മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് ചലച്ചിത്ര നടനും എംപിയുമായ സുരേഷ് ഗോപി. ശുഹൈബിന്റെ കുടുംബത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കണം. സിബിഐ അന്വേഷണം വേണോ എന്നതിന്റെ സാങ്കേതിക ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ പരിശോധിച്ചു നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. ശുഹൈബിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേസന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ശുഹൈബിന്റെ സഹോദരിമാർ തനിക്കു കത്ത് നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഓരോ ജീവൻ പൊലിയുമ്പോഴും അച്ഛനമ്മമാരുടെയും കൂടെ പ്പിറപ്പുകളുടെയും വേദന നാം കാണുന്നുണ്ട്. കണ്ണൂരിലെ ദൈവികമായ മണ്ണിൽ സാത്താന്റെ വിളയാട്ടം എന്തിനാണ് ? പരമ്പരാഗതമായി ഒരുപാട് നല്ല സമ്പ്രദായങ്ങളുടെ ഈറ്റില്ലമാണ് കണ്ണൂർ. കൊലപാതക പരമ്പര ഇനി ഉണ്ടാകാൻ പാടില്ലെന്ന് എത്രതവണ പറയണം. രാഷ്ട്രീയ വൈരാഗ്യം മൂലം അക്രമത്തിനു പ്രോത്സാഹനം നൽകുന്ന പ്രവണതയുള്ള നേതാക്കളുടെ…
Read MoreCategory: Kannur
ശുഹൈബ് വധത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിനും പങ്ക്; സിബിഐ അന്വേഷിച്ചാൽ ഗൂഡാലോചന നടത്തിയവരെക്കുറിച്ചും അന്വേഷണം വരുമെന്നതിനാലാണ് അന്വേഷണം തള്ളിയതെന്ന് സുധാകരൻ
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ. ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമെന്ന ആശങ്കയാണ് സിപിഎം നേതൃത്വത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം മുഖ്യമന്ത്രി തള്ളിയെന്ന വാർത്തയോട് പ്രതികരിക്കവെയാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്ന് മന്ത്രി ബാലൻ സമാധാന യോഗത്തിൽ പറഞ്ഞിരുന്നതാണ്. എന്നാൽ സിബിഐ അന്വേഷിച്ചാൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെ സംബന്ധിച്ചും അന്വേഷണമുണ്ടാകും അതിനാലാണ് സിബിഐ അന്വേഷണം തള്ളിയതെന്നും സുധാകരൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നടത്തിവരുന്ന നിരാഹാര സമരം സംബന്ധിച്ച് പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreആവശ്യപ്പെട്ടത് രണ്ടുലക്ഷം, 5000 നല്കി! യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണി; സംഭവം ബദിയഡുക്കയില്‍
ബദിയഡുക്ക: ഭർതൃമതിയെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തുകയും ഇതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതിന് മൂന്നു പേർക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തു. പെർള കണ്ണാടിക്കാനയിലെ 29 കാരിയുടെ പരാതിയിൽ കണ്ണാടിക്കാനയിലെ നൗഷാദ്, എബി തുടങ്ങിയ മൂന്നുപേർക്കെതിരേയാണ് കേസ്. 22ന് രാത്രി 11.45നാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ കോളിംഗ് ബെല്ലടിച്ചപ്പോൾ പരിചയമുള്ള ശബ്ദം കേട്ടാണ് വാതിൽ തുറന്നത്. അതിനിടെ വീട്ടിനകത്ത് കയറിയ സംഘം ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ഭർതൃമതിയേയും എട്ടും രണ്ടരയും വയസുള്ള മക്കളെയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അതിനിടെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്നും രണ്ട് ലക്ഷം രൂപ നൽകണമെന്നും സംഘം പറഞ്ഞു. ഇതേത്തുടർന്ന് ഭർതൃമതി 5000 രൂപ നൽകി. സംഘം പിന്നീടും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
Read Moreഏഴു വയസുകാരിക്ക് പീഡനം; മാതാവിന്റെ നാലാം ഭർത്താവിനെതിരേ കേസ്; കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം
വിദ്യാനഗർ: ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മാതാവിന്റെ നാലാം ഭർത്താവിനെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു. ചൈൽഡ് ലൈൻ പരാതി പ്രകാരമാണ് കേസ്. മുട്ടത്തൊടിക്ക് സമീപത്തെ 40 കാരനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
Read Moreറാഷിദ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു; കഴിഞ്ഞ ദിവസം രാത്രിയിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം മൂലം വീട്ടിൽ കിടന്നു; പിന്നീട് മരിച്ച റാഷിദിനെ കണ്ട സത്രീകൾ രക്ഷപ്പെടാൻ ചെയ്ത പ്രവൃത്തികളെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
പുതിയതെരു: വളപട്ടണത്തെ ഓട്ടോറിക്ഷ ഡ്രൈവറുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വളപട്ടണം കീരിയാട് സ്വദേശി കോട്ടവളപ്പിൽ റാഷിദാ (34) ണ് ഇന്നലെ പുതിയതെരു കോട്ടക്കുന്നിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്.വ്യാഴാഴ്ച രാത്രി എട്ടിന് കോട്ടക്കുന്നിലെ ഒരു വീട്ടിൽ എത്തിയ റാഷിദ് അസ്വാസ്ഥ്യം കാരണം കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ഈ സമയത്ത് വീട്ടിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. മുതിർന്ന സ്ത്രീ കൂടി എത്തിയപ്പോഴാണ് റാഷിദ് മരിച്ചത് അറിയുന്നത്. ആരും അറിയാതിരിക്കാൻ ഇരുവരും ചേർന്ന് റാഷിദിന്റെ മൃതദേഹം നൂറ് മീറ്റർ ദൂരത്തേക്ക് മാറ്റുകയായിരുന്നു. ആരോ ചെയ്തത് ആണെന്ന് വരുത്തി തീർക്കാൻ പലതും ചെയ്തതെങ്കിലും പോലീസ് എല്ലാം തിരിച്ചറിഞ്ഞു. റാഷിദിന്റെ ചെരുപ്പ് നശിപ്പിച്ച നിലയിൽ ക്വാർട്ടേർസിന്റെ പിറകിൽ നിന്നും പോലീസ് കണ്ടെടുത്തു. മൃതദേഹം പറമ്പിലൂടെ വലിച്ചിഴച്ചാണ് കൊണ്ടിട്ടത്. മുതുകിലും ലിംഗത്തിലും കൈകളിലും കണ്ട ചോരപ്പാടുകൾ നേരത്തെ സംശയം ജനിപ്പിച്ചിരുന്നു.…
Read Moreഡമ്മിയില്ലാതെ സിബിഐ വരട്ടെ; ശുഹൈബ് വധത്തിൽ സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്; കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം ആറാം ദിവസം പിന്നിടുന്നു
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബിനെ (29) വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതോടെ ഡമ്മി പ്രതികളാണെന്നുള്ള ആരോപണം കോൺഗ്രസ് പിൻവലിച്ച മട്ടാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ് (26), മുടക്കോഴി മലയ്ക്കു സമീപത്തെ കരുവള്ളിയിലെ റിജിൻരാജ് (28) എന്നിവരെയാണ് സാക്ഷികൾ തിരിച്ചറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളല്ലെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സുധാകരൻ കണ്ണൂരിൽ നിരാഹാരം ആരംഭിച്ചത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരി ശുഹൈബിനെ വെട്ടിയ സംഘത്തില്ലില്ലെന്ന് സാക്ഷികളിലൊരാളായ നൗഷാദ് പറഞ്ഞതോടെ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നതായാണ് പിന്നീട് കണ്ടത്. എന്നാൽ അറസ്റ്റിലായവർ യഥാർഥ പ്രതികളാണെന്ന് അന്വേഷണ സംഘം ആദ്യമേ വ്യക്തമാക്കിയിരുന്നു.…
Read Moreകണ്ണൂരിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം; പരിക്കേറ്റ നാലുപേരും ആശുപത്രിയിൽ; സിപിഎം പ്രവര്‍ത്തകരാണ് മർദിച്ചതെന്നും അക്രമണത്തിനിടയ്ക്ക് സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് പരിക്കേറ്റർ
ഇരിട്ടി: മുഴക്കുന്ന് നല്ലൂരില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. ഇരുമ്പ് ദണ്ഡിന് അടിയേറ്റു പരിക്കേറ്റ നാലുപേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമല്‍ ആയഞ്ചേരി (23), സഹോദരന് അക്ഷയ് ആയഞ്ചേരി (18), വി. അമല്‍ (22), ശരത്ത് രാജ് (18) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.പുലര്‍ച്ചെ അഞ്ചോടെ മുഴക്കുന്ന് നല്ലൂരില്‍ വച്ചായിരുന്നു അക്രമം. നല്ലൂര് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേര് അടങ്ങുന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികൾ അടിച്ചു തകര്‍ത്തു. അമല്‍രാജിന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും ശരത് രാജിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു.
Read Moreഓരോ തുള്ളി ജലവും അമൂല്യം; കൂറ്റൻ മഴവെള്ള സംഭരണിയുമായി പൂമംഗലം സ്വദേശി ഗംഗാധരന്; അച്ഛന്റെ നിർദേശ പ്രകാരം പത്ത് വർഷം മുമ്പ് നിർമിച്ചതാണ് ഈ സംഭരണി
തളിപ്പറമ്പ് : ഓരോ തുള്ളി ജലവും അമൂല്യമാണെന്നും നാളേക്കായി അത് കരുതിവെച്ചില്ലെങ്കില്‍ വലിയൊരു ദുരന്തമാണ് നമ്മളെ തേടി എത്തുകയെന്നുമുളള സന്ദേശം നല്‍കികൊണ്ട് പൂമംഗലം സ്വദേശി രയരോത്ത് കുനിയിയില്‍ ഗംഗാധരന് അച്ഛന് ശിവരാമന്റെ നിര്‍ദ്ദേശ പ്രകാരം പത്ത് വര്‍ഷം മൂമ്പേ നിര്‍മ്മിച്ച കൂറ്റന്‍ മഴവെള്ള സംഭരണിക്ക് പ്രസക്തിയേറുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞ് ജലക്ഷാമം രൂക്ഷമാകുമ്പോഴാണ് കാലത്തിനു മുന്നേ നടന്ന അച്ഛനും കാലത്തിനൊപ്പം നടക്കുന്ന മകനും ജലസംരക്ഷണ പ്രവര്‍ത്തനത്തിന് മാതൃകയാകുന്നത്. മഴ കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ നാട് കടുത്ത ജലക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. എന്നാല്‍ ഗംഗാധരന് ഇക്കാര്യത്തില്‍ ആശങ്ക കുറവാണ്. കാരണം തന്റെ മഴവെളള സംഭരണിയില്‍ മെയ് അവസാനംവരെ ഉപയോഗത്തിനുളള വെളളം ഉണ്ടെന്നണ്ടെന്നാണ് ഗംഗാധരന്റെ മുന്‍കാല അനുഭവം. അച്ഛന് ശിവരാമനാണ് മഴവെളള സംഭരണി നിര്‍മിക്കുന്നതിനെ കുറിച്ച് ആദ്യം പറയുന്നത്. മുപ്പതു കോല് ആഴത്തിലുളള കിണറും അതില്‍ കുഴല്‍ക്കിണറും…
Read Moreകെ.സുധാകരന്റെ ആരോഗ്യനില വഷളായെന്ന റിപ്പോർട്ട് കൈമാറി; ആശുപത്രിയിലേക്ക് മാറാൻ തയാറല്ലെന്നും സിബിഐ അന്വേഷണം വരുന്നതുവരെ സമരം തുടരുമെന്നും സുധാകരൻ
കണ്ണൂർ: ശുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ആരോഗ്യനില വഷളായെന്നും ആശുപത്രിയിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ഇന്നു രാവിലെ കെ.സുധാകരൻ കൈമാറി. എന്നാൽ, ആശുപത്രിയിലേക്ക് മാറാൻ തയാറല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ സമരം തുടരുമെന്നും കെ. സുധാകരൻ പറഞ്ഞു. അഞ്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും ശരീരത്തിന് ക്ഷീണമുണ്ടാകും. അതിനെ ഭയക്കുന്നില്ല. മൂന്ന് ദിവസത്തിനുള്ളിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ആരോഗ്യനിലയിലെ ആശങ്കകൾ ഇന്നലെ ഡിഎംഒ കെ. നാരായണ നായ്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ച് അറിയിച്ചിരുന്നു. ആരോഗ്യനില വഷളായി വരുകയാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംഒ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ…
Read Moreഒരേ സമയം ഒരു ഡസനിലേറെ കൊലക്കേസുകളിൽ വിചാരണ; തലശേരി ജില്ലാ കോടതിയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; ഒരു ജഡ്ജി നാല് രാഷ്ട്രീയ കൊലപാതക കേസുകളുടെ വിചാരണ നടത്തും; സുരക്ഷയൊരുക്കുമെന്ന് എഎസ്പി ചൈത്ര തെരേസ ജോണ്‍
നവാസ് മേത്തര്‍ തലശേരി: തലശേരി ജില്ലാ കോടതിയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കോടതി പരിസരത്ത് കൂടുതല്‍ സുരക്ഷയൊരുക്കാനും നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ബി.പി ശശീന്ദ്രനും ജില്ലാ പോലീസ് മേധാവി ശിവവിക്രമും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സംഘര്‍ഷ സാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും വേണ്ട സുരക്ഷയൊരുക്കുമെന്നും തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ രാഷ്ട്രദീപികയോട് പറഞ്ഞു. തലശേരിയിലെ അഞ്ച് കോടതികളിലായി ഒരേ സമയം ഒരു ഡസസിനേലേറെ കൊലപാതക കേസുകളുടെ വിചാരണ നടക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു സാക്ഷിയുടെ മകനു നേരെ പരസ്യമായ ഭീഷണി ഉയരുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗവണ്മെന്റ് പ്ലീഡര്‍ ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കുകയും ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പോലീസ് സ്ഥലത്തെത്തുകയും സുരക്ഷ…
Read More