കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; മഞ്ഞിലും മഴയത്തും റൺവേ കാണാൻ പറ്റുന്ന ഇൻസ്ട്രുമെന്‍റ് ലാൻഡിംഗ് സിസ്റ്റം ഘടിപ്പിച്ചു

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇൻസ്ട്രുമെന്‍റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ് ) ഘടിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഒരു മാസത്തോളം സമയമെടുത്താണ് പ്രവൃത്തി പൂർത്തീകരിച്ചത്. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയായിരുന്നു ഇൻസ്ട്രുമെന്‍റ് ലാൻഡിംഗ് സിസ്റ്റത്തിന്‍റെ പ്രവൃത്തി ആരംഭിച്ചത്. വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും പൂർണമായും സുരക്ഷിതമാക്കാനുള്ള അത്യാധുനിക ഉപകരണ സംവിധാനമാണ് ഐഎൽഎസ്. മഞ്ഞും മഴയുമുള്ളപ്പോഴും മറ്റും പൈലറ്റിനു റൺവേ കൃത്യമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇതു അപകടങ്ങൾക്ക് കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ വിമാനമിറക്കുന്നതിനാണ് ഐഎൽഎസ് സംവിധാനം ഒരുക്കിയത്. റൺവേയിൽ ഐഎൽഎസ് സംവിധാനം ഘടിപ്പിച്ചു കഴിഞ്ഞതിനാൽ കാലിബ്രേഷൻ ഫ്ളൈറ്റ് പരീക്ഷണ പറക്കൽ നടത്തണം. വിമാനത്തിന്‍റെ കോക്പിറ്റിലും റൺവേയിലുമുള്ള ഐ എൽഎസ് ഉപകരണങ്ങളുടെ പ്രവർത്തനവും ഏകോപനവും പരിക്ഷിക്കുന്നതിനാണിത്. ഐഎൽ എസ് ഘടിപ്പിക്കുന്നതിനു മാസങ്ങൾക്ക് മുമ്പേ സാമഗ്രികൾ പദ്ധതി പ്രദേശത്തു എത്തിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസമാണ്…

Read More

സാമൂഹിക സുരക്ഷാ പെൻഷൻ; തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കുന്നു

മുക്കം: ഡാറ്റാ ബേസിൽനിന്ന് തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കുന്നു. ഡിബിടി സംവിധാനത്തിൽ വിതരണം ചെയ്തു വരുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമാക്കുന്നതിനും അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനും ഇത് സംബന്ധിച്ച നടപടികൾ കർശനമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ ധാരാളം ഗുണഭോക്താക്കളെ പ്രാദേശിക സർക്കാരുകൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. തെറ്റായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ ഉടൻ തന്നെ പുനസ്ഥാപിച്ചു നൽകണമെന്ന് കർശനനിർദേശം പ്രാദേശിക സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ വ്യക്തമായ കാരണത്താൽ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കേണ്ടതില്ല. രണ്ട് പെൻഷൻ വാങ്ങിക്കുന്നവരുടെ കാര്യത്തിൽ അധികമായി വാങ്ങിയ തുക തിരിച്ചടച്ചതിന് ശേഷം വ്യക്തമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ പുന:സ്ഥാപിച്ചു നൽകാൻ പാടുള്ളൂ. അർഹതയില്ലാത്തവർക്കും അധികമായി വാങ്ങിയ തുക തിരിച്ചടക്കാത്തവർക്കും പെൻഷൻ പുന:സ്ഥാപിച്ചു…

Read More

വാർത്ത തുണയായി;  ജാനുവിന്‍റെ ദുരിതജീവിതത്തിന് അറുതിയാകുന്നു; സുമനസുകൾ കൈകോർത്ത് ജാനുവിനെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി

കൂത്തുപറമ്പ്: പ്ലാസ്റ്റിക് ഷീറ്റിനു കീഴെ തനിച്ചു താമസിച്ചു വന്ന മൂര്യാട് അയോധ്യാ നഗർ ചുള്ളി ഭാഗത്തെ കാരായി ജാനുവിന്‍റെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. സുമനസുകൾ കൈകോർത്തതോടെ ഇനി ഇവർക്ക് സുരക്ഷിതമായി വാടക വീട്ടിൽ കഴിയാം. വർഷങ്ങളായി താമസിച്ചു വന്ന വീട് തകർന്നതിനെ തുടർന്ന് ഇതിന്‍റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിനകത്തായിരുന്നു എഴുപതുകാരിയായ ജാനു മൂന്ന് വർഷത്തോളമായി താമസിച്ചു വന്നത്. ഇവരുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം രാഷ് ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇവർക്ക് സുരക്ഷിത സ്ഥലത്ത് താമസമൊരുക്കാൻ സുമനസുകളും രംഗത്തെത്തി. ഈ കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ എം.സുകുമാരന്‍റെ നേതൃത്വത്തിൽ നഗരസഭാധികൃതരും നാട്ടുകാരും ചേർന്ന് സമീപത്തായി വാടക വീട് കണ്ടെത്തി അവിടേക്ക് മാറ്റിയത്. നേരത്തെ ലൈഫ്മിഷൻ പദ്ധതിയിൽ വീട് നിർമാണ അപേക്ഷ അനുവദിച്ചിരുന്നു. എന്നാൽ ജാനുവിന്‍റെ പേരിൽ സ്വന്തമായി ഭൂമിയില്ലെന്ന…

Read More

ജ്വല്ലറി കവർച്ച: വർച്ചക്കാരെ പിടികൂടിയ  പോലീസ് ഓഫീസർമാർക്കും അന്വേഷണ സംഘാംഗങ്ങൾക്കും  പൗരാവലിയുടെ സ്വീകരണം

പഴയങ്ങാടി: അൽഫത്തീബി ജ്വല്ലറി കവർച്ചക്കാരെ പിടികൂടിയ പോലീസ് ഓഫീസർമാർക്കും അന്വേഷണ സംഘാംഗങ്ങൾക്കും പഴയങ്ങാടി പൗരാവലിയുടെ ആദരം. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, പഴയങ്ങാടി എസ്ഐ പി.എ. ബിനുമോഹൻ എന്നിവരെയും അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥ രേയുമാണ് ആദരിച്ചത്. ടി.വി. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്‍റ് കെ. ആബിദ അധ്യക്ഷത വഹിച്ചു. വി. വിനോദ്, ഏഴോം പഞ്ചായത്ത് പ്രസിഡന്‍റ് ഡി. വിമല, ആർ. അജിത, എം.പി. ഉണ്ണികൃഷ്ണൻ, കെ.വി. രാമചന്ദ്രൻ, കെ. പദ്മനാഭൻ, പി.എം. ഹനീഫ്, പി.വി. അബ്‌ദുള്ള എന്നിവർ അനുമോദിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകിയ ഓഫീസർമാരേയും സംഘാംഗങ്ങളെയും സൈബർസെൽ ഉൾപ്പെടെയുള്ള എല്ലാ സ്ക്വാഡ് അംഗങ്ങളേയും ടി.വി. രാജേഷ് എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. പഴയങ്ങാടിയിലെ മാധ്യമപ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകന്പടിയോടെ ജനപ്രതിനിധികളും നൂറുകണക്കിനു പൗരാവലിയും സ്വീകരണത്തിൽ…

Read More

കണ്ണൂർ വിമാനത്താവളം: വിമാനത്തിനു ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്കറുകൾ എത്തിച്ചു

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കാനിരിക്കെ വിമാനത്തിനു ഇന്ധനം നിറയ്ക്കുന്നതിനു ടാങ്കറുകൾ പദ്ധതി പ്രദേശത്തു എത്തിച്ചു.നാലു ടാങ്കറുകളാണ് ഹരിയാനയിൽ നിന്നെത്തിച്ചത്. പദ്ധതി പ്രദേശത്തെ ഇന്ധന പാടത്തിൽ നിന്നും ഇന്ധനം നിറച്ചു ഏപ്രണിൽ നിർത്തിയിടുന്ന വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനാണ് ടാങ്കറുകൾ എത്തിച്ചത്. ഒന്നിനു 50 ലക്ഷത്തിലധികം രൂപ ചിലവു വരുന്ന ടാങ്കറുകൾ ഹരിയാനയിൽ നിന്നു റോഡുമാർഗമാണ് വിമാനത്താവള പദ്ധതി പ്രദേശത്തു എത്തിച്ചത്. ടാങ്കറിന്‍റെ കമ്പനി അധികൃതർ തന്നെയാണ് നാലു ടാങ്കറുകളും വിമാനത്താവളത്തിലെത്തിച്ചത്. ഇന്ധന പാടത്തിന്‍റെ നിർമാണം ഒരു വർഷം മുമ്പേ പൂർത്തിയായിരുന്നു. ടാങ്കറുകൾ എത്തിച്ചതിനാൽ ഇന്ധന പാടം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാക്കും. കൊച്ചിയിൽ നിന്നാണ് വിമാനത്തിനുള്ള ഇന്ധനം എത്തിക്കുക. പദ്ധതി പ്രദേശത്തെ രണ്ടു ടാങ്കുകളിൽ നിറയ്ക്കുന്ന ഇന്ധനം പിന്നീട് ടാങ്കറിലാക്കിയാണ് വിമാനത്തിൽ നിറയ്ക്കുക.

Read More

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം! ഞെട്ടല്‍ മാറാതെ മാവിലായി ഗ്രാമം; ശാന്തനും സൗമ്യനുമായിരുന്നു പ്രദീപ്; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

കണ്ണൂർ: കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടലിൽനിന്ന് ഇനിയും മാവിലായി ഗ്രാമം മുക്തമായിട്ടില്ല. മാവിലായി യുപി സ്കൂളിനു സമീപം താമസിക്കുന്ന കുഴിക്കലായിയിലെ പൂനത്തറ ശ്രീലത(42)യാണ് ഉറക്കത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപനെ (48) എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ആളുകളോട് അധികം ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും ശാന്തനും സൗമ്യനുമായിരുന്നു പ്രദീപനെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇയാൾ ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. പ്രദീപന്‍റെ സഹോദരങ്ങൾ ഇയാളുടെ വീടിന് സമീപമാണു താമസിക്കുന്നത്. എന്നാൽ ഭാര്യയെയും മക്കളെയും പോലും അവരുടെ വീടുകളിലേക്ക് അയയ്ക്കുവാനോ സൗഹൃദം സ്ഥാപിക്കാനോ ഇയാൾ അനുവദിക്കാറില്ല. ഭാര്യയെയും രണ്ടു പെൺമക്കളെയും പുറത്തുവിടുന്നതു തന്നെ അപൂർവമാണത്രെ. കൊലപാതക ദിവസം ഇയാൾ മദ്യപിച്ചിരുന്നതായും പറയുന്നു. ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം വീടിന്‍റെ വാതിൽ തുറന്നു പുറത്തുവന്ന ഇയാൾ മറ്റൊരു…

Read More

വാദി പ്രതിയായി! ടെന്പോ തടഞ്ഞുനിർത്തി പണം തട്ടിയെന്ന കേസ്; പരാതിക്കാരൻ അറസ്റ്റിൽ

മുള്ളേരിയ: കോഴിയെ കൊണ്ടുവരാൻ പോകുന്നതിനിടെ ടെന്പോ തടഞ്ഞു നിർത്തി പണം തട്ടിയ സംഭവത്തിൽ പരാതിക്കാരൻ പ്രതിയായി. കർണാടകയിലേക്ക് കോഴി കൊണ്ടു വരാൻ പോകുന്നതിനിടെ തന്നെയും സഹായിയേയും ആക്രമിച്ച് ഒന്നര ലക്ഷം രുപയും മൊബൈൽ ഫോണുകളും തട്ടിയെടുത്തെന്ന പരാതി ടെന്പോ ഡ്രൈവറുടെ ആസൂത്രണമാണെന്ന് പോലീസ് അേ ന്വഷണത്തിൽ തെളിഞ്ഞ തോടെ പരാതിക്കാരനെ അറസ്റ്റ് ചെയ്തു. കളനാട്ടെ ഫാറൂഖി(32)നെയാണ് ആദൂർ സിഐ എം.എ.മാത്യുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തളങ്കരയിലെ മുസ്താഖ് ഉൾപ്പടെ മൂന്നു പേരെ പോലീസ് അന്വേഷിച്ചുവരികയാണ്. 24ന് പുലർച്ചെ ആദൂർ സിഎ നഗറിൽ വച്ച് ആൾട്ടോ കാറിലെത്തിയ മൂന്നംഗ സംഘം തന്നെയും സഹായിയായ ഹബീബിനെയും ആക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ഫാറൂഖ് പോലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് പോലീസ് പഴുതുകളടച്ചു നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരൻ പ്രതിയാണെന്ന് തെളിഞ്ഞത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫാറൂഖിന്‍റെ ഫോണിലേക്കു…

Read More

ട്രോളിംഗ് നിരോധനത്തിനിടെ ഓടത്തിൽ പോയ വലക്കാർക്ക് ലഭിച്ചത്  മൂന്നു ക്വിന്‍റൽ തൂക്കം വരുന്ന തിരണ്ടി; മാർക്കറ്റിൽ  തിരണ്ടിയോടൊപ്പം സെൽഫിയെടുക്കാൻ തിരക്കോട് തിരക്ക്

തൃക്കരിപ്പൂർ: ട്രോളിംഗ് കാലം മൽസ്യലഭ്യത കുറയുമെന്നു കരുതി തൃക്കരിപ്പൂർ മൽസ്യ മാർക്കറ്റിൽ ചെറു മൽസ്യങ്ങൾ വാങ്ങാൻ എത്തിയവർ ഞെട്ടി. ഒരൊന്നൊന്നര തിരണ്ടി വിൽപനക്കായി വാഹനത്തിൽ ഇറക്കുന്നു. തൂക്കം മൂന്ന് ക്വിന്‍റലിലധികം വരും. മടക്കര തുറമുഖത്തു നിന്നും ഓടത്തിൽ പോയ വലക്കാർക്ക് ലഭിച്ച കൂറ്റൻ തിരണ്ടിയാണ് തൃക്കരിപ്പൂർ മൽസ്യ മാർക്കറ്റിൽ വിൽപ്പനക്കെത്തിച്ചത്. ലേലത്തിൽ നാല് പേര് പങ്കെടുത്തെങ്കിലും 20,000 രൂപക്ക് കെ. ഗണേശൻ കൂറ്റൻ തിരണ്ടി സ്വന്തമാക്കി മുറിച്ചു കിലോക്ക് 250 രൂപ വീതം ഒരു മണിക്കൂർ കൊണ്ട് തിരണ്ടി മാർക്കറ്റിൽ നിന്നും വില്പന നടത്തി. ഭീമൻ തിരണ്ടിയെ കാണാനും അടുത്ത് നിന്ന് സെൽഫിയെടുക്കാനും നല്ല തിരക്കായിരുന്നു.

Read More

ട്രെയിനിനു കല്ലെറിഞ്ഞ് കളിക്കരുത് കുടുങ്ങും; ആർപിഎഫിന്‍റെ ജാഗ്രതാസമിതി വരുന്നു; പിടിക്കപ്പെട്ടാൽ  അഞ്ചുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം

സ്വന്തം ലേഖകൻ കണ്ണൂർ: ട്രെയിനിനുനേരേ കല്ലെറിയുന്നവരെ പിടികൂടാൻ റെയിൽവേ പ്രൊട്ടക‌്‌ഷൻ ഫോഴ്സ്(ആർപിഎഫ്) ജാഗ്രതാസമിതികൾ രൂപീകരിക്കുന്നു. പാലക്കാട് ഡിവിഷന്‍റെ കീഴിലാണ് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിക്കുന്നത്. അടുത്തമാസം മുതൽ ജാഗ്രതാസമിതികളുടെ പ്രവർത്തനം തുടങ്ങും. ഇതോടൊപ്പം രാത്രികാലങ്ങളിൽ ആർപിഎഫിന്‍റെ നേതൃത്വത്തിൽ റെയിൽവേ ട്രാക്കിന് സമീപമുള്ള റോഡിലൂടെ ബൈക്കിൽ പട്രോളിംഗും നടത്തും. റെയിൽവേ ട്രാക്ക് കടന്നുപോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർ, സ്റ്റേഷനുകളിലെ പോലീസുകാർ, സ്കൂളുകളിലെ മുഖ്യാധ്യാപകർ എന്നിവർക്കുപുറമെ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനെയും ഉൾപ്പെടുത്തിയാണ് ആർപിഎഫ് ജാഗ്രതാസമിതികൾ രൂപീകരിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് കല്ലെറിയുന്നതെന്ന് ആർപിഎഫിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ സ്കൂളുകളിലും കോളജുകളിലും ആർപിഎഫിന്‍റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തും. പാലക്കാട് ഡിവിഷൻ അസി.കമ്മീഷണർ തോമസ് ജോൺ, മംഗളൂരു ഡിവിഷൻ അസി.കമ്മീഷണർ എം.വാസു, ആർപിഎഫ് സർക്കിൾ ‌ഇൻസ്പെക്ടർ എ.പി. വേണു എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും ജാഗ്രതാസമിതികളുടെ പ്രവർത്തനം. അടുത്തകാലത്തായി ട്രെയിനുകൾക്കുനേരേ കല്ലെറിയുന്ന…

Read More

തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെ റാമ്പ് ചർച്ചയാവുന്നു;  വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയാസരഹിതമായി കയറിയിറങ്ങാൻ പണിത റാമ്പ് കിണറിന്‍റെ ആള്‍മറക്ക് മുകളിലൂടെ…

തളിപ്പറമ്പ്: ഭിന്നശേഷിക്കാരെ കിണറ്റില്‍ വീഴ്ത്താനായി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസില്‍ അപകടറാമ്പ്. എല്ലാ സര്‍ക്കാര്‍ ഓഫീസിലും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയാസരഹിതമായി കയറിയിറങ്ങുന്നതിനായാണ് റാമ്പ് നിര്‍മ്മിക്കാന്‍ ഉത്തരവായത്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയായി പ്രഖ്യാപിച്ചതിന് ശേഷവും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസില്‍ റാമ്പ് ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് സിഎംപി നേതാവ് പി.പി.മോഹനന്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം റാമ്പ് പണിതത്. 1.77 ലക്ഷം രൂപ ചെലവഴിച്ച് പണിത റാമ്പ് പക്ഷെ നൂറടിയിലേറെ താഴ്ചയുള്ള കിണറിന്‍റെ ആള്‍മറക്ക് മുകളിലൂടെയാണ്. പണി പൂര്‍ത്തിയായപ്പോഴാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ഇതിലെ അപകടം മണത്തത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കിണറിനും റാമ്പിനുമിടയില്‍ താത്കാലിക സുരക്ഷാവേലി ഒരുക്കിയിരിക്കയാണ് പോലീസുകാര്‍. റാമ്പ് നിര്‍മ്മാണത്തിന് മുമ്പ് പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം യാതൊരുവിധ അഭിപ്രായങ്ങളും തേടിയിരുന്നില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. ഈ അപകടറാമ്പ് പൊളിച്ചുമാറ്റി സുരക്ഷിതമായ രീതിയില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Read More