്കേസുകളുടെയും കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചത്. റിമാൻഡിലിരിക്കെ തയ്യൽ ജോലിയുൾപ്പെടെയുള്ള ജോലിയിൽ മുഴുകുകയും മാതാപിതാക്കളെയും മകളെയും കൊന്നതെന്നു താനല്ലെന്നു സഹതടവുകാരോടും ജയിൽ അധികൃതരോടും ആവർത്തിച്ചു…

Read More