ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ചവിട്ടി ഇറക്കിയ സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. ചെറുപുഴ-പുളിങ്ങോം റൂട്ടിലോടുന്ന ജാനവി ബസ് കണ്ടക്ടർ മുളപ്രയിലെ തെക്കനാട്ട് സൂരജി (28)നെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ആൾ ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് കാക്കയംചാലിലെ സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിക്കവെ കണ്ടക്ടർ വിദ്യാർഥിനിയെ ചവിട്ടിയെന്നാണ് കേസ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ചെറുപുഴ എസ്ഐ എം.എൻ. ബിജോയ് പറഞ്ഞു.
Read MoreCategory: Kannur
ട്യൂഷൻ സെന്റർ പീഡനം: സമ്മർദങ്ങളെ അതിജീവിച്ച പോലീസിന്റെ വിജയം
കാഞ്ഞങ്ങാട്: ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പ്രതി ഡോ. മുഹമ്മദ് അഷ്കറിന് ശിക്ഷ വാങ്ങിക്കൊടുത്തതിന്റെ നേട്ടം പോലീസിന്. പരാതിക്കാർ രംഗത്തുവരാതിരിക്കുകയും കേസൊതുക്കാൻ ഭരണതലങ്ങളിൽ നിന്നുവരെ സമ്മർദമുണ്ടാവുകയും ചെയ്തപ്പോഴും ഒരാളുടെ മാത്രം മൊഴിയിൽ പോലീസ് സ്വമേധയാ കേസെടുക്കുകയുമായിരുന്നു. അന്നു ഹൊസ്ദുർഗിൽ സിഐയായിരുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നിശ്ചയദാർഢ്യമാണ് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുത്തത്.പരിയാരം മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയായിരിക്കെയാണ് മുഹമ്മദ് അഷ്കർ കേസിൽ പ്രതിയാകുന്നത്. ആറു കേസുകളായിരുന്നു ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാലു പരാതിക്കാരെ പ്രതി സ്വാധീനിച്ച് മൊഴി മാറ്റിപ്പറയിച്ച് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. എന്നാൽ ഇതിനു തയാറാകാതിരുന്ന പെൺകുട്ടിക്കെതിരേ അഷ്കർ പോസ്റ്റർ പതിച്ച് അപമാനപ്പെടുത്താൻ ശ്രമിച്ചു. ഇതിന്റെ പേരിലും കേസുണ്ടായിരുന്നു. ഒടുവിൽ ആദ്യ പരാതിക്കാരി കേസിൽ ഉറച്ചുനിന്നത് പോലീസിനു പിടിവള്ളിയായി. ഇതിനിടയിൽ സിഐ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് അഷ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ…
Read Moreവിചാരണ തടവുകാരിയുടെ തൂങ്ങിമരണം; ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് റിപ്പോർട്ട്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിലെ വനിതാ ജയിലിൽ വിചാരണ തടവുകാരി പിണറായി പടന്നക്കരയിലെ സൗമ്യ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ജയിൽ ഡിഐജി എസ്.സന്തോഷ് ഇന്നലെ കണ്ണൂർ വനിതാ ജയിലിൽ സന്ദർശനം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച റീജണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷ് കഴിഞ്ഞദിവസം ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജയിൽ ഡിഐജിയുടെ സന്ദർശനം. ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടി സംബന്ധിച്ച് ജയിൽ ഡിജിപിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ജയിലിലെ അന്തേവാസി കൊല്ലപ്പെട്ടാലും ആത്മഹത്യ ചെയ്താലും അത് ഉദ്യോഗസ്ഥരുടെ വീഴ്ച തന്നെയാണെന്ന് ജയിൽ ഡിഐജിയുടെ ഇന്നലെ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടാണ് ഡിജിപിക്ക് നല്‍കിയിട്ടുള്ളത്.
Read Moreസുപ്രീംകോടതി വിധി ലംഘിച്ചു മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു
പയ്യന്നൂര്‍: ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. സുപ്രീം കോടതി നിരോധിച്ച മുത്തലാഖ് നടപ്പാക്കിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു സ്വമേധയാ കേസെടുത്തതെന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് രാഷ്ട്രദീപികയോട് പറഞ്ഞു. ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെയുള്ള യുവതിയുടെ പരാതി ഫയലില്‍ സ്വീകരിച്ച പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പ്രതികള്‍ക്കു നോട്ടീസയച്ചതിനു പിന്നാലെയാണു വനിതാ കമ്മീഷന് കേസെടുത്തത്. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്കു കൈമാറുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു. കഴിഞ്ഞ മാസം 13 നാണു പരാതിക്ക് ആസ്പദമായ സംഭവം. കാങ്കോല്‍ ന്യൂഹൗസില്‍ താമസിക്കുന്ന അബ്ദുള്‍ സലാമിന്റെ മകള്‍ ആരിഫയെ (23) ഭര്‍ത്താവ് പയ്യന്നൂര്‍ പെരുമ്പ എസ്.കെ ഹൗസില്‍ താമസിക്കുന്ന ലിയാക്കത്ത് അലിഖാന് (35) മൂന്ന് തലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്പ്പെടുത്തിയതെന്നാണു പരാതി. 2013 മാര്‍ച്ച്…
Read Moreമുസ്ലിംലീഗ് കമ്മിറ്റി ഓഫീസ് സ്ഫോടനം: നിഷ്പക്ഷ അന്വേഷണം നടത്തണമെന്നു യുഡിഎഫ്
ഇരിട്ടി: ഇരിട്ടി ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ നിന്നും കഴിഞ്ഞ ദിവസം നടന്നുവെന്നു പറയുന്ന സ്ഫോടനത്തെ കുറിച്ചും ബോംബ് ശേഖരവും ആയുധവും പിടികൂടിയ സംഭവത്തിലും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നു യുഡിഎഫ് ജില്ലാ ചെയര്മാന് പ്രഫ. എ.ഡി. മുസ്തഫ ആവശ്യപ്പെട്ടു. ഓഫീസ് സന്ദര്‍ശിച്ച ശേഷം ഇരിട്ടിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ സമീപകാലത്തെങ്ങും ഒറ്റപ്പെട്ട അക്രമസംഭവത്തില്‍ പോലും മുസ്ലിംലീഗ് പങ്കാളിയായിട്ടില്ലെന്നിരിക്കെ പൊതുസമൂഹത്തില്‍ മുസ്ലിംലീഗിനെയും യൂഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉന്നതതല രാഷ്ടിയ-പോലീസ് ഗൂഡാലോചനയുടെ ഭാഗമാണോ ഇതിനുപിന്നിലെന്നു സംശയിക്കുന്നു. സംഭവം നടന്നു പോലീസ് അന്വേഷിക്കുംമുമ്പു സ്ഫോടനം നടത്തിയതു മുസ്ലിംലീഗ് ഓഫീസില്‍ നിന്നാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതു ദുരൂഹത ഉയര്‍ത്തുന്നതാണ്. സംഭവത്തെ കുറിച്ചു സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.കെ.ജനാര്ദനന്, കണ്‍വീനര്‍ ഇബ്രാഹിം മുണ്ടേരി, കെ.പി.പ്രഭാകരന്, സി.അബ്ദുള്ള…
Read Moreകണ്ണൂർ സർവകലാശാല ടീച്ചിംഗ് അസിസ്റ്റന്റ് ഇന്റർവ്യൂവിനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പഠന വകുപ്പുകളിലേക്ക് ടീച്ചിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി നടത്തിയ വാക്ക്-ഇൻ-ഇന്റർവ്യൂവിനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇന്നു രാവിലെ പത്തിനാണ് സർവകലാശാലയുടെ താവക്കര കാന്പസിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യു നടത്തിയത്. സർവകലാശാല ആദ്യമിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത് പിജി പാസായവരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പായിരുന്നു. എന്നാൽ ഇന്നലെ യോഗ്യത വീണ്ടും തിരുത്തിയതിനെതിരേയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സർവകലാശാല പഠന വകുപ്പുകളിൽനിന്നും സർവകലാശാലയ്ക്ക് കീഴിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിൽനിന്നും 2015-17 ബാച്ചിൽ ആദ്യ മൂന്ന് റാങ്ക് കരസ്ഥമാക്കിയ ഉദ്യോഗാർഥികളെ മാത്രമാണ് പരിഗണിക്കുന്നതെന്ന് കാണിച്ച് സർവകലാശാല ഇന്നു പത്രങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സിപിഎം നേതാക്കളുടെ മക്കൾക്ക് ജോലികിട്ടുവാൻ കണ്ണൂർ സർവകലാശാല ഉണ്ടാക്കിയ പ്രത്യേക മാനദണ്ഡമാണിതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികളെ സർവകലാശാലയുടെ പിൻവാതിലിലൂടെ രാവിലെ പത്തോടെ തന്നെ കയറ്റിയിരുന്നു. സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന്…
Read Moreഇരിട്ടിയിൽ ലീഗ് ഓഫീസ് കെട്ടിടത്തിൽ സ്ഫോടനം; പൊട്ടിയത് ഉഗ്രശേഷിയുള്ള ബോംബ്; പരിശോധനയ്ക്ക് സയന്റിഫിക് വിദഗ്ധർ എത്തുന്നു
ഇരിട്ടി: ഇരിട്ടി പുതിയ സ്റ്റാൻഡിലെ മുസ്ലിംലീഗ് ഓഫീസ് കെട്ടിടത്തിനുള്ളില്‍ ഉഗ്രശേഷിയുള്ള ബോംബ് സ്ഫോടനം നടന്നതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം. സയന്റിഫിക് വിദ്ഗധര്‍ ഇന്നെത്തും. സ്ഫോടനം നടന്ന ബോംബ് ഏത് തരത്തിലുള്ളതാണെന്ന് കണ്ടെത്താനാണ് സയന്റിഫിക് വിദഗ്ധര്‍ എത്തുന്നതെന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു. ബോംബ് സ്ക്വാഡിന് ഏതുതരം ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിക്കാനാവാത്തതിനാലാണ് സയന്റിഫിക് വിദഗ്ധരെ പോലീസ് ആവശ്യപ്പെട്ടത്. ഐസ്ക്രീം ബോംബാണ് പൊട്ടിയെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലീഗ് ഓഫീസിന്റെ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തു നിന്നും ഉഗ്രശേഷിയുള്ള മൂന്ന് നാടന്‍ ബോംബുകളും മൂന്ന് വടിവാളും ആറ് ഇരുമ്പു ദണ്ഡുകളും രണ്ട് പട്ടിക കഷ്ണങ്ങളും പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ സ്ഫോടനം നടന്നത് ലീഗ് ഓഫീസ് കെട്ടിടമായ സിഎച്ച് സൗധത്തില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നഗരത്തെ നടുക്കിയ വൻ…
Read Moreകാണാതായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ് (കുണ്ടംകുഴി): ബേഡഡുക്ക പഞ്ചായത്തിലെ സിപിഎം ബീംബുങ്കാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ എം. സുകുമാരനെ (48) വീട്ടിനടുത്ത പറന്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ സുകുമാരനെ തിരിച്ചെത്താത്തതിനെ തുടർന്നു അന്വേഷിച്ചുവെങ്കിലും ഇന്നു രാവിലെയാണ് വീട്ടിനടുത്തുള്ള പറന്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബേഡകം പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി. ബീംബുങ്കാൽ അഞ്ചാം വാർഡ് അംഗമായ സുകുമാരൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്. പായത്തെ പരേതനായ എം.ഗോപാലൻ നായർ – അമ്മാളു അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: അഭിമന്യു, തേജസ്.
Read Moreകണ്ണൂരിൽ ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പീഡനം; യുവാവിനെതിരേ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കണ്ണൂർ: ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ 15ഓളം ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരേ രണ്ട് കേസുകൾ കൂടി ടൗൺ പോലീസ് രജിസ്റ്റർ ചെയ്തു. കണ്ണൂരിലെ പതിനാലുകാരന്റെ പരാതിയിൽ കോഴിക്കോട് ഒളവണ സ്വദേശി ഫസൽ റഹ്മാൻ (30) നെതിരേ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഇതിനിടെയാണ് രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ കൂടി പരാതിയുമായി എത്തിയത്. മൂന്ന് പരാതിയുടെയും അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്തു. നിരവധി കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തെക്കിബസാറിലെ അൽജസീറ ഫുട്ബോൾ ക്ലബ് പരിശീലകനായി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് കുട്ടികളെ വശത്താക്കിയത്. ഫുട്ബോൾ പരിശീലനത്തിനിടെ ഇയാളുടെ വാടകവീട്ടിൽ എത്തിച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിൽ സൂക്ഷിച്ചുവെക്കും. ഇത്തരത്തിലുള്ള 200ഓളം ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫസൽ റഹ്മാൻ നേരത്തെ തലശേരിയിലും ഇതേരീതിയിൽ ആൺകുട്ടികളെ വലയിലാക്കിയിട്ടുണ്ട്. ധർമടം പോലീസിന്റെ പിടിയിലായ…
Read Moreപതിനഞ്ച് സെന്റ് സ്ഥലവും എംപി പെൻഷനും ദുരിതാശ്വാസത്തിന് നൽകി എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് 15 സെന്റ് സ്ഥലവും എംപി പെൻഷനായി ലഭിക്കുന്ന ഒരുമാസത്തെ തുകയും നൽകി എ.പി.അബ്ദുള്ളക്കുട്ടി. പ്രളയദുരിതത്തിൽ അകപ്പെട്ട ആയിരം പേർക്ക് വീട് നിർമിച്ചുനൽകുന്ന കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സ്വന്തം ഉടമസ്ഥതയിൽ മലപ്പട്ടത്തുള്ള സ്ഥലം നൽകുന്നതിനാണ് അബ്ദുള്ളക്കുട്ടി സന്നദ്ധതയറിയിച്ചത്. മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു മാസത്തെ പെൻഷനായ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നു രാവിലെ കണ്ണൂർ ജില്ലാ കളക്ടർ മിർ മുഹമ്മദലിക്ക് കൈമാറുകയും ചെയ്തു.
Read More