തളിപ്പറമ്പ്: വീട് തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ ഉൾപ്പെടെ നാല് പേര്‍ക്ക് പരിക്ക്. മുയ്യം ചെപ്പനൂലിലെ തെക്കന്‍ കരുണാകരന്റെ വീടാണ് തകര്‍ന്നത്. പുതുക്കിപ്പണിയുന്നതിനായി മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ശേഷിക്കുന്ന മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. അകത്തെ മുറിയില്‍ ടി.വി.കാണുകയായിരുന്ന കരുണാകരന്റെ ഭാര്യ ഓമന(43), മകളുടെ കുട്ടികളായ ദേവാംഗന(6), ദേവാത്മിക(ഒന്ന്), ബന്ധുവിന്റെ കുട്ടിയായ ധ്യാന്‍ വിനായക്(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. മേല്‍ക്കൂര മാറ്റി വീട് കോണ്‍ക്രീറ്റ് ചെയ്യാനുള്ള തയാറെടുപ്പിനിടെയാണ് അപകടം നടന്നത്. പണി നടക്കുന്നതിനാല്‍ സഹായത്തിനെത്തിയ ബന്ധുക്കളും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. മേല്‍ക്കൂര തകര്‍ന്നതോടൊപ്പം ചുവരുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന വീടിനു സമീപത്തുള്ള കല്യാണവീട്ടിലുണ്ടായിരുന്നവര് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read MoreCategory: Kannur
ചതി, കൊടുംചതി! കറുത്ത എരുമയ്ക്ക് വെളുത്ത കിടാവ്; വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ…
തളിപ്പറമ്പ്: കുറ്റിക്കോൽ ടോൾ ബൂത്തിനു സമീപത്തെ മാക്കോത്ത് വയലിലെ തൈക്കണ്ടി ദിനേശൻ വളർത്തുന്ന എരുമയും അതു പ്രസവിച്ച കിടാരിയും നാട്ടിൽ സംസാരവിഷയമായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, എരുമയ്ക്ക് പിറന്നത് വെളുത്ത കിടാരിയാണെന്നതുതന്നെ. ഇന്നലെ രാവിലെ അഞ്ചിനാണ് എരുമ അത്യപൂർവ കിടാരിക്ക് ജന്മം നൽകിയത്. പെൺകിടാരിയാണ്. എട്ടുവയസുള്ള എരുമ ദിനേശന്റെ വീട്ടിൽത്തന്നെ വളർത്തുന്ന മറ്റൊരു പോത്തിൽനിന്നാണ് ഗർഭിണിയായത്. ആൽബിനിസം എന്നറിയപ്പെടുന്ന ജനിതക ഘടനയിലെ വ്യത്യാസമാണ് വെളുത്ത നിറത്തിലുള്ള കിടാരി പിറക്കാൻ കാരണമെന്നും ഇത് അത്യപൂർവമാണെന്നും തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ഇ.സോയ, പട്ടുവം മൃഗാശുപത്രിയിലെ ഡോ. എസ്.വിഷ്ണു എന്നിവർ പറഞ്ഞു. എരുമക്കിടാരിയെ കാണാൻ ദിനേശന്റെ വീട്ടിൽ അനവധി ആളുകളാണെത്തുന്നത്. ആറ് പോത്തുകളെയും നാല് എരുമകളെയും നാലു പശുക്കളെയും വളർത്തുന്ന ദിനേശൻ മുയൽ, പ്രാവ്, കാട, നാടൻ കോഴി എന്നിവയെയും വളർത്തുന്നുണ്ട്. ഇതിനൊപ്പം മികച്ച നെൽക്കർഷകനുമായ ദിനേശനെ ഏറ്റവും മികച്ച കർഷകനായി…
Read Moreഞങ്ങൾക്ക് ജീവിക്കണം..! ഒരു മാസത്തിനിടെ 14 അപകടം; പരിയാരത്തെ അപകട ഡിവൈഡർ മാറ്റാൻ നാട്ടുകാർ സമരത്തിലേക്ക്
പരിയാരം: ദേശീയപാതയില്‍ പരിയാരം മെഡിക്കല്‍ കോളജിന് മുന്നിലെ അപകട ഡിവൈഡര്‍ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രത്യക്ഷസമരത്തിനിറങ്ങുന്നു. അശാസ്ത്രീയമായി നിര്‍മിച്ച നിലവിലുള്ള ഡിവൈഡര്‍ 15 നകം മാറ്റാത്തപക്ഷം ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് പരിയാരം റോഡ് സുരക്ഷാ സമിതി പ്രസിഡന്റ് ജയ്സണ്‍ സെല്‍വരാജ് ദേശീയപാത അധികൃതര്‍ക്ക് നല്കിയ പ്രതിഷേധകുറിപ്പില്‍ പറയുന്നു. ഇന്നലെ രാത്രി ഒന്‍പതിന് ഇന്നോവകാര്‍ ഈ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണ് ഏറ്റവും ഒടുവിലെത്തെ അപകടം. കാറിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വ്വാഹകസമിതി അംഗവുമായ എം.നാരായണന്‍കുട്ടി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ മാസം പരിയാരത്തെ റോഡ് ഡിവൈഡറിലുണ്ടാകുന്ന 14-ാമത്തെ അപകടമാണ് ഇന്നലത്തേതെന്ന് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു. അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡര്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഇതേവരെ ദേശീയപാത വിഭാഗം ചെവിക്കൊള്ളാത്തതില്‍ ജനരോഷം രൂക്ഷമാണ്. അപകടങ്ങള്‍ ദിവസംതോറും വര്‍ദ്ധിച്ചുവരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കയാണ്.
Read Moreഎന്നോട് ക്ഷമിക്കില്ലേ..! ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐ നേതാവ് മാപ്പു പറഞ്ഞു; സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടയ്ക്കായിരുന്നു നേതാവിന്റെ കല്ലേറ് നടന്നത്
കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐ നേതാവ് സി.ഒ.ടി നസീർ മാപ്പു പറഞ്ഞു. തലശേരി ഗസ്റ്റ് ഹൗസിലെത്തിയാണ് ഉമ്മൻ ചാണ്ടിയോട് നസീർ മാപ്പു പറഞ്ഞത്. 2013 ഒക്ട്ടോബർ 27ന് ഉമ്മൻ ചാണ്ടി കണ്ണൂരിലെത്തിപ്പോഴായിരുന്നു അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ഉമ്മൻ ചാണ്ടിക്ക് പരുക്കേറ്റിരുന്നു. സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ സമരത്തിനിടെയാണ് മുഖ്യമന്ത്രിക്കുനേരെ കല്ലേറുണ്ടായത്. സംഭവത്തെ തുടർന്ന് നസീർ അടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Read Moreസാറേ അവൻമാർ അതിലുണ്ട്..! സുബൈദ വധക്കേസിലെ പ്രതികളെ അയൽവാസികൾ തിരിച്ചറിഞ്ഞു; മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം ഇവരെ കാറിൽ കണ്ടതായി സമീപവാസികൾ
കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികളെയും തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. ഇന്നലെ വൈകുന്നേരം ഉച്ചയ്ക്കുശേഷം കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ വച്ച് ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. പ്രതികളായ പട്ട്ള സ്വദേശികളായ അബ്ദുൾ ഖാദർ, ബാവ അസീസ് എന്നിവരെ ജയിലിലെ മറ്റു തടവുകാർക്കൊപ്പം നിർത്തിയായിയിരുന്നു പരേഡ്. അതേസമയം ചെക്കിപ്പള്ളത്ത് സുബൈദയുടെ സമീപവാസികളായ മൂന്നു പേർ പ്രതികളെ തിരിച്ചറിഞ്ഞു. സുബൈദയുടെ മൃതദേഹം കണ്ടെത്തുന്നതിനു തലേന്നാൾ കാറിലെത്തിയെ നാലു പേരെ ഇവർ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയലിന് വിധേയരാക്കിയത്. ജയിലിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടന്ന പരേഡിന്റെ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ജില്ലാ കോടതിക്ക് സമർപ്പിക്കും. തനിച്ചു താമസിക്കുന്ന സുബൈദയെ ജനുവരി 19ന് രാവിലെയാണ് വീടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. കേസിൽ രണ്ടു പേരെ കൂടി…
Read Moreഒന്നും രണ്ടും മല്ല അമ്പത് ലക്ഷം..! ക്രഷർ യൂണിറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പിവി അൻവർഎംഎൽഎ പണം തട്ടിയെന്ന പരാതി; പ്രവാസി വ്യവസായിയുടെ പരാതിയിൽ പോലീസ് മംഗലാപുരത്തേക്ക്
മഞ്ചേരി: കർണാടകയിൽ ക്രഷർ യൂണിറ്റിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു നിലന്പൂർ എംഎൽഎ പി.വി. അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ മഞ്ചേരി പോലീസ് മംഗലാപുരത്തേക്കു തിരിച്ചു. ഇന്നലെ രാത്രിയാണ് അന്വേഷണ സംഘം യാത്ര തിരിച്ചത്. പ്രവാസി വ്യവസായി സലീം നൽകിയ പരാതിയിലാണ് അന്വേഷണം. ഇത്തരമൊരു ക്രഷർ സ്ഥലത്തുണ്ടോ, ആരുടെ പേരിലാണ് ക്രഷറിന്റെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളിൽ മംഗലാപുരത്തുളള ക്രഷർ യൂണിറ്റ് പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാനാണ് പോലീസ് സംഘം പോയത്. ക്രഷർ യൂണിറ്റിന്റെ മറ്റു രേഖകളും പോലീസ് പരിശോധിക്കും. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നു മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മംഗലാപുരം ബൽത്തങ്ങാടി മലോടത്തുകാരയയിലെ കെ.ഇ സ്റ്റോണ്‍ ക്രഷറും സ്ഥലവും തന്റേതാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഎൽഎ വ്യവസ്ഥയുണ്ടാക്കിയതെന്നും എന്നാൽ ബന്ധപ്പെട്ട…
Read Moreപടപ്പേങ്ങാട്ട് വീടിന്റെ വാതിൽ തകർത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീടിന്റെ ജനലിൽ അടയാളം കണ്ടെത്തി; സംഭവം ഇന്നു പുലർച്ചെ
പെരുന്പടവ്(കണ്ണൂർ): വീടിന്റെ വാതിൽ തകർത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പടപ്പേങ്ങാട് ടൗണിലുള്ള കറുത്താണ്ടി ഹാരിസിന്റെ വീടിന്റെ കതക് തകർത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങുകയായിരുന്ന എട്ടുവയസുകാരിയെ എടുത്തുകൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ മുടി അമ്മയുടെ കമ്മലിൽ കുരുങ്ങിക്കിടന്നതിനാൽ അമ്മ ഉണരുകയും തട്ടിക്കൊണ്ടുപോകാൻ എത്തിയവർ ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മറ്റ് രണ്ടു കുട്ടികൾ അടുത്ത മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ വീടിന്റെ ഹാളിലാണ് പിന്നീട് കാണപ്പെട്ടത്. കുട്ടി കിടന്നിരുന്ന മുറിയുടെ ജനലിന്റെ പുറത്ത് കറുത്ത മഷികൊണ്ട് ഗുണനചിഹ്നം മാർക്ക് ചെയ്തിരുന്നതായി പിന്നീട് കണ്ടെത്തി. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപവാസികൾ പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പോലീസും വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreആ നിലവിളി ശബ്ദമിട്ട് വന്നാൽ ആരും പിടിക്കില്ല..! മടക്കാംപൊയിലിൽ നിന്നും കണ്ടെത്തിയത് വൻ സ്ഫോടക ശേഖരം; സ്ഫോടക വസ്തുക്കൾ എത്തുന്നത് ആംബുലൻസിൽ; ഇടനിലക്കാരൻ സെബാസ്റ്റ്യനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പ്: മടക്കാംപൊയിലിലെ അനധികൃതക്വാറിയില് നിന്നും സമീപത്തെ വീട്ടില്‍ നിന്നും വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയ സംഭവത്തില്‍ സ്ഫോടകവസ്തു എത്തിച്ചു നല്കുന്ന ഏജന്റ് കാഞ്ഞങ്ങാട് സ്വദേശി സെബാസ്റ്റിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ അറിയിച്ചു. അനധികൃതമായി സ്ഫോടകവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിന് കര്‍ണാടക രജിസ്ട്രേഷനുള്ള ആംബുലന്‍സ് വാഹനം ഉപയോഗിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ടിന് ശേഷം അതീവരഹസ്യമായാണ് സ്ഫോടകവസ്തുകടത്ത് നടത്തുന്നത്. കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ അനുമതിയുള്ളതും ഇല്ലാത്തതുമായ ക്വാറികളിലേക്ക് കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും രഹസ്യമായി സ്ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നത് സെബാസ്റ്റ്യനാണെന്ന് തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. നാലുപ്രതികളേയും ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയില്‍ മടക്കാംപൊയില്‍ പ്രദേശത്തായിരുന്നു ഇന്നലെ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും മൂന്നൂറ് കിലോയിലധികം സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതനുസരിച്ച്…
Read Moreനാളെ മുതൽ ഈ പണിക്ക് വരേണ്ട..! ഭരണം നേരെയാകാൻ ധനമന്ത്രിയോട് മുഖ്യമന്ത്രി പിണറായിക്ക് ഇങ്ങനെ പറയേണ്ടി വരുമെന്ന് കെ. ശങ്കരനാരായണൻ.
കണ്ണൂർ: ഭരണം നേരേകൊണ്ടുപോകണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യമന്ത്രിയെ വിളിച്ച് നാളെ മുതൽ ഈ പണിക്ക് വരേണ്ടയെന്ന് പറയുന്നതാണ് നല്ലതെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം സാധു കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടംവാങ്ങിയ പണത്തിന്റെ പലിശ കൊടുക്കാൻ വീണ്ടും പണം കടം വാങ്ങേണ്ട ഗതികേടിലാണ് പിണറായിയുടെ സർക്കാർ. ഇവർക്ക് ആരാണ് പണം നൽകാൻ പോകുന്നത്. എല്ലാ പദ്ധതിക്കും ചൂണ്ടിക്കാണിക്കുന്നത് കിഫ്ബിയെയാണ്. അതിന്റെ അകത്ത് പത്തുപൈസയില്ല. ജനങ്ങൾ അധ്വാനിച്ച പണം ആരാണ് കിഫ്ബിയിൽ നിക്ഷേപിക്കാൻ പോകുന്നത്. മദ്യക്കച്ചവടത്തിൽനിന്നും പണമുണ്ടാക്കിയാണ് ദൈനംദിനകാര്യങ്ങൾ ചെയ്യുന്നത്. ഇതുപോലുള്ള ഒരു സർക്കാർ ഇന്ത്യയിലെവിടെയുമില്ല, ചൈനയിലുമില്ല. കേരളത്തിൽ എപ്പോൾ യുഡിഎഫിനു ഭരണം വേണമെന്ന് തീരുമാനിച്ചാൽ ആ സമയത്ത് ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. തോമസ് ഐസക്കിനു വിവരമില്ലാത്തതുകൊണ്ടാണ് സാന്പത്തിക ഉപദേഷ്ടാവായി…
Read Moreഇവള് സേലം നിര്‍മ്മല ! പോലീസ് ലോഡ്ജില്‍ നിന്നും പൊക്കിയത് പത്തുലക്ഷം രൂപയുടെ കള്ളനോട്ടുമായി; നിര്‍മ്മലയുടെ മൊഴി വിശ്വസിക്കാതെ പോലീസ്
വടകര: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി സ്ത്രീ ഉൾപെടെ സേലം സ്വദേശികളായ രണ്ടു പേർ പിടിയിൽ. സേലം കുങ്കുപ്പെട്ടി കുപ്പിനായകന്നൂർ സുരേഷ് കുമാർ (35), സേലം ചിന്നതിരുപ്പതി അഭിരാമി ഗാർഡനിൽ നിർമ്മല (35) എന്നിവരാണ് പിടിയിലായത്. സുരേഷ് കുമാറിനെ മുക്കത്തെ ലോഡ്ജിൽ നിന്നു നിർമലയെ സുരേഷ് കുമാർ നൽകിയ വിവരത്തെ തുടർന്ന് സേലത്തു നിന്നുമാണ് പിടികൂടിയതെന്ന് റൂറൽ എസ്പി വടകരയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുക്കം എസ്ഐ അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കത്തെ സഫ ലോഡ്ജിൽ നിന്നാണ് സുരേഷ് കുമാറിനെ ക്രൈം സ്ക്വാഡ് പിടികൂടിയത്. അന്‍പതിനായിരം രൂപയുടെ കള്ളനോട്ടുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്ന് നിർമലയാണ് ഇയാൾക്ക് കള്ളനോട്ടുകൾ നൽകിയതെന്ന കാര്യം വ്യക്തമാവുകയായിരുന്നു. തുടർന്ന് സേലത്തേക്കു പോയ പൊലീസ് സംഘം അവിടെവെച്ച് നിർമ്മലെയെയും പിടികൂടി. നിർമ്മലയിൽ നിന്നും ഒന്‍പതര ലക്ഷം രൂപയുടെ…
Read More