കണ്ണൂർ: മാഹിയിൽ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്നു പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർഎസ്എസിന്റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കണ്ണിപ്പോയിൽ ബാബുവിന്റെ കൊലപാതകമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സമാധാന അന്തരീക്ഷം തകർത്ത് സംഘർഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളിൽ ചോരയിൽ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഎം പ്രവർത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നിൽക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
Read MoreCategory: Kannur
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ: പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പോലീസ്
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളിലെ പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പോലീസ്. സിപിഎം ലോക്കൽ കമ്മറ്റിയംഗവും മുൻ മാഹി നഗരസഭാ അംഗവുമായിരുന്ന ബാബു കണ്ണിപ്പൊയിൽ, ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്ത് എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഷമേജിനെ എട്ടംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നു പറഞ്ഞ പോലീസ് നാലംഗ സംഘമാണ് ബാബുവിനെ ആക്രമിച്ചതെന്നും സൂചിപ്പിച്ചു. എന്നാൽ രണ്ട് സംഭവങ്ങളിലെയും പ്രതികളെ സംബന്ധിച്ച് ചില സൂചനകൾ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പോലീസ് വ്യക്തമാക്കി. ബൈക്കിൽ വീട്ടിലേക്ക് പോകുബോൾ പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ വെച്ചാണ് ഒരു സംഘം ബാബുവിനെ ആക്രമിച്ചത്. ഇതിന് തുടർച്ചയെന്നോണമാണ് മാഹിയിലെ പള്ളൂരിൽ ഷമേജിന് വെട്ടേറ്റത്. മാഹി, പളളൂർ, തലശേരി മേഖലകളിൽ കനത്ത സുരക്ഷയാണ് സംസ്ഥാന പോലീസും പുതുച്ചേരി പോലീസും ഒരുക്കിയിരിക്കുന്നത്. ബാബുവിന്റെ മൃതദേഹം പരിയാരത്തും ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനിടെ, ബാബുവിന്റെ…
Read Moreകോഴിഫാം ഉടമയെ തെങ്ങിൽ കെട്ടിയിട്ടു മർദിച്ച സംഭവം: പോലീസ് അന്വേഷണം തുടങ്ങി; ഫാം തുറന്നു പ്രവർത്തിക്കരുതെന്നു പറഞ്ഞായിരുന്നു മർദനമെന്നാണു പരാതിക്കാരൻ
മട്ടന്നൂർ: കോഴിഫാം ഉടമയെ തെങ്ങിൽ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊളപ്പയിൽ കോഴിഫാം നടത്തുന്ന ഏച്ചൂർ മുണ്ടേരിയിലെ ഫാത്തിമ മൻസിലിൽ ഒ.കെ. ഫരീദി (30) നെയാണു കെട്ടിയിട്ടു മർദിച്ചത്. പരിക്കേറ്റ ഫരീദ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഫരീദ് കോഴികൾക്കു തീറ്റ നൽകി വീട്ടിലേക്കു പോകാനിരിക്കെ ഫാമിലെത്തിയ ആറംഗ സംഘം അക്രമം നടത്തിയെന്നാണു പരാതി. ഫരീദ് ധരിച്ച മുണ്ടഴിച്ചാണു ഫാമിനു സമീപത്തുള്ള തെങ്ങിൽ കെട്ടിയിട്ടത്. ഒരു മണിക്കൂറോളം കെട്ടിയിട്ടു മർദിക്കുകയും ഇരുമ്പുപൈപ്പും കല്ലും ഉപയോഗിച്ചു തലയ്ക്കും കാലിനും അടിക്കാൻ ശ്രമിച്ചതായും ഫരീദ് പറയുന്നു. ഒരു മണിക്കൂറിനു ശേഷം സംഘം പോയതിനു ശേഷമാണു കെട്ടഴിച്ചു രക്ഷപ്പെട്ടതെന്നും ആശുപത്രിയിൽ ചികിൽസ തേടിയതെന്നും ഫരീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിഫാമിലെത്തിയ സംഘം ഫാമിലെ തൊഴിലാളികളെ മർദിക്കുകയും ഫാം പൂട്ടിയിടുകയും ചെയ്തിരുന്നുവെന്നാണും…
Read Moreയുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയെന്ന് പിതാവ്; മൃതദേഹത്തിന്റെ കഴുത്തിൽ തോർത്ത് ചുറ്റിയ നിലയിൽ
ആലക്കോട്: യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പിതാവ്. രയറോം പുളിയിലം കുണ്ട് സ്വദേശി ചിറയിൽ ശ്യാംകുമാറി (23)ന്റെ മൃതദേഹമാണ് രയറോം പുഴയിലെ ചെകുത്താൻ കയത്തിൽ ഇന്നലെ രാവിലെ പത്തോടെ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാമിനെ ശനിയാഴ്ച വൈകുന്നേരത്തോടെ കാണാതായിരുന്നു. നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കാണുന്നത്. പുഴക്കരയിൽ നിന്നും ചെരിപ്പും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. സമീപത്തെ മരത്തിൽ തോർത്ത് കെട്ടിയിരുന്നു. തോർത്തിന്റെ ബാക്കിഭാഗം മൃതദേഹത്തിന്റെ കഴുത്തിലും കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പിതാവ് ബാബുവിന്റെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. എന്നാൽ, ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സുരേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreനന്മയുടെ അടയാളപ്പെടുത്തലാവണം രാഷ്ട്രീയ പ്രവർത്തനം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
പെരുമ്പടവ്: എരുവാട്ടി സിഎച്ച് സൗധം ഉൽഘാടനവും ദമ്മാം കണ്ണൂർ ജില്ലാ കെഎംസിസിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി നിർമിച്ച ബൈതുറഹ്മ സമർപ്പണവുമായി ബന്ധപ്പെട്ടു മൂന്നു ദിവസങ്ങളിലായി നടന്ന വിപുലമായ പരിപാടി സമാപിച്ചു. കെ.എം. ഷാജി എംഎൽഎ സി.എച്ച്.സൗധം ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമവും ബൈത്തുറഹ്മ താക്കോൽദാനവും നടത്തി. വി.കെ. അബ്ദുൽ ഖാദർ മൗലവി 12 ാം വയസിൽ ഖുർആൻ മനപാഠമാക്കിയ ഹാഫിസ് ശാഹിദിന് ഉപഹാരം നൽകി. അബ്ദുൽ കരീംചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഇസ്മയിൽ വയനാട്, അബുൽ അസീസ് കെ, അബൂബക്കർ മൗലവി, ഇസ്മയിൽ മാസ്റ്റർ, അലി മംഗര, ലത്തീഫ് ഹാജി, ഉനൈസ്എരുവാട്ടി, ഒ.പി.നജ്മുദ്ധീൻ, എ.എം.റഷീദ് എന്നിവർ പ്രസംഗിച്ചു.
Read Moreദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായ പയ്യന്നൂരിലെ പഴയ പോലീസ് സ്റ്റേഷന് സംരക്ഷിത സ്മാരകമാകുന്നു
പയ്യന്നൂര്‍: ദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി പയ്യന്നൂരില്‍ നടന്ന സമരങ്ങളുടെ ചരിത്ര സ്മാരകമായ പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന് കെട്ടിടം സംരക്ഷിത ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവർത്തികള്‍ പൂര്‍ത്തിയായി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കഴിഞ്ഞ ഒക്ടോബര്‍ 21ന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചതോടെ പുനരുദ്ധാരണ പ്രവർത്തികളാരംഭിച്ച ചരിത്ര പൈതൃക മന്ദിരം അടുത്തു തന്നെ നാടിനു സമര്‍പ്പിക്കും. 90 ലക്ഷം രൂപ ചെലവിലാണു പൗരാണിക കെട്ടിടങ്ങളുടെ ശാസ്ത്രീയ സംരക്ഷണ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രവർത്തികള്‍ നടത്തിയത്. 1910 ല്‍ ഇന്‍ഡോ-യൂറോപ്യന്‍ ശൈലയി ല്‍ നിര്‍മിച്ച ഈ കെട്ടിടം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയപ്പോള്‍ പൊളിച്ചു നീക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതാണ്. എന്നാല്‍ ദേശസ്നേഹികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ ശ്രമം ഒഴിവാക്കേണ്ടിവന്നത്. ഒടുവില്‍ ഈ കെട്ടിടം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി പുരാവസ്തുവകുപ്പ് മന്ത്രി മുന്നോട്ടുവന്നതിനെ തുടര്‍ന്നാണു പയ്യന്നൂരിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനു വഴിതെളിഞ്ഞത്. മാര്‍ച്ച് അവസാനത്തോടെ പുനരുദ്ധാരണ…
Read Moreവയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച് ഉടനില്ല; ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തും
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു.സമര സംഗമത്തില്‍ വെച്ച് ലോംഗ് മാര്‍ച്ചിന്റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരക്കാർ ഇന്നു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. അതേസമയം, ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
Read Moreകേരളത്തിലെ ആഴക്കടലിൽ ചെറുമത്സ്യക്കൊള്ള; കടൽ മാഫിയ കൊയ്യുന്നത് കോടികൾ; മത്സ്യസമ്പത്തിന് വൻ ഭീഷണി; തൊഴിലാളികൾ വറുതിയിലേക്ക്
നവാസ് മേത്തർ തലശേരി: കേരളത്തിലെ ആഴക്കടലിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ചെറു മത്സ്യങ്ങൾ അർധരാത്രിയിൽ കൊള്ളയടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരോധനം മറികടന്ന് നടക്കുന്ന ചെറുമത്സ്യകൊള്ള മത്സ്യസന്പത്തിനു വൻ ഭീഷണി ഉയർത്തുന്നു. മാത്രമല്ല, മത്സ്യത്തൊഴിലാളികൾ വറുതിയിലേക്ക് കൂപ്പുകുത്താൻ ചെറുമത്സ്യക്കൊള്ള കാരണമായിത്തീരുന്നു. ചില സർക്കാർ കേന്ദ്രങ്ങളുടെ ഒത്താശയിലൂടെ നടക്കുന്ന ഈ കൊള്ളയിലൂടെ കടൽ മാഫിയ കൊയ്യുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചെറുമത്സ്യക്കൊള്ളയ്ക്ക് കേരളത്തിലെ കടൽമത്സ്യ മാഫിയക്കു വേണ്ടി എത്തുന്നത് തമിഴ്നാട് കുളച്ചിൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള ബോട്ടുകൾ. കടലിലെ വലിയ മത്സ്യങ്ങൾക്ക് തീറ്റയാകുകയും വലുതായാൽ മത്സ്യത്തൊഴിലാളികൾ പിടിക്കുകയും ചെയ്യുന്ന വാള, മത്തി, അയല തുടങ്ങിയ ടണ്‍ കണക്കിന് ചെറു മത്സ്യങ്ങളാണ് ഓരോ രാത്രിയിലും കൊള്ളയടിക്കപ്പെടുന്നത്. അർദ്ധ രാത്രിയിൽ ബോട്ടിൽ മത്സ്യബന്ധന കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഈ ചെറുമത്സ്യങ്ങൾ ലോറികളിൽ സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്. മംഗലാപുരം, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഫിഷ്മിൽ…
Read Moreഭാഗ്യചിഹ്നമായ നീല ടീഷര്‍ട്ട് ഒടുവിൽ ചതിച്ചു! സഹായവാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫ കുടുങ്ങി; മുസ്തഫയെ പിടികൂടാന്‍ തളിപ്പറമ്പ് പോലീസ് ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു
തളിപ്പറമ്പ്: ഭാഗ്യചിഹ്നമായ നീല ടീഷര്‍ട്ട് ഒടുവിൽ ചതിച്ചു. വയോധികരെയും സ്ത്രീകളെയും കബളിപ്പിച്ച് കണ്ണൂര്‍ പോലീസിനെ വട്ടംകറക്കിയ നീല ടീഷര്ട്ടുകാരന് കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫ (45) അറസ്റ്റിൽ. സഹായവാഗ്ദാനങ്ങൾ നൽകി വയോധികരെയും സ്ത്രീകളെയും കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്ന ഇയാളെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഷാഡോ പോലീസും ചേർന്ന് ഉപ്പളയിലെ ഒളിത്താവളത്തില്‍ വച്ച് കാസര്‍ഗോഡ് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മാസങ്ങളായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ ലോഡ്ജുകളില്‍ താമസിച്ച് ഇരകളെ നിരീക്ഷിച്ച് വാക്സാമര്ത്ഥ്യം കൊണ്ട് തട്ടിപ്പിനിരയാക്കി മുങ്ങിനടക്കുകയായിരുന്നു മുസ്തഫ. നീല ടീഷര്ട്ടുധരിച്ച് മോഷണത്തിനിറങ്ങുന്ന മുസ്തഫയെ പിടികൂടാന്‍ തളിപ്പറമ്പ് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. വിരമിച്ച ഒരുഎസ്ഐ തന്നെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. 2008 ല്‍ സമാനമായ കേസില്‍ കണ്ണൂര്‍ ടൗണില്‍ അറസ്റ്റിലായ മുസ്തഫയെക്കുറിച്ച് അന്ന് എസ്ഐയായിരുന്ന അദ്ദേഹം…
Read Moreപണിപാളി! എടക്കാട്, ചക്കരക്കല്‍ മേഖലകളില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തിയ ‘ബ്ലാക്ക്മാന്’ അറസ്റ്റില്‍; രാജപ്പന്റെ മോഷണരീതി ഇങ്ങനെ…
കണ്ണൂർ: എടക്കാട്, ചക്കരക്കൽ മേഖലകളിൽ നാട്ടുകാരുടെ ഉറക്കംകെടുത്തിയ ” ബ്ലാക്ക്മാൻ’ അറസ്റ്റിൽ. തഞ്ചാവൂർ സ്വദേശി രാജപ്പനെ (33) യാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. രണ്ടുമാസത്തിനിടെ എടക്കാട് പോലീസ് സ്റ്റേഷനിലും വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലും രണ്ടു വീതവും കൊയിലാണ്ടി സ്റ്റേഷനിൽ നാലും കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറന്പ്, തലശേരി, ചക്കരക്കൽ സ്റ്റേഷനുകളിലെ മോഷണ കേസുകളിലും ഇയാൾ പ്രതിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അർധരാത്രി വീടുകളുടെ പിൻഭാഗത്തെ ഗ്രിൽസും വാതിലും തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 2008ൽ തലശേരി പോലീസിന്റെ പിടിയിലായിരുന്നു. 18 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. ഈ കേസുകളിലെ ശിക്ഷകഴിഞ്ഞ് കഴിഞ്ഞ ജനുവരി 27ന് പുറത്തിറങ്ങിയ രാജപ്പൻ വീണ്ടും മോഷണം തുടരുകയായിരുന്നു. ആമയെ പിടിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ സന്ധ്യാസമയങ്ങളിൽ വീടുകളുടെ പരിസരത്ത് എത്തുന്നത്. വീടുകളിലെ സാഹചര്യങ്ങൾ നോക്കിവച്ചശേഷം അർധരാത്രിയോടെ…
Read More